Author: News Desk

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മധു വധക്കേസിലെ പ്രതി അബ്ബാസിന്‍റെ ഡ്രൈവർ ഷിഫാനെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. മധുവിന്‍റെ അമ്മയും സഹോദരിയും നൽകിയ പരാതിയിലാണ് നടപടി. ഒരു മെഡിക്കൽ സെന്‍ററിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു കാണിച്ചാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. ഇതുവരെ വിസ്തരിച്ച 24 സാക്ഷികളിൽ 13 പേർ കൂറുമാറി. പ്രോസിക്യൂഷന് അനുകൂലമായി രണ്ട് പേർ മാത്രമാണ് കോടതിയിൽ മൊഴി നൽകിയത്. ഒന്ന് മുതൽ ഒമ്പത് വരെ സാക്ഷികൾ ഇൻക്വസ്റ്റ് സാക്ഷികളാണ്. ഇവരിൽ ഒന്നാം സാക്ഷിയായ വെള്ളിങ്കിരിയെ മാത്രമാണ് വിസ്തരിച്ചത്. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തെത്തി.…

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാംഗം ടി.എൻ പ്രതാപൻ തൃശൂരിൽ എഫ്.എം റേഡിയോ സ്റ്റേഷൻ തുടങ്ങുന്നു. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഊന്നൽ നൽകുന്ന ഒരു കമ്മ്യൂണിറ്റി റേഡിയോ ആയാണ് ഇത് പ്രവർത്തിക്കുക. 2012ൽ സ്ഥാപിതമായ സ്നേഹപൂർവം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ കീഴിലാണ് റേഡിയോ ആരംഭിക്കുന്നതെന്ന് എംപി പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ തൃശൂരിന്റെ ‘മൈ റേഡിയോ 90’ പ്രവർത്തനം ആരംഭിക്കും. മൈ റേഡിയോ 90 എഫ്.എം. എജ്യുടെയ്ന്‍മെന്റ് റേഡിയോ ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള കമ്യൂണിറ്റി റേഡിയോ വകുപ്പില്‍നിന്ന് ലൈസന്‍സ് ലഭിച്ചു. വിനോദ പരിപാടികള്‍ക്കൊപ്പം പഠന-പഠനേതര ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. തൃശ്ശൂരില്‍ ട്രസ്റ്റിന് കീഴില്‍ സ്റ്റുഡിയോ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. തൃശ്ശൂരിലെ മെഡിക്കല്‍ കോളേജ് ആസ്ഥാനം, കാര്‍ഷിക സര്‍വ്വകലാശാല, ഫൈന്‍ ആര്‍ട്സ് കോളേജ്, കലാമണ്ഡലം, സാഹിത്യ അക്കാദമി, വിവിധ കോളേജുകള്‍, സ്‌കൂളുകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാവും വിജ്ഞാന-വിനോദ പരിപാടികള്‍ നടത്തുക. റേഡിയോയുടെ ഭാഗമാകാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയുമെന്ന്…

Read More

കോഴിക്കോട്: ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് ഉത്തരേന്ത്യയെ പ്രകീർത്തിച്ച് വിവാദത്തിലായ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും തിരുവനന്തപുരത്തുണ്ട്. ഇതിനൊപ്പമാണ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്ന നിലയ്ക്ക് മേയറേയും വിളിപ്പിച്ചത്. ഉത്തരേന്ത്യയിലെ ശിശുപരിപാലനമാണ് ഏറ്റവും മികച്ചതെന്ന് ബീന ഫിലിപ്പ് ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് പറഞ്ഞു. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാര്‍ട്ടി തന്നോട് ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കര്‍ശനമായി പറഞ്ഞില്ലെന്ന് പറഞ്ഞ് ന്യായീകരിച്ചെങ്കിലും മേയറെ പരസ്യമായി തള്ളി നേതൃത്വമെത്തുകയായിരുന്നു. മേയറെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നടക്കമുള്ള ആവശ്യം സി.പി.എം സൈബറിടങ്ങളിലടക്കം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കടുത്ത നടപടിയിലേക്ക് പാര്‍ട്ടി പോകില്ലെന്നാണ് അറിയുന്നത്.

Read More

പട്‌ന (ബിഹാര്‍): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ പരാജയത്തെക്കുറിച്ച് നിതീഷ് കുമാർ പരോക്ഷമായി പരാമർശിച്ചു. കേന്ദ്രഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആവർത്തിച്ച് പറഞ്ഞ നിതീഷ് കുമാർ പ്രധാനമന്ത്രിയാകാൻ താൽപര്യമില്ലെന്നും പറഞ്ഞു. “2014ൽ അധികാരത്തിൽ വന്ന വ്യക്തി 2024 ലെ തിരഞ്ഞെടുപ്പിലും വിജയിക്കുമോ” എന്ന ചോദ്യമാണ് ഉയര്‍ത്തേണ്ടത് എന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് തുക തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി യോഗം ചേർന്നതായും സർക്കാർ കോടതിയെ അറിയിച്ചു. തുക തിരികെ നൽകുന്നതിനുള്ള നടപടിക്രമം എന്താണെന്ന് കോടതി ചോദിച്ചപ്പോൾ കേരള ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിക്കുമെന്നായിരുന്നു സർക്കാർ മറുപടി. പണം ആവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ചോദിക്കണമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. അതേസമയം, നിക്ഷേപം തിരിച്ചടയ്ക്കാൻ 35 കോടി രൂപ വകയിരുത്തിയതായി സഹകരണ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇതിനായി കേരള ബാങ്കിൽ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് 10 കോടി രൂപയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

എറണാകുളം: എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാനെതിരെ വീണ്ടും തഹസില്‍ദാര്‍ വിനോദ് മുല്ലശ്ശേരി. റവന്യു മന്ത്രിയുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അന്യായ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചതിന് ഭൂവുടമ നൽകിയ പരാതി അന്വേഷിക്കാൻ മന്ത്രിയുടെ പേര് ഉപയോഗിച്ചുള്ള ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ഭൂമിയുടെ വിലയിൽ കൃത്രിമം കാണിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർബന്ധിച്ചെന്നും അതിന് വിസമ്മതിച്ചപ്പോൾ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കാണിച്ച് തഹസിൽദാർ വിനോദ് മുല്ലശ്ശേരി ജില്ലാ കളക്ടർക്കും ലാൻഡ് റവന്യൂ കമ്മീഷണർക്കും പരാതി നൽകിയിരുന്നു. മന്ത്രിയുടെ പേരിൽ ഡെപ്യൂട്ടി കളക്ടർ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു പരാതിയിലെ പ്രധാന ഭാഗം. മന്ത്രിക്ക് ലഭിക്കാത്ത പരാതിയിന്മേല്‍ മന്ത്രിയുടെ പേര് ഉപയോഗിച്ചുവെനതാണ് പരാതി. മാത്രമല്ല, ഭൂവുടമയാണ് ഡെപ്യൂട്ടി കളക്ടർക്ക് പരാതി നൽകിയതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. തഹസിൽദാർക്കെതിരെ ഡെപ്യൂട്ടി കളക്ടർ ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിനെക്കുറിച്ച് മന്ത്രി അറിഞ്ഞിരുന്നില്ല. തഹസിൽദാർ ഉന്നയിക്കുന്ന ആരോപണങ്ങളും ചെറുതല്ല.

Read More

മലിനീകരണ നിയന്ത്രണത്തിന്‍റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് സി.എ.ജിയുടെ രൂക്ഷ വിമർശനം. റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതി ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്ക് വിരുദ്ധമാണ്. രാജ്യത്തെ മിക്ക പ്രധാന സ്റ്റേഷനുകളും ഹരിത ട്രൈബ്യൂണലിന്‍റെ 24 ഇന നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. ട്രെയിനുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നും സിഎജി വിമർശിച്ചു. മലിനീകരണ നിയന്ത്രണത്തിനും പരിപാലനത്തിനും ഏകജാലക സംവിധാനമില്ലെന്ന് സിഎജി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണത്തിനുള്ള ഫണ്ട് വിതരണം ശരിയായ സംവിധാനങ്ങളിലൂടെയല്ല നടക്കുന്നത്. എല്ലാ സോണലുകളിലും ഡയറക്ടറേറ്റ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ഹെൽത്ത് മാനേജ്മെന്‍റ് ഇതുവരെ സ്ഥാപിച്ചിട്ടില്ല. എത്രമാത്രം പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യുന്നു എന്ന് ശരിയായി പരിശോധിക്കുന്നില്ല. റെയിൽ വഴി ഉത്പാദിപ്പിക്കപ്പെടുന്ന വ്യാവസായിക മാലിന്യം പരിസ്ഥിതിയെ വലിയ തോതിൽ അപകടത്തിലാക്കുന്നു. അപകടകരമായ വ്യാവസായിക മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളാണ് ഇന്ന് ഉത്തരവായി പുറത്തിറക്കിയത്. വനാതിർത്തിയുടെ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള 2019 ലെ സർക്കാർ ഉത്തരവ് പുതിയ ഉത്തരവോടെ ഇല്ലാതാകും. പരിസ്ഥിതി ലോല വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് സർക്കാരിന്റെ നീക്കം. തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി.

Read More

മുംബൈ: നടൻ മുകേഷ് ഖന്നയെന്ന് പറഞ്ഞാല്‍ ആർക്കും അറിയില്ല. പക്ഷേ ശക്തിമാന്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും, 1990കളിലെ കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍. എന്തും തുറന്ന് പറയുകയും വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ശീലമാണ്. ഇപ്പോൾ സ്ത്രീകളെ ഒരു പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി അപമാനിക്കാൻ ശ്രമിച്ചതിന് മുകേഷ് ഖന്നയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. അദ്ദേഹം മാപ്പുപറയണമെന്നാണ് ആവശ്യം.

Read More

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിമാൻഡിൽ കഴിയുന്ന ആർഷോയ്ക്ക് പിജി പരീക്ഷ എഴുതാൻ കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടർന്നാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ഉത്തരവ്. വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ആർഷോ അറസ്റ്റിലായത്. 2018ൽ എറണാകുളം ഗവണ്മെന്‍റ് ലോ കോളേജിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ ആർഷോയ്ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ഹൈക്കോടതി നിർദേശപ്രകാരം ഈ വർഷം ജൂണിൽ ആർഷോയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More