Author: News Desk

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ പാൻക്രിയാസ് ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും നഷ്ടപരിഹാര തുക പരാതിക്കാരന് ഈടാക്കാം. ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യ സെക്രട്ടറിക്ക് തീരുമാനിക്കാമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക അടയ്ക്കണമെന്നും അല്ലാത്തപക്ഷം 10 ശതമാനം പലിശ നൽകേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. തുക കൈമാറിയ ശേഷം ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിക്കണം. തൃശൂർ കണിമംഗലം സ്വദേശിയായ ഓട്ടോറിക്ഷാ തൊഴിലാളി ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. 2020 മെയ് അഞ്ചിനാണ് ജോസഫ് പോളിനെ തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതായി രോഗിക്ക് മനസ്സിലായത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ്…

Read More

ഹൈദരാബാദ്: തെലുങ്ക് നടി ജയസുധ ബി.ജെ.പിയിൽ ചേരുന്നു. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി. ജനപ്രിയരെ പാർട്ടിയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം. തെലങ്കാനയിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്ന സാഹചര്യത്തിൽ മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ കൂറുമാറുകയാണ്. കോണ്‍ഗ്രസിൽ നിന്നും ടിആർഎസിൽ നിന്നും പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേരുന്നുണ്ട്. നേരത്തെ, ഹൈദരാബാദ് കോർപ്പറേഷൻ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയും കോണ്‍ഗ്രസ് എംഎൽഎയും ബിജെപിയിൽ ചേരുന്നത്. തെലുങ്ക് സിനിമകളിലെ സജീവ സാന്നിധ്യമാണ് ജയസുധ. ബിജെപിയിൽ ചേരാൻ നടി സമ്മതിച്ചതായാണ് റിപ്പോർട്ട്. മുതിർന്ന ബി.ജെ.പി നേതാക്കൾ ജയസുധയുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. നടി വിജയശാന്തിയും മുൻ മന്ത്രിയും എം.എൽ.എയുമായ ഈറ്റല രാജേന്ദ്രനും ജയസുധയുമായി സംസാരിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

റേഷൻ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ പോകുന്നവർ പതാക വാങ്ങാൻ നിർബന്ധിതരാകുകയാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി പറഞ്ഞു. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും ഇത് വലിയ നാണക്കേടാണെന്നും വരുൺ ഗാന്ധി ആരോപിച്ചു. 75-ാമത് സ്വാതന്ത്ര്യദിനാഘോഷം ദരിദ്രർക്ക് ഭാരമായി മാറുന്നത് ദൗർഭാഗ്യകരമാണ്. വരുൺ ഗാന്ധിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. റേഷൻ നൽകണമെങ്കിൽ 20 രൂപയ്ക്ക് പതാക വാങ്ങാൻ നിർബന്ധിക്കുകയാണെന്ന് ചിലർ പറയുന്നത് വീഡിയോയിൽ കേൾക്കാം. മുകളിൽ നിന്ന് അത്തരമൊരു നിർദ്ദേശം ഉണ്ടെന്ന് റേഷൻ വിതരണക്കാർ പറയുന്നതും വീഡിയോയിൽ കാണാം.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ സർക്കാർ ഉപേക്ഷിക്കുകയാണെന്ന് ആരോപിച്ച മത്സ്യത്തൊഴിലാളികൾ തലസ്ഥാനത്ത് ബോട്ടുകളും വലകളുമായി സർക്കാരിനെതിരെ പ്രതിഷേധിച്ചു. മണിക്കൂറുകൾ നീണ്ട പണിമുടക്ക് നഗരത്തെ പൂർണ്ണമായും നിശ്ചലമാക്കി. സമരക്കാരെ പലയിടത്തും പൊലീസ് തടഞ്ഞത് സംഘർഷങ്ങൾക്കും വാക്കേറ്റങ്ങൾക്കും ഇടയാക്കിയെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സമരം മൂന്ന് മണിയോടെ അവസാനിച്ചു. വള്ളവും വലയും ബോട്ടുമൊക്കെയായി വണ്ടികള്‍ റോഡില്‍ സ്ഥാനമുറപ്പിച്ചതോടെ വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വാഹനം വഴിതിരിച്ചുവിടാൻ പോലും പോലീസിന് കഴിഞ്ഞില്ല. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തീരശോഷണം ഉണ്ടായെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ ഏറെക്കാലമായി സമരത്തിലാണ്. തുറമുഖ നിർമ്മാണത്തിന് തിരിച്ചടിയായി നിരവധി പേർക്ക് വീടും വസ്തുവകകളും നഷ്ടപ്പെട്ടതായും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം എന്നിവർ നേതൃത്വം നൽകി. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ നിലവിളി സർക്കാർ കേൾക്കുന്നില്ലെന്നും നീതി ലഭിക്കുന്നത് വരെ…

Read More

ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകി. കേസുകൾ ഒരുമിച്ച് കേൾക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നൂപുരിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിന് കൈമാറാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് ഹർജി പരിഗണിച്ചപ്പോൾ നൂപുർ ശർമയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തുണ്ടായ അക്രമങ്ങളുടെ ഏക ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമർശിച്ചിരുന്നു.

Read More

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 11ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  

Read More

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി യു.യു ലളിതിനെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചു. പ്രസിഡന്‍റ് ദ്രൗപദി മുർമു ആണ് നിയമന ഉത്തരവിൽ ഒപ്പുവച്ചത്. ഈ മാസം 27ന് യു.യു ലളിത് ചുമതലയേൽക്കും. ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാണ് ഉദയ് ഉമേഷ് ലളിത്. നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. 74 ദിവസം അദ്ദേഹം ഭരണത്തിലുണ്ടാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും. യു.യു ലളിതിന്റെ പേരാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എൻ.വി രമണ നാമനിർദേശം ചെയ്തത്.

Read More

കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ സീറ്റ് ഒരൊറ്റ സീറ്റാക്കി മാറ്റാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് വിശദീകരണം. പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും എന്നാൽ കണ്ടക്ടറുടെ സീറ്റ് ഒറ്റ സീറ്റാക്കി മാറ്റുന്നത് പരിഗണിക്കാനാവില്ലെന്നും മാനേജ്മെന്‍റ് മറുപടിയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല. സംസ്ഥാന സർക്കാരിന്റെ ബിവറേജസ് കോർപ്പറേഷൻ കീഴിലുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് ഓഗസ്റ്റ് 15ന് അവധി പ്രഖ്യാപിച്ച് കേരള സ്റ്റേ ബിവറേജസ് കോർപ്പറേഷൻ ജനറൽ മാനേജർ വാർത്താക്കുറിപ്പ് പുറത്തിറക്കി.

Read More

കേരള സർക്കാരിനെതിരെ സിഎജിയുടെ വിമർശനം. തീരദേശ പരിസ്ഥിതി പരിപാലന വിഷയത്തിലാണ് വിമർശനം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കുന്നില്ലെന്ന് സിഎജി വിമർശിച്ചു. കേരളത്തിനൊപ്പം മഹാരാഷ്ട്രയ്ക്കെതിരെയും വിമർശനമുണ്ട്. പ്രാദേശിക പാരിസ്ഥിതിക സൂചികകൾ ഇരുസംസ്ഥാനങ്ങളും പരിശോധിച്ചില്ല. സംസ്ഥാനങ്ങള്‍ക്ക് ഒപ്പം കേന്ദ്ര തുറമുഖവകുപ്പിനേയും കോസ്റ്റ് ഗാര്‍ഡിനേയും സിഎജി വിമര്‍ശിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ ഒര്‍ഗനൈസേഷന്റെ സ്ഥിതി വിവരം ആശ്രയിക്കുകയാണ് ചെയ്തത്. കര്‍ണ്ണാടകത്തിന്റെ നടപടികളെ സിഎജി പ്രശംസിക്കുകയും ചെയ്തു. മലിനീകരണ നിയന്ത്രണത്തിന്‍റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്കെതിരെ രൂക്ഷവിമർശനമാണ് സി.എ.ജി ഉന്നയിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതി ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണ്. രാജ്യത്തെ മിക്ക പ്രധാന സ്റ്റേഷനുകളും 24 ഇന ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. ട്രെയിനുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നും സിഎജി വിമർശിച്ചു.

Read More