- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
കോഴിക്കോട്: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി പി ദുൽഖിഫിന് പൊലീസ് നോട്ടീസ് നൽകി. 13ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. യൂത്ത് കോൺഗ്രസിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിമാനപ്രതിഷേധ ചർച്ച നടന്നത്. വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശബരിനാഥിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ വാട്സാപ്പ് ചാറ്റ് മുന്‍നിര്‍ത്തിയാണ് ദുല്‍ഖിഫിലിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. പുറത്തു വന്ന ചാറ്റിൽ ‘ഈ സമരം പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കു’മെന്ന് ദുല്‍ഖിഫില്‍ പറയുന്നുണ്ട്. ഇതാണ് ചോദ്യംചെയ്യലിന് വഴിവെച്ചത്. നോട്ടീസ് കൈപ്പറ്റിയതായി ദുല്‍ഖിഫില്‍ സ്ഥിരീകരിച്ചു. എന്നാൽ, 13ന് ഹാജരാകാൻ അസൗകര്യമുണ്ടെന്നും ദിവസം നീട്ടാൻ ആവശ്യപ്പെടുമെന്നും ദുൽഖിഫിൽ പറഞ്ഞു.
ദില്ലി: രാഹുൽ ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം കോണ്‍ഗ്രസിൽ ശക്തമാകുകയാണ്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം ആരംഭിക്കാനിരിക്കെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. എന്നാൽ വീണ്ടും ചുമതലയേൽക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം ഈ മാസം 20 മുതൽ സെപ്റ്റംബർ 20 വരെ നടക്കും. രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി പാർട്ടി ചുമതലകള്‍ വഹിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ജനകീയ സമരങ്ങളും പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങുക എന്ന തരത്തിലായിരുന്നു ഈ ആലോചന. നേരത്തെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ച ആശയത്തിന്റെ മറ്റൊരു രൂപമാണ് ഇത്.
ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. തുണിസഞ്ചി ഉൾപ്പെടെ 13 ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉൽപ്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകം വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ തീയതി ലഭ്യമായാൽ എഎവൈ കാർഡ് ഉടമകൾക്ക് ആദ്യം നൽകും. തുടർന്ന് നീല, വെള്ള കാർഡ് ഉടമകൾക്ക് വിതരണം ചെയ്യും. നിശ്ചിത തീയതിയിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് അവസാന നാല് ദിവസം കിറ്റ് വാങ്ങാമെന്നും മന്ത്രി പറഞ്ഞു. കിറ്റിൽ ഉൾപ്പെടുത്തേണ്ട ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീയാണ് നൽകുന്നത്. ഇതിനായി 12 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്ക് ലഭിച്ചു. ഓണം അടുക്കുന്നതോടെ സർക്കാരിന്റെ ഓണക്കിറ്റിനൊപ്പം വിതരണം ചെയ്യാൻ ചിപ്സും ശർക്കര വരട്ടിയും തയ്യാറാക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ തയാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിർമ്മാണവും പാക്കിംഗും.
മൃഗങ്ങള്‍ പോലും ഭക്ഷിക്കില്ല; പോലീസ് മെസ്സിലെ ഭക്ഷണവുമായി പൊട്ടിക്കരഞ്ഞ് യു.പി കോണ്‍സ്റ്റബിൾ
ലക്‌നൗ: പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍. ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്. മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഈ ഭക്ഷണം കഴിച്ച് എങ്ങനെ ജോലിചെയ്യുമെന്നും വീഡിയോയില്‍ ഇദ്ദേഹം ചോദിക്കുന്നുണ്ട്. പോലീസ് കോണ്‍സ്റ്റബിളായ മനോജ് കുമാറാണ് കയ്യില്‍ പിടിച്ച പ്ലേറ്റിലെ റൊട്ടിയും കറിയും ചൂണ്ടിക്കാട്ടി റോഡില്‍നിന്ന് കരയുന്നത്. മറ്റൊരു പോലീസുകാരന്‍ ഇയാളുടെ അടുത്തെത്തി സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. മോശം ഭക്ഷണം സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടതാണെന്നും പരിഹാരമുണ്ടായിട്ടില്ലെന്നും പോലീസുകാരന്‍ പറഞ്ഞു. പരാതി പറയുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു. ജോലി പോലും നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നും പോലീസുകാരന്‍ വ്യക്തമാക്കി.
കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പ്രയോഗമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണിതെന്ന് വിമർശകർ അവകാശപ്പെടുന്നു. കേരളത്തിലെ റോഡുകളിലെ കുഴികൾ സംസ്ഥാന സർക്കാരിന്റേതാണോ അതോ കേന്ദ്ര സർക്കാരിന്റേതാണോ എന്ന ചർച്ച അതിന്‍റെ മൂർദ്ധന്യാവസ്ഥയിലിരിക്കെയാണ് സിനിമാ പോസ്റ്ററിലെ ‘കുഴി പരാമർശം’ വിവാദമായിരിക്കുന്നത്. പോസ്റ്ററിലെ വിവാദ വാചകത്തിൽ ഒരു സർക്കാരിനെയും പരാമർശിക്കുന്നില്ല എന്നതിനാൽ, കുഴിയുടെ കാര്യത്തിലെന്നപോലെ, പരസ്യ വാചകത്തിലെ പരാമർശം ഏത് സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണ് എന്നതിനെക്കുറിച്ചും വ്യാപകമായ ചർച്ചകൾ നടക്കുന്നുണ്ട്. സി.പി.എം അനുകൂല സൈബർ പേജുകളിൽ പോസ്റ്ററിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇന്ന് തന്നെ സിനിമ കാണാൻ തീരുമാനിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തി പോസ്റ്റർ പ്രസിദ്ധീകരിച്ചതിനാൽ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളിലെ വികാരം.
ഭര്‍ത്താവിനെ 700 രൂപയ്ക്ക് പറ്റിച്ചു; വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യയ്ക്ക് 2000 രൂപ അയച്ച് കള്ളന്
പുല്‍പള്ളി: പെരിക്കല്ലൂർ സ്വദേശിനിയായ മേരിചേച്ചിക്ക് ഒരു കത്തു വന്നു. കത്ത് പൊട്ടിച്ചുനോക്കിയപ്പോൾ മേരി ചേച്ചി ഒന്നു ഞെട്ടി. കവറിനുള്ളില്‍ 2000 രൂപ. ഒപ്പമുണ്ടായിരുന്ന കുറിപ്പ് ഇങ്ങനെ. “പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം -എന്ന് അന്നത്തെ കുറ്റവാളി” പെരിക്കല്ലൂര്‍ അങ്ങാടിയില്‍ തുണിക്കട നടത്തിയിരുന്ന ആളാണ് മേരിച്ചേടത്തിയുടെ ഭര്‍ത്താവ് ജോസഫ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് മരിച്ചു. ജോസഫിനെ പറ്റിച്ച് അന്നെന്താണ് കുറ്റവാളി കൊണ്ടുപോയതെന്നറിയില്ല. പേരില്ലാത്ത കത്തില്‍ ഒരു ഒപ്പ് മാത്രമാണുള്ളത്. സംഭവത്തിൽ വ്യക്തതയില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റുതിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞ കുറ്റവാളിയോട് ക്ഷമിച്ചിരിക്കുകയാണ് മേരിച്ചേച്ചി.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22ന് മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനമുണ്ട്. സംസ്ഥാനത്തിന് ഒറ്റയ്ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും പുനരധിവാസം ഉറപ്പാക്കാൻ 17 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടായ തീരദേശ ശോഷണം പരിഹരിക്കണമെന്നും, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കണമെന്നും, മുതലപ്പൊഴിയടക്കമുള്ള സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും ഇന്നലെ സെക്രട്ടേറിയറ്റിൻ മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണമാണ് തീരശോഷണത്തിന് കാരണമെന്നാണ് തീരദേശ നിവാസികളുടെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ശരിയായ പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് തീരദേശവാസികൾ ആരോപിച്ചു. തുറമുഖത്തിന്‍റെ നിർമ്മാണം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അവർ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരപ്രദേശത്തെ അഞ്ഞൂറോളം വീടുകൾ കടലിൽ ഒലിച്ചുപോയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
കൊല്‍ക്കത്ത: കന്നുകാലി കടത്ത് കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസിന്‍റെ ബിര്‍ബം ജില്ലാ പ്രസിഡന്‍റും മമതാ ബാനർജിയുടെ അടുത്ത അനുയായിയുമായ അനുബ്രത മൊണ്ഡലിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2020ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 10 തവണ വിളിപ്പിച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിർത്തി കടന്ന് കന്നുകാലികളെ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. കന്നുകാലി കടത്ത് കേസുമായി ബന്ധപ്പെട്ട് പലയിടത്തും സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഗണ്‍മാന്‍ സൈഗാള്‍ ഹൊസൈനേയും സിബിഐ അറസ്റ്റ് ചെയ്തു.
ലോകായുക്ത നിയമഭേഗദതി: ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ
തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതിയുമായി ബന്ധപ്പെട്ട് ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ. ഇക്കാര്യം ഉടൻ സി.പി.എം നേതൃത്വത്തെ അറിയിക്കും. ലോകായുക്ത ഭേദഗതി നിയമം ചർച്ചയ്ക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ വിമര്‍ശനം ഉന്നയിച്ചത് സി.പി.ഐയായിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ വേണ്ടത്ര രാഷ്ട്രീയ ചർച്ചകൾ നടന്നില്ലെന്നും കാനം വിമർശിച്ചു. ഈ മാസം 22 മുതൽ ലോകായുക്ത നിയമഭേദഗതിക്ക് നിയമസഭ അന്തിമ അനുമതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് സി.പി.ഐ വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുന്നത്. അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ അത് നിയമമായിരുന്നില്ല. വിഷയം അടിയന്തര നിയമസഭ കൂടി പരിഗണിക്കാനിരിക്കെയാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയത്.
ന്യൂഡൽഹി: ‘ബ്ലാക്ക് മാജിക്’ പരിഹാസത്തില്‍ മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ കള്ളത്തരങ്ങള്‍ മൂടിവയ്ക്കാൻ പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു.ബ്ലാക്ക് മാജിക് പോലുള്ള അന്ധവിശ്വാസങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം തെറ്റുകൾ മറച്ചുവെക്കുകയാണെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും മോദി കാണുന്നില്ലേയെന്നും, പൊതുവിഷയങ്ങളിൽ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.