- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
2021 നെ അപേക്ഷിച്ച് 2022ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ 129 ശതമാനം വർദ്ധനവ്. സിഎൻ ജി വാഹനങ്ങളുടെ എണ്ണത്തിൽ 100 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഇലക്ട്രിക് വാഹന വിപണി ഈ വർഷം ടോപ്പ് ഗിയറിലായിരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളിലായി 19,894 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2021 ൽ 8,701 ഇലക്ട്രിക് വാഹനങ്ങളും 2020ൽ 1,325 ഇലക്ട്രിക് വാഹനങ്ങളും രജിസ്റ്റർ ചെയ്തു. ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്; 3,373 എണ്ണം. ഓഗസ്റ്റിൽ ഇതുവരെ 863 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. സി.എന്‍.ജി. വാഹനങ്ങളുടെ സ്വീകാര്യതയിലും സംസ്ഥാനത്ത് സമാനമായ വളര്‍ച്ചയാണ് പ്രകടമായിട്ടുള്ളത്. 2020ല്‍ ആകെ 91 വാഹനങ്ങളും 2021ല്‍ 2,805 വാഹനങ്ങളുമാണ് സി.എന്‍.ജി. വിഭാഗത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം എട്ടു മാസത്തിനുള്ളില്‍ 4,816 സി.എന്‍.ജി. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
ദില്ലി: റേഷൻ കാർഡ് ഉടമകൾ ദേശീയപതാക വാങ്ങാൻ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കടയുടമകൾ ദേശീയപതാക വാങ്ങാൻ ആളുകളെ നിർബന്ധിക്കുകയാണ്. ബി.ജെ.പി ദേശീയത വിൽക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദരിദ്രരുടെ ആത്മാഭിമാനത്തെ ബിജെപി വ്രണപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. അത്തരം നിർദ്ദേശങ്ങളൊന്നും ആർക്കും നൽകിയിട്ടില്ല. റേഷൻ കടകൾക്ക് അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ല. ഒരു റേഷന്‍ ഷോപ്പിന്റെ ലൈസന്‍സ് സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനും റദ്ദാക്കിയതായും സര്‍ക്കാര്‍ പറഞ്ഞു. ത്രിവർണ്ണപതാക നമ്മുടെ അഭിമാനമാണ്. അത് ഓരോ ഇന്ത്യക്കാരന്‍റെയും മനസ്സിലുണ്ട്. ദേശീയത ഒരിക്കലും വിൽക്കപ്പെടാൻ പാടില്ല. റേഷന്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുകയും, ദേശീയ പതാകയ്ക്കായി ഇരുപത് രൂപ ആവശ്യപ്പെടുകയും ചെയ്യുന്നത് നാണക്കേടാണെന്നും രാഹുല്‍ കുറിച്ചു.
ചെന്നൈ: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം വളരെ ആവേശത്തോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇപ്പോൾ, വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കലാകാരൻ. യു.എം.ടി. രാജ എന്ന മിനിയേച്ചർ ആർട്ടിസ്റ്റ്, തന്‍റെ കണ്ണിനുള്ളിൽ ദേശീയപതാക വരച്ചാണ് അതുല്യമായ പിന്തുണ നൽകിയത്. മെഴുകിന്‍റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ കണ്ണിനുള്ളിൽ ത്രിവർണ്ണ പതാക വരച്ചത്. താൻ 16 തവണ ശ്രമിച്ചാണ് വിജയിച്ചതെന്നും, അനുകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ മകൻ സുപ്രീം കോടതിയെ സമീപിച്ചു. അമ്മയുടെ ജാമ്യം റദ്ദാക്കണമെന്നും ഹർജി നൽകിയിട്ടുണ്ട്. തന്‍റെ വാദങ്ങൾ കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആരോപിച്ചാണ് മകൻ ഹർജി നൽകിയിരിക്കുന്നത്. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതേതുടർന്ന് തിരുവനന്തപുരം പോക്സോ കോടതി കേസിൽ നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി പ്രോസിക്യൂഷന്‍റെ ഭാഗം മാത്രമാണ് കേട്ടതെന്നും തന്‍റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ച് മകൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും കേസിൽ വിചാരണ നേരിടാൻ അമ്മയോട് നിർദ്ദേശിക്കണമെന്നും അഭിഭാഷക അന്‍സു കെ. വര്‍ക്കി മുഖേന നൽകിയ ഹർജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ്…
പട്ന: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതാണ് സഖ്യം വിടാൻ കാരണമെന്ന ബി.ജെ.പിയുടെ അവകാശവാദം ‘തമാശ’യെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷിന്‍റെ അനുയായികൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി ബിജെപി എംപിയും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി വെളിപ്പെടുത്തിയിരുന്നു. അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ചുവെന്നും ഉപരാഷ്ട്രപതിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന ബിജെപിയുടെ അവകാശവാദം തമാശയാണെന്നും നിതീഷ് കുമാർ പറഞ്ഞു. ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ ലലൻ സിംഗും മോദിയുടെ അവകാശവാദം തള്ളിക്കളഞ്ഞു. നിതീഷ് കുമാർ ഡൽഹിയിൽ പോയാൽ തനിക്ക് മുഖ്യമന്ത്രിയാകാം എന്ന് പറഞ്ഞ് ചില ജെഡിയു നേതാക്കൾ തന്നെ സന്ദർശിച്ചതായി സുശീൽ കുമാർ മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡൽഹി: ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും സ്വകാര്യ കാറുകളിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമല്ലെന്നും സർക്കാർ ഉത്തരവിറക്കി. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,100 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി മെട്രോയിലും വിവിധ എംസിഡി പരിധികളിലും മാസ്കുകൾ ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കിഫ്ബിയില്‍ അന്വേഷണത്തിന് ഇ.ഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക്കിന് ലഭിച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതേസമയം കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കിഫ്ബിയിലെ ഇഡി നടപടിയെക്കുറിച്ച് ഞങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കിഫ്ബി സർക്കാരിന്റെ ബാധ്യതയായി മാറും. ഭരണഘടനാപരമായി അതിന്‍റെ നടപടികൾ ശരിയല്ല. പുറത്തുനിന്ന് എടുക്കുന്ന കടം സംസ്ഥാനത്തിന്‍റെ പരിധിയിൽ വരുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ ആദ്യം മുതലുള്ള നിലപാടാണ് അത്’ സതീശൻ പറഞ്ഞു. ‘എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷിക്കുന്ന കാര്യത്തിൽ വിയോജിപ്പുണ്ട്. ഇ.ഡിക്ക് ഇക്കാര്യത്തിൽ നിയമപരമായ അധികാരമില്ല. അവരുടെ അധികാരപരിധി കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. കളളപ്പണത്തിന്‍റെ പേരിലല്ല, ഉയർന്ന പലിശയ്ക്ക് വായ്പയെടുത്ത പേരിലാണ് ആരോപണം. മസാല ബോണ്ട് എടുത്ത സംഭവം ഇ.ഡിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയതില്‍ ഒരു പ്രസക്തിയുമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
കോട്ടയം: അതിജീവിതക്കെതിരെ വിവാദ പരാമര്‍ശവുമായി ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. കേസ് വന്നപ്പോൾ നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും, ഈ കേസ് കാരണം അവര്‍ രക്ഷപ്പെട്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നടിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോടും പി.സി. ജോര്‍ജ് തട്ടിക്കയറി. ഇതിന് മുമ്പും നടിക്കെതിരെ പി.സി.ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. അതിൽ പീന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, മറ്റ് പാർലമെന്‍റ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അതേസമയം, ബംഗാൾ ഗവർണർ കൂടിയായ ധൻകറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു. ജഗ്ദീപ് ധൻഖർ ഗവർണറായിരുന്നപ്പോൾ മമത ബാനർജി സർക്കാരുമായി നിരന്തരം കലഹിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്. ധൻകറിന് 528 വോട്ടും ആൽവയ്ക്ക് 182 വോട്ടും ലഭിച്ചു. 15 വോട്ടുകൾ അസാധുവായി.
കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്ന് മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുന്ന മെഹ്നാസിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം തെളിവെടുപ്പിനായി ജൻമനാടായ കാസർകോട്ടേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനമാണ് റിഫയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി റിഫയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തി.