- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
തിരുവനന്തപുരം: ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ ഫണ്ട് കേസിന്‍റെ വിധിയിലേക്ക് ലോകായുക്ത കടക്കാനുള്ള സാഹചര്യമൊരുങ്ങി. ഓർഡിനൻസ് അസാധുവായതോടെ ഭേദഗതിക്ക് മുമ്പുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പൊതുപ്രവർത്തകരുടെ അഴിമതി തെളിയിക്കപ്പെട്ടാൽ അവർക്ക് ഔദ്യോഗിക പദവി വഹിക്കാൻ അർഹതയില്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. സ്വജനപക്ഷപാതക്കേസിലെ ലോകായുക്ത വിധിയെ തുടർന്നാണ് കെടി ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി. ഈ ഓർഡിനൻസുകൾ ഇനി ബില്ലുകളായി നിയമസഭയിൽ അവതരിപ്പിക്കേണ്ടിവരും. ഇതിനായി ഓഗസ്റ്റ് 22ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസിൽ വിധിയുണ്ടായാൽ സർക്കാർ സമ്മർദ്ദത്തിലാകും. മാർച്ചിൽ ദുരിതാശ്വാസ നിധി കേസിൽ വാദം പൂർത്തിയായിരുന്നു. വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിവെച്ചു. വിചാരണ നടക്കുന്നതിനിടെയാണ് സർക്കാർ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻ എം.എൽ.എമാരുടെ കുടുംബങ്ങൾക്ക്…
ഒലവക്കോട്: പാലക്കാട് 10 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇടുക്കി സ്വദേശികളായ അനീഷ് കുര്യൻ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്. 2022 ലെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണിത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ആർപിഎഫ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന് പിന്നിൽ വലിയ സംഘമാണ് പ്രവർത്തിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഞ്ചിയമ്മയ്ക്ക് കെപിസിസി ആദരം. സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പമാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് ആദരമർപ്പിക്കുന്നത്. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവൻ കെപിസിസി ഓഫീസിലാണ് പരിപാടി. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള 68-ാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്. അട്ടപ്പാടി നക്കുപതി പിരിവ് സ്വദേശിനിയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് തന്നെ ടൈറ്റിൽ സോങ്ങും ഗായിക നഞ്ചിയമ്മയും ജനപ്രീതി നേടിയിരുന്നു.
മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന ഏക്നാഥ് ഷിൻഡെ സർക്കാരിൽ എല്ലാവരും കോടീശ്വരൻമാരും 75 ശതമാനം പേര് ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ ശിവസേന വിട്ട് ബിജെപിയുമായി കൈകോർത്ത് അധികാരത്തിലെത്തി. ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയും 18 മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭയായിരുന്നു അധികാരത്തിലേറിയത്. 20 അംഗ മന്ത്രിസഭയിൽ 15 മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. ഷിൻഡെ ക്യാമ്പിലെ ഏഴ് മന്ത്രിമാർക്കും ബിജെപിയിൽ നിന്നുള്ള എട്ട് മന്ത്രിമാർക്കുമെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് എഡിആർ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് സർവ്വേ റിപ്പോര്‍ട്ട്. 2024ലും ബിജെപിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. 2014ല്‍ നരേന്ദ്ര മോദി ആദ്യമായി ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ ഉണ്ടായിരുന്ന ജനപ്രീതിയേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോഴും ജനപിന്തുണ. മോദിയെപ്പോലൊരു ശക്തനായ നേതാവ് ഭരിക്കണമെന്നാണ് സർവേയിൽ പങ്കെടുത്തവർ കരുതുന്നത്. ലോക് നിധി-സി.എസ്.ഡി.എസ് നടത്തിയ സർവ്വേ ബി.ജെ.പിയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി. അതേസമയം, ബീഹാറിലെ നിതീഷ് കുമാറിന്‍റെ ജനപ്രീതിക്ക് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ നരേന്ദ്ര മോദിയുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം വളരെ പിന്നിലാണ്. 2013ലാണ് നരേന്ദ്ര മോദിയുടെ പേര് ദേശീയ തലത്തില്‍ ബിജെപി കൂടുതല്‍ ചര്‍ച്ചയാക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തെ തുടർന്നുണ്ടായ മോശം പ്രതിച്ഛായ മാറ്റി അദ്ദേഹത്തെ രാജ്യത്തിന്‍റെ പ്രധാന നേതാവാക്കുന്നതിൽ ബി.ജെ.പി വിജയിച്ചുവെന്ന് പറയാം. അന്ന് മോദിയുടെ ജനപ്രീതി 19 ശതമാനമായിരുന്നുവെന്ന് സർവേ പറയുന്നു. അതിനുശേഷം, ജനങ്ങളുടെ പിന്തുണ ഘട്ടം ഘട്ടമായി വർദ്ധിച്ചു.
ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ ഒരാൾ സിഗരറ്റ് വലിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മന്ത്രിയെയും വ്യോമയാന മന്ത്രാലയത്തെയും ടാഗ് ചെയ്ത് ട്വിറ്ററിൽ പരാതികൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എസ്ജി 706 വിമാനത്തിലാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ഗുഡ്ഗാവ് സ്വദേശിയുമായ ബോബി കതാരിയയാണ് വിമാനത്തിനുള്ളിൽ പുകവലിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സ്പൈസ് ജെറ്റ് ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യാത്രക്കാർ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ബോബിയെ 15 ദിവസത്തേക്ക് വിമാനത്തിൽ കയറുന്നതിൽ നിന്ന് വിലക്കി.
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം 36 പൈസ കുറഞ്ഞ് 79.61 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിൽ വില വർധനയാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്. ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ ഇന്ത്യൻ കറൻസി 79.22 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. 79.69 ആയി കുറഞ്ഞ ശേഷം സ്ഥിതി അൽപം മെച്ചപ്പെട്ടു. വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം സമ്മിശ്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയുടെ തിരിച്ചുവരവും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തെ ബാധിക്കും.
തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എൽ.എ അടക്കമുള്ളവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇ.ഡിക്കെതിരായ പോസ്റ്ററുകൾ. മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചിത്രവും പോസ്റ്ററിലുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ ‘ഡല്‍ഹിക്കാരാണ് ജാവോന്ന് പറയണം’ എന്ന സംഭാഷണമാണ് പോസ്റ്ററിലുള്ളത്. കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ പോകുന്നതിന് മുമ്പ് ഇ.ഡി ചിന്തിക്കണമായിരുന്നു, വിളിച്ചാലുടൻ മുട്ടുകാലിൽ ഇഴഞ്ഞ് ചെല്ലാൻ കൗബെൽറ്റിലെ മാതിരി അഴിമതിക്കാരനല്ല ഐസക്. ഇത് നാടും പാർട്ടിയും ആളും വേറെയാണ് ജാവോന്ന് പറഞ്ഞാൽ ജാവോ ‘എന്ന കമന്റോട് കൂടിയാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ക്യാംപയിനില്‍ പങ്കെടുക്കുന്നത്. സി.പി.എം പേജുകളിലൂടെയും പ്രവർത്തകരുടെ പേജുകളിലൂടെയും പ്രചാരണം പുരോഗമിക്കുകയാണ്. വി.കെ. പ്രശാന്ത് പങ്കുവച്ച ചിത്രത്തിന് നിരവധി ഷെയറുകളും സപ്പോർട്ടിംഗ് കമന്‍റുകളുമാണ് ലഭിക്കുന്നത്. ചിത്രത്തിനൊപ്പം, സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് എഡിറ്റ് ചെയ്ത് വീഡിയോയും ക്യാംപയിന് ഉപയോഗിക്കുന്നുണ്ട്.
തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് രൂപീകരിച്ച വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ വിമർശിച്ചു. ഈ കമ്മിറ്റികളിലൂടെ സംസ്ഥാന ഭക്ഷ്യകമ്മീഷന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയർമാൻ കെ.വി.മോഹൻ കുമാർ പറഞ്ഞു. കമ്മീഷന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനങ്ങൾക്കും റിപ്പോർട്ടുകൾക്കും മറുപടി നൽകാൻ ചെയർമാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിമർശനം. ദേശീയ ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം റേഷൻകട, താലൂക്ക്, ജില്ലാതല വിജിലൻസ് കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ കമ്മീഷന് കൂടുതൽ പരാതികളും അപ്പീലുകളും ലഭിക്കുകയുള്ളൂവെന്നും ചെയർമാൻ വിശദീകരിച്ചു. പരാതികൾ അതത് കൺവീനർമാർ കമ്മീഷന്‍റെ ജില്ലാതല പരാതി പരിഹാര ഓഫീസർക്ക് (ഡിജിആർഒ) രേഖാമൂലം റിപ്പോർട്ട് ചെയ്യണമെന്നും അവർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിൻമേലുള്ള അപ്പീൽ അധികാരം സംസ്ഥാന ഭക്ഷ്യകമ്മീഷനാണ്. എന്നാൽ കമ്മീഷന് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. റേഷൻ കടകളിൽ എത്തിയാൽ കേടായ ഭക്ഷ്യധാന്യങ്ങൾ തിരികെ കൊണ്ടുപോകാൻ കമ്മീഷൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എഫ്സിഐ) നിർദ്ദേശം…
തൃശ്ശൂര്‍: പാലിയേക്കരയിൽ ടോൾ പിരിവ് നടത്തുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ നിന്ന് ദേശീയപാത അതോറിറ്റി വിലക്കി. ദേശീയപാതയില്‍ തട്ടിക്കൂട്ട് അറ്റകുറ്റപ്പണികൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചാലക്കുടി അണ്ടർപാസ് നിർമ്മാണം, സർവീസ് റോഡ് നിർമ്മാണം, റോഡ് അറ്റകുറ്റപ്പണി തുടങ്ങിയ എല്ലാ ജോലികളും മറ്റൊരു കമ്പനിയെ ഏൽപ്പിക്കും. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് 25 ശതമാനം പിഴയും ചുമത്തി. ദേശീയപാതയിൽ ഉയർന്ന നിലവാരമുള്ള ടാറിംഗ് ജോലികൾ നടത്താൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ) നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ തൃശ്ശൂർ ജില്ലയിൽ 17 ഇടങ്ങളിൽ വലിയ കുഴികൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ അറ്റകുറ്റപ്പണി നടക്കുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് പകരം സർവീസ് റോഡിന്‍റെയും ദേശീയപാതയുടെയും അറ്റകുറ്റപ്പണികളും റീ ടാറിംഗും നടത്തുന്നതിനായി ഈ മാസം 20ന് മറ്റൊരു കമ്പനിയെ നിയമിക്കും. സെപ്റ്റംബർ 15 നകം ചാലക്കുടി അണ്ടർപാസിന്‍റെ നിർമ്മാണം പുതിയ കമ്പനി ഏറ്റെടുക്കുമെന്ന് ദേശീയപാതയുടെ ഈ ഭാഗത്തിന്‍റെ നിർമ്മാണ ചുമതലയുള്ള പ്രോജക്ട്…