- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച്, ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചു. നേരത്തെ ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡി വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജികൾ ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിൻ മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. എന്നാൽ ഹർജി എപ്പോൾ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല. മുൻപ് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ…
ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ-ക്യാമറ) മാത്രമേ നടത്താൻ പാടുള്ളൂവെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 327 പ്രകാരമുള്ള ബലാത്സംഗക്കേസിന്‍റെ കാര്യത്തിൽ മാത്രമാണിത്. എന്നാൽ, സുപ്രീം കോടതി ഈ വ്യവസ്ഥ എല്ലാ ലൈംഗിക പീഡന കേസുകളിലേക്കും വ്യാപിപ്പിച്ചു. വൈസ് ചാൻസലർക്കെതിരെ മഹാരാഷ്ട്രയിലെ ഒരു സ്ഥാപനത്തിലെ യോഗ അധ്യാപിക നൽകിയ പരാതിയിലാണ് സുപ്രീം കോടതി ഇതു പരിഗണിച്ചത്. വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. പീഡനക്കേസുകളിലെ വിചാരണ വേളയിൽ പരാതിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സുപ്രീം കോടതി വിവിധ നിർദ്ദേശങ്ങൾ പുറത്തിറക്കി. മഹാരാഷ്ട്രയിലെ പീഡനക്കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ പരാതിക്കാരിയുടെയും സാക്ഷികളുടെയും വിചാരണ അടച്ചിട്ട കോടതിയിൽ നടത്തണം. പരസ്യവിചാരണ പാടില്ല എന്നാണ് നിർദേശിച്ചത്.
ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ദളിത് യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ തള്ളി. ടി.പി നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അപമാനിച്ച കേസിലാണ് സൂരജ് പാലക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളിയത്.ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമാണ് എന്ന് സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിലാണ് സൂരജിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
75-ാം സ്വാതന്ത്ര്യവാർഷികത്തിൽ, രാജ്യത്തിന് ബഹിരാകാശത്ത് നിന്നൊരു ആശംസ. ഇറ്റാലിയൻ ബഹിരാകാശയാത്രികയായ സമാന്ത ക്രിസ്റ്റോഫോറെറ്റിയാണ് ആശംസകളുമായെത്തിയത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാന് ആശംസകള്‍ നേര്‍ന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സമാന്ത സ്വാതന്ത്ര്യ ദിനാശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ആണ് സമാന്തയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്. ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയും നാസയും തമ്മിലുള്ള ബന്ധം ഊഷ്മളമാണെന്നും പരസ്പര സഹകരണത്തിലൂടെ ഭാവിയിൽ നിരവധി കാര്യങ്ങൾ നേടാൻ നമുക്ക് കഴിയട്ടെയെന്നും സമാന്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
1995ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും തന്നെ കുടുക്കാനാണ് സർക്കാരും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. “തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാണിച്ച ജാഗ്രത അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുക എന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചനയിലൂടെയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പകപോക്കലിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ താൽപര്യമുള്ള ആഭ്യന്തര വകുപ്പ് എന്തുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നത്? യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയിട്ടും ആഭ്യന്തര വകുപ്പിന് അതിനോട് ഒട്ടും താൽപര്യമില്ല” എന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മുന്‍മന്ത്രി കെ ടി ജലീല്‍ കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചത് സിപിഐഎം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്. ജലീലിനെതിരെ സി.പി.എം കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റിനെച്ചൊല്ലിയുള്ള വിവാദങ്ങളും ആരോപണങ്ങളും രൂക്ഷമായതോടെ ജലീലിന്‍റെ പരാമർശം പിൻവലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ആരും വ്യതിചലിക്കില്ലെന്നാണ് ജലീല്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തന്‍റെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതായി പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീൽ അറിയിച്ചത്. കശ്മീർ യാത്രയിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് വിശദീകരിച്ചാണ് ജലീൽ പിൻവലിച്ചത്. താൻ ഉദ്ദേശിച്ചതിന് വിപരീതമായി ഈ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. നാടിന്‍റെ നൻമയ്ക്ക് വേണ്ടിയാണ് തന്‍റെ പരാമർശങ്ങൾ പിൻവലിക്കുന്നതെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സി.പി.എമ്മിന്‍റെ നിർദേശ പ്രകാരമാണ് ജലീൽ വിവാദ…
കണ്ണൂർ: യുവാക്കൾ അവിവാഹിതരായിരിക്കുന്നതിൻറെ ആശങ്ക ഇനി വീട്ടുകാർ മാത്രം ഏറ്റെടുക്കേണ്ട, മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കാൻ റെഡിയാണ് കണ്ണൂരിലെ ഒരു പഞ്ചായത്ത്. അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതിന് ‘നവമാംഗല്യം’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂർ പട്ടുവം പഞ്ചായത്ത്. ഓരോ വാർഡിലും ശരാശരി 10 മുതൽ 15 വരെ പുരുഷൻമാരും സ്ത്രീകളും വിവാഹപ്രായം കഴിഞ്ഞ് ശേഷം നിൽക്കുന്നതായാണ് കണക്കുകൾ പറയുന്നത്. ഗ്രാമസഭകളിലും ഈ വിഷയം ചർച്ചയായി. ഇതോടെ വിഷയം ഗൗരവമായി എടുക്കേണ്ടതാണെന്നു പഞ്ചായത്തിന് തോന്നിയെന്നു പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റ് പി ശ്രീമതി പറഞ്ഞു. ഈ വിഷയം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാതൊരു എതിർപ്പുമില്ലാതെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. താത്കാലികമായി ഫണ്ട് അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്തിൻറെ ചരിത്രത്തിൽ അപൂർവമായാണ് ഒരു പഞ്ചായത്ത് വിവാഹങ്ങൾ ഏറ്റെടുക്കുന്നത്.
ദുബൈ: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഭാഗമായി യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന ഫുട്ബോൾ പ്രേമികൾ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നത്. ദുബായിൽ നിന്ന് വിമാനമാർഗം ഒരു മണിക്കൂറിനുള്ളിൽ ഖത്തറിലെത്താം. 15 ലക്ഷം സന്ദർശകരെയാണ് ഖത്തർ ഫിഫ ലോകകപ്പിനായി പ്രതീക്ഷിക്കുന്നത്. ഒരു ചെറിയ രാജ്യമായ ഖത്തറിൽ ഒരു സമയം ഇത്രയധികം ആളുകൾക്ക് താമസിക്കാനുള്ള സൗകര്യം ഇല്ല. അതിനാൽ, ആരാധകർ താമസിക്കാൻ ദുബായിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൊൽക്കത്തയ്ക്കും ദുബായിക്കും ഇടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകൾ നടത്താനും പദ്ധതിയുണ്ട്.
ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ വധിക്കാൻ ജയ്ഷെ മുഹമ്മദ് നിയോഗിച്ച യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തർപ്രദേശിലെ സഹൻപൂർ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് നദീമിനെ ഉത്തർപ്രദേശ് പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്)പിടികൂടിയത്.ജെ.ഇ.എം, തെഹ്രീകെ താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി നദീം വാട്സ്ആപ്പ്, ടെലഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവ വഴി ബന്ധപ്പെട്ടിരുന്നതായി യുപി എ.ടി.എസ് പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്മെന്‍റ്. അനുമതിയില്ലാതെ പുറത്തുനിന്ന് ഇന്ധനം അടിക്കരുതെന്നാണ് കർശന നിർദേശം. അനാവശ്യ സർവീസുകൾ റദ്ദാക്കാനും അറിയിപ്പുണ്ട്. അതേസമയം, ഓണം ഉൾപ്പടെ മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള സ്പെഷ്യൽ സർവീസുകൾക്ക് 20 ശതമാനം വരെ അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. സർക്കാർ അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ച് ഇന്ധനക്കമ്പനികളുടെ കുടിശ്ശിക തീർത്ത് ഇന്നലെയാണ് ഡീസൽ പ്രതിസന്ധി പരിഹരിച്ചത്. ഡീസൽ സ്റ്റോക്ക് പാലിക്കുന്നതിൽ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മാനേജ്മെന്‍റ് നിർദ്ദേശിച്ചിട്ടുണ്ട്. 15, 16 തീയതികളിൽ പരമാവധി ദീർഘദൂര സർവീസ് നടത്താൻ വേണ്ടിയാണിത്. അനുമതിയില്ലാതെ പുറത്തുനിന്ന് ഇന്ധനം അടിക്കെരുതെന്നും കൂടാതെ ഡീസൽ ഇല്ലാത്ത സാഹചര്യം വരാതെ നോക്കാൻ മേഖലാ അധികാരികൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകി.