Author: News Desk

ചെറുതോണി: പാൽക്കുളംമേട്ടിന് മുകളിൽ കാവിക്കൊടി കണ്ടുവെന്നായിരുന്നു ആദ്യത്തെ വാർത്ത. പിന്നീട് അവിടെ മനുഷ്യനുണ്ടെന്നായി പ്രചാരണം. ആരെങ്കിലും കുടുങ്ങിയതാവാം എന്ന് കരുതി പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും മല മുകളിലെത്തിയപ്പോൾ കണ്ടത് ഹൈഡ്രജൻ ബലൂൺ. പാൽക്കുളംമേട്ടിന് മുകളിൽ ആരോ കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയിൽ ടോർച്ചിന്‍റെ പ്രകാശം കണ്ടെന്നുമാണ് പൊലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും മലമുകളിലെത്താൻ കഴിഞ്ഞില്ല. പാറപ്പുറത്ത് എന്തോ കാവി നിറത്തിലുള്ള വസ്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു തുടർന്ന് വനംവകുപ്പനെ വിവരമറിയിക്കുകയായിരുന്നു ഡെപ്യൂട്ടി റേഞ്ചർ ജോജി എം ജേക്കബിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ഏറെ ബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്. പരിശോധനയിൽ കുട്ടികളുടെ കളിപ്പാട്ടമായ ടെഡിബെയർ ഹൈട്രജൻ ബലൂൺ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർച്ചയായി പെയ്യുന്ന മഴയ്ക്കിടയിൽ പായലുള്ള വഴുതുന്ന ചെങ്കുത്തായ പാറയിലൂടെ വളരെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ മലമുകളിലെത്തിയത്. പാലക്കാട് കുറുമ്പാച്ചിമലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയതുപോലെ പാൽക്കുളംമേട്ടിലും ആരോ കുടുങ്ങിയതായി വാർത്ത വ്യാപിച്ചു. ഇതറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തിയിരുന്നു. കാവിക്കൊടിയായും മനുഷ്യ…

Read More

പട്‌ന: ബീഹാറിലെ മഹാഗഡ്ബന്ധന്‍ സർക്കാരിൽ കോൺഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് തീരുമാനിച്ചു. സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഇതോടെ ബിഹാറിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 16ന് നടക്കും. എഐസിസി ബീഹാറിന്‍റെ ചുമതലയുള്ള ഭക്ത ചരൺ ദാസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കോൺഗ്രസ്സിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. സഭയിലെ പാർട്ടിയുടെ ശക്തി അനുസരിച്ചായിരിക്കും സീറ്റുകളെന്നും ആരൊക്കെയാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ചരണ്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

Read More

തിരുവനന്തപുരം: 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിൽ ഫ്രീഡം വാക്കത്തോൺ സംഘടിപ്പിച്ചു. ചാക്ക ഇന്‍റർനാഷണൽ ടെർമിനലിൽ നിന്ന് ഓൾ സെയിന്‍റ്സ് കോളേജിലേക്കും തിരിച്ചുമാണ് വാക്കത്തോൺ നടന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റീജിയണൽ ഡയറക്ടർ ശശീന്ദ്രൻ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. ദേശീയപതാകകളുമേന്തിയുള്ള ഫ്രീഡം വാക്കത്തോണിൽ വിമാനത്താവളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പേർ പങ്കെടുത്തു. സ്വാതന്ത്ര്യദിന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

Read More

പൊള്ളാച്ചി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. പൊള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് ലോഡുമായി പുറപ്പെട്ട ലോറികളാണ് ബി ജെ പി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. കേരളത്തിലേക്ക് അനധികൃതമായി കരിങ്കല്ല് കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാദേശിക ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി ഇവര്‍ മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൊള്ളാച്ചിയിലെ ക്വാറികളിൽ നിന്ന് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കരിങ്കല്ലുകള്‍ എത്തുന്നത്. എന്നാൽ അനുവദനീയമായതിലും കൂടുതൽ കല്ലുകൾ ക്വാറികളിൽ നിന്ന് കടത്തുന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ ലോറികൾ തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയത്.

Read More

ജോധ്പുർ (രാജസ്ഥാൻ): ചൈനയെ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായങ്ങളും വിശ്വാസങ്ങളും എന്തുതന്നെയായാലും, ഇന്ത്യ ആരെയും തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കാൻ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു “രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നു. രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുകയാണ്. ഞാനുൾപ്പെടെ രണ്ടോ മൂന്നോ പേർക്ക് മാത്രമേ ഈ വിഷയത്തെക്കുറിച്ച് അറിയൂ. കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്താൻ കഴിയില്ല. നമ്മുടെ ശത്രുക്കളെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ഒരിക്കലും അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു. ഭീഷണികളെ നേരിടാൻ രാജ്യം എല്ലാ രീതിയിലും സജ്ജമാണ്. ആധുനിക യുദ്ധോപകരണങ്ങളാൽ സേനാവിഭാഗങ്ങൾ തയാറാണ്. പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച 25 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ പ്രതിരോധ ഉപകരണങ്ങളുടെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തമാകും. രാജ്യത്തിന്‍റെ സമാധാനവും സൗഹാർദ്ദവും തകർക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകുമെന്നും രാജ്നാഥ് പറഞ്ഞു.

Read More

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനം ഒരുങ്ങി. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ആഘോഷങ്ങൾക്ക് പുറമേ ജില്ലാതല ആഘോഷങ്ങളുടെ ഒരുക്കങ്ങളും പൂർത്തിയായി. കനത്ത സുരക്ഷയാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്.രാജ്യം 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ഇതിനോടകം തന്നെ കടന്നുകഴിഞ്ഞു. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ഇന്നലെ ദേശീയ പതാക ഉയർത്തി. സിനിമാ മേഖലയിലെ പ്രമുഖരടക്കം ആഘോഷങ്ങളുടെ ഭാഗമായി. പ്രൗഡഗംഭീരമായ ചടങ്ങുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ സേനകളുടെ പരേഡിനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും. പോലീസ് കമാൻഡോ സംഘം മുതൽ വിവിധ സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുക്കും. സംസ്ഥാനതല ആഘോഷങ്ങൾക്ക് പുറമേ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തും. വിവിധ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉൾപ്പെടെ ഈ…

Read More

പാലക്കാട്: ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനെ ബിജെപി അംഗങ്ങള്‍ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവനാണ് പൊലീസിൽ പരാതി നൽകിയത്. പതാക വാങ്ങാൻ തയ്യാറാകാത്തതിലൂടെ രാധിക ദേശവിരുദ്ധതയാണ് പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം രണ്ട് ബി.ജെ.പി പഞ്ചായത്തംഗങ്ങൾ പ്രസിഡന്‍റിന് പതാക കൈമാറാനെത്തിയിരുന്നു. രാധിക ഈ ആവശ്യം അംഗീകരിക്കുകയും ഫോട്ടോ എടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. ദേശീയപതാക വാങ്ങി ദേശീയ നേതൃത്വത്തിന് അയച്ചുകൊടുത്തതിന്‍റെ തെളിവ് വേണമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. തുടർന്ന്, സെൽഫിയെടുത്തും വീഡിയോയെടുത്തും പ്രചരിപ്പിക്കുന്ന ഒന്നല്ല ദേശസ്നേഹമെന്നും ഇത്രയും കാലം താൻ അതല്ല കണ്ടിരിക്കുന്നതെന്നും തനിക്ക് അതിൽ താൽപ്പര്യമില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഇതിന്‍റെ പേരിൽ ഓഫീസ് ജീവനക്കാരും നാട്ടുകാരും കേൾക്കെ പ്രസിഡന്‍റിനെ അസഭ്യം പറഞ്ഞെന്നാണ് ആരോപണം. വ്യക്തിപരമായി അപമാനിച്ചതിനു പുറമേ ജാതിപ്പേർ വിളിച്ച് അപമാനിക്കുകയും ചെയ്തു. ഫോട്ടോയെടുത്ത് ദുരുപയോഗം ചെയ്യാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

Read More

ബംഗളൂരു: സാമ്പത്തിക സ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം ആണ് ഇത് നൽകേണ്ടതെന്നും ധനമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന. “ചില സംസ്ഥാനങ്ങളോ സർക്കാരുകളോ ജനങ്ങൾക്ക് സൗജന്യമായി എന്തെങ്കിലും നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് വൈദ്യുതിയോ മറ്റെന്തെങ്കിലുമോ ആകാം. അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറയുന്നില്ല. എന്നിരുന്നാലും, അതിനുമുമ്പ്, നിങ്ങളുടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണം.നിങ്ങൾ ജനങ്ങൾക്ക് മുമ്പാകെ ഒരു വാഗ്ദാനം മുന്നോട്ടുവെച്ച് അധികാരത്തിലെത്തി. ആ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഇടം നിങ്ങളുടെ ബജറ്റിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തണം” എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി സൗജന്യങ്ങൾ നൽകുന്നതിനെക്കുറിച്ചും സമ്പദ് വ്യവസ്ഥയിൽ അത് ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും നേരത്തെ സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ശരിയായ രീതിയിൽ ചർച്ചകൾ നടക്കണം. അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങളെ വഴിതിരിച്ചുവിടരുതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

Read More

ചെന്നൈ: ബാങ്കോക്കിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തായ് എയർവേയ്സ് വിമാനത്തിൽ എത്തിയ സംശയാസ്പദമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. പാഴ്സൽ അനങ്ങുന്നത് കണ്ടപ്പോഴാണ് പരിശോധന നടത്തിയത്. ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ഡി ബ്രാസ കുരങ്ങാണ് ആദ്യം പുറത്ത് ചാടിയത്. കുരങ്ങിനെ ചോക്ലേറ്റുകൾ നിറച്ച ഒരു പെട്ടിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്ത പെട്ടി തുറന്നപ്പോൾ കണ്ടെത്തിയത് 15 രാജവെമ്പാലകള്‍. മറ്റൊരു പെട്ടിയിൽ അഞ്ച് പെരുമ്പാമ്പുകൾ ആണ് ഉണ്ടായിരുന്നത്. അവസാനത്തെ സഞ്ചിയിൽ രണ്ട് അള്‍ഡാബ്ര ആമകളെയും കണ്ടെത്തി. ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ അവരെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയിൽ പാഴ്സൽ ലഭിക്കേണ്ട വ്യക്തിയെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ചെന്നൈ: ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റിക്ക് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവര്‍ച്ചക്കാര്‍ കെട്ടിയിടുകയും ചെയ്തു. ഫെഡ് ഗോള്‍ഡ് ബാങ്ക് അരുമ്പാക്കം ശാഖയില്‍ നിന്നാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ തന്നെ ജീവനക്കാരനായ മുരുകന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്. റ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Read More