Author: News Desk

ന്യൂഡല്‍ഹി: രണ്ടാം ‘വിഭജനഭീതിയുടെ ഓര്‍മ്മ ദിന’ത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് വീഡിയോയുമായി ബിജെപി രംഗത്ത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലാണ് വിഭജനത്തിന്‍റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1947-ലെ ഇന്ത്യാ വിഭജനത്തേക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഏഴ് മിനിറ്റുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയില്‍ പാകിസ്താന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഇതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ഈ ദിവസം ആചരിക്കുന്നതിലൂടെ ഏറ്റവും വേദനാജനകമായ ചരിത്രസംഭവത്തെ നിലവിലെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുക പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് എം.പി ജയറാം രമേശ് ആരോപിച്ചു. ആധുനിക സവര്‍ക്കര്‍മാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡൽഹി: എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. മികച്ച സേവനത്തിന് കേരളത്തില്‍നിന്നു 10 പൊലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി. ഡപ്യൂട്ടി കമ്മിഷണര്‍ വി.യു.കുര്യാക്കോസ്, എസ്പി പി.എ.മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.കെ.സുബ്രഹ്മണ്യന്‍, എസ്പി പി.സി.സജീവന്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ.കെ.സജീവ്, ഡപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന്‍ നായര്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി.പി.പ്രേമരാജന്‍, ഡപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റന്‍റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ.ഹരിപ്രസാദ് എന്നിവരാണ് മെഡല്‍ നേടിയത്. ആകെ 1082 ഉദ്യോഗസ്ഥർ ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായി. ഏറ്റവും കൂടുതല്‍ പേര്‍ സിആര്‍പിഎഫില്‍ നിന്നാണ്– 171 പേര്‍

Read More

ന്യൂഡൽഹി: കായിക താരങ്ങളുടെ അത്ഭുതകരമായ നേട്ടങ്ങൾ രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തിളക്കം വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസി‍ൽ പങ്കെടുത്ത ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അത്ലറ്റിക്സ് മുതൽ ലോൺ ബോൾസ് വരെ ഉള്ള ഇനങ്ങളിൽ, ഇത്തവണ ഇന്ത്യൻ കളിക്കാർക്ക് അവരുടെ ശക്തി കാണിക്കാൻ കഴിഞ്ഞു എന്നും, 31 അത്‍ലീറ്റുകൾ കരിയറിലെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയത് രാജ്യത്തെ കായികരംഗത്തിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ അത്ലറ്റുകൾക്കും പരിശീലകർക്കും ആണ് സ്വീകരണം നൽകിയത്. കായിക മന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര കായിക സഹമന്ത്രി നിതീഷ് പ്രമാണിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 22 സ്വർണം ഉൾപ്പെടെ 61 മെഡലുകളുമായി ഇന്ത്യ ഗെയിംസിൽ നാലാം സ്ഥാനത്തെത്തി.

Read More

“ക്രിക്കറ്റ് ഒരു മതമാണെങ്കിൽ, സച്ചിൻ ദൈവമാണ്”, 2009 ഫെബ്രുവരി 28 ന് ഹാർപ്പർ സ്പോർട്സ് പുറത്തിറക്കിയ ഒരു പുസ്തകത്തിന്‍റെ പേരാണ് ഇത്. വിജയ് സന്താനം, ശ്യാം ബാലസുബ്രഹ്മണ്യൻ എന്നിവർ സച്ചിൻ തെണ്ടുൽക്കറെക്കുറിച്ച് എഴുതിയ പുസ്തകമാണ് ഇത് . ആ പുസ്തകത്തിന്‍റെ പേര് സത്യമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് . ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പോലൊരു ഇതിഹാസം ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകുമോ എന്നും സംശയമുണ്ട്. ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുക എന്നത് മറ്റൊരു താരത്തിനും എളുപ്പമല്ല. നീണ്ട 33 വർഷത്തെ വിയർപ്പും കഠിനാധ്വാനവുമാണ് ഈ റെക്കോർഡിൻറെ മൂല്യം. സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ ആദ്യ സെഞ്ച്വറി നേടിയിട്ട് ഇന്ന് (ഓഗസ്റ്റ് 14, 2022) 32 വർഷം തികയുന്നു. 1989 ൽ അരങ്ങേറ്റം കുറിച്ചെങ്കിലും സച്ചിന്‍റെ ആദ്യ സെഞ്ച്വറിക്കായി ലോകം ഒരു വർഷം കാത്തിരുന്നു.

Read More

വയനാട്: വയനാട് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാരായ ഡോ.സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയുടെയും നൃത്തം പങ്കുവച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിനാണ് ഇരുവരുടെയും തകർപ്പൻ ചുവടുകൾ.  മന്ത്രിയുടെ കുറിപ്പ്: വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും ‘പാലാപ്പള്ളി തിരുപ്പള്ളി…’ എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ…  ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും.  ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരും.

Read More

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും യമുനാ നദി കരകവിഞ്ഞു. തീരപ്രദേശത്തുള്ള എല്ലാവരെയും ഒഴിപ്പിച്ചു. ഡൽഹി-നോയിഡ പാതയിലെ മയൂർ വിഹാറിൽ 3,000 ത്തോളം പേരാണ് റോഡരികിൽ നിസ്സഹായരായി ഉള്ളത്.അവരിൽ ഭൂരിഭാഗവും കൃഷിയിലും കന്നുകാലി വളർത്തലിലും ഏർപ്പെട്ടിരിക്കുന്നവരാണ്. കൃഷിയിടങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വിളകൾ പാകമായിട്ടില്ലെങ്കിലും പറിച്ചെടുത്ത് വിൽക്കാൻ കർഷകർ ശ്രമിക്കുകയാണ്‌. കന്നുകാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് പോകാൻ കഴിയാത്തതിനാൽ മയൂർ വിഹാറിലെ വഴിയോരങ്ങളിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ.. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും തുടർച്ചയായി പെയ്യുന്ന മഴയും യമുനാ നദി കരകവിഞ്ഞൊഴുകാൻ കാരണമായി . ജലനിരപ്പ് 205.99 മീറ്ററിലെത്തി.

Read More

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. ഹർ ഘർ തിരംഗ (എല്ലാ വീട്ടിലും പതാക) എന്ന പേരിലാണ് 75-ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് രാജ്യമാകെ ദേശീയ പതാകകള്‍ ഉയരുന്നത്. സംസ്ഥാനത്ത് പല വലിപ്പത്തിലുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ ദേശീയ പതാക ഉയർന്നിരിക്കുന്നത് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലാണ്.72 അടി നീളവും 48 അടി വീതിയുമുള്ള പതാകയാണ് 207 അടി നീളമുള്ള കൊടിമരത്തിൽ ഉയർന്ന് പാറുന്നത്. ഹർ ഘർ തിരംഗയുടെ ഭാഗമായാണ്‌ കനകക്കുന്നിൽ വീണ്ടും ദേശീയ പതാക ഉയർന്നത്‌. നഗരത്തിലെ ഏകദേശം എല്ലാം ഭാഗത്തേയും ഉയർന്ന പ്രദേശങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്ന തരത്തിലാണ് പതാക പാറിപ്പറക്കുന്നത്. 50000ത്തോളം രൂപയുടെ പതാകയാണ് ഇത്. സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിനും ഓണം വാരാഘോഷത്തിനും മുന്നോടിയായി നവീകരണത്തിനായ് പതാക അടുത്തിടെ അഴിച്ച് മാറ്റിയിരുന്നു.

Read More

തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാര്‍ശം നടത്തിയ ഇടത് എംഎല്‍എ കെ.ടി.ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ഗവര്‍ണര്‍, ഇത്തരമൊരു പരാമർശം തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വ്യക്തമാക്കി. പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജലീലിന്റെ കശ്മീർ പരാമർശത്തെപ്പറ്റി രോഷാകുലനായാണു ഗവർണർ സംസാരിച്ചത് ‘ജലീലിന്റെ കശ്മീർ പരാമർശം കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത് അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. ഇത് സ്വാതന്ത്ര്യത്തിന്റെ ആഘോഷ സമയമാണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്?’ ഗവർണർ ചോദിച്ചു ഇതിനിടെ കെ.ടി.ജലീല്‍ ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി നാട്ടില്‍ മടങ്ങിയെത്തി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നോര്‍ക്ക സംഘടിപ്പി നിയമസഭാസമിതി യോഗത്തിലും ജലീല്‍ പങ്കെടുക്കില്ല.…

Read More

കൊല്ലം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാവരും അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തി. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചരോയിൽ പതാക ഉയർത്താൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി ആദിനാട് ബാബുനിവാസിലെ ജിജോ ബാബു. കഴിഞ്ഞ മാസം 14ന് പൗർണമി ദിവസം കിളിമഞ്ചാരോയിലെത്തിയ ജിജോയും സംഘവും കിളിമഞ്ചരോ കയറിയ ശേഷം കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. “പണ്ട് ആംബോസെല്ലി ദേശീയോദ്യാനത്തില്‍ നിന്ന് കിളിമഞ്ചാരോ കണ്ടപ്പോ തോന്നിയ മോഹമാണ് അതൊന്നു കീഴടക്കണമെന്നത്. ഉഗാണ്ടയിലെ മലയാളി സുഹൃത്തുക്കളായ തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി ആര്‍തര്‍ ആന്റണി, ഇഗ്‌നേഷ്യസ് കൈതക്കല്‍, ജിക്കു ജോര്‍ജ്, പുണെക്കാരനായ അതുല്‍ ഗിരി എന്നിവരടങ്ങുന്ന സംഘം ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുന്നെന്നറിഞ്ഞപ്പോള്‍ ഞാനും കൂടി. അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു. കൂട്ടത്തില്‍ 15,000 അടി ഉയരത്തിലുള്ള ലാവാ ടവറില്‍ എത്തിയപ്പോള്‍ ഓക്‌സിജന്‍ കുറവു കാരണം ഒരാള്‍ക്ക് പാതിവഴിയില്‍നിന്ന് ഇറങ്ങേണ്ടിവന്നു. ആറാംനാള്‍ ഉഹുറു കൊടുമുടിയില്‍ ഇന്ത്യന്‍ പതാകയുമേന്തി നിന്ന നിമിഷം അവിസ്മരണീയമാണ്” ജിജോ പറഞ്ഞു

Read More

കശ്മീർ: കശ്മീരിലെ ചെനാബ് റെയില്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 1179 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലുണ്ട് ഇതിന്. അത്ര എളുപ്പമായിരുന്നില്ല പാലത്തിന്റെ പണി. പർവത താഴ്വരകൾക്കിടയിൽ ശക്തമായ കാറ്റ് വീശുന്ന പ്രദേശത്ത് നിന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്നതിനാൽ പാലത്തിന്‍റെ നിർമ്മാണം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയില്‍വേ പാലമാണിത്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ള ഈ പാലം നിർമ്മിച്ചത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഫ്‌കോണ്‍സ് എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം ധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയുടെ ഭാഗമാണ്. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. പാലം നിർമ്മാണത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കേബിൾ ക്രെയിൻ ആണ്. കനത്ത മഴയും…

Read More