- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
മുംബൈ : ദേശസ്നേഹത്തിന്‍റെ മറ്റൊരു പ്രവർത്തിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്‍റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ യജ്ഞത്തെക്കുറിച്ചുള്ള ഇൻഫോഗ്രാഫിക് പോസ്റ്ററിലൂടെ ശ്രദ്ധ നേടുകയാണ്. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗത്തിലില്ലാത്ത പതാകകൾ തിരികെ നൽകണമെന്ന് എല്ലാ പൗരൻമാരോടും അഭ്യർത്ഥിച്ച് കൊണ്ടാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പോസ്റ്റർ.നിങ്ങൾ ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലേക്ക് കൈമാറുക. നല്ല പതാകകൾ സൂക്ഷിച്ചുവെച്ച് മറ്റുള്ളവ ബഹുമാനത്തോടെ ഡിസ്പോസ് ചെയ്യുന്നതായിരിക്കും എന്നാണ് പോസ്റ്ററിന്റെ പൂർണ്ണ രൂപം.
ജമ്മു കശ്മീർ: ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ആറ് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇയാൾ ഇരയുടെ സഹോദരനാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ദു:ഖം രേഖപ്പെടുത്തി. ഇന്നലെയും ജമ്മുകശ്മീരിന്റെ രണ്ട് ഭാഗങ്ങളിലായി രണ്ട് ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ബുദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ആക്രമണമുണ്ടായത്. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ പോലീസ് കണ്ട്രോൾ റൂമിലാണ് ആക്രമണമുണ്ടായത്.
ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ച വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ആദ്യ ടെലിവിഷൻ അഭിമുഖം പുറത്തുവിട്ട് ബിബിസി. 1953 ജൂണിൽ, ഒരു പത്രസമ്മേളനത്തിന്‍റെ ഭാഗമായി, ന്യൂ സ്റ്റേറ്റ്സ്മെൻ ആൻഡ് നേഷൻ എഡിറ്റർ കിംഗ്സ്ലി മാർട്ടിൻ നെഹ്റുവുമായി നടത്തിയ അഭിമുഖമാണ് ബിബിസി ആർക്കൈവ് ട്വിറ്ററിലൂടെ പങ്കിട്ടത്. തനിക്ക് ടെലിവിഷനെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയൂവെന്നും അതിനെക്കുറിച്ച് കേട്ടിട്ടേ ഉള്ളൂവെന്നും ഇതാദ്യമായാണ് താൻ ഇങ്ങനെ ഇരിക്കുന്നതെന്നും നെഹ്റു അഭിമുഖത്തിൽ പറയുന്നു. ദീർഘകാലം ഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടനെ വെറുക്കുന്നില്ല എന്ന ചോദ്യത്തിനും നെഹ്റു ഉത്തരം നൽകി. “ഞങ്ങൾ വളരെക്കാലം വെറുപ്പ് സൂക്ഷിക്കുന്നവരല്ല. അല്ലെങ്കിൽ കഠിനമായി വെറുക്കുന്നവരല്ല. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഗാന്ധിജി പകർന്നുതന്ന പശ്ചാത്തലമാണ് കാരണം.” വലത് കവിളിൽ വലം കൈപ്പത്തി ചുരുട്ടിപ്പിടിച്ച് പുഞ്ചിരിയോടെ നെഹ്റു പറയുന്നു. “കുറച്ചുകാലം ജയിലിൽ കിടക്കുന്നത് നല്ലതാണ്. വർഷങ്ങളായി ഞങ്ങൾ രാഷ്ട്രീയമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ അഖണ്ഡത വർദ്ധിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രദമായി നടന്നു. രാജ ഭരണം അവസാനിച്ചു.…
പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് ഉയർത്തിയ പതാക നിവരാത്തതിനെക്കുറിച്ച് അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. മന്ത്രി കൊടിമരത്തിൽ പതാക ഉയർത്തിയെങ്കിലും അത് നിവര്‍ന്നില്ല. പൂക്കളിൽ പൊതിഞ്ഞ പതാകയിലെ കയറുകൾ പരസ്പരം പിണഞ്ഞതാണ് പിഴവിന് കാരണമെന്നാണ് സൂചന. പിന്നീട് പതാക താഴ്ത്തി. ഇതിനിടെ ദേശീയഗാനവും ആലപിക്കുന്നുണ്ടായിരുന്നു. പൂക്കൾ നീക്കം ചെയ്ത ശേഷം താഴ്ത്തിയ പതാക വീണ്ടും ഉയർത്തി. എന്നാൽ ഇത്തവണ പതാക ഉയർത്തിയത് മന്ത്രിയല്ല, പൊലീസ് ഉദ്യോഗസ്ഥനാണ്. പല സ്ഥലങ്ങളിലും, പൂക്കളും മറ്റ് വർണ്ണ വസ്തുക്കളും പതാകയിൽ പൊതിഞ്ഞ് ഉയർത്തുമ്പോൾ, നിവരാതിരിക്കുന്നത് തുടർ സംഭവമാണ്.
ചെന്നൈ : പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ്. 97-ാം വയസ്സിലും ജനകീയ വിഷയങ്ങളിൽ സജീവമാണ് സി.പി.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന നല്ലകണ്ണ്. ഈ വർഷത്തെ തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരമാണ് ആർ. നല്ലകണ്ണിന് ലഭിച്ചത്. 10 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 1967 മുതൽ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തമായി ഒരു വീടില്ലാതിരുന്ന അദ്ദേഹത്തിന് 2007 ൽ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിലാണ് വീട് അനുവദിച്ചത്.
ന്യൂഡൽഹി: 75-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതോടെ ഈ വർഷം 30 കോടിയിലധികം പതാകകൾ വിറ്റഴിഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്‍റെ കണക്കനുസരിച്ച് ഇതിലൂടെ 500 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം മൂവായിരത്തിലധികം പരിപാടികൾ വിവിധ വ്യവസായ പ്രമുഖരും മറ്റ് മേഖലകളിലുള്ളവരും ദേശീയ പതാകയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഘൻഡേൽവാലും അറിയിച്ചു. 20 ദിവസം കൊണ്ട് ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയ പതാകകൾ നിർമ്മിക്കാൻ ഇന്ത്യൻ വ്യവസായികൾക്ക് കഴിഞ്ഞുവെന്നത് അവരുടെ കഴിവിന്‍റെ സാക്ഷ്യപത്രമാണെന്ന് സിഎഐടി പ്രതിനിധികൾ പറഞ്ഞു. പോളിസ്റ്റർ തുണി ഉപയോഗിച്ച് യന്ത്രത്തിൽ പതാക നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് നിർമ്മാണം വേഗത്തിലാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ ഖാദിയിലോ പരുത്തി തുണിയിലോ മാത്രമേ ദേശീയപതാക നിർമ്മിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പതാക നിയമം പുനഃക്രമീകരിച്ചതിനാൽ…
ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പങ്കെടുത്തു. ജില്ലാ കളക്ടർ കൃഷ്ണ തേജയ്ക്ക് ഭാഗ്യചിഹ്നം നൽകി പ്രകാശനം നിർവഹിച്ചു. വാട്ടർ കളറിൽ ബാബു ഹസൻ വരച്ച വാഴപ്പിണ്ടിയിൽ തുഴയുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ആകെ 160 എൻട്രികളാണ് ലഭിച്ചത്. മോഹൻ കുമാർ, സിറിൽ ഡൊമിനിക് എന്നിവരടങ്ങിയ സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. 5001 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, സബ് കളക്ടർ സൂരജ് ഷാജി, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, നഗരസഭാ കൗൺസിലർ സിമി ഷാഫിഖാൻ, നാസർ, റോയ് പാലാത്ര, എ. കബീർ, എ.ബി.തോമസ്, നസീർ പുന്നയ്ക്കൽ, ഗുരു ദയാൽ തുടങ്ങിയവർ പങ്കെടുത്തു.
കശ്മീർ: ഐടിബിപി ജവാന്മാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. പഹൽഘാമിലെ ഫ്രിസ്ലാനിലാണ് സംഭവം. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 37 ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ജവാന്മാരും 2 ജമ്മു കശ്മീർ പോലീസുകാരും ബസിൽ ഉണ്ടായിരുന്നു. ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഐടിബിപി പത്രക്കുറിപ്പിൽ അറിയിച്ചു. അമർനാഥ് യാത്രയുടെ സുരക്ഷയ്ക്കായി ഡപ്യൂട്ട് ചെയ്യപ്പെട്ടവരായിരുന്നു ജവാന്മാർ. ചന്ദൻവാരിയിൽനിന്നാണ് ബസ് പുറപ്പെട്ടത്. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ശ്രീനഗറിലെ കൺട്രോൾ റൂമിലേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി എസ്.ഡി.എച്ച് പഹൽഘാമിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ഇന്‍റർനെറ്റ് തകരാറിനെ തുടർന്ന് നിർത്തിവെച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പരീക്ഷകൾ മാറ്റിവച്ചു. തകരാർ പരിഹരിക്കാനാകാത്തതിനെ തുടർന്ന് പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ പരീക്ഷാ തീയതികൾ സർവകലാശാല പിനീട് അറിയിക്കും.
അരുണാചൽ പ്രദേശ്: ‘ആകാശത്ത് നിന്ന് മരുന്ന്’ എത്തിച്ചു നൽകുന്ന ഡ്രോൺ സേവന പദ്ധതിക്ക് അരുണാചൽ പ്രദേശ് തുടക്കമിട്ടു. കിഴക്കൻ കാമെംങ് ജില്ലയിലെ സെപ്പയിൽ നിന്ന് ചയാങ് താജോയിലേക്ക്, ‘മെഡിസിൻ ഫ്രം ദി സ്കൈ’യുടെ ആദ്യ ഡ്രോൺ സർവീസ് പറന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. “ഇന്ത്യയെ ഒരു ലോക ഡ്രോൺ ഹബ്ബാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തിൽ അരുണാചൽ പ്രദേശിൽ ഒരു പ്രോജക്റ്റ് ആരംഭിച്ചു. ആരോഗ്യപരിപാലനം, കൃഷി, ദുരന്ത നിവാരണം എന്നീ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വേൾഡ് ഇക്കണോമിക് ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.” മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.