- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
Author: News Desk
ന്യൂഡൽഹി: സീറോ മലബാർ സഭയിലെ ഭൂമിയിടപാട് സംബന്ധിച്ച ഹൈക്കോടതി വിധിയിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരായ വിവിധ ഹർജികൾ സെപ്റ്റംബർ എട്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. പളളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്നും ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിംഗ് ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു . അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയും ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് ബത്തേരി രൂപത ആരോപിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിന്‍റെ 17 മുതൽ 39 വരെയുളള ഖണ്ണികകൾ സ്റ്റേ ചെയ്യണമെന്ന് ബത്തേരി രൂപത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബത്തേരി രൂപത നൽകിയ അപേക്ഷയിൽ ഹൈക്കോടതി ജഡ്ജിയുടെ നടപടിക്കെതിരായ പരാമർശങ്ങൾ ഉണ്ടെന്നും അതിനാൽ നോട്ടീസ് പോലും അയയ്ക്കരുതെന്നും കേസിലെ പരാതിക്കാരനായ…
ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്തില്ലെന്ന് സുപ്രിംകോടതിയില്‍ കേന്ദ്രം
രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നുവെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനകളും വ്യക്തികളും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സർക്കാരിന്റെ വാദം. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നും കേന്ദ്രം വാദിച്ചു. ഇത്തരം ഹർജികൾ സമർപ്പിക്കുന്നതിനും അതുവഴി രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിനും പിന്നിൽ ചില ഹിഡൺ അജണ്ടകളുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോണ്സാൽവസ് ആണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. കേസിൽ അടുത്ത വാദം ഈ മാസം 25ന് നടക്കും.
ന്യൂഡൽഹി: തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നതിൽ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കണ്ടെത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. പുരുഷൻമാർ തലാഖ് വഴി വിവാഹമോചനം നേടുന്നത് പോലെ, സ്ത്രീകൾക്ക് ‘ഖുല’യിലൂടെ വിവാഹമോചനം നേടാം. തലാഖും മുത്തലാഖും ഒരുപോലെയല്ല. വിഷയം ഏതെങ്കിലും അജണ്ടയ്ക്ക് കാരണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാര്യാഭർത്താക്കൻമാർക്ക് ഒരുമിച്ച് ജീവിക്കാൻ താൽപ്പര്യമില്ലെങ്കിൽ ആർട്ടിക്കിൾ 142 പ്രകാരം കോടതി വിവാഹമോചനം അനുവദിക്കുമെന്നും കോടതി പറഞ്ഞു. തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക ബേനസീർ ഹീന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. താൻ തലാഖിന്‍റെ ഇരയാണെന്നും വിവാഹമോചനത്തിന് ഒരു പൊതു മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും ഹീന ഹർജിയിൽ പറയുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച കോടതി തലാഖ് വിഷയം പരിഗണനയിൽ വയ്ക്കാതെ വിടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് 29ലേക്ക് മാറ്റി.
കൊച്ചി: സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കോവിഡ്-19 ബാധിച്ച് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാരായന്‍റെ ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയരയൻമാരെ കുറിച്ച് സംസാരിച്ച കൊച്ചരേത്തിക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം അത്ഭുതകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വർഷത്തിനുള്ളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രധാനമന്ത്രി മുന്നോട്ടുവച്ച പാതയിൽ എല്ലാവരും പങ്കുചേരണമെന്നും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ പ്രസംഗം ഏവരെയും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ശക്തിയാണ് വരും കാലങ്ങളിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്. അതിനാൽ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങൾ ഒഴിവാക്കിക്കൊണ്ട് സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. രാജ്യത്തെ അഴിമതി തുടച്ചുനീക്കാൻ ജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ, ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തിയെന്നും ത്രിവർണ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തിയെന്നും അമിത് ഷാ പറഞ്ഞു.
നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിന് നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആദായനികുതി വകുപ്പ് ജൂൺ 30 ന് പുറപ്പെടുവിച്ച ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തത്. ആദായനികുതി നിയമപ്രകാരം 2018 ജൂൺ 30ന് മുമ്പ് പിഴത്തുക ചുമത്തേണ്ടതാണെന്ന് വിജയ്യുടെ അഭിഭാഷകൻ വാദിച്ചു. സമയപരിധിക്ക് ശേഷം ചുമത്തുന്ന പിഴ നിയമപരമല്ല. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. 16 കോടി രൂപ ചെക്കായും 4.93 കോടി രൂപ പണമായും പുലി എന്ന ചിത്രത്തിനായി വിജയ്ക്ക് ലഭിച്ചു. എന്നാൽ, ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി നൽകിയതെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാദം. ഈ തുകയുൾപ്പെടെ 15 കോടി രൂപയുടെ അധിക വരുമാനമാണ് വിജയ്ക്ക് ലഭിച്ചതെന്ന് നോട്ടീസിൽ പറയുന്നു.
പട്ന: 31 പുതിയ മന്ത്രിമാരുമായി ബീഹാർ മന്ത്രിസഭ വിപുലീകരിച്ചു. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡിക്കാണ് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പും നൽകി. ആർജെഡിക്ക് 16 അംഗങ്ങളും ജെഡിയുവിന് 11 അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് അംഗങ്ങളും മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചക്ക് ഒരാളുമാണ് ഉള്ളത്. ഒരു സ്വതന്ത്ര എം.എൽ.എയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഗവർണർ ഫാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുമായി ചേർന്നുണ്ടായിരുന്ന സർക്കാരിലെ മിക്ക മന്ത്രിമാരെയും ജെഡിയു നിലനിർത്തി. മുഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീല കുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലേഷി സിംഗ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരാണ് ജെഡിയു മന്ത്രിമാർ.
പ്രതിപക്ഷനേതാവ് എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചുകിട്ടുമ്പോള്‍ കരയുന്ന കുട്ടിയെപ്പോലെ: റിയാസ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷനേതാവ് എല്ലാവരേയും പോയി തോണ്ടിയിട്ട് ഒരിക്കല്‍ തിരിച്ചുകിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്ന കുട്ടിയെപ്പോലെയാണെന്ന് മന്ത്രി പറഞ്ഞു. ലഭിച്ച മറുപടിയുടെ ഹാങ്ങോവർ വി ഡി സതീശന് മാറിയിട്ടില്ല. പ്രതിപക്ഷ നേതാവ് ക്രിയാത്മകമായി വിമർശനങ്ങൾ നടത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സർക്കാർ മുന്നോട്ട് കൊണ്ടുവരുന്ന വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ആ സമീപനം തിരുത്തണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ലെന്ന് മനസ്സിലാക്കണം. കുതിര കയറരുത്. ക്രിയാത്മകമായ ഏത് വിമർശനവും ആരിൽ നിന്നും സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപ്പത്തിൽ, എനിക്ക് ഒരു വികൃതി സുഹൃത്ത് ഉണ്ടായിരുന്നു. അവൻ എല്ലാ ദിവസവും എല്ലാവരേയും പോയി തോണ്ടും, ഉപദ്രവിക്കും. ഒരു ദിവസം ഒരു കുട്ടി തിരിച്ച് ആക്രമിച്ചു. തിരിച്ചുകിട്ടിയതോടെ അവൻ വല്ലാതെ കരഞ്ഞു. ടീച്ചറോട് പറഞ്ഞപ്പോൾ ടീച്ചർ പറഞ്ഞു, എല്ലാവരേയും നീ ആക്രമിക്കുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മിക്കണം.…
മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 20ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് വാദം പൂർത്തിയാക്കിയത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ ഹർജി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദങ്ങളുന്നയിച്ചത്. സാക്ഷികളെ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. 2018 ൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, സാക്ഷികളെ സ്വാധീനിക്കുകയോ ഒരു സാഹചര്യത്തിലും ഫോണിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പ്രതികൾ ലംഘിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ‘വാഹൻ’ സംവിധാനം പാളുന്നു. തുടർച്ചയായ വീഴ്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനെയും കുറ്റപ്പെടുത്തുകയാണ് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾക്കുള്ള ‘സാരഥി’ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും ‘വാഹനിലെ’ പോരായ്മകൾ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. ഫീസും പിഴയും കണക്കാക്കുന്നത് പോലും തെറ്റുന്നു. അപേക്ഷകളില്‍ പിഴവ് ഉണ്ടാകുന്നതും തുടർച്ചയാണ്. ഓരോ പരാതി ഉയരുമ്പോഴും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് മറുപടി നൽകുന്നത്. പരിഷ്കരണത്തോടെ ഇടപാടുകൾ സുരക്ഷിതമല്ലാതെയുമായി. ഇടപാടുകൾ സുരക്ഷിതമാക്കുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കേണ്ട മൊബൈൽ നമ്പർ പോലും മാറ്റാൻ കഴിയും. ഉടമസ്ഥൻ അറിയാതെ ഉടമസ്ഥാവകാശവും മാറ്റപ്പെടും.