- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
Author: News Desk
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിൽ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങി. നാസർ എന്ന സാലിഹ്, നൗഷാദ്, ഉവൈസ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. പാസ്പോർട്ട് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പെരുവണ്ണാമുഴി പണ്ടരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. കഴിഞ്ഞ മാസം 19ന് ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. കൊയിലാണ്ടി കടൽത്തീരത്ത് മൃതദേഹം കണ്ടെത്തിയതോടെയാണ് സാലിഹ് വിദേശത്തേക്ക് കടന്നത്. ജൂലൈ ആറിന് കാണാതായ ഇർഷാദ് മരിച്ചതായി സ്ഥിരീകരിച്ചു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിൽ ഇർഷാദിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് കേന്ദ്രസർക്കാർ ‘ഇസഡ്’ കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര സുരക്ഷാ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അദാനിക്ക് സുരക്ഷ നൽകാൻ തീരുമാനിച്ചത്. പണം ഈടാക്കിയാകും സുരക്ഷ ഒരുക്കുക. പ്രതിമാസം 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാകും ഈടാക്കുക. അദാനിക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് ഉത്തരവ് നൽകി കഴിഞ്ഞു. 2013 ൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ നൽകിയിരുന്നു.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടിയുടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘മെയ്ക്ക് ഇന്ത്യ നമ്പർ 1’ ദൗത്യവുമായി ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ തുടക്കമിട്ടു. 130 കോടി ഇന്ത്യക്കാർക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നൽകിയാൽ രാജ്യം സമ്പന്നവും വികസിതവുമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതാണെങ്കിലും സ്ത്രീകൾക്ക് ബഹുമാനം, സുരക്ഷ, തുല്യ അവസരങ്ങൾ എന്നിവ നൽകണം എന്ന് കെജ്രിവാൾ പറഞ്ഞു. “ഞാൻ രാജ്യത്തുടനീളം സഞ്ചരിച്ച് ജനപങ്കാളിത്തം ഉറപ്പാക്കും.130 കോടി ഇന്ത്യക്കാരുടെ സഖ്യം കെട്ടിപ്പടുക്കും” എന്ന് കെജ്രിവാൾ പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെജ്രിവാളായിരിക്കും പാർട്ടിയുടെ പ്രധാനമന്ത്രി മുഖമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാരണത്താലാണ് ‘മെയ്ക്ക് ഇന്ത്യ നമ്പര്‍ 1’ ദൗത്യം ആരംഭിച്ചത് എന്ന് സൂചന. എന്നാൽ ആം ആദ്മി പാർട്ടിയുടെ ഉന്നതാധികാര സമിതി ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ന്യൂഡല്‍ഹി: ഒരു താപവൈദ്യുത നിലയത്തിനാവശ്യമായ കൽക്കരി മുഴുവൻ ഒറ്റത്തവണ എത്തിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചരക്ക് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ. ഒരു ചരക്ക് ട്രെയിനിന് കൊണ്ടുപോകാൻ കഴിയുന്നതിന്‍റെ മൂന്നിരട്ടി ചരക്കുകൾ വഹിക്കാൻ കഴിയുന്ന സൂപ്പർ വാസുകി എന്ന ട്രെയിൻ ആണ് റെയിൽവേ പരീക്ഷിച്ചത്. 295 വാഗണുകളുള്ള ചരക്കുതീവണ്ടിയാണ് സൂപ്പര്‍ വാസുകി.’ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമായ തീവണ്ടിയുടെ കന്നിയോട്ടം ഓഗസ്റ്റ് 15-ന് നടത്തിയത്.ഛത്തീസ്ഗഡിലെ കോർബ മുതൽ നാഗ്പൂരിലെ രാജ്നന്ദ്ഗാവ് വരെ 25,962 ടണ്‍ കൽക്കരിയുമായി ആണ് സൂപ്പർ വാസുകി ഓടിയത്. ട്രെയിനിന്‍റെ മൊത്തം നീളം 3.5 കിലോമീറ്ററായിരുന്നു. അഞ്ച് ചരക്ക് ട്രെയിനുകളുടെ ബോഗികൾ സംയോജിപ്പിച്ചാണ് സൂപ്പർ വാസുകി തയ്യാറാക്കിയത്. സൂപ്പർ വാസുകി ഒരു സ്റ്റേഷൻ കടക്കാൻ ഏകദേശം നാല് മിനിറ്റോളം എടുത്തു. ഒറ്റ ട്രിപ്പിൽ 27,000 ടൺ വരെ വഹിക്കാൻ സൂപ്പർ വാസുകിക്ക് കഴിയും.3000 മെഗാവാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റിന് ഒരു ദിവസം…
തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്.ഡി.എം.എ) നിർദ്ദേശിച്ചു. ഇടിമിന്നലിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കാക്കണമെന്നും നിർദ്ദേശമുണ്ട്. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പുകളിലോ ഇരിക്കുന്നത് അപകടകരമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലേറ്റ ഒരു വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടനടി വൈദ്യസഹായം നൽകണം. മത്സ്യബന്ധനത്തിനും കുളിക്കാനുമായി വെള്ളത്തിൽ ഇറങ്ങരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വാഹനത്തിനുള്ളിൽ തന്നെ തുടരണം. സൈക്കിളുകൾ, ബൈക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും…
റോറ്റെര്‍ഡാം: നെതര്‍ലന്‍ഡ്‌സിന് എതിരായ ആദ്യ ഏകദിനത്തിന് പിന്നാലെ ബാബർ അസം ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഹാഷിം അംലയുടെ റെക്കോര്‍ഡും നെതര്‍ലന്‍ഡിന് എതിരായ അര്‍ധ ശതകത്തിലൂടെ ബാബര്‍ മറികടന്നു. ആദ്യ ഏകദിനത്തിൽ 85 പന്തിൽ 74 റൺസാണ് ബാബർ നേടിയത്. ഏകദിന റാങ്കിംഗിൽ 891 പോയിന്‍റുമായി ആണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇമാം ഉൾ ഹഖ് 800 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ടി20യിലും ബാബർ ഒന്നാം സ്ഥാനത്താണെങ്കിലും സൂര്യകുമാർ യാദവ് ഇവിടെ ഭീഷണി ഉയർത്തുന്നുണ്ട്. ഹാഷിം അംലയെ മറികടന്ന് 88 ഏകദിന ഇന്നിങ്‌സില്‍ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ബാബർ മാറി. 88 ഇന്നിങ്സുകളിൽ നിന്നും 4473 റൺസ് ആണ് അംലയുടെ പേരിലുള്ളത്. എന്നാൽ 88 ഇന്നിങ്സുകളിൽ നിന്ന് 4516 റൺസുമായി ബാബർ അംലയെ മറികടന്നു.
ന്യൂഡൽഹി: കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ പലിശയിളവ് പ്രഖ്യാപിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് പലിശയിളവ് പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5 ശതമാനം ആണ് പലിശയിളവ് അനുവദിച്ചത്. കാർഷിക മേഖലയിൽ വായ്പാ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എടുക്കുന്ന വായ്പകൾക്ക് പലിശയിളവ് ലഭിക്കും. 2022-23, 2024-25 സാമ്പത്തിക വർഷങ്ങളിലാണ് വായ്പ ഇളവ് അനുവദിക്കുക. പുതിയ പദ്ധതിക്കായി ബജറ്റിന് പുറത്ത് 34,856 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ, ആതിഥേയസൽക്കാരവും ഇതുമായി ബന്ധപ്പെട്ട മേഖലകൾക്കുമായി അധിക വായ്പയും സർക്കാർ പ്രഖ്യാപിച്ചു.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ). നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിൽക്കാൻ അനുമതി നൽകിയതിനെതിരെയാണ് ഉത്തരവിറക്കിയത്. ചീഫ് കമ്മീഷണർ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ, സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചു എടുക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്റെ നടപടി റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്കാർട്ടിന് നിർദ്ദേശം നൽകി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിക്കുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്തതിന് കമ്പനിക്ക് 1,00,000 രൂപ പിഴയടയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ 1,84,263 രൂപ വരുമാനം നേടിയതായി ഫ്ലിപ്കാർട്ട് സമ്മതിച്ചിട്ടുണ്ട്.
ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥി വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് മാറ്റി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ളാറ്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഡൽഹിയിൽ ഫ്ളാറ്റുകളും പോലീസ് സംരക്ഷണവും നൽകുമെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തലുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. ഡൽഹിയിലെ ബക്കർവാലയിൽ റോഹിങ്ക്യൻ അനധികൃത കുടിയേറ്റക്കാർക്ക് ഫ്ളാറ്റുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. എല്ലാ റോഹിങ്ക്യൻ അഭയാർത്ഥികളെയും ഡൽഹിയിലെ ബക്കർവാല പ്രദേശത്തെ ഫ്ളാറ്റുകളിലേക്ക് മാറ്റുമെന്നും അവർക്ക് ഡൽഹിയിൽ അടിസ്ഥാന സൗകര്യങ്ങളും പോലീസിന്‍റെ സുരക്ഷയും നൽകുമെന്നും പുരി ട്വീറ്റ് ചെയ്തിരുന്നു. ‘അഭയം തേടിയവരെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു. 1951ലെ യുഎൻ അഭയാർഥി കൺവൻഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വംശമോ മതമോ നോക്കാതെ എല്ലാവർക്കും അഭയം നൽകുന്നു’, അദ്ദേഹം ട്വിറ്ററിൽ…
ന്യൂഡൽഹി: ബഫർ സോൺ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്.