- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
- ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ് റൈനിൽ
- ‘യഥാർത്ഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലുള്ളതാണ്’; ‘ഇന്ത്യ’ ബന്ധം ഉപേക്ഷിച്ച് എഎപി
Author: News Desk
ഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കുകളും സാനിറ്റൈസേഷനും നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകി. നിർദേശം പാലിക്കാത്ത യാത്രക്കാർക്കെതിരെ വിമാനക്കമ്പനികൾ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് കരുതൽ ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനും കരുതൽ ഡോസ് കൂടുതൽ പേർക്ക് എത്തിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ മാസ്ക് കർശനമാക്കിയിരുന്നു.
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ വസതിയിലെ സുരക്ഷാ വീഴ്ച്ചയുടെ പേരിൽ മൂന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കമാൻഡോകളെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), കമാൻഡന്‍റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ എന്നിവരെ സ്ഥലം മാറ്റി. ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായ സുരക്ഷാ വീഴ്ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. 2022 ഫെബ്രുവരിയിലാണ് ബെംഗളൂരു സ്വദേശിയായ ശന്തനു റെഡ്ഡി അജിത് ഡോവലിന്‍റെ ഡൽഹിയിലെ വസതിയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. കാറിൽ എത്തിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടയുകയും പിന്നീട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഡോവൽ അദ്ദേഹത്തിന്‍റെ വസതിയിൽ ഉണ്ടായിരുന്നു. പിരിച്ചുവിട്ട മൂന്ന് കമാൻഡോകളും അന്ന് വസതിയിൽ ഉണ്ടായിരുന്നു. സിഐഎസ്എഫ് കമാൻഡോകളുടെ ‘ഇസഡ് പ്ലസ്’ സുരക്ഷയുള്ളയാളാണ് ഡോവൽ.
തിരുവനന്തപുരം: പാർട്ടിയുടെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനത്തിനുള്ള ധനസമാഹരണം സെപ്റ്റംബർ 1 മുതൽ 14 വരെ നടക്കുമെന്ന് സി.പി.എം. എല്ലാ അംഗങ്ങളും അവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകണം. പാർട്ടി യൂണിറ്റുകൾ അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും ജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സി.പി.ഐ(എം) ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുകയും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത്. ജനങ്ങളുടെ ക്ഷേമത്തിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ സാധാരണക്കാരിൽ നിന്ന് ഫണ്ട് ശേഖരിക്കുന്ന രീതിയാണ് സി.പി.എം സ്വീകരിച്ചത്. ആഗോളവൽക്കരണം, കോര്‍പ്പറേറ്റ്‌വത്ക്കരണം, വർഗീയത, അഴിമതി എന്നീ നയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് സി.പി.ഐ(എം) ആണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹി: എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയം സ്വീകരിക്കാൻ കേന്ദ്രസർക്കാർ. മൊബൈൽ മുതൽ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വരെ ഒരൊറ്റ ചാർജർ ഉപയോഗിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ, ലാപ്ടോപ്പ് നിർമ്മാതാക്കൾ, മൊബൈൽ ഫോൺ നിർമ്മാതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇതിന് പുറമെ സിഐഐ, ഫിക്കി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഐഐടി ഡൽഹി, ഐ.ഐ.ടി ബി.എച്ച്.യു എന്നിവിടങ്ങളിൽ നിന്നുള്ളവരും യോഗത്തിൽ പങ്കെടുക്കും. കോമൺ ചാർജർ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചായിരിക്കും ചർച്ച. ഇക്കാര്യത്തിൽ നിർമ്മാതാക്കളുടെ ആശങ്കകൾ കണക്കിലെടുക്കുമെന്ന് രോഹിത് കുമാർ സിങ്ങ് പറഞ്ഞു. പരമാവധി ഇവേസ്റ്റ് ഒഴിവാക്കുക എന്നതാണ് തീരുമാനത്തിന്‍റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ വൺ-ചാർജർ നയത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഇതിന്‍റെ ഭാഗമായി എല്ലാ ഉപകരണങ്ങളിലും ടൈപ്പ് സി ചാർജർ വ്യാപകമാക്കാനുള്ള നടപടികൾ യുറോപ്യൻ യൂണിയൻ ആരംഭിച്ചിട്ടുണ്ട്.
ദില്ലി: ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടി വിട്ടു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ഉൾപ്പെടെ രാജിവച്ച് ബിജെപിയിൽ ചേർന്നു. കാൻഗ്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും വർക്കിംഗ് പ്രസിഡന്‍റുമായ പവൻ കാജൽ, സോളൻ ജില്ലയിലെ നലഗഢിൽ നിന്നുള്ള എം.എൽ.എ ലഖ്വീന്ദർ റാണ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. പവൻ കാജൽ പാർട്ടി വിടുന്നുവെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് എ.ഐ.സി.സി വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പവൻ കാജലിനെ പുറത്താക്കിയത്. പകരം, കാംഗ്ര ജില്ലയിൽ നിന്നുള്ള മറ്റൊരു ഒബിസി നേതാവായ ചന്ദേർ കുമാറിനെ നിയമിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ തങ്ങളുടെ മണ്ഡലത്തിൽ സമാന്തര നേതൃത്വം പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം നേരത്തേ പവൻ ഉന്നയിച്ചിരുന്നു. തന്നെ നേതൃത്വം തഴയുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസിന്‍റെ ലിസ്റ്റ് സ്റ്റേ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. കോടതിയെ സമീപിക്കുമെന്ന് വി.സി പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ടപ്രകാരം സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കൽ നോട്ടീസിൽ അടുത്ത ദിവസം തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്ന് വി.സി പറഞ്ഞു. പ്രിയ വർഗീസിന്‍റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചതിനെ തുടർന്നാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത്. ചാൻസലറായിരിക്കുന്നിടത്തോളം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് അനധികൃതമായി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്താൻ കഴിഞ്ഞെന്ന് സ്വജനപക്ഷപാത ആരോപണം ഉയർന്നിരുന്നു.
പട്ന: ഇന്ത്യയിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. എന്നാൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാരാണ്. പുതിയ നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ബീഹാർ മന്ത്രിസഭയിലെ 32 മന്ത്രിമാരുടെ ശരാശരി ആസ്തി 5.83 കോടി രൂപയാണ്. 32 മന്ത്രിമാരിൽ 84 ശതമാനവും കോടീശ്വരൻമാരാണ്. സമ്പാദ്യത്തിന്‍റെ കാര്യത്തിൽ മാത്രമല്ല, ക്രിമിനൽ കേസുകളുടെ എണ്ണത്തിലും ബീഹാർ മന്ത്രിമാർ മുന്നിലാണ്. നിതീഷ് കുമാർ സർക്കാരിലെ 72 ശതമാനം മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. ആർജെഡി മന്ത്രിമാരുടെ ശരാശരി ആസ്തി 7.60 കോടി രൂപയാണ്. ആർജെഡിയുടെ സമീർ കുമാർ മഹാസേത്ത് ആണ് ഏറ്റവും ധനികനായ ബീഹാർ മന്ത്രി. 24.45 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം വെളിപ്പെടുത്തിയിയത്. മുഖ്യമന്ത്രിയുടെ പാർട്ടിയായ ജെഡിയുവിന്‍റെ മന്ത്രിമാരുടെ ശരാശരി ആസ്തി 4.56 കോടി രൂപയാണ്. ഘടകകക്ഷിയായ ഹിന്ദുസ്ഥാനി ആവാം മോർച്ച സെക്കുലറിന്റെ ഏക മന്ത്രിയുടെ ആസ്തി 2.57…
ദില്ലി: ഇന്ത്യാ വിഭജനം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വേദന സമ്മാനിച്ച കാര്യമാണ്. ഇതിന്‍റെ പേരിൽ നിരവധി പേർ പല രാജ്യങ്ങളിലായി പോയിട്ടുണ്ട്. എന്നാൽ വിഭജനത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒരു യൂട്യൂബ് ചാനൽ പിന്തുണയും അഭയകേന്ദ്രവുമായി മാറിയിരിക്കുന്നു. വിഭജനത്തോടെ വേര്‍പിരിക്കപ്പെട്ട ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പഞ്ചാബി ലെഹർ എന്നാണ് ചാനലിന്‍റെ പേര്. ഇതിനകം തന്നെ പലരും ഒരുമിച്ചു കഴിഞ്ഞു. പഞ്ചാബി ലെഹറിന് ഇന്ത്യയിലും പാകിസ്താനിലുമായി ആയിരക്കണക്കിന് അനുയായികളുണ്ട്. 38 കാരനായ നസീർ ധില്ലനാണ് ചാനലിന് പിന്നിൽ . 2016 ലാണ് ധില്ലൻ ഒരു സുഹൃത്തിനൊപ്പം ചാനൽ ആരംഭിച്ചത്. അതിനുശേഷം, ചാനൽ നിരവധി ആളുകളെ ഒരുമിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ കഴിയാത്ത എല്ലാവർക്കും ഇത് വലിയ ആശ്വാസമായിരുന്നു. അതിർത്തി കടന്ന് പ്രിയപ്പെട്ടവരെ കാണണമെന്ന് ഉണ്ടെങ്കില്‍ വലിയ ബുദ്ധിമുട്ടായിരിക്കുന്ന സമയത്താണ് ഒരു യൂട്യൂബ് ചാനൽ ഇത്തരമൊരു കാര്യം സാധ്യമാക്കിയത്.
റോഡുകളിലെ വിജിലൻസ് പരിശോധന സ്വാഭാവിക പരിശോധനയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധന ആവശ്യമാണ്. തെറ്റുകളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ കണ്ട് വിമർശിക്കുന്നത് പ്രതിപക്ഷ നേതാവ് ശീലമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പറയാം. മറുപടിയെല്ലാം നൽകി. കണ്ണാടിയിൽ നോക്കി ആർക്കൊക്കെ പ്രിവിലേജ് എന്ന് അദ്ദേഹം ചോദിക്കട്ടെ. പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നത് ബോറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി അടുത്ത വർഷത്തോടെ പുതിയ കലണ്ടർ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 2026 ഓടെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കും. മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ സാരമായി ബാധിക്കുന്നതായി ദേശീയപാതാ വിഭാഗം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജ് സംവിധാനത്തിന്‍റെ അഭാവം ഒരു പ്രശ്നമാണ്. റോഡ് ഏതായാലും കുഴികൾ ഉണ്ടാകാൻ പാടില്ല എന്നതാണ് നിലപാടെന്നും റിയാസ് പറഞ്ഞു. അതേസമയം, ദേശീയപാതാ വികസനത്തിനായി കേരളത്തിൽ 98 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായി. ഒമ്പത് ജില്ലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ…
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു. പ്രിയ വർഗീസിന്‍റെ നിയമനം ചട്ടലംഘനമാണെന്ന് പരക്കെ വിമർശനമുയർന്നിരുന്നു. ഇതേ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപെട്ടു. കണ്ണൂർ സർവകലാശാല വിഷയത്തിൽ അരമണിക്കൂറിനകം തീരുമാനം അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ ചാൻസലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയതിനെ തുടർന്നാണ് നിയമനത്തിന് സ്റ്റേ ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് അദ്ദേഹം കത്തും നൽകി. തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ വർഷം നവംബറിൽ, വൈസ് ചാൻസലറുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ്, അവർക്ക് അഭിമുഖം നടത്തുകയും ഒന്നാം റാങ്ക് നൽകുകയും ചെയ്തു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ കണ്ണൂർ സർവകലാശാല റാങ്ക് ലിസ്റ്റ് മാറ്റിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് പട്ടിക അംഗീകരിച്ചത്.