- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
Author: News Desk
കണ്ണൂര്‍: സ്തനാർബുദം കണ്ടെത്താൻ കഴിയുന്ന സ്പോർട്സ് ബ്രാ വികസിപ്പിച്ച് മലബാർ കാൻസർ സെന്‍റർ. സെൻസർ ഘടിപ്പിച്ച സ്പോർട്സ് ബ്രാ പോലുള്ള ഈ ജാക്കറ്റ് ധരിച്ച് രോഗമുണ്ടോ എന്നറിയാനാവും. ഈ കണ്ടെത്തലിന് യു.എസ്. പേറ്റന്റ് ലഭിച്ചു സ്തനാർബുദം കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും സാധാരണമായതും കൂടിവരുന്നതുമായ രോഗങ്ങളിൽ ഒന്നാണ്. ഈ സാഹചര്യത്തിൽ, രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് വളരെ പ്രധാനമാണ്. മലബാർ കാൻസർ സെന്‍റർ സി-മെറ്റ് (സെന്‍റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി), സി-ഡാക് (സെന്‍റർ ഫോർ ഡെവലപ്മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്) എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തിലൂടെയാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. പുതിയ ഉപകരണത്തിൽ പരിശോധന എളുപ്പമാണ്. നേരിട്ടുള്ള സ്തനപരിശോധനയില്ല. പാർശ്വഫലങ്ങളില്ല. ചെലവ് കുറവാണ്. ചിപ്പ് ഘടിപ്പിച്ച ജാക്കറ്റ് പോലുള്ള ബ്രാ ധരിച്ച് അരമണിക്കൂർ ഇരിക്കുക മാത്രമാണ് ചെയ്യേണ്ടത്.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയും മോദി സർക്കാരും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുഖപത്രമായി ഗവർണർ മാറിയിരിക്കുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം ഗവർണർ പ്രവർത്തിക്കണമെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ പറഞ്ഞു. വക്രമായ രീതിയിൽ ജനകീയ സർക്കാരിനെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പിടിവാശി ഇതിന്‍റെ ഭാഗമാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും ഇന്ത്യയുടെ പാർലമെന്‍ററി ജനാധിപത്യം അനുശാസിക്കുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടാണ് സിപിഐ(എം) സ്വീകരിച്ചത്.
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസവും തുടരുന്നു. ഇന്ന് കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഇന്നും വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് തീരുമാനം. സ്ഥലത്തെ ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം മറുപടി നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി ആഘാത പഠനം നടത്തുക, പുനരധിവാസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത ഉപരോധ സമരം നടത്തുന്നത്.
ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്. ഉണ്ണിക്കണ്ണന്‍റെ ജന്മദിനമായ അഷ്ടമി രോഹിണി രാജ്യമെമ്പാടും ആഘോഷിക്കുന്നു. ശ്രീകൃഷ്ണ അവതാരത്തിന്‍റെ ഓർമ്മയാചാരണമായി, ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഗുരുവായൂർ ക്ഷേത്രവും അഷ്ടമി രോഹിണി ആഘോഷങ്ങൾക്കായി തയ്യാറെടുക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ദിവസം ധാരാളം ഭക്തർ ദർശനം നടത്തുന്നു. ഭക്തരുടെ തിരക്ക് കുറയ്ക്കുന്നതിനായി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറാണെങ്കിലും സ്വകാര്യ കമ്പനികളെ വിടാതെ സർക്കാർ. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒരു രൂപ കുറച്ച് വൈദ്യുതി നൽകിയിട്ടും നെയ്‌വേലി കോർപ്പറേഷനുമായി കെ.എസ്.ഇ.ബി.എൽ വൈദ്യുതി കരാറിൽ ഒപ്പിടുന്നില്ല. നിർദ്ദിഷ്ട തലാബിര താപവൈദ്യുതി നിലയത്തിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി നൽകാൻ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ സ്വകാര്യ കമ്പനികളിൽ നിന്ന് 4.35 പൈസ നിരക്കിൽ വൈദ്യുതി വാങ്ങുകയും 3.06 പൈസയ്ക്ക് വൈദ്യുതി വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. താത്പര്യപത്രം അനുസരിച്ച് 300 കോടി രൂപയുടെ ലാഭമാണ് സർക്കാരിന് ലഭിക്കുക. നിലവിൽ എട്ട് സ്വകാര്യ കമ്പനികളിൽ നിന്നാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. ഇത്തരം ഇടപാടുകൾ പരിശോധിക്കണമെന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. കരാർ ഒപ്പിടാത്തത് കമ്മീഷന്‍റെ താൽപര്യം മൂലമാണെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഡയറക്ടറും…
പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ” എന്ന ടാഗ് ലൈനിൽ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിങ്ങനെയുള്ള ഈ പാണ്ഡവ ക്ഷേത്രങ്ങളിൽ ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നതും ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ്. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇവ അറിയപ്പെടുന്നു. ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കാം. മധ്യ തിരുവിതാംകൂറിലെ…
തിരുവനന്തപുരം: വിദേശ പൗരന്മാരുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരക്കാരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ ഇവർ വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്യും. പിന്നീട് ഡൽഹി കസ്റ്റംസ് ഓഫിസർ എന്ന പേരിൽ ഫോണിലേക്കു വിളി വരും. നിങ്ങളുടെ പേരിൽ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ നികുതി അടയ്ക്കത്തതിനാൽ കസ്റ്റംസ് പിടിച്ചിട്ടുണ്ടെന്നും നൽകുന്ന അക്കൗണ്ടിലേക്ക് തുക അടച്ച് സമ്മാനങ്ങൾ കൈപ്പറ്റണമെന്നുമാകും നിർദേശം. ഇത് ശുദ്ധ തട്ടിപ്പാണെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.
തിരുവനന്തപുരം: നടൻ ജയറാമിന് സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം . ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പെരുമ്പാവൂർ തോട്ടുവയിലെ ജയറാമിന്‍റെ ഫാമിന്‍റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിൻ പ്രത്യേക ആദരം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ജയറാമിന്‍റെ തോട്ടുവയിലെ ആനന്ദ് ഫാമിൽ 60ഓളം പശുക്കളുണ്ട്. തോട്ടുവയിലെ അഞ്ചര ഏക്കർ സ്ഥലത്ത് 10 വർഷം മുമ്പാണ് അഞ്ച് പശുക്കളുമായി അദ്ദേഹം ഫാം ആരംഭിച്ചത്. കൃഷ്ണഗിരി, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ജയറാം നേരിൽ പോയിക്കണ്ടാണു പശുക്കളെ വാങ്ങിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ നേരിട്ടും പാൽ സൊസൈറ്റി വഴിയും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു.
തൃശൂര്‍: കര്‍ഷകദിന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു. നൃത്തത്തിന്‍റെ വീഡിയോ മന്ത്രി തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. തൃശൂരിലെ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങള്‍ക്കൊപ്പമാണ് മന്ത്രി നൃത്തം ചെയ്യുന്നത്. “നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ..” മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് കെ കെ രമ എം എൽ എ. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ തന്നെ വിധി പ്രസ്താവിക്കാൻ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും രമ ചോദിച്ചു. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ വിവാദ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമവിദഗ്ധരും എഴുത്തുകാരും വനിതാ ആക്ടിവിസ്റ്റുകളും കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിച്ചെന്നായിരുന്നു കോടതി പറഞ്ഞത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ സെക്ഷൻ…