- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
Author: News Desk
പാലക്കാട്: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ റെയ്ഡിലാണ് മായം കലർന്ന പാൽ പിടികൂടിയത്. 12,750 ലിറ്റർ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടുവന്നത്. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനാണ് യൂറിയ കലർത്തുന്നത്. ക്ഷീരവികസന വകുപ്പാണ് പരിശോധന നടത്തിയത്.
പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സ്വിഗ്ഗിക്കെതിരെ ആരോപണവുമായി തമിഴ് ചലച്ചിത്ര ഗാനരചയിതാവ് കൊ സേഷ. വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്വിഗ്ഗിക്കെതിരെ ആരോപണം ഉന്നയിച്ചത്. പരാതി പറഞ്ഞപ്പോൾ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നൽകുക മാത്രമാണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു. ഗോബി മഞ്ചൂരിയൻ വിത്ത് കോൺ ഫ്രൈഡ് റൈസ് ആണ് കൊ സേഷ സ്വിഗി വഴി ഓർഡർ ചെയ്തത്. എന്നാൽ, ഭക്ഷണത്തിൽ ചിക്കൻ പീസുകൾ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിൻ്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. “ഞാൻ എന്‍റെ ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നു. പക്ഷേ, എത്ര ലാഘവത്തോടെയാണ് അവർ എൻ്റെ മൂല്യങ്ങളെ വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്നത്. സ്വിഗ്ഗിയുടെ സംസ്ഥാന ഹെഡിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ എന്നെ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തണം. ഇതിൽ ഞാൻ നിയമനടപടി സ്വീകരിക്കും”- കൊ സേഷ ട്വീറ്റ് ചെയ്തു.
മലപ്പുറം: ആമസോണിൽ നിന്ന് ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി ലഭിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പുളിക്കൽ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി.ജസീലിന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. വാച്ചിന്‍റെ വിലയായി 3,495 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ 39,592 രൂപയാണ് ജസീലിന് നഷ്ടപരിഹാരമായി ആമസോൺ നൽകേണ്ടി വരിക. മാർക്കറ്റ് പ്ലേസ് മാത്രമാണെന്നും വിൽക്കുന്ന ഉൽപന്നങ്ങളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള ആമസോൺ വാദം ഉപഭോക്തൃ കമ്മീഷൻ അംഗീകരിച്ചില്ല. ഉൽപ്പന്നം വിൽക്കുന്ന സമയത്ത് 250 ഗ്രാം ഭാരം ഉണ്ടായിരുന്നതായും ആമസോൺ അവകാശപ്പെട്ടു. എന്നാൽ, ഉൽപ്പന്നം കൊണ്ടുവന്ന പെട്ടിക്ക് 237 ഗ്രാം മാത്രമാണ് ഭാരമെന്ന് കൺസ്യൂമർ കമ്മീഷനെ അറിയിച്ചതായി ജസീൽ പറഞ്ഞു. ഇതോടെ പെട്ടിയിലുള്ള വസ്തുവിന്റെ ഭാരം വെറും 13 ഗ്രാം മാത്രമാണെന്ന് തെളിഞ്ഞു. ഒറ്റനോട്ടത്തിൽ, ആമസോണിൽ നിന്ന്…
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് മേൽനോട്ട സമിതി യോഗത്തിൽ തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. 15 മരങ്ങൾ മുറിക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം. മരം മുറിക്കാൻ വനംവകുപ്പിന്‍റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിലെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ കേരളം മേൽനോട്ട സമിതിക്ക് കത്തയച്ചിരുന്നു. ഈ കത്ത് ചർച്ച ചെയ്യാനാണ് മേൽനോട്ട സമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേൽനോട്ട സമിതി യോഗം വിലയിരുത്തി. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്‍റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിനും ഡാമിന്‍റെ അറ്റകുറ്റപ്പണികൾക്കുമായി കേരളത്തിന്‍റെ സഹകരണം ആവശ്യപ്പെട്ടു. ബേബി ഡാം ബലപ്പെടുത്തണമെങ്കിൽ മരങ്ങൾ…
ന്യൂഡൽഹി: ക്രിമിനലുകൾക്ക് ബി.ജെ.പി നൽകുന്ന പിന്തുണ സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ ചോദ്യം. ഉത്തർപ്രദേശിലെ ഉന്നാവോ, ഹത്രാസ് കേസുകളും ജമ്മു കശ്മീരിലെ കത്വ കേസും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഉന്നാവോ കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിച്ചു. കത്വ കേസിലെ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി. ഹത്രാസ് കേസിലെ പ്രതികൾക്ക് അനുകൂലമാണ് സർക്കാർ. ഗുജറാത്തിൽ പ്രതികളെ മോചിപ്പിക്കുകയും ആദരിക്കുകയും ചെയ്തു. ക്രിമിനലുകളെ പിന്തുണയ്ക്കുന്നത് സ്ത്രീകളോടുള്ള ബി.ജെ.പിയുടെ മനോഭാവത്തെയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി ജീ, ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾ ലജ്ജിക്കുന്നില്ലേ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിൽക്കിസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകൻ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11…
കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനം. അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഗവർണർക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന് നിയമോപദേശം ലഭിച്ചു. വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് ഗവർണർ ഉത്തരവിറക്കിയത്. ഇത് നിയമപരമല്ലെന്നാണ് നിയമോപദേശം. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ നടപടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്.
അമൃത്സർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ത്യൻ അതിർത്തി കടക്കാൻ ദിവസങ്ങൾ മാത്രം. രാജസ്ഥാനിലൂടെ കടന്നുപോകുന്ന ശിഹാബ് നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ അമൃത്സർ വഴി അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ രണ്ടാഴ്ച മാത്രമേ എടുക്കൂ. ശിഹാബ് നടന്ന് തീർക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ദൈർഘ്യമേറിയ രാജ്യം ഇന്ത്യ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ രാജസ്ഥാനിലും ശിഹാബിന് അകമ്പടി സേവിക്കുന്നത് വലിയ ജനക്കൂട്ടമാണ്. രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ ബുധനാഴ്ചയാണ് ശിഹാബ് പ്രവേശിച്ചത്. ചുട്ടുപൊള്ളുന്ന ചൂട് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവും ഇടവിട്ട് യാത്ര ക്രമീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാനിൽ മഴ പെയ്യുന്നത് ആശ്വാസകരമായിരുന്നു. ശിഹാബിനൊപ്പം എല്ലാത്തരം സുരക്ഷയുമായി ഒരു വലിയ പോലീസ് സംഘവും ഉണ്ട്. അജ്മീറിലെത്തിയപ്പോൾ ശിഹാബിനെ കാണാൻ തടിച്ചുകൂടിയവരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു.
സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജഡ്ജിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്ജി സമൂഹത്തിന് ഭീഷണിയാണെന്നും, സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാകുന്ന മനസാണ് ജഡ്ജിക്കുള്ളതെന്നും ആനി രാജ പറഞ്ഞു. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് പൊറുക്കാനാവില്ല. രാജ്യത്തുടനീളം പ്രതിഷേധം നടത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിട്ടുണ്ടെന്നും ശരീരഭാഗങ്ങൾ ദൃശ്യമാകുന്ന തരത്തിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും കോടതി നിരീക്ഷിച്ചു. യുവതി ഇത്തരത്തിൽ പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനിൽക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ പ്രതീക്ഷയോടെയാണ് കോടതികളെ നോക്കിക്കാണുന്നത്. ഇതുപോലുള്ള വിധി ന്യായങ്ങൾ ആ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി സ്ത്രീവിരുദ്ധമാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇതിനിടെ, എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി സ്ത്രീവിരുദ്ധമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. പൗരന് നീതി ഉറപ്പാക്കേണ്ട കോടതിയുടെ നിലപാട് നിരാശാജനകമാണ്. ഇത്തരം കോടതി ഉത്തരവുകൾ തിരുത്തുകയും ചർച്ച ചെയ്യുകയും വേണമെന്നും അവർ പറഞ്ഞു. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ ദേശീയ വനിതാ കമ്മീഷനും അപലപിച്ചിരുന്നു. പീഡനക്കേസിലെ പരാതിക്കാരിയുടെ വസ്ത്രധാരണം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ചെയർപേഴ്സൺ രേഖ ശർമ്മ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിമർശനം.
ഉണ്ണി ആറിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മലയാളി മെമ്മോറിയലി’ൻ്റെ മുഖചിത്രം ചർച്ചയാകുന്നു. കവർ ഫോട്ടോയിൽ അംബേദ്കർ കസവു ബോർഡർ മുണ്ടും മേൽശീലയും ധരിച്ചിരിക്കുന്നതായി കാണാം. അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിരുദ്ധമാണ് ഈ കവർ എന്നാണ് വിമർശകർ പറയുന്നത്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൻ്റെ മുഖചിത്രം പ്രമുഖ ഡിസൈനർ സൈനുൽ ആബിദ് ആണ് ഒരുക്കിയിരിക്കുന്നത്. കവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാവുകയാണ്. അതേസമയം, കഥയുടെ പ്രമേയവുമായി ബന്ധപ്പെട്ട ഒരു കവർ ചിത്രമാണ് ഇതെന്ന് സൈനുൽ ആബിദ് പറഞ്ഞു. മലയാളി മെമ്മോറിയൽ എന്ന കഥ വായിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഈ കവർ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാവാൻ സാധ്യതയുണ്ട്. ഈ കഥയിലെ സന്തോഷ് നായർ തന്റെ ജാതിപ്പേരിനൊപ്പം യഥാർത്ഥ പേര് നിലനിർത്താനും അംബേദ്കർ എന്ന വട്ടപ്പേര് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഒരേ സമയം ഇരട്ടപ്പേരായി വീണ അംബേദ്കർ എന്ന വിളിയും അതേ സമയം ഉള്ളിലെ ജാതി ബോധവുമാണ് ഇങ്ങനെ ഒരു കവർ ചിത്രീകരിക്കുവാൻ ഇടയാക്കിയത്.