- അഹമ്മാദാബാദിൽ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ ജനവാസമേഖലയിൽ തകർന്ന് വീണു
- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
- മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
Author: News Desk
ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയിന്‍റാക്കി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹജ്ജ് ക്വാട്ടയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം വർധിപ്പിക്കണം. നിലവിൽ ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സർക്കാരിനും 30 ശതമാനം സ്വകാര്യ ഏജൻസികൾക്കുമാണ്. ഇത് 85:15 എന്ന അനുപാതത്തിൽ ആക്കാൻ മന്ത്രിയോട് അഭ്യർത്ഥിച്ചതായി അബ്ദുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടെ. ഹജ്ജ് ക്വാട്ടയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം വർദ്ധിപ്പിക്കാൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സർക്കാരിനും 30 ശതമാനം സ്വകാര്യ ഏജൻസികൾക്കുമാണ്. ഇത് 85:15 എന്ന അനുപാതത്തിൽ ആക്കണമെന്നായിരുന്നു മന്ത്രിയോട് ആവശ്യപ്പെട്ടത്. വലിയൊരു ശതമാനം സ്വകാര്യ ഏജൻസികൾ തീർത്ഥാടനം നല്ല രീതിയിൽ സംഘടിപ്പിക്കുമ്പോൾ ചിലർ തീർഥാടകർക്ക് നൽകിയ…
ഗാന്ധി ചിത്രം നശിപ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം
കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ചിത്രം നശിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൽപ്പറ്റ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. ടി സിദ്ദീഖ് എം.എൽ.എ അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സി.പി.എമ്മിന്‍റെ തീരുമാനപ്രകാരമാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കുകയാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലും പൊലീസ് പരിശോധിച്ചില്ലെന്നും സിദ്ദിഖ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് കെ ആർ രതീഷ്, ഓഫീസ് ജീവനക്കാരൻ എസ് ആർ രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ എ മുജീബ്, വി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ കമ്മിറ്റിയില്‍ പകുതിയും ബിജെപിക്കാര്‍
അഹമ്മദാബാദ്: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കാൻ ഉത്തരവിട്ട സർക്കാർ പാനലിൽ പകുതിയും ബി.ജെ.പി അനുഭാവികൾ. 10 അംഗ കമ്മിറ്റിയിൽ അഞ്ച് പേർ ബി.ജെ.പിയിൽ നിന്നുള്ളവരാണ്. ബിജെപി എംഎൽഎമാരും ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഉപദേശക കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതുകൂടാതെ പാർട്ടിയുമായി ബന്ധമുള്ള മറ്റ് രണ്ട് പേർ കൂടി കമ്മിറ്റിയിലുണ്ട്. കമ്മിറ്റിയുടെ ഭാഗമായ വിനിത ലെലെയെ ഒരു സാമൂഹിക പ്രവർത്തകയായാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അവർ ഒരു ബിജെപി പ്രവർത്തകയാണെന്നാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് ഉണ്ട്.
ആന്ധ്രാപ്രദേശ്: മങ്കിപോക്സ് പരിശോധനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആർടി-പിസിആർ കിറ്റ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മെഡ്ടെക് സോണിൽ (എഎംടിസഡ്) പുറത്തിറക്കി. ട്രാൻസാസിയ ബയോമെഡിക്കൽസ് വികസിപ്പിച്ചെടുത്ത കിറ്റ് കേന്ദ്രത്തിന്‍റെ പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്വൈസർ അജയ് കുമാർ സൂദ് അനാച്ഛാദനം ചെയ്തു. ട്രാൻസാസിയ-എർബ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് വളരെ സെൻസിറ്റീവ് ആണ്. പക്ഷേ മികച്ച കൃത്യതയ്ക്കായി അതുല്യമായി രൂപപ്പെടുത്തിയ പ്രൈമറും പ്രോബും ഉപയോഗിച്ച് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ടെസ്റ്റ് ആണിത്. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം നേരത്തെ കണ്ടെത്തുന്നതിനും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കിറ്റ് സഹായിക്കുമെന്ന് ട്രാൻസാസിയ സ്ഥാപക ചെയർമാൻ സുരേഷ് വസിറാനി പറഞ്ഞു. സയന്‍റിഫിക് സെക്രട്ടറി അരബിന്ദ മിത്ര, ഐസിഎംആർ മുൻ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, ബയോടെക്നോളജി ഉപദേഷ്ടാവ് അൽക്ക ശർമ്മ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം തുടലിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന തൊട്ടിയിൽ തരുണിനെ(25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന്റെ ജനാലയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു വടിയും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ശാന്തൻപാറ പൊലീസ് അന്വേഷണ നടപടികൾ ആരംഭിച്ചു.
മലപ്പുറം: സ്വപ്ന സുരേഷിനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുൻ മന്ത്രി കെടി ജലീൽ. ഒറ്റ തിരിഞ്ഞ് തന്നെ ആക്രമിച്ചവർക്ക് താൻ വിധി സമർപ്പിക്കുന്നുവെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. ഗൂഡാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച രണ്ട് ഹർജികളും ഹൈക്കോടതി തള്ളിയിരുന്നു. കെ.ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വപ്ന സുരേഷിനെതിരെ ഗൂഡാലോചനക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. കെ.ടി ജലീലിന്‍റെ പ്രതികരണം- “സ്വർണ്ണക്കടത്തുമായോ ഡോളർ കടത്തുമായോ പുലബന്ധം പോലുമില്ലാത്ത ജൽപനങ്ങൾ വിളിച്ച് കൂവി ആദരണീയനായ മുഖ്യമന്ത്രിയേയും കുടുംബത്തെയും ഇടതുപക്ഷ സർക്കാരിനെയും വിനീതനായ എന്നെയും അപമാനിക്കാനും താറടിക്കാനും ഇറങ്ങിത്തിരിച്ച “ഡിപ്ലോമാറ്റിക്ക് സ്വർണ്ണക്കടത്തു” കേസിലെ പ്രതികൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകിയിരുന്നു. അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട കക്ഷി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രസ്തുത പരാതിയിൻമേൽ പോലീസിന് അന്വേഷണം തുടരാം. ഞാൻ നൽകിയ പരാതിയെ പരിഹസിക്കുകയും അതിലെ വരികൾ മുടിനാരിഴകീറി അപഗ്രഥിച്ച് പുച്ഛിക്കുകയും എനിക്ക് വിവരമില്ലെന്ന് മീഡിയാ റൂമിലിരുന്ന് ആക്രോശിച്ചട്ടഹസിക്കുകയും എന്നെ ഒറ്റ…
കോഴിക്കോട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ കോൺഗ്രസ് പുറത്താക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരക്കാരെ സംരക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ഇത് നാണക്കേടാണ്. സംഭവത്തിൽ സംഘടനാ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. എം.പി.യുടെ ഓഫീസിൽ ഗാന്ധിയുടെ ചിത്രം നശിപ്പിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് കെ.ആർ.രതീഷ്, ഓഫീസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ, കോൺഗ്രസ് പ്രവർത്തകരായ കെ.എ.മുജീബ്, വി.നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ന്യൂ ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും. വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് കേസിലെ പ്രതി ചേര്‍ക്കപ്പെട്ട 15 പേരിൽ മലയാളികൾ. വിജയ് നായർ അഞ്ചാം പ്രതിയും അരുൺ രാമചന്ദ്രപിള്ള 14-ാം പ്രതിയുമാണ്. കേസിലെ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. എക്സൈസ് ഉദ്യോഗസ്ഥർ, മദ്യക്കമ്പനി എക്സിക്യൂട്ടീവുകൾ, ഡീലർമാർ, പൊതുപ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവരുൾപ്പെടെ 15 പ്രതികളാണ് കേസിലുള്ളത്. 2021 നവംബറിൽ ഡൽഹിയിൽ നടപ്പാക്കിയ മദ്യനയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേനയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സിസോദിയയ്ക്കും മറ്റുള്ളവർക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി സി.ബി.ഐ അറിയിച്ചു. മനീഷ് സിസോദിയയുടെ ഔദ്യോഗിക വസതി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിൽ സിബിഐ ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരും. സമരം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ചയ്ക്കകം മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒമ്പതംഗ സംഘമാണ് ചർച്ചയ്ക്കെത്തിയത്. ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം പിൻവലിക്കുകയുള്ളൂവെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. ഫിഷറീസ് മന്ത്രി നടത്തിയ ചർച്ച പോസിറ്റീവാണെന്നും ലത്തീൻ അതിരൂപത പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണയായി. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് മുമ്പ് ഇത് സാധ്യമാകും. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂ ഡൽഹി: 2002ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ സമൂഹത്തിൽ സ്വതന്ത്ര്യരായി നടക്കുന്നതിനെതിരെ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഓഗസ്റ്റ് 15നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ‘അഞ്ച് മാസം ഗർഭിണിയായ ഒരു സ്ത്രീ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു, അവരുടെ കുടുംബാംഗങ്ങളെ കൊന്നു. ഇപ്പൊൾ അതേ കേസിലെ 11 പ്രതികളും സമൂഹത്തിൽ സ്വതന്ത്രരായി നടക്കുകയാണ്. അവരെ പൂമാലയിട്ട് ആളുകൾ സ്വീകരിക്കുന്നു. ഒരിക്കലും സത്യം മറച്ചുവെക്കരുത്. ആലോചിക്കൂ. ഈ സമൂഹത്തിന് ശരിക്കും എന്തോ പ്രശ്‌നമുണ്ട്’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.