- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി
Author: News Desk
ലിംഗ നിഷ്പക്ഷ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. “ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾക്ക് ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല” മുരളീധരൻ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം ബന്ധു നിയമന വിവാദത്തിൽ ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെ മുരളീധരൻ പറഞ്ഞു. സർവകലാശാലകളിൽ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ സി.പി.എം നേതാക്കൾ സ്വാധീനം ഉപയോഗിക്കുകയാണ്. ഗവർണർക്കെതിരെ വി.സി തന്നെ പ്രമേയം അനുവദിച്ചത് ശരിയായില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ മറ്റന്നാൾ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ വരും ദിവസങ്ങളിൽ പരിഗണനയ്ക്ക് എടുക്കും. ഏതൊക്കെ ബില്ലുകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പരിഗണിക്കണമെന്നത് നാളെ…
ജയ്പൂർ: രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്ത്. പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്നും ഇതുവരെ തങ്ങള്‍ അഞ്ച് പേരെ കൊന്നെന്നുമാണ് ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയുടെ വാക്കുകള്‍. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2017ലും 2018ലുമാണ് ഇവയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. അവയിലൊന്ന് ഗ്യാന്‍ ദേവ് അഹൂജ എംഎല്‍എ ആയിരുന്ന രാംഗറിലാണ് നടന്നത്. പെഹ്ലുഖാന്റെയും രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല. ‘ഞാനവര്‍ക്ക് കൊല്ലാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ തന്നെ അവരെ രക്ഷിക്കുകയും ജാമ്യം വാങ്ങിക്കൊടുക്കുകയും ചെയ്യും.’ ഗ്യാന്‍ ദേവ് അഹൂജ വിഡിയോയില്‍ പറയുന്നു. പെഹ്ലുഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019ല്‍ വെറുതെവിട്ടെങ്കിലും അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രഖ്ബര്‍ ഖാന്റെ കൊലപാതകത്തില്‍ ഇപ്പോഴും വിചാരണ നടക്കുകയാണ്.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണ മിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസ് ആണ് അറസ്റ്റിലായത്. ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഇതേതുടർന്ന് ഇയാളുടെ ടീഷർട്ട്, പാന്‍റ്സ്, അടിവസ്ത്രം എന്നിവയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. വസ്ത്രങ്ങളിൽ രഹസ്യ അറകൾ നിർമ്മിച്ചാണ് സ്വർണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം സമാനമായരീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരാളെ പോലീസ് സംഘം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടികൂടിയിരുന്നു. സ്വര്‍ണമിശ്രിതം പാന്റ്‌സില്‍ തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി ഇസ്സുദ്ദീനാണ് പോലീസിന്റെ പിടിയിലായത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതോടെയാണ് സ്വര്‍ണം കണ്ടെടുത്തത്.
ന്യൂഡല്‍ഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ ക്രിമിനലാണെന്ന് ആരോപിച്ച ഗവർണർ, എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും കുറ്റപ്പെടുത്തി. “വിസിക്കെതിരെ നിയമപരമായ നടപടികളുമായി നീങ്ങും. രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിസി നടത്തി. ചരിത്ര കോണ്‍ഗ്രസിനെത്തിയ എന്നെ കായികമായി നേരിടാൻ അദ്ദേഹം ഒത്താശ ചെയ്തു. രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹം കയ്യേറ്റം റിപ്പോർട്ട് ചെയ്തില്ല. മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചാണ് വിസിയുടെ പ്രവർത്തനങ്ങൾ” അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു. ‘‘സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. എന്നെ ആർക്കും വിമർശിക്കാം. പദവിയുടെ ധർമം നിർവഹിക്കും. സർക്കാരുമായി രാഷ്ട്രീയ പ്രശ്നമില്ല’’– ഗവർണർ പറഞ്ഞു.
പാലക്കാട്: അധിനിവേശത്തിനെതിരെ പോരാടിയവരെ വർഗീയവാദികളായി ചിത്രീകരിക്കുകയും അധിനിവേശക്കാരന്‍റെ ചെരിപ്പ് നക്കി കാര്യങ്ങൾ നേടിയവരെ മഹത്വവത്കരിക്കുകയുമാണ് പുതിയ ചരിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാജ്യദ്രോഹികളെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന നിലയിൽ ബഹുമാനിക്കേണ്ട ഗതികേടാണ് രാജ്യത്തിന് എന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സമരനായകന്‍ നെല്ലിക്കുന്നത്ത് ആലി മുസ്ലിയാരുടെ 100-ാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കള്‍ചറല്‍ ഫോറം വേങ്ങര സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് സതീശന്റെ പരാമര്‍ശം ചരിത്രത്തെ വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. ഇത് ഫാസിസ്റ്റ് രീതിയാണ്. രാജ്യം ഭരിക്കുന്നവരും അത് തന്നെയാണ് ചെയ്യുന്നതെന്നും അതുകൊണ്ടാണ് നെഹ്റുവിന് നൽകാത്ത പ്രാധാന്യം അവർ സവർക്കർക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഉമര്‍ ചെരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹൂസൈന്‍ രണ്ടത്താണി, ആര്യാടന്‍ ഷൗക്കത്ത്, എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, എന്‍ എസ് അബ്ദുള്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി.
ന്യൂഡൽഹി: കെ.ടി ജലീൽ എംഎൽഎ നടത്തിയ വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ ഡൽഹി പൊലീസ് നടപടി തുടങ്ങി. പരാതി, അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഡൽഹി പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ബി.ജെ.പിയുടെ അഭിഭാഷകൻ ജി.എസ്. മണിയാണ് ഡൽഹി തിലക് മർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി. ജലീലിനെതിരേ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ അന്വേഷണം നടത്തുകയോ മറ്റ് നടപടികളോ ഉണ്ടായില്ല. തുടർന്ന് ഡി.സി.പിക്ക് ജി.എസ് മണി പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസ് സൈബർ ക്രൈം വിഭാഗത്തിന് കൈമാറിയത്. പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് വിവരം.
പാലക്കാട്: പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്ന് സൂചന. മറ്റ് ജില്ലകളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളിൽ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെക്കുറിച്ചുള്ള വിവരങ്ങൾ മിലിട്ടറി ഇന്‍റലിജൻസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ശേഖരിച്ചതായും സൂചനയുണ്ട്. 2021 സെപ്റ്റംബർ 14നാണ് പാലക്കാട് മേട്ടുപ്പാളയം തെരുവിലെ കടയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മൊയ്തീൻ കോയയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. മുറിയിൽ കണ്ടെത്തിയ സിം കാർഡുകളിലെ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരിട്ട് കേസേറ്റെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന ആക്ഷേപത്തിനിടയാക്കിയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്‍റെ ഫോണിൽ വിളിച്ചെന്ന ആരോപണം തെറ്റെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ഒന്നര ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. ആക്രമണത്തിന് ശേഷം തിരുവനന്തപുരത്ത് കൗണ്‍സിലറായിരുന്ന സി.പി.എം നേതാവിനെ ഇയാൾ വിളിച്ചതായി വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വിട്ടയച്ചെന്നാണ് ആരോപണം. എന്നാൽ തട്ടുകടയിലേക്ക് വെള്ളമെടുക്കാൻ വേണ്ടിയാണ് ഇയാള്‍ എകെജി സെന്ററിന് സമീപമെത്തിയത്. ഫോൺ കോൾ രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾ സി.പി.എം നേതാവിനെ വിളിച്ചിട്ടില്ലെന്ന് വ്യക്തമായെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. ഇതോടെയാണ് തട്ടുകടക്കാരൻ വഴി സി.പി.എം ഇതിന് പിന്നിലുണ്ടെന്ന ആരോപണം ക്രൈംബ്രാഞ്ച് തള്ളിയത്. എന്നാൽ, സംഭവത്തിൽ ആരാണ് പ്രതിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ബസില്‍ കൊടുത്തുവിട്ട 1.36 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു, രണ്ട് പേര് പിടിയില്‍
തെന്മല: കോഴഞ്ചേരിയില്‍ നിന്ന് ആര്യങ്കാവിലേക്ക് കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4200 ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ മാർത്താണ്ഡങ്കര സ്വദേശി സജിമോന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറിയാണ് മോഷണം പോയത്. സാധാരണയായി കോഴഞ്ചേരിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയിലാണ് ലോട്ടറി കൊടുത്തുവിടുന്നത്.ആര്യങ്കാവില്‍ എത്തുമ്പോള്‍ ബസ് ജീവനക്കാര്‍ ലോട്ടറി ഏജന്‍സിക്ക് ടിക്കറ്റ് അടങ്ങുന്ന ലഗേജ് കൈമാറുകയാണ് പതിവ്. ചൊവ്വാഴ്ച രാത്രി സമാനരീതിയില്‍ കോട്ടയം-തെങ്കാശി ബസ് ലോട്ടറികടയുടെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഒരാള്‍വന്നു ലോട്ടറി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ഏജന്‍സിക്ക് ലോട്ടറി കിട്ടാത്തതിനാല്‍ അവര്‍ കോഴഞ്ചേരിയില്‍ ബന്ധപ്പെട്ടപ്പോള്‍ കൊടുത്തുവിട്ടതായി മറുപടി ലഭിച്ചു. സംഭവം നടക്കുമ്പോൾ രണ്ടു കെ.എസ്.ആർ.ടി.സി. ബസ്സുകൾ കടന്നുപോയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ടിക്കറ്റ് കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യംചെയ്തപ്പോൾ മാർത്താണ്ഡങ്കര സ്വദേശി സജിമോന് കൈമാറിയതായി അറിഞ്ഞു. തുടർന്ന്…
അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. രണ്ട് മന്ത്രിമാരുടെ വകുപ്പുകൾ വെട്ടിക്കുറച്ചാണ് ബിജെപിയെ ഞെട്ടിച്ചു. ഗുജറാത്ത് ക്യാബിനറ്റ് മന്ത്രിമാരായ രാജേന്ദ്ര ത്രിവേദിയുടെയും പൂര്‍ണേഷ് മോദിയുടെയും റവന്യൂ, റോഡ്, കെട്ടിടങ്ങളുടെ വകുപ്പുകളാണ് കാര്യക്ഷമതയില്ലായ്മയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഒഴിവാക്കിയത്. രണ്ട് കാബിനറ്റ് വകുപ്പുകളും ഇനി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമായിരിക്കും. ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവിക്ക് റവന്യൂ വകുപ്പിന്റെ അധിക ചുമതലയും വ്യവസായ-വനം പരിസ്ഥിതി സഹമന്ത്രി ജഗദീഷ് പഞ്ചാലിന് റോഡ്, ബില്‍ഡിംഗ് വകുപ്പിന്റെ ചുമതലയും നല്‍കി. നിലവില്‍, രാജേന്ദ്ര ത്രിവേദിക്ക് ദുരന്തനിവാരണം, നിയമം, നീതിന്യായം, നിയമസഭ, പാര്‍ലമെന്ററികാര്യം എന്നീ മന്ത്രാലയങ്ങളും പൂര്‍ണേഷ് മോദി ഗതാഗതം, സിവില്‍ ഏവിയേഷന്‍, ടൂറിസം, തീര്‍ത്ഥാടന വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യുന്നു. രണ്ട് മന്ത്രിമാരുടെയും ജോലിഭാരം കുറയ്ക്കാനാണ് വകുപ്പുകള്‍ വെട്ടിക്കുറച്ച തീരുമാനമെന്നാണ് ഔദ്യോഗികമായി പറയുന്നത്.