Author: News Desk

സ്വേച്ഛാധിപതികളായ ഭരണാധികാരികൾ വർധിക്കുകയാണെന്നും മാധ്യമപ്രവർത്തനം വെല്ലുവിളിയാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഏറ്റവും ഭീഷണി നേരിടുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്. കള്ളക്കേസുകൾ ഫയൽ ചെയ്ത് ആക്ടിവിസ്റ്റുകളെ കുടുക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തെ എതിർക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ് പുതിയ തന്ത്രം. കേരളത്തിലെ സർക്കാരും ഭയം സൃഷ്ടിക്കുന്നുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഒളിച്ചോടുക എന്ന തന്ത്രമാണ് കേരളത്തിൽ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാൻ അവസരമില്ല. പറയുന്നത് കേട്ടു കൊണ്ട് ഇരിക്കാൻ മാത്രമേ കഴിയൂ. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ സ്റ്റേജ് മാനേജ്മെന്‍റ്, രാത്രി 7 മണിക്ക് പത്രസമ്മേളനം നിർത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് പറയുന്നത്. ഇത്തരം ഉപദേശങ്ങൾ നൽകുന്നവർക്ക് നല്ല നമസ്കാരമാണ് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

Read More

കൊല്ലം : കൊല്ലത്ത് പച്ചക്കറി കടയിലേക്ക് കൊണ്ടുവന്ന പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന അൻസാരി എന്നയാളുടെ കടയിലെ ചാക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഉടുമ്പ്. അൻസാരിയും സുഹൃത്തുക്കളും ഏറെ പണിപെട്ട് ഉടുമ്പിനെ പിടികൂടി, പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഏകദേശം ഒരു മാസം പ്രായമുണ്ട്. കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയിൽ ഉടുമ്പിനെ തുറന്നുവിട്ടതായി അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. ഇത് ഉടുമ്പുവിന്‍റെ ആൺകുഞ്ഞാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തിരുവനന്തപുരത്ത് നിന്നാണ് അഞ്ചലിലേക്ക് അൻസാരിയുടെ പച്ചക്കറികടയിൽ പച്ചമുളക് എത്തിച്ചത്. മുളക്ചാക്ക് വിൽപ്പനയ്ക്കായി അഴിച്ചപ്പോൾ‌ ചാക്കിൽ നിന്ന് ഉടുമ്പ് ചാടി റോഡിലേക്ക് പാഞ്ഞു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്‍റെ ടയറിന്‍റെ അടിയിലും കയറി. പിന്നീട് അൻസാരിയും സുഹൃത്തുക്കളും ഉടുമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

Read More

ന്യൂഡല്‍ഹി: കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് നാലാം തരംഗത്തിന് ശേഷം കേരളത്തിൽ വൈറസിന്‍റെ പുതിയ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. തമിഴ്നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയതെങ്കിലും കേരളത്തിലാണ് കൂടുതൽ രോഗബാധ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കൊല്ലത്താണ്. മെയ് ആറിനും ജൂലൈ 26നും ഇടയിൽ കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 82 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ മേഖലകളിലാണ് കൂടുതൽ കേസുകൾ. അഞ്ച് വയസ്സിന് താഴെയുള്ളവരിലാണ് ഈ രോഗം കൂടുതലായും ഉണ്ടാകുന്നത്. പനി, ശരീരവേദന, വസൂരിക്ക് സമാനമായ വ്രണങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒഡീഷയിലും 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന് കോവിഡിന് സമാനമായ ലക്ഷണങ്ങളുണ്ടെങ്കിലും സാർസ്-കോവ്-2 വൈറസുമായി ബന്ധമില്ല. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ പരിണതഫലമായും രോഗം ബാധിക്കുന്നുണ്ട്. സാധാരണ ഏഴ് – പത്ത് ദിവസംകൊണ്ട് ഭേദമാകുന്ന തക്കാളിപ്പനിക്ക് നിലവില്‍ മരുന്നില്ല. എന്നാല്‍, സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Read More

തിരുവനന്തപുരം: കെ.ടി. ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന വേളയില്‍ രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യല്‍ മീഡിയയിലൂടെ നടത്തി, നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും കെ ടി ജലീല്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും നടപടി വേണമെന്നുമാണ് മാത്യു കുഴൽനാടൻ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന രീതിയില്‍ ഒരു വിശദീകരണം കെ ടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരുന്നു. എന്നാല്‍ മേല്പറഞ്ഞ വിശദീകരണത്തിലും ജമ്മു കാശ്മീര്‍ സംബന്ധിച്ച് ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്‍റെ നിലപാട് തിരുത്തുന്നതിനോ കെ ടി ജലീല്‍ തയ്യാറായിട്ടില്ല എന്നത് ഈ വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറയുന്നു. നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച…

Read More

കൊച്ചി: ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി ചരിത്രം സൃഷ്ടിച്ചു. പെരുമ്പാവൂർ സ്വദേശിയായ 69 കാരനാണ് അയോർട്ടിക് വാൽവ് ചുരുങ്ങിയത് മൂലം അപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്. ശ്രീചിത്തിര ആശുപത്രി ഉൾപ്പെടെ ഏതാനും സർക്കാർ ആശുപത്രികളിൽ മാത്രമാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്മെന്‍റ് (ടി.എ.വി.ആർ) നടത്തിയിട്ടുളളത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രി ഈ ചികിത്സാ രീതി സ്വീകരിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം പ്രോജക്ട് മാനേജർ ഡോ. സജിത്ത് ജോൺ പറഞ്ഞു.

Read More

നിയമസഭയില്‍, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. ഈ മാസം 31 വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ അറിയിച്ചു. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർക്കും എംഎൽഎമാർക്കും നിവേദനം നൽകിയിട്ടുണ്ട്. വിഴിഞ്ഞത്ത് മദ്യശാലകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തീരശോഷണം പഠിക്കാൻ ലത്തീൻ അതിരൂപത ജനകീയ സമിതി രൂപീകരിക്കുമെന്നും പെരേര പറഞ്ഞു. സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് കൂടുതൽ പിന്തുണയും ലഭിക്കുന്നുണ്ട്. സർക്കാരുമായി ചർച്ച നടത്തിയിട്ടും ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഹരിക്കപ്പെടാത്തതാണ് സമരം തുടരാൻ കാരണം. ഒരു മാസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ഘട്ടമാണ് വിഴിഞ്ഞത്ത് തുടരുന്നത്. ആറ് ദിവസമായി തുറമുഖ കവാടത്തിന് മുന്നിലെ ഈ രാപ്പകല്‍ സമരമാരംഭിച്ചിട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കവാടം കടന്ന് പദ്ധതി പ്രദേശത്ത് വലിയ പ്രതിഷേധമിരമ്പിയിരുന്നു.

Read More

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനായി കോൺഗ്രസ് വടക്കേക്കാട്, ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച സംയുക്ത കൺവെൻഷനിൽ നാടകീയ രംഗങ്ങൾ. ടി.എൻ. പ്രതാപൻ എം.പി പ്രസംഗിക്കുന്നതിനിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി യോഗ ഹാളിലെത്തി. പുന്നയൂർക്കുളം, അണ്ടത്തോട് മേഖലകളിൽ നിന്നുള്ള നേതാക്കൾ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മേഖല പ്രസിഡന്‍റുമാരെ തിരഞ്ഞെടുക്കുന്നതിൽ നേതൃത്വം നീതിയുക്തമായ സമീപനം സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരും യോഗത്തിൽ പങ്കെടുത്തവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കുതർക്കം തുടർന്നതോടെ കൺവെൻഷൻ അവസാനിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു.ടി എൻ പ്രതാപൻ എം പിയെ കൂടാതെ ഡി സി സി പ്രസിഡന്‍റ് ജോസ് വള്ളൂരും വേദിയിലുണ്ടായിരുന്നു. കെ.പി.സി.സി, ഡി.സി.സി നേതാക്കൾ, നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളായ ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്കുകളിലെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മണ്ഡലം പ്രസിഡന്‍റുമാർ, ഭാരവാഹികൾ, ബൂത്ത് പ്രസിഡന്‍റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ ബ്ലോക്ക് ഭാരവാഹികൾ, കോൺഗ്രസ് പ്രതിനിധികൾ, യൂത്ത് കോൺഗ്രസ്, കിസാൻ കോൺഗ്രസ്, സേവാദൾ,…

Read More

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ ക്ഷയിച്ചു. വാർത്ത തെറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലുമില്ല. മാധ്യമ മേഖലയിലെ നയസമീപനങ്ങളിൽ തിരുത്തല്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.”സർക്കാരിനെ വിമർശിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തെ വിലമതിക്കുന്നു. ക്രിയാത്മകമായ വിമർശനങ്ങൾ സ്വീകരിക്കാൻ സർക്കാരിന് യാതൊരു മടിയുമില്ല. ഇത് സർക്കാരിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും. എന്നാൽ വിനാശകരമായ വാസനകളിലൂടെ മാത്രം വിമർശനം ഉന്നയിക്കുമ്പോൾ, സർക്കാർ അതിനെ വിലമതിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല.”നമ്മുടെ നാട്ടിൽ ഈ സാഹചര്യം ഉണ്ടോ എന്ന് ബന്ധപ്പെട്ടവർ സ്വയം വിമര്‍ശനം നടത്തുമ്പോഴാണ് മാധ്യമ നൈതികത ഉല്‍കൃഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ഉള്ളടക്കമോ മാധ്യമപ്രവർത്തകരോ വിമർശനങ്ങൾക്ക് അതിതീതരല്ലെന്ന് ഓർക്കണം. നിങ്ങൾ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് നിങ്ങളെ വിമർശിക്കാൻ അവസരം ലഭിക്കുമ്പോൾ അവരും വിമർശിക്കും, അദ്ദേഹം പറഞ്ഞു.

Read More

തെലങ്കാനയിലെ ഖൈർതാബാദിൽ ഗണപതി വിഗ്രഹം നിർമ്മിക്കാൻ ഇത്തവണ ഒരു കോടിയിലധികം രൂപ ചെലവഴിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണ് ഹൈദരാബാദിലെ ഖൈർത്താബാദിൽ ഒരുക്കുക. പ്രകൃതി സംരക്ഷണം കണക്കിലെടുത്ത് ഇത്തവണ കളിമൺ പ്രതിമയാകും നിർമിക്കുകയെന്നും സംഘാടകർ അറിയിച്ചു. പരിസ്ഥിതി സൗഹൃദ വിഗ്രഹ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമാണിതെന്ന് സംഘാടകർ പറഞ്ഞു. ഇപ്പോൾ നിർമ്മിക്കുന്ന വിഗ്രഹം പൂർത്തിയാക്കാൻ 80 ദിവസമെടുക്കും, ജൂൺ 1 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 31ന് ഭക്തർക്കുള്ള ദർശനം ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50 മുതൽ 100 വരെ ആളുകളാണ് വിഗ്രഹം നിർമ്മിക്കുന്നതെന്ന് സംഘാടകരിൽ ഒരാളായ നരേഷ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഗണേശ വിഗ്രഹം കാണാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഇവിടെ എത്തുമെന്നും നരേഷ് കൂട്ടിച്ചേർത്തു. ഖൈർതാബാദിൽ ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1954-ൽ ഷക്കറിയ ജിയാണ് ഇവിടെ ആദ്യത്തെ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചത്.…

Read More

രാജ്യത്തെ ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ രണ്ടിലൊരാൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം അനുഭവങ്ങൾ അനുഭവപ്പെടുന്നതായി പുതിയ പഠനം. ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍ മിഡിയയില്‍ നേരിടുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പ് ആയ ബംപിള്‍ ആണ് സര്‍വേ നടത്തിയത്. നാലിൽ ഒരു സ്ത്രീ അവരുടെ ശാരീരിക അവസ്ഥയുടെ പേരിൽ പരിഹസിക്കപ്പെടുന്നു. ശാരീരിക പ്രത്യേകതകള്‍ മറ്റും കാരണം ഒരു പ്രത്യേക വിഭാഗമോ സമൂഹമോ വിദ്വേഷ പ്രസംഗവും ഭീഷണിയും നേരിട്ടിട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു. സോഷ്യല്‍മിഡിയയിലെ വ്യക്തികള്‍ക്ക് നേരെയുള്ള ഈ ആക്രമണം ചിന്തിക്കുന്നതിനെക്കാള്‍ മോശമായ ഫലമാണുണ്ടാക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞു.

Read More