- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
ന്യൂഡല്‍ഹി: അഴിമതിക്കേസിൽ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കൊണ്ടാണ് സിസോദിയയുടെ പ്രതികരണം. തനിക്കെതിരായ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടുവെന്നും ഇത് എന്തൊരു ഗിമ്മിക്ക് ആണെന്നും സിസോദിയ ട്വിറ്ററിൽ കുറിച്ചു. “നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു, ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ മനീഷ് സിസോദിയയെ കാണാനില്ലെന്ന് ആരോപിച്ച് പുതിയ ലുക്കൗട്ട് സർക്കുലർ ഇറക്കിയിരിക്കുകയാണ്. എന്ത് ഗിമ്മിക്കാണിത് മോദിജി, ഞാനിവിടെ ഡൽഹിയിൽ തന്നെയുണ്ട്. എന്നെ കാണാൻ കഴിയുന്നില്ലേ? എവിടെ വരണമെന്ന് പറയൂ,” സിസോദിയ ട്വീറ്റ് ചെയ്തു.
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ ബൂത്ത് തലം മുതൽ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ കർണാടക കോൺഗ്രസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ബൂത്ത് തല പുനഃസംഘടനയ്ക്ക് പാർട്ടി നേതൃത്വം ഉടൻ തുടക്കമിടുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക തലത്തിലെ പ്രചാരണം പ്രധാനമായും അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തിൽ ജനങ്ങൾ തൃപ്തരല്ലെന്നും അവർ ബൊമ്മി സർക്കാരിനെ പുറത്താക്കുമെന്നും ബെംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജി.ശേഖർ പറഞ്ഞു. ഗ്രാമീണ മേഖലകളിലെ താഴേത്തട്ടിലുള്ള കേഡറിനെ ശക്തിപ്പെടുത്തുന്നതിലാണ് നേതൃത്വം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നും നേതാവ് പറഞ്ഞു.
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകൻ അനിൽ കെ മുഹമ്മദ്. അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് മാത്രമാണ് വാദിച്ചതെന്നും കോടതിയിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ അനിൽ കെ മുഹമ്മദ് പറഞ്ഞു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് കോടതിക്ക് ഇതിൽ ഇടപെടാൻ അധികാരമില്ല. ഇത് കോടതിയിൽ വാദിച്ചു. ജാമ്യം റദ്ദാക്കിയാൽ ഹൈക്കോടതിയിൽ നിന്ന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നോ ജഡ്ജിയുടെ ഫോട്ടോ സഹിതം വാർത്തയുണ്ടാകുമെന്നോ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുറന്ന കോടതിയിൽ എല്ലാവരുടെയും മുന്നിലാണ് വാദം കേട്ടതെന്നും ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിഭാഗം അഭിഭാഷകന്‍റെ വാദങ്ങൾക്ക് താൻ സാക്ഷിയാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. “വാദത്തിന്റെ സമയങ്ങളില്‍ ഞാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ആളാണ്. അങ്ങനെയൊരു കാര്യം അദ്ദേഹം പറഞ്ഞു എന്നത് സത്യമാണ്. അത്…
ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ റെയ്ഡ് ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള ശ്രമമാണെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മദ്യനയത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മനീഷ് സിസോദിയ ഉൾപ്പെടെ 13 പേർക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ സിബലിന്‍റെ പ്രതികരണം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ് നടത്താനുള്ള സി.ബി.ഐയുടെ ടൈമിങ് അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതെല്ലാം, കപിൽ സിബൽ പറഞ്ഞു.
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ രാജിവെച്ചു. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും ആനന്ദ് ശർമ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു. അടുത്തിടെ ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടിയുടെ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഗുലാം നബിയുടെ നിയമനത്തിന് തൊട്ടുപിന്നാലെയായിരുന്നു രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി രാജിവച്ചിരുന്നു.
ആലപ്പുഴ: കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും വിദ്യാർത്ഥികൾക്ക് സ്‌നേഹോപദേശങ്ങള്‍ നൽകുകയും ചെയ്ത ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ വീണ്ടും വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. അവധി ദിവസങ്ങളിൽ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമിപ്പിച്ചാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അവധി ദിവസമായതിനാൽ കുട്ടികൾ നേരത്തെ ഹോം വര്‍ക്ക് ചെയ്യണമെന്ന് കളക്ടർ പറയുന്നു. വീട് വൃത്തിയാക്കാനും വീട്ടുജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കേണ്ടതുണ്ട്. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാന്‍ പോകുകയോ അടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേർക്കുമിടയിൽ കൈ പിടിച്ച് നടക്കണം. അച്ഛനും അമ്മയ്ക്കുമൊപ്പം പുറത്തിറങ്ങുന്ന ചിത്രങ്ങൾ തനിക്ക് അയക്കണമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണറിലും മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും നിക്ഷിപ്തമാണെന്ന വ്യവസ്ഥയോടാണ് സി.പി.ഐ വിയോജിക്കുന്നത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകണമെന്ന ബദൽ നിർദേശമാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്.
കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഗവർണർ പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ദുഷ്ടശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണർ ഒറ്റയ്ക്കാവില്ല. കേരള സമൂഹത്തിന്‍റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ട്. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവർണറെ ഹൃദയത്തിന്‍റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് ഭരണത്തിന്‍റെ കഴിഞ്ഞ മൂന്ന് വർഷത്തെ ബന്ധുനിയമനങ്ങൾ അന്വേഷിക്കാനാണ് തീരുമാനമെങ്കിലും കഴിഞ്ഞ ആറ് വർഷത്തിനിടെ നടന്ന എല്ലാ അനധികൃത നിയമനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഗവർണർ തയ്യാറാവണം. ഇക്കാലയളവിൽ കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് അർഹതയും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് സി.പി.എമ്മിന് വേണ്ടി നിരവധി ക്രമക്കേടുകൾ നടത്തി. സി.പി.എം നടത്തിയ സ്വജനപക്ഷപാത നിയമനങ്ങൾക്കെല്ലാം വി.സിമാരുടെ പിന്തുണയുണ്ടായിരുന്നു. സി.പി.എം നടത്തിയ വഴിവിട്ട നിയമനങ്ങളുടെ കുട പിടിക്കുന്ന വി.സിമാരെ വീണ്ടും നിയമിക്കുകയും ഭരണസംവിധാനങ്ങളെയെല്ലാം പരിഹാസ്യരാക്കുകയും ചെയ്തു.…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റിന് റിപ്പോർട്ട് കൈമാറി. അടുത്തിടെ നടന്ന റെയ്ഡുകളുടെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. സിറ്റിംഗ് മന്ത്രിയിൽ നിന്ന് ഉൾപ്പടെ മൊഴിയെടുക്കേണ്ടതുണ്ടെന്ന് പറയുന്ന റിപ്പോർട്ടിൽ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്കിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. അസിസ്റ്റന്‍റ് ഡയറക്ടർ രത്നകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന്‍റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ഡൽഹിക്ക് അയച്ചത്. കരുവന്നൂർ സഹകരണ ബാങ്കിൽ 15 വർഷത്തിലേറെയായി ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ട്. റെയ്ഡുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും മൊഴികളും റിപ്പോർട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസിൽ നേരത്തെ ഭരണസമിതിയുടെ ഭാഗമായിരുന്ന മൂന്ന് പേർ മാപ്പുസാക്ഷിയാകാൻ സന്നദ്ധത അറിയിച്ചതായി ഇ.ഡി അറിയിച്ചു. അതേസമയം, അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്കും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിലവിലെ മന്ത്രിയുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. പ്രതികളിൽ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഡൽഹിയിൽ നിന്ന് തീരുമാനം ഉണ്ടായ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പൊലീസ് എഫ്‌ഐആറില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി ഇഡി കേസ് രജിസ്റ്റര്‍…
എറണാകുളം: എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആലങ്ങാട് സ്വദേശികളായ നിതിൻ, തൗഫീഖ് എന്നിവരാണ് അറസ്റ്റിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് വിമൽ കുമാറിനെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. കൊലപാതകം, തടഞ്ഞ് നിർത്തി ആക്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞു. നിരവധി തവണ പരാതി നൽകിയതായും പഞ്ചായത്തംഗം ജമ്പാർ പറഞ്ഞു. ഇന്നലെ വെകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വിമൽ കുമാറിന്‍റെ മകനെയും സുഹൃത്തിനെയും ആക്രമിച്ചത്. ഇത് തടയാൻ എത്തിയ വിമൽ കുമാറിനെ കൂടെയുണ്ടായിരുന്ന ഒരാൾ പിടികൂടി നെഞ്ചിൽ ഇടിക്കുകയായിരുന്നു. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.