Author: News Desk

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ധനസമാഹരണത്തിനായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ സംഘർഷം. 70 ഓളം പേർക്ക് പരിക്കേറ്റു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് ബീച്ചിൽ പരിപാടി സംഘടിപ്പിച്ചത്. സംഘർഷത്തിൽ എട്ട് പോലീസുകാർക്കും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പരിക്കേറ്റു. ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പരിക്കേറ്റവർ ചികിത്സതേടി. പാലിയേറ്റീവ് ധനസമാഹരണത്തിനായി ‘555 ദി റെയിൻ ഫെസ്റ്റ്’ മൂന്ന് ദിവസമായി കടൽത്തീരത്ത് നടക്കുന്നുണ്ട്. 40 ഓളം സ്റ്റാളുകളും സംഗീത സാംസ്കാരിക പരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായുള്ള ടിക്കറ്റുകൾ നേരത്തേതന്നെ ഓൺലൈനിൽ വിറ്റഴിഞ്ഞിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും വിൽപന ഉണ്ടായിരുന്നു. അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾ കടൽത്തീരത്തേക്ക് ഒഴുകിയെത്തുകയും അധിക ടിക്കറ്റുകൾ വിൽക്കുകയും ചെയ്തതോടെ തിരക്ക് വർദ്ധിച്ചു. ബീച്ചിന്‍റെ ഒരു…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കെതിരായ വാക്സിന് ക്ഷാമം രൂക്ഷം. പ്രതിവർഷം ഏകദേശം 65,000 വയൽ വാക്സിൻ ചെലവായിരുന്ന സ്ഥാനത്ത് ഇപ്പൊൾ ആവശ്യം മൂന്നിരട്ടിയായി. 1.75 ലക്ഷമായി ഉയർന്നു. ക്ഷാമം കാരണം കഴിഞ്ഞ മാസം തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 5,000 കുപ്പി വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ തീർന്നു. രണ്ട് ലക്ഷത്തിലധികം വാക്സിനുകളാണ് ഒരു വർഷം കേരളത്തിൽ ചെലവഴിക്കുന്നത്. ക്ഷാമം കണക്കിലെടുത്ത് സെൻട്രൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ (സിഡിഎൽ) അന്തിമ റിപ്പോർട്ട് ഇല്ലാതെ കേരളത്തിലെത്തിച്ച ഇക്വിൻ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ വാക്സിന്റെ ആദ്യ പകുതി വിതരണം ആരംഭിച്ചു. 25,000 വയൽ വാക്സിനാണ് ഇപ്പോൾ എത്തിയത്. 50,500 വയലുകൾക്കാണ് ഓർഡർ നൽകിയത്. ഫലപ്രാപ്തി പൂർണമായും പരിശോധിച്ച് ബോധ്യപ്പെടാത്ത വാക്സിൻ വിതരണം ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന സംശയങ്ങൾക്കിടയിലും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ടെൻഡർ നിബന്ധനകളിൽ പോലും ഇളവ് വരുത്തിയാണ് വാക്സിൻ എത്തിച്ചത്. നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി വാക്സിൻ എത്തിച്ചതെന്ന്…

Read More

ഡൽഹി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്നും അത്തരം പദ്ധതി ആലോചനയിലില്ലെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പേയ്മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പേയ്മെന്‍റുകൾ നടത്തുമ്പോഴുളള കമ്പനികളുടെ ചെലവിന് മറ്റ് മാർഗങ്ങൾ കണ്ടെത്തണം. യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സർവീസ് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ വിശദീകരണം നൽകിയത്. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ച് റിസർവ് ബാങ്ക് ഓഹരിയുടമകളുടെ അഭിപ്രായം തേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. “യുപിഐ പൊതുജനങ്ങൾക്ക് സൗകര്യപ്രദവും സമ്പദ് വ്യവസ്ഥക്ക് ഉൽപാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ പൊതു സേവനമാണ്. യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ല,” ധനമന്ത്രാലയം ഞായറാഴ്ച രാത്രി ഔദ്യോഗിക ഹാൻഡിലിൽ ട്വീറ്റ് ചെയ്തു. സേവന ദാതാക്കൾ ചെലവ് കണ്ടെത്താനുള്ള വഴികൾ തേടുകയാണെങ്കിലും, ഫീസ് ഈടാക്കുന്നത് പരിഹാരമല്ല. ചെലവ് സംബന്ധിച്ച ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ…

Read More

കണ്ണൂർ: കണ്ണൂർ വൈസ് ചാൻസലർക്കെതിരെ പൊലീസിൽ പരാതി. കൊലപാതക ഗൂഢാലോചന നടന്നുവെന്ന ഗവർണറുടെ ആരോപണത്തിൽ കേസെടുക്കണമെന്നാണ് പരാതി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇന്ന് ഡൽഹിയിൽ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഗവർണർ, വി.സി ഒരു ക്രിമിനലാണെന്നും തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. 2019 ല്‍ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത് വിസിയുടെ അറിവോടെയാണ്. തന്നെ ശാരീരികമായി ആക്രമിക്കാൻ വി.സി സഹായിച്ചെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. വൈസ് ചാൻസലറുടെ നടപടികൾ മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് അദ്ദേഹം വി.സി സ്ഥാനത്ത് തുടരുന്നത്. വി.സിക്കെതിരെ നിയമ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കണ്ണൂർ സർവകലാശാലയെ തകർത്തത് വി.സിയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.

Read More

തിരുവനന്തപുരം: കേരള സർക്കാരുമായി രാഷ്ട്രീയ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിന്‍റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്ന് ഡിവൈഎഫ്ഐ. ‘കാര്യവാഹിന്‍റെ അധിക ജോലി ഗവർണർ ഏറ്റെടുക്കുന്നു’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രതികരണം. കണ്ണൂർ സർവകലാശാല വിഷയത്തിൽ സർവകലാശാലയുടെ സുതാര്യമായ സ്വയംഭരണാവകാശത്തെയും അത് നടപ്പാക്കാൻ നേതൃത്വം നൽകുന്ന സിൻഡിക്കേറ്റിനെയും വെല്ലുവിളിച്ചുകൊണ്ട് ഏകാധിപത്യ സ്വഭാവമാണ് ഗവർണർ കാണിക്കുന്നത്. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമർശങ്ങൾ തറവേലയുടെ ഭാഗമാണെന്ന് പ്രസ്താവനയിൽ പറയുന്നു. കണ്ണൂർ വി.സി ക്രിമിനലാണെന്നതാണ് ഗവർണറുടെ ഏറ്റവും പുതിയ പരാമർശം. കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഇടപെട്ട് മറ്റ് കേന്ദ്ര സർവകലാശാലകളിൽ ബി.ജെ.പി-സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നത് പോലെ പ്രശ്നങ്ങൾ സൃഷ്ടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ മെറിറ്റുകൾ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂർ എംപി. പിണറായി വിജയൻ കാര്യക്ഷമതയുള്ള, വാക്ക് പാലിക്കുന്ന നേതാവാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തരൂർ മുഖ്യമന്ത്രിയെ പ്രശംസിച്ചത്. മുഖ്യമന്ത്രിയുമായി നിരവധി തവണ സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം കാര്യങ്ങളിൽ ആശയ വ്യക്തതയുള്ളവനാണെന്നാണ് എന്‍റെ അനുഭവം. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ടെന്നും തരൂർ പറഞ്ഞു. ബി.ജെ.പിക്കും എ.എ.പിക്കും പുറമെ തനിക്ക് മറ്റ് വഴികളുണ്ടെന്നും തരൂർ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഒഴികെയുള്ള പല പാർട്ടികളിൽ നിന്നും എനിക്ക് വിളി വരുന്നുണ്ട്. ഇപ്പോൾ കോൺഗ്രസിൽ തുടരാനാണ് തീരുമാനം. ബി.ജെ.പി രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നും ശശി തരൂർ പറഞ്ഞു.

Read More

കണ്ണൂർ: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മര്യാദ ലംഘിച്ചെന്ന് ആരോപിച്ചു. വൈസ് ചാൻസലർക്കെതിരായ പരാമർശം ഭരണഘടനാപദവി വഹിക്കുന്നയാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. സർവകലാശാലയുടെ നിയമങ്ങൾ ഗവർണർ പൂർണമായും മനസ്സിലാക്കിയില്ല. ഇതിന്‍റെ തുടർച്ചയാണ് വിസിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുത്. ഗവർണറുടെ നടപടി അതിരുകടന്നതും അപലപനീയവുമാണെന്ന് സിൻഡിക്കേറ്റ് പറഞ്ഞു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ ‘ക്രിമിനൽ’ എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്ന് ഗവർണർ കുറ്റപ്പെടുത്തി. വി.സിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവർണറുടെ ‘ക്രിമിനൽ’ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.

Read More

കൊച്ചി: സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറും. കഴിഞ്ഞ മാസം വിക്രാന്ത് കമാൻഡിംഗ് ഓഫീസർ കൊമോഡോർ വിദ്യാധർ ഹാർക്കെ ഇന്ത്യൻ നേവിക്ക് വേണ്ടി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്‍റെ സിഎംഡി മധു എസ് നായരിൽ നിന്ന് കപ്പൽ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകളിൽ ഒപ്പിടുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. കപ്പലിന്‍റെ പരീക്ഷണ സമുദ്ര യാത്രകൾ വിജയകരമായതിന് പിന്നാലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക കൈമാറ്റ ചടങ്ങ് നടന്നത്. കഴിഞ്ഞ മാസം വരെ നിരവധി തവണ നടത്തിയ പരീക്ഷണ യാത്രകൾ വിജയകരമായിരുന്നു. കപ്പലിന്‍റെ എല്ലാത്തരം പ്രകടനങ്ങളും വിലയിരുത്തുകയും ഓരോ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്‍റെ പേരാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഈ കപ്പലിന് നൽകിയിരിക്കുന്നത്.

Read More

നൽഗൊണ്ട: തെലങ്കാനയിൽ നിന്ന് ടിആർഎസ് പിഴുതെറിയപ്പെടുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മിഷൻ തെലങ്കാന 2023ന് ആഹ്വാനം ചെയ്താണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ ഇവിടെയെത്തിയത്. ഹൈദരാബാദിലാണ് അമിത് ഷായുടെ റോഡ് ഷോ നടന്നത്. മിഷൻ സൗത്തിന്‍റെ ഭാഗമായാണ് റാലിയെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അമിത് ഷാ ഇന്ന് രാത്രി തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസിന്‍റെ കെ രാജഗോപാൽ റെഡ്ഡിയുടെ രാജിയെ തുടർന്ന് ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന നൽഗൊണ്ട ജില്ലയിലെ മുനുഗോഡിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അമിത് ഷാ തെലങ്കാനയിലെത്തിയത്. അമിത് ഷാ ഞായറാഴ്ച വൈകുന്നേരം ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദ്രർ റെഡ്ഡി പറഞ്ഞു. അമിത് ഷായുടെ ക്ഷണപ്രകാരമാണ് ജൂനിയർ ജൂനിയർ എൻടിആർ കൂടിക്കാഴ്ച്ചക്കായി എത്തുന്നത്. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം എംപി. ആരിഫ് മുഹമ്മദ് ഖാൻമാരെ സംരക്ഷിക്കാൻ ഗവർണർ പദവി വേണ്ടെന്ന് തീരുമാനിക്കേണ്ട കാലഘട്ടമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാജ്ഭവൻ ബി.ജെ.പിയുടെ ഉപകേന്ദ്രമായി മാറി. ഗവർണർ ബിജെപിയുടെ ഗുണ്ടയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. അതേസമയം, ചരിത്രകാരൻ ഇർഫാൻ ഹബീബും ഗവർണറുടെ ആരോപണങ്ങൾ നിഷേധിച്ചു. ഗവർണറുടെ ആരോപണം തീർത്തും തെറ്റാണ്. മറ്റുള്ളവരുടെ വികാരം നോക്കുന്ന ഒരു വിദ്യാർത്ഥിയല്ല ഞാൻ. എന്തുകൊണ്ടാണ് ഗവർണർ ഇപ്പോൾ ഈ വിഷയം ഉന്നയിക്കുന്നതെന്ന് എനിക്കറിയില്ല, “അദ്ദേഹം പറഞ്ഞു.

Read More