- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന് അനുയോജ്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ജെഡിയു ദേശീയ എക്സിക്യൂട്ടീവ്, നാഷണൽ കൗൺസിൽ യോഗങ്ങൾ സെപ്റ്റംബർ 3, 4 തീയതികളിൽ പട്നയിൽ ചേരും. ബീഹാറിൽ എൻഡിഎ വിട്ട് മഹാസഖ്യത്തിൽ ചേർന്ന ജെഡിയുവിന്‍റെ രാഷ്ട്രീയ നിലപാടിനെ പാർട്ടിയുടെ പരമോന്നത സമിതി അംഗീകരിക്കുമെന്ന ഔപചാരികതയും യോഗത്തിൽ ഉണ്ടാകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടാനാണ് ജെഡിയു നേതൃത്വം ആലോചിക്കുന്നത്. നിതീഷ് കുമാറാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ നേതാവെന്ന് ജെഡിയു അധ്യക്ഷൻ ലലൻ സിങ്ങും പാർലമെന്‍ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹയും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ബീഹാറിലെ പുതിയ സഖ്യകക്ഷിയായി ഉയർന്നുവന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവും നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നതിനെ മിക്ക പ്രതിപക്ഷ പാർട്ടികളും എതിർക്കുന്നതിനിടെയാണ് നിതീഷ് കുമാറിന്‍റെ സ്ഥാനാർത്ഥിത്വം.…
മുഖ്യമന്ത്രിക്കെതിരാണ് ഉത്തരവെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം; ലോകായുക്തയില്‍ സി.പി.എം-സി.പി.ഐ ധാരണ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.എം-സി.പി.ഐ ധാരണ. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി.പി.ഐയുടെ നിര്‍ദേശങ്ങള്‍ സി.പി.എം അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം എടുക്കണമെന്നതാണ് പ്രധാന തിരുത്ത്. ഉത്തരവ് മറ്റു മന്ത്രിമാര്‍ക്ക് എതിരെങ്കില്‍ മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീരുമാനം എടുക്കാം. ഇതോടെ ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട മുന്നണിയിലെ പ്രശ്‌നങ്ങളില്‍ ധാരണ ആയിരിക്കുകയാണ്. ഞായറാഴ്ച നടന്ന സി.പി.ഐ-സി.പി.എം. ചര്‍ച്ചയില്‍ രണ്ട് പ്രധാന നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഒന്നുകില്‍ മോഡല്‍ ലോക്പാല്‍ നിയമത്തിന്റെ മാതൃകയില്‍ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യാം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ ഉത്തരവാണ് ലോകായുക്തയില്‍ നിന്നുണ്ടാകുന്നതെങ്കില്‍, അത് സഭയുടെ മുന്നിൽ വെക്കണം. സഭാനേതാവായ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് സഭ തന്നെ ചര്‍ച്ച ചെയ്യട്ടേ എന്നായിരുന്നു സി.പി.ഐ. നിര്‍ദേശം. ഇനി മന്ത്രിമാര്‍ക്കെതിരായ ഉത്തരവാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീര്‍പ്പാക്കാം. ഈ രണ്ടു നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഇതില്‍ സഭയില്‍വെച്ച് പരിശോധിക്കാമെന്ന നിര്‍ദേശമാണ് സി.പി.എം അംഗീകരിച്ചത്. ഇത് ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരാനുള്ള തീരുമാനം…
വിഡിയോ എടുക്കാൻ പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി പ്രദർശനം; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം
ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പിനെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം. യുപിയിലെ മറുവാ ജാല ഗ്രാമത്തിലെ മുൻ ഗ്രാമത്തലവൻ കൂടിയായ ദേവേന്ദ്ര മിശ്രയാണ് മരിച്ചത്. കടിയേറ്റു രണ്ടുമണിക്കൂറിനകം അദ്ദേഹം മരിച്ചു. കുറച്ചു സമയത്തിനു ശേഷം മിശ്രയുടെ വീട്ടിൽ ഒരു പാത്രത്തിൽ സൂക്ഷിച്ചിരുന്ന പാമ്പിനെയും ചത്തനിലയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. അയൽവാസിയായ രവീന്ദ്ര കുമാറിന്റെ വീട്ടിൽ നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര മിശ്ര പിടികൂടിയത്. പിടിച്ച പാമ്പിനെ കഴുത്തിൽ ചുറ്റി വിഡിയോ ചിത്രീകരിക്കുകയും പ്രദേശവാസികൾക്കു മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് മിശ്രയ്ക്ക് കടിയേറ്റത്. പാമ്പ് കടിയേറ്റ മിശ്രയെ ആശുപത്രിയിൽ എത്തിക്കാൻ ചിലർ ശ്രമിച്ചുവെങ്കിലും ദേവേന്ദ്ര മിശ്ര എതിർക്കുകയായിരുന്നു. മുറിവിൽ ഏതാനും പച്ചമരുന്നുകൾ തേച്ചുപിടിപ്പിക്കുകയും ചെയ്‌തു. ഇരൂനൂറിലേറെ പാമ്പുകളെ ദേവേന്ദ്ര മിശ്ര പിടികൂടിയിട്ടുണ്ടെന്നും സമീപപ്രദേശങ്ങളിൽ പാമ്പിനെ കണ്ടെത്തിയാൽ നാട്ടുകാർ തേടിയെത്തുന്നത് ഇയാളെ ആണെന്നും അയൽവാസികൾ പറയുന്നു.
ജനകീയ സമരത്തിലൂടെ പുറത്താക്കേണ്ട സാഹചര്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിക്കരുതെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത ഗവർണറെ ചോദ്യം ചെയ്ത് വി.സി ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല. സെക്കൻഡ് റണ്ണറപ്പായ ജോസഫ് സ്കറിയ നൽകിയ ഹർജിയിൽ വി.സി നിലപാട് അറിയിക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു. സർവകലാശാല ഉദ്യോഗസ്ഥരെ ഗവർണർ ഭീഷണിപ്പെടുത്തി. ചാൻസലർ സ്ഥാനത്ത് തുടരാൻ ഗവർണർക്ക് ഇനി അർഹതയില്ല. ഓട് പൊളിച്ചല്ല വൈസ് ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നെതന്നും എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസിനെ നിയമിച്ചുകൊണ്ടുള്ള നിയമന നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ പ്രഖ്യാപിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് കോടതി നടപടി.
ഡൽഹി: സമ്പന്നരുടെ വീടുകൾ കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത ‘നല്ല കള്ളൻ’ ആയിരുന്നു കായംകുളം കൊച്ചുണ്ണി. അങ്ങനെയൊരാൾ ഡൽഹിയിലും പിടിയിലായിരിക്കുകയാണ്. 27കാരനായ വസീം അക്രം അഥവാ ലാമ്പു. 160ലധികം കുറ്റകൃത്യങ്ങൾ ചെയ്ത ഇയാളെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 25 മോഷ്ടാക്കളുടെ സംഘത്തിലെ നേതാവാണ് വസീം അക്രം. ഡൽഹിയിലെ വലിയ വീടുകൾ കൊള്ളയടിച്ചിരുന്ന സംഘം കൊള്ളയുടെ ഒരു ഭാഗം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാറുണ്ടായിരുന്നു. അതുകൊണ്ടാണ് വസീമിന് ഒരുപാട് ആരാധകരുണ്ടായിരുന്നത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി തവണ ഇയാൾ പൊലീസിനെ വെട്ടിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയും റോബിൻ ഹുഡും കവർച്ച മാത്രമാണ് നടത്തിയതെങ്കിൽ വസീം വധശ്രമം നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ 4 മാസമായി ഡൽഹി പോലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആനന്ദ് വിഹാർ റെയിൽവേ…
ന്യൂ ഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്രീമിയം പ്ലാനുകൾ നിർത്തലാക്കി. സൊമാറ്റോ പ്രോ സൊമാറ്റോ പ്രോ പ്ലസ് എന്നീ പ്രീമിയം പ്ലാനുകളാണ് ഫുഡ് ഡെലിവിറി ആപ്പ് നിർത്തിലാക്കിയിരിക്കുന്നത്. നിലവിലെ പ്രീമിയം ഉപഭോക്താക്കൾക്ക് സമയപരിധി അവസാനിക്കുന്നത് വരെ ഓഫർ തുടരും. പുതിയ പ്രീമിയം പ്ലാൻ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സൊമാറ്റോ തങ്ങളുടെ പ്രോ, പ്രോ പ്ലസ് സേവനങ്ങൾ പിൻവലിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ 23 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിൽ സ്ഥലങ്ങളുടെ പേരിലുള്ള ഈ മെഡിക്കൽ സ്ഥാപനങ്ങൾ പ്രാദേശിക നായകർ, സ്വാതന്ത്ര്യസമര സേനാനികൾ, ചരിത്രസ്മാരകങ്ങൾ, സംഭവങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പുനർനാമകരണം ചെയ്യും. നിലവിൽ പ്രവർത്തിക്കുന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ എയിംസ് സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റാനാണ് ആലോചന. എയിംസില്‍ ഭൂരിഭാഗവും പുനര്‍നാമകരണത്തിനുള്ള പേരുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. 1956 ലാണ് ഡൽഹി എയിംസ് സ്ഥാപിതമായത്. 2022 ജനുവരി വരെ 19 എയിംസ് സ്ഥാപനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.
തിരുവനന്തപുരം: ഓണത്തിന് മുമ്പ് എല്ലാ കിറ്റും എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടിണി രഹിത കേരളം യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതരണം ചെയ്യുന്ന ഓണക്കിറ്റുകളുടെ ഗുണനിലവാരവും ഉറപ്പാക്കിയിട്ടുണ്ട്. വാതിൽപ്പടി സേവനങ്ങൾ വഴിയും കിറ്റ് എത്തിക്കുന്നുണ്ട്. ഈ സേവനങ്ങളിലൂടെ 891 ക്ഷേമ സ്ഥാപനങ്ങളിലേക്ക് കിറ്റുകൾ എത്തിക്കും. അതേസമയം, ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ കിറ്റുകൾ എത്തിക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളിലേക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന് കരുതി കേരളം നടത്തിയ പ്രവർത്തനങ്ങൾ ലോകം ശ്രദ്ധിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ മനസ്സ് എന്താണെന്ന് അറിയാവുന്ന ഒരു സർക്കാരുണ്ടെന്നും വിലക്കയറ്റത്തിന്‍റെ നാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭകളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സഭാ ഭരണഘടനയുടെ ആർട്ടിക്കിൾ 10, 11 എന്നിവ മനുഷ്യരുടെ അന്തസ്സും മൗലികാവകാശങ്ങളും ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുന്‍വിധിയോടെയാണ് കുമ്പസാരം നിര്‍ബന്ധമാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസാരിച്ചിരിക്കണമെന്ന് സഭാ ഭരണഘടനയില്‍ പറയുന്നു.
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് തയ്യാറെടുക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് സാമ്പത്തിക സഹായം ലഭിക്കാത്തവരുമായ നുവാല്‍സ് നിയമവിദ്യാർഥികൾക്ക് ഈ സഹായം ലഭ്യമാകും. നൂവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിന്‍റേതാണ് തീരുമാനം. വ്യക്തികൾ, സ്ഥാപനങ്ങൾ, പൂർവവിദ്യാർഥികൾ, ട്രസ്റ്റുകൾ, എന്‍.ജി.ഒകള്‍ മറ്റു അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന എന്‍ഡോവ്‌മെന്റ്, സ്‌പോണ്‍സര്‍ഷിപ്പ്, സംഭാവനകള്‍ എന്നിവയില്‍ നിന്നാണ് ഇതിനാവശ്യമായ ധനസമാഹാരണം നടത്തുക എന്ന് അധികൃതര്‍ അറിയിച്ചു.