Author: News Desk

യൂട്യൂബർ സൂരജ് പാലകരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സോഷ്യൽ മീഡിയയിലൂടെ ദളിത് യുവതിയെ അപമാനിച്ച കേസിലാണ് നടപടി. ജസ്റ്റിസ് മേരി ജോസഫ് അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യൂട്യൂബർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ ദളിത് യുവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് യൂട്യൂബറിനെതിരെയുള്ള കേസ്. പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സൂരജ് പാലക്കാരൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

Read More

ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ അറസ്റ്റിൽ. ബിജെപി എംഎല്‍എയായ രാജാ സിങ്ങാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാജാ സിങ്ങിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Read More

തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയയാൾ അറസ്റ്റിൽ. അമൃത്സർ സ്വദേശിയായ സച്ചിൻ ദാസിനെയാണ് തിരുവനന്തപുരം കന്‍റോണ്മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് വിവാദമായതോടെ സ്വപ്നയുടെ അറസ്റ്റ് ജയിലിൽ വച്ച് രേഖപ്പെടുത്തിയിരുന്നു. ഐടി വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിൽ ജോലി ലഭിക്കുന്നതിനായി സ്വപ്ന മുംബൈയിലെ ബാബാ സാഹേബ് സർവകലാശാലയിൽ നിന്നുളള വ്യാജ ബികോം സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നാണ് പൊലീസ് പറയുന്നത്. 2009 നും 2011 നും ഇടയിൽ പഠനം പൂർത്തിയാക്കിയെന്നാണ് രേഖ. പഞ്ചാബിൽ നിന്ന് ഒരു ലക്ഷം രൂപ മുടക്കി വാങ്ങിയ വ്യാജ സർട്ടിഫിക്കറ്റാണ് ഇതെന്നാണ് കണ്ടെത്തൽ. ഐപിസി സെക്ഷൻ 198, 464, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ പ്രതിമാസ ശമ്പളത്തേക്കാൾ കൂടുതലുള്ള 3.18 ലക്ഷം രൂപയ്ക്കാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത…

Read More

കണ്ണൂർ: കണ്ണൂർ ചാവശ്ശേരിയിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം. അഞ്ച് വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. 14 പേരെ കരുതൽ തടങ്കലിൽ എടുത്തു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡിഐജി രാഹുൽ ആർ നായർ സംഭവസ്ഥലം സന്ദർശിച്ചു.

Read More

ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഇടതടവില്ലാതെയാണ് മഴ പെയ്യുന്നത്. ഒഡീഷയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മധ്യപ്രദേശിൽ ഇന്നലെയും ഇടതടവില്ലാതെ മഴ പെയ്തു. തുടർച്ചയായ മൂന്നാം ദിവസമാണ് കനത്ത മഴ പെയ്യുന്നത്. ഉജ്ജയിനിലും രാജ്ഗഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ, ദാമോഹ്, അഗർ മാൽവ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രണ്ടിടത്തും മിന്നൽ പ്രളയവും മണ്ണിടിച്ചിലും ദുരന്തത്തിന് കാരണമായിട്ടുണ്ട്. ഒഡീഷയിൽ 9.6 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ആയിരക്കണക്കിനാളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. കനത്ത മഴയിൽ വൈദ്യുതി, ജലവിതരണവും താറുമാറായി. റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രളയത്തെ തുടർന്ന് 1,20,000 ലധികം പേരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒഡീഷയുടെ വടക്കൻ മേഖലയെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. സുബർണരേഖ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 134 താഴ്ന്ന ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ബാലസോറിൽ നിന്നും മയൂർഭഞ്ജിൽ നിന്നും വലിയ തോതിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സുബർണരേഖ മാത്രമല്ല…

Read More

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രം കർശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കമ്പനികള്‍, വന്‍കിട കുടുംബ ഓഫീസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങൾക്കാവും നിയന്ത്രണം ബാധകമാകുക. ഇതോടെ, ലിസ്റ്റുചെയ്യാത്ത വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപത്തിനും ലിസ്റ്റുചെയ്ത വിദേശ സ്ഥാപനങ്ങളിലെ 10 ശതമാനത്തിലധികം നിക്ഷേപത്തിനുമുള്ള വ്യവസ്ഥകൾ വ്യത്യസ്തമാക്കി. കഴിഞ്ഞ ദിവസം മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. അതേസമയം, രാജ്യത്തെ ഏതെങ്കിലും സ്ഥാപനമോ മറ്റോ സ്വീകരിച്ച വിദേശ നിക്ഷേപം തിരികെ വാങ്ങുന്നതിന് വിലക്കില്ല. ഇതിന് റിസർവ് ബാങ്കിന്‍റെ അനുമതി ആവശ്യമില്ല. വിദേശ ഓഹരികൾ ഇപ്പോൾ ബന്ധുക്കൾക്ക് മാത്രമേ സമ്മാനമായി നൽകാനാകൂ. നേരത്തെ, വിദേശ ഓഹരികൾ ഇന്ത്യക്കാരായ ആർക്കും സമ്മാനമായി നൽകാമായിരുന്നു.

Read More

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാന്തിശ്രീ. ‘ലിംഗനീതിയെക്കുറിച്ചുള്ള ബി ആർ അംബേദ്കറുടെ ചിന്ത; ഏകീകൃത സിവിൽ കോഡ് ഡീകോഡിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. നരവംശശാസ്ത്രപരമായി പരിശോധിച്ചാൽ ദൈവങ്ങളാരും തന്നെ ബ്രാഹ്മണരല്ല. ഏറ്റവും ഉയർന്നത് ക്ഷത്രിയ വിഭാഗമാണ്. പരമശിവൻ പട്ടികജാതിയോ പട്ടികവർഗ്ഗക്കാരനോ ആയിരിക്കണം. ശിവൻ ഒരു ശ്മശാനത്തിൽ പാമ്പിന്റെ കൂടെയാണ് ഇരിക്കുന്നത്. ധരിച്ചിരിക്കുന്നത് അൽപ വസ്ത്രങ്ങൾ മാത്രമാണ്. ബ്രാഹ്മണർക്ക് ശ്മശാനത്തിൽ താമസിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, അതിനാൽ ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽ നിന്നുള്ളവരല്ല. ലക്ഷ്മിയും ശക്തിയും ഉൾപ്പെടെയുള്ള ദൈവങ്ങളുടെ കാര്യമാണ് പറയുന്നത്. ജനന്നാഥന്‍റെ കാര്യം എടുത്താൽ അദ്ദേഹം ഒരു ആദിവാസിയാണ്. ഇതൊക്കെയാണെങ്കിലും മനുഷ്യത്വരഹിതമായ വിവേചനങ്ങൾ ഇപ്പോഴും തുടരുന്നതെന്തിനാണെന്നും ശാന്തിശ്രീ തന്‍റെ പ്രസംഗത്തിൽ ചോദിച്ചു. ‘മനുസ്മൃതി’ എല്ലാ സ്ത്രീകളെയും “ശൂദ്രർ” എന്ന് തരംതിരിച്ചിട്ടുണ്ടെന്നും…

Read More

ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സി.പി.എം നേതാവ് സുഭാഷിണി അലി ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ വി രമണ അംഗീകരിച്ചു. ഹർജി നാളെ പരിഗണിക്കാനാണ് സാധ്യത. അലിയെ കൂടാതെ ലോക്സഭാംഗം മഹുവ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അപർണ ഭട്ട് എന്നിവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 14 പേരെ കൊലപ്പെടുത്തിയ കേസിലും ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലും പ്രതികളായ 11 പേരെയാണ് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചതെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു.

Read More

ചണ്ഡിഗഢ്: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിൽ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയാനയിൽ നിന്നുള്ള ഇവർ ഏതാനും ജീവനക്കാരുമായി ഗോവയിൽ എത്തിയതാണെന്നാണ് റിപ്പോർട്ട്. 2008ലാണ് സൊണാലി ഫോഗട്ട് ബിജെപിയിൽ ചേർന്നത്. തുടർന്ന് മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്‍റായി. 2019-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദംപുര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു സൊണാലി. എന്നാല്‍ കോണ്‍ഗ്രസിലെ കുല്‍ദീപ് ബിഷണോയിയോട് തോറ്റു. കുല്‍ദീപ് ബിഷണോയി അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ടിക് ടോക്കിൽ ജനപ്രിയയായ സൊണാലി ഫോഗട്ട് ബിഗ് ബോസ് ഹിന്ദിയുടെ 14-ാം സീസണിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസൺ 14 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായാണ് താരം എത്തിയത്. സൊണാലി ഫോഗട്ട് സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാൽ എല്ലാ കേസുകളും പിൻവലിച്ച് മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. നേതാവ് വാഗ്ദാനംചെയ്യുന്ന ഓഡിയോ റെക്കോർഡ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പക്കൽ ഉണ്ടെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത ദൂതൻ ആരാണെന്ന് വെളിപ്പെടുത്താൻ മനീഷ് സിസോദിയ തയ്യാറാവണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടി ഇക്കാര്യം അറിയിച്ചത്. “ഈ ഘട്ടത്തിൽ ഓഡിയോ റെക്കോർഡിംഗ് പുറത്തുവിടാൻ ആം ആദ്മി പാർട്ടി ആഗ്രഹിക്കുന്നില്ല, പക്ഷേ അത്തരമൊരു ഘട്ടം വന്നാൽ, അത് ഫോൺ സംഭാഷണം പുറത്തുവിടും,” പേര് വെളിപ്പെടുത്താത്ത എഎപി നേതാവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ആം ആദ്മി പാര്‍ട്ടിയെ പിളര്‍ത്തിയാല്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. ബി.ജെ.പിയെ സഹായിച്ചാല്‍ തനിക്കെതിരായ ഇ.ഡി.-സി.ബി.ഐ. കേസുകളെല്ലാം പിന്‍വലിക്കാമെന്ന വാക്കും തന്നു. ഒരു ദൂതനാണ് തന്നെ സമീപിച്ചതെന്ന് വ്യക്തമാക്കിയ സിസോദിയ പക്ഷേ, ആളാരാണെന്ന് വെളിപ്പെടുത്തിയില്ല.

Read More