Author: News Desk

ന്യൂഡൽഹി: അബദ്ധത്തിൽ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു. ഈ വർഷം മാർച്ചിൽ ഹരിയാനയിലെ സിർസയിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻഛന്നു നഗരത്തിൽ പതിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. പോർമുനയില്ലാതിരുന്ന മിസൈൽ വീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായതായി പാക്ക് ആർമി വക്താവ് മേജർ ബാബർ അക്ബർ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. മാർച്ച് 9ന് വൈകിട്ട് 6.43ന് വിക്ഷേപിച്ച മിസൈൽ 6.50 ഓടെയാണ് പാകിസ്താനിലേക്ക് പതിച്ചത്. അറ്റകുറ്റപ്പണിക്കിടെയുണ്ടായ സാങ്കേതിക തകരാർ മൂലമാണ് മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ഖേദമുണ്ടെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണെന്നും മന്ത്രാലയം അറിയിച്ചു.

Read More

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ ആരെതിർത്താലും പാസാക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ലോകായുക്തയുടെ കഴുത്തറുക്കാൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താൽപ്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു. ജുഡീഷ്യൽ വിധി മറികടക്കാൻ ഒരു അപ്പീൽ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ എതിർപ്പ് മൂടിവയ്ക്കാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിന് ജനങ്ങൾ ഉചിതമായ മറുപടി നൽകും. സിപിഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയിൽ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിർദ്ദേശം സിപിഐക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയൻ കണ്ണുരുട്ടുമ്പോൾ കാനത്തിന്‍റെ കാൽമുട്ട് വിറയ്ക്കുന്നു. അതാണ് ലോകായുക്ത ബില്ലിൽ നമ്മൾ കണ്ടത്. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സി.പി.ഐ സ്വീകരിക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Read More

കോഴിക്കോട്: ചെറുവണ്ണൂർ ടി.പി റോഡിലെ പെയിന്‍റ് നിർമ്മാണ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിൽ വൻ തീപിടുത്തം. വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പെരിന്തൽമണ്ണ സ്വദേശി ശിഹാബുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള സിടി ഏജൻസീസിലാണ് തീപിടുത്തമുണ്ടായത്. മലപ്പുറം സിയാംകണ്ടം സ്വദേശി പൊയിലി സുഹൈലിനാണ് (19) പൊള്ളലേറ്റത്. ഇയാളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

Read More

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കി. അദാനി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്‍റെ ഉപസ്ഥാപനമായ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികൾ സ്വന്തമാക്കിയത്. എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുള്ള ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഓഹരി വിസിപിഎൽ വാങ്ങിയതിൻ പിന്നാലെയാണ് അദാനി ഗ്രൂപ്പിന് എൻ.ഡി.ടി.വിയിലും പങ്കാളിത്തമുണ്ടായത്. സെബി ചട്ടങ്ങൾ അനുസരിച്ച് 26 ശതമാനം ഓഹരികൾക്ക് അദാനി ഓപ്പൺ ഓഫറും വാഗ്ദാനം ചെയ്തിട്ടുണ്ട്. എൻഡിടിവി ഓഹരികൾ വാങ്ങിയത് കമ്പനിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് അദാനി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.

Read More

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള അതിജീവന വിഷയങ്ങളിൽ ആശങ്കകൾ ഉന്നയിച്ച മത്സ്യത്തൊഴിലാളി സമരത്തെ അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എം.പി. സർക്കാരിന്റെ ഔദാര്യത്തിന് വേണ്ടിയല്ല മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. ആ സഹോദരങ്ങൾക്ക് അതിജീവിക്കാനുള്ള പോരാട്ടമാണിത്. അത് കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, അവരുടെ ജനകീയ പ്രക്ഷോഭം ആസൂത്രിതമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യാനുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമം അപലപനീയമാണ്. വിഴിഞ്ഞം പദ്ധതി മൂലം ഭൂമിയും പാർപ്പിടവും നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പുനരധിവാസം ഉറപ്പാക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ 450 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. തീരദേശ മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഗണിച്ച് വിശദമായി പഠിച്ച ശേഷമാണ് ഉമ്മൻചാണ്ടി സർക്കാർ പാക്കേജിന് രൂപം നൽകിയത്. എന്നാൽ പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ അത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികളെ അവഹേളിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് ദൗർഭാഗ്യകരമാണെന്നും സുധാകരൻ പറഞ്ഞു.

Read More

തിരുവനന്തപുരം: മരണവീട്ടിൽ അമ്മയുടെ മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോ എടുത്ത കുടുംബത്തെ പിന്തുണച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി. കോട്ടയം മല്ലപ്പള്ളി സ്വദേശിനി മറിയാമ്മ(95)യാണ് നിര്യാതയായത്. മരണവീട്ടിൽ ദുഃഖഭാവമില്ലാത്തതിൽ സോഷ്യൽ മീഡിയയിലടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾക്ക് പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്‍റെ അഭിപ്രായം പങ്കുവെച്ചത്. മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ, ‘ജീവിതത്തിലെ പരമമായ സത്യം മരണം തന്നെയാണ്. മരിച്ച ഒരു വ്യക്തിയെ കരഞ്ഞു കൊണ്ട് യാത്ര അയയ്ക്കുന്നതാണ് നാം സാധാരണ കാണാറുള്ളത്. മരണം ഒരു വേർപാട് ആണ്, സങ്കടകരവും. എന്നാൽ അതൊരു വിടവാങ്ങലും യാത്രയയപ്പും കൂടിയാണ്. സന്തോഷത്തോടെ ജീവിച്ചവർക്ക് പുഞ്ചിരിയോടെ യാത്രയയപ്പ് നൽകുന്നതിനേക്കാൾ സന്തോഷകരമായി മറ്റെന്താണ് ഉള്ളത്? ഈ ഫോട്ടോയ്ക്ക് നെഗറ്റീവ് കമന്റുകൾ അല്ല വേണ്ടത്.’ ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസമെന്നും അതിനാലാണ് പുഞ്ചിരിയോടെ യാത്രയാക്കിയതെന്നും കുടുംബാംഗമായ ഡോ. ഉമ്മൻ പി.നൈനാൻ പറ‍ഞ്ഞു. “മറിയാമ്മ അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി…

Read More

തിരുവനന്തപുരം: ഇടത് സഹയാത്രികനായ കെ.ടി ജലീൽ എം.എൽ.എ സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കെ.കെ ശൈലജ എംഎൽഎയുടെ ആത്മഗതം. ‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന കെ.കെ ശൈലജയുടെ വാക്കുകൾ നിയമസഭയിൽ കൗതുകമുണർത്തി. കെ.ടി. ജലീൽ സഭയിൽ സംസാരിക്കുന്നതിന് തൊട്ടുമുമ്പ് സംസാരിച്ച കെ.കെ.ശൈലജ പ്രസംഗം നിർത്തി സീറ്റിൽ ഇരുന്നുകൊണ്ട് മൃദുവായി പറഞ്ഞതാണ് ഈ കാര്യം. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘ആത്മഗതം’ പരസ്യമാവുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ശൈലജ വിശദീകരണവുമായി രംഗത്തെത്തിയത്. ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കെ.കെ ശൈലജ സംസാരിക്കുന്നതിനിടെയാണ് കെ.ടി ജലീൽ സംസാരിക്കാൻ അനുമതി തേടിയത്. പ്രസംഗ സമയത്ത് മറ്റൊരാൾക്ക് ഇടപെട്ട് സംസാരിക്കാൻ അവസരം നൽകുന്നതിനെ വഴങ്ങുക എന്നാണ് സഭാ നടപടി പ്രകാരം പറയുന്നത്. സ്പീക്കർ പ്രസംഗിക്കാൻ അനുവാദം നൽകിയ അംഗത്തിന്റെ സമയത്തിൽനിന്ന് രണ്ടാമത്തെയാൾ സംസാരിക്കുന്ന സമയം കുറവു ചെയ്യും. ജലീലിന് ഇടപെട്ട് സംസാരിക്കാൻ അനുവാദം നല്‍കി സീറ്റിലേക്കിരിക്കുമ്പോഴാണ് മൈക്ക് ഓൺ ആണെന്നറിയാതെ ശൈലജ ആത്മഗതം നടത്തിയത്. ശൈലജ ഇത്…

Read More

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കേസിൽ ഒരാൾക്ക് ജാമ്യം. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ സംഭവമാണിത്. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നിന്ന് യുപിയിലേക്ക് പോവുകയായിരുന്ന കാറിന്‍റെ ഡ്രൈവർ മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കാനുള്ള സാധ്യതയും വർധിച്ചു. സിദ്ദീഖ് കാപ്പൻ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകുമ്പോൾ ആലമിന് ജാമ്യം ലഭിച്ചുവെന്ന വസ്തുത അദ്ദേഹത്തിന്‍റെ അഭിഭാഷകർ ചൂണ്ടിക്കാണിക്കും. മുഹമ്മദ് ആലം ഡൽഹി സ്വദേശിയാണ്. 2020 ഒക്ടോബർ 5ന് ഉത്തർപ്രദേശിലെ മഥുര പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സിദ്ദീഖ് കാപ്പൻ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതിഖുർ റഹ്മാൻ, മസൂദ് അഹമ്മദ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഹത്രാസിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്ന് ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ ഹത്രാസിലേക്ക് പോകുകയായിരുന്ന സിദ്ദീഖ് കാപ്പൻ അവരുടെ വാഹനത്തിൽ കയറുകയായിരുന്നു. നേരത്തെ ആലമിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.…

Read More

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മയുടെ പരിശോധനാഫലം പേവിഷബാധ മൂലമല്ല. കോഴിക്കോട് പേരാമ്പ്ര കുത്താളി സ്വദേശി ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽ വച്ച് ഇവരുടെ മുഖത്ത് തെരുവുനായയുടെ കടിയേറ്റത്. അതിനുശേഷം, പേവിഷബാധയ്ക്കെതിരെ കൃത്യമായ ഇടവേളകളിൽ വാക്സിനുകൾ എടുത്തിട്ടുണ്ട്. 10 ദിവസം മുമ്പാണ് ഇവർക്ക് പനിയും അണുബാധയും ഉണ്ടായത്. പേവിഷബാധയുടെ ലക്ഷണങ്ങളും കാണിച്ചു. നായയുടെ കടിയേറ്റ അതേ ദിവസം തന്നെ ചന്ദ്രികയ്ക്ക് താലൂക്ക് ആശുപത്രിയിൽ നിന്ന് ഇൻട്രാ ഡെർമൽ വാക്സിൻ (ഐഡിആർവി) നൽകി. മുഖത്തേറ്റ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെയെത്തിയ ചന്ദ്രികയ്ക്ക് അന്നുതന്നെ ആന്‍റി റാബിസ് വാക്സിൻ നൽകി. ജൂലൈ 24, 28 തീയതികളിൽ രണ്ട് ഡോസുകൾ കൂടി നൽകി. പനിയും അസ്വസ്ഥതയും കാരണം ഈ മാസം ഏഴിന് സഹകരണ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറ് മണിക്കൂറിനുള്ളിൽ ഐസിയുവിലേക്ക് മാറ്റി. അവസാന ഡോസ് 18ന് നൽകേണ്ടതായിരുന്നുവെങ്കിലും വെന്‍റിലേറ്ററിലായിരുന്നതിനാൽ അത് നടന്നില്ല. 21ന് ചന്ദ്രിക…

Read More

തിരുവനന്തപുരം: വിഴിഞ്ഞം പുനരധിവാസ പാക്കേജിലെ വ്യവസ്ഥകൾക്കനുസൃതമായി പുനരധിവാസം, ജീവനോപാദികള്‍ കണ്ടെത്താനുള്ള സഹായം വിദ്യാഭ്യാസ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിലെ പരാജയം അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്നാല്‍ പദ്ധതി വന്നപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെ കുറിച്ചാണ് മന്ത്രിമാര്‍ നിയസഭയില്‍ സംസാരിച്ചത്. എന്തോ ഔദാര്യം കൊടുത്തെന്ന മട്ടിലാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖ നിർമ്മാണം ആരംഭിച്ച് അഞ്ച് വർഷത്തേക്ക് നേരിട്ടും പരോക്ഷമായും ഉണ്ടായ നഷ്ടം നികത്താൻ പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി അന്നത്തെ യു.ഡി.എഫ് സർക്കാർ 471 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുറമുഖ നിർമ്മാണം ആരംഭിക്കുമ്പോൾ തീരദേശ മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നിരന്തരമായി ചര്‍ച്ച നടത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചത്. അതിരൂപതയുടെ സമരം സർക്കാരിനെ അട്ടിമറിക്കാനല്ല. സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണ്. തീരദേശവാസികളുടെ ആവലാതികൾക്ക് പരിഹാരം കാണാനാണ് അതിരൂപതയുടെ…

Read More