Author: News Desk

കൊല്ലം: കെഎസ്‌യു നേതാവിനെ മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അഞ്ച് ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെതിരേ, കൊല്ലം വെസ്റ്റ് പൊലീസിൽ കെഎസ്‌യു കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ടി.ഗോകുൽ കൃഷ്ണ പരാതി നൽകി. രോഗശാന്തിക്കും ഉദ്ദേശ്യശുദ്ധിക്കും മോതിരം നൽകാമെന്ന വ്യാജേനയാണ് വിഷ്ണു സുനിൽ പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. നാല് മാസം മുമ്പ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിനിടെയാണ് ഗോകുലിന് അപസ്മാരം ബാധിച്ചത്. അപ്പോഴാണ് വിഷ്ണു സുനിൽ തന്‍റെ പക്കൽ ഒരു രോഗശാന്തി മോതിരം ഉണ്ടെന്ന് പറഞ്ഞത്. വിഷ്ണു ധരിച്ച നവരത്ന മോതിരം എല്ലാ സമൃദ്ധിയും ഫലപ്രാപ്തിയും ഉളവാക്കുന്നുവെന്ന് പറഞ്ഞ് തെളിവായി കാണിച്ചു. തുടർന്ന് വിഷുദിനത്തിൽ തിരുമുല്ലവാരത്തെ വിഷ്ണുവിന്‍റെ വീട്ടിലെത്തി 25,000 രൂപ ഗോകുൽ കൈമാറി. ഒരാഴ്ച കഴിഞ്ഞപ്പോൾ 25,000 രൂപ കൂടി നൽകി. ഏതാനും ദിവസം കഴിഞ്ഞിട്ടും മോതിരം ലഭിക്കാത്തതിനാൽ…

Read More

ന്യൂഡൽഹി: ബിജെപിയുടെ പാർലമെന്‍ററി ബോർഡിൽ നിന്ന് ഒഴിവാക്കിയെങ്കിലും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി സർക്കാരിനെ വിമർശിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. യഥാസമയം തീരുമാനങ്ങളെടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നാണ് ഗഡ്കരിയുടെ ഏറ്റവും പുതിയ വിമർശനം. ഞായറാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഗഡ്കരിയുടെ വാക്കുകൾ ഇങ്ങനെ,”നിങ്ങൾക്ക് തീർച്ചയായും അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. അതിനുള്ള സാധ്യതകൾ നമുക്കു മുന്നിലുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി ശോഭനമാണ് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയിലും പുറത്തുമുള്ള മികച്ച സാങ്കേതികവിദ്യയും കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും വിജയകരമായ മാതൃകകളും നാം സ്വീകരിക്കേണ്ടതുണ്ട്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാൻ കഴിയുന്ന സാമഗ്രികൾ നമുക്കു വേണം. നിർമാണ മേഖലയിൽ മറ്റൊരു പ്രധാനപ്പെട്ട ഘടകം സമയമാണ്. അതാണ് ഏറ്റവും വലിയ മൂലധനം. സർക്കാർ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം” അതേസമയം, ഗഡ്കരിയുടെ വാക്കുകൾ ഏതെങ്കിലും ഒരു സർക്കാരിനെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. പൊതുവിൽ എല്ലാ സർക്കാരുകളേയും ഉദ്ദേശിച്ചാണ് അദ്ദേഹം ഇത്തരമൊരു…

Read More

റോഡിലെ കുഴി പ്രധാനപ്രമേയമായി വന്ന് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീമിന്റെ ‘ന്നാ താൻ കേസ് കൊട്’. സിനിമ റിലീസ് ചെയ്ത ദിവസം നൽകിയ പത്രപരസ്യത്തിന്‍റെ പേരിലും ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ആപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. റോഡിലെ കുഴികൾ റിപ്പോർട്ട് ചെയ്യുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആപ്പ് വികസിപ്പിക്കുന്നു. ഈ വാർത്തയോടാണ് ന്നാ താൻ കേസ് കൊട് ടീം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ‘ഇപ്പോ മനസിലായില്ലേ, ചിലതൊക്കെ ശരിയാക്കാൻ സിനിമയ്ക്കും പരസ്യവാചകങ്ങൾക്കും പറ്റുമെന്ന്’ എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിലെ വാചകം. ദേശീയപാതയിലെ കുഴികളെക്കുറിച്ചും ശോചനീയാവസ്ഥകളെക്കുറിച്ചും അധികൃതരെ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സംവിധാനവും ഉടൻ ഏർപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിക്കും. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ചുമത്താൻ വ്യവസ്ഥ കൊണ്ടുവരുമെന്ന്…

Read More

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ക്ഷണിച്ചതായി വെളിപ്പെടുത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു. ഡൽഹി സർക്കാരിനെതിരായ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് എക്സൈസ് മന്ത്രി കൂടിയായ സിസോദിയയ്ക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേസ്. ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് സിസോദിയയുടെ വസതിയിൽ തിങ്കളാഴ്ച മണിക്കൂറുകളോളം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഗവർണർ വിനയ് കുമാർ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് വിവാദ മദ്യനയം പിൻവലിച്ചത്. സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ വഴിവിട്ട നീക്കമാണ് നടത്തിയതെന്നാണ് പ്രധാന ആരോപണം. മദ്യനയവുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതികളെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയയെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സിസോദിയയ്ക്കും മറ്റ്…

Read More

തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. 2017 സെപ്റ്റംബർ 26ന് രാവിലെ 10.30ന് ക്ലിഫ് ഹൗസിൽ വച്ച് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധികളും ഷാർജ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്‍റെ വിശദാംശങ്ങൾ ഉള്ളത്. ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയോ, യോഗം മുൻകൂട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിരുന്നോ, കേന്ദ്ര സർക്കാർ യോഗത്തിന് അനുമതി നൽകിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. യോഗത്തിൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്ര തവണ യോഗം ചേർന്നു, എന്തൊക്കെ വിഷയങ്ങൾ, എന്തൊക്കെ തീരുമാനങ്ങൾ കൈക്കൊണ്ടു തുടങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Read More

ഡൽഹി: രാജ്യത്ത് കുട്ടികളിൽ 82 ലധികം ‘തക്കാളിപ്പനി’ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൈ, കാൽ, വായ് രോഗങ്ങളുടെ (എച്ച്എഫ്എംഡി) വകഭേദമായി കാണപ്പെടുന്ന ഈ രോഗം പ്രധാനമായും 10 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്. എന്നാൽ മുതിർന്നവരിലും ഇത് സംഭവിക്കാം, രോഗത്തിന്‍റെ ലക്ഷണങ്ങൾ, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

Read More

തിരുവനന്തപുരം: കെ ടി ജലീൽ നിയമസഭയിൽ സംസാരിക്കുന്നതിന് മുമ്പ് കെ കെ ശൈലജയുടെ ആത്മഗതം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകായുക്ത (ഭേദഗതി) ബില്ലിൻമേലുള്ള നിയമസഭയിലെ ചർച്ചയ്ക്കിടെയാണ് മുൻ ആരോഗ്യമന്ത്രിയുടെ പരാമർശം. ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു പരാമര്‍ശം. ശൈലജയുടെ ആത്മഗതം തന്‍റെ മുന്നിലുള്ള മൈക്ക് ഓണാണെന്ന് ഓർക്കാതെയായിരുന്നു. കെ.ടി ജലീൽ സംസാരിക്കുന്നതിന് മുന്നെയായിരുന്നു സംഭവം. അതേസമയം, ശൈലജയുടെ പരാമർശം വിവാദത്തിൽ അകപ്പെട്ട ജലീലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്‍റുകൾ വരുന്നുണ്ട്. ജലീലിനെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്ന വ്യാഖ്യാനവും വീഡിയോ പ്രചരിച്ചതോടെ വന്നിരുന്നു. ശൈലജ പതിയെ പറഞ്ഞ കാര്യമാണ് മൈക്കില്‍ സാമാന്യം വ്യക്തതയോടെ തന്നെ പതിഞ്ഞത്.

Read More

ന്യൂഡൽഹി: ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വദൂര മിസൈൽ ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും ചേർന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ചന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാനുള്ള ശേഷി നാവികസേനയുടെ കപ്പലിൽ നിന്ന് ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ആളില്ലാ വിമാനത്തിലേക്ക് വെടിയുതിർത്ത് വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി സീക്കർ ഘടിപ്പിച്ച മിസൈലുകൾ വളരെ കൃത്യതയോടെ ലക്ഷ്യത്തിലെത്തി. ഡിആർഡിഒ വിഎൽ-എസ്ആർഎസ്എഎം സിസ്റ്റം തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തു. പരീക്ഷണ വിക്ഷേപണത്തിൽ ഡിആർഡിഒയെയും ഇന്ത്യൻ നാവികസേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

Read More

ഡല്‍ഹി: ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇയാൾക്കെതിരായ ആക്രമണ ശ്രമത്തിൽ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചനയിൽ കണ്ണൂർ വി.സി കൂട്ടുപ്രതിയാണെന്ന് ഗവർണർ ആരോപിച്ചു. “2019 ലാണ് കണ്ണൂരിൽ ചരിത്ര കോൺഗ്രസ് നടന്നത്. കണ്ണൂർ വി.സിയെ വിളിച്ച ശേഷമാണ് ചരിത്ര കോൺഗ്രസിലേക്ക് പോയത്. പക്ഷേ, താൻ ആക്രമിക്കപ്പെട്ടു. ഡൽഹിയിൽ മുൻ കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണം. ശാരീരികമായ ആക്രമണത്തിന് വരുകയെന്നത് ഒരു അക്കാദമികന്‍റെ ജോലിയാണോ?” എന്നായിരുന്നു ഗവർണറുടെ പ്രതികരണം. കണ്ണൂർ വിസിയുടെ ക്രിമിനൽ മനസ്സ് വ്യക്തമാക്കാനാണ് ഇപ്പോൾ ഇത് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, ഒരു പരാതിക്കാരനാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പരാതി നൽകേണ്ടി വന്നിരുന്നെങ്കിൽ അത് മൂന്ന് വർഷം മുൻപേയാകുമായിരുന്നെന്നും ഗവർണർ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ഞാൻ പ്രവർത്തിക്കൂ. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവർണർ പറഞ്ഞു.

Read More

ന്യൂ ചണ്ഡിഗഡ്: ന്യൂ ചണ്ഡിഗഢിലെ മുള്ളൻപൂരിൽ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. 660 കോടിയിലധികം രൂപ ചെലവഴിച്ചാണ് കേന്ദ്ര സർക്കാർ ആശുപത്രി നിർമ്മിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശസ്ത്രക്രിയ, റേഡിയോതെറാപ്പി, മെഡിക്കൽ ഓങ്കോളജി – കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ തുടങ്ങി ലഭ്യമായ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം ക്യാൻസറുകളെയും ചികിത്സിക്കാൻ ആധുനിക സൗകര്യങ്ങളുള്ള 300 കിടക്കകളുള്ള ഒരു തൃതീയ പരിചരണ ആശുപത്രിയാണ് ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ. പഞ്ചാബിന്‍റെ ചില ഭാഗങ്ങളിൽ കാൻസർ വ്യാപനം വർദ്ധിക്കുന്നതായും കാൻസർ ചികിത്സയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ ആളുകൾ നിർബന്ധിതരാകുന്നതായും നിരവധി റിപ്പോർട്ടുകൾ ഉള്ളതിനാൽ ഈ പദ്ധതിക്ക് പ്രാധാന്യമുണ്ട്. ന്യൂ ചണ്ഡീഗഡിലെ ആശുപത്രി കാൻസർ പരിചരണത്തിന്‍റെ കേന്ദ്രമായി പ്രവർത്തിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നു. 2018 മുതൽ സംഗ്രൂരിൽ കേന്ദ്ര സർക്കാർ നടത്തുന്ന 100 കിടക്കകളുള്ള കാൻസർ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.…

Read More