- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
Author: News Desk
എറണാകുളം: എറണാകുളം പട്ടിമറ്റത്തെ വീടിന്‍റെ സ്വീകരണമുറിയിൽ കഞ്ചാവ് ചെടി വളർത്തിയ പ്രതി പിടിയിൽ. എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്‌സൺ ആണ് കഞ്ചാവ് വളർത്തിയതിന് അറസ്റ്റിലായത്. കൃത്യമായി സൂര്യപ്രകാശം ലഭിക്കുന്നതിനായി പകൽ സമയത്ത് ഇടവേളകളിൽ ജനലിനടുത്തേക്ക് മാറ്റി ചെടിയെ പരിപാലിക്കാറുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ നാട്ടുകാർ ആവർത്തിച്ച് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങാനെത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്. വീടിന്‍റെ സ്വീകരണമുറിയിൽ, ജെയ്സൺ രണ്ട് ചട്ടികളിലായി കാഞ്ചാവ് ചെടി നട്ടിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പൊടിക്കുന്ന ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പൊലീസ് പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിന് പുറമെ കഞ്ചാവും യുവാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക് 63, 46 സെന്‍റീമീറ്റർ വീതം ഉയരമുണ്ട്.
കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെയും ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു. മാവോയിസ്റ്റ് മുദ്ര ചാർത്തിയുള്ള വിദ്യാർത്ഥികളുടെ അറസ്റ്റ് ഒരിക്കലും ഇടതു സർക്കാരിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. ഇടതുപക്ഷത്തിന്‍റെ പ്രത്യയശാസ്ത്രങ്ങളിൽ വെള്ളം ചേർത്തതും മുന്നണിയുടെ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കി. കെ-റെയിലിൽ യാതൊരു ആലോചനയും നടത്താതെ എടുത്ത തിടുക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ കൊന്നൊടുക്കിയത് ഇടത് വിരുദ്ധ സമീപനമാണെന്ന് വിമർശനം ഉയർന്നിരുന്നു. പുതിയ ജില്ലാ ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടുക്കും.
തിരുവനന്തപുരം: സർവകലാശാല വിസി നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവകലാശാലാ നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭ പരിഗണിക്കും. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരുമായുള്ള വാക്പോരിനിടെയാണ് സർവകലാശാലാ നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഭേദഗതി നിയമസഭയിൽ അവതരിപ്പിക്കും. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണർ, യുജിസി, സർവകലാശാല എന്നിവയുടെ നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതിയ രണ്ട് അംഗങ്ങളിൽ ഒരാൾ സർക്കാർ നോമിനിയാകും. സെർച്ച് കമ്മിറ്റി കൺവീനർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരിക്കും. ഇതോടെ, സമിതിയിൽ ഭൂരിപക്ഷമുള്ള സർക്കാരിന് ഗവർണറുടെ എതിർപ്പ് അവഗണിച്ച് ഇഷ്ടമുള്ള വ്യക്തിയെ വിസി ആക്കാൻ കഴിയും. വിസിമാരുടെ പ്രായപരിധി 60 ൽ…
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ പുതിയ കമ്മിറ്റി തീരുമാനിക്കും. രമേശ് ചെന്നിത്തല, അഡ്വ.ശിവാജി റാവു മോഗെ, ജയ് കിഷൻ എന്നിവരാണ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മൂന്നംഗ സമിതിയിലുള്ളത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ട്. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിൽ അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ ബിജെപി തുടരുന്നതിനിടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിരുന്നു. അധികാരത്തിലെത്തിയാൽ നടപ്പിലാക്കാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ പ്രചരണത്തിനിടെ കെജ്രിവാള്‍ പറഞ്ഞിരുന്നു.
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ കേസെടുത്തെന്ന വാർത്തകൾ നിഷേധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിസോദിയയ്ക്കെതിരെ കേസെടുത്തതായി ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം, മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരെ സിബിഐ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. മദ്യനയത്തിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തെന്ന റിപ്പോർട്ടുകൾ ഉന്നത ഇഡി വൃത്തങ്ങൾ നിഷേധിച്ചു. മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെ ഇഡി കേസെടുത്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇഡി അഡീഷണൽ ഡയറക്ടർ സോണിയ നാരംഗ് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ ഉന്നത നേതൃത്വം തള്ളി. കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാങ്കേതികമായി ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. കേസിൽ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇ.ഡി, സി.ബി.ഐയോട് തേടിയിരുന്നു. അതേസമയം, കേസിൽ ഇടനിലക്കാരും മദ്യക്കമ്പനി പ്രതിനിധികളുമടക്കം മൂന്ന് പേരെ സിബിഐ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. മനീഷ് സിസോദിയയെയും ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.
കൊച്ചി: ലൈംഗിക പീഡനക്കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയതിന് കോഴിക്കോട് ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലത്ത് ലേബർ കോടതി ജഡ്ജിയായി നിയമിച്ചതടക്കം നാല് ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ഇറങ്ങിയത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നുവെന്ന പരാമർശം ഉൾപ്പെടുത്തിയിരുന്നു. കൊല്ലം ലേബർ കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത്തിനെ എറണാകുളം ലേബർ കോടതി ജഡ്ജിയായും മഞ്ചേരി ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും നിയമിച്ചു. എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന സി പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായി നിയമിച്ചു.
തക്കാളിപ്പനി എന്നറിയപ്പെടുന്ന ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് സംബന്ധിച്ച് കേന്ദ്രം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. മെയ് ആറിന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി കണ്ടെത്തിയതെന്നും ജൂലൈ 26 വരെ അഞ്ച് വയസ്സിന് താഴെയുള്ള 82ലധികം കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ എന്നിവയാണ് കേരളത്തിലെ മറ്റ് രോഗബാധിത പ്രദേശങ്ങൾ. ഈ പ്രാദേശിക വൈറസ് രോഗം അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിനെയും കർണാടകയെയും അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്. ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ റിപ്പോർട്ട് പ്രകാരം ഒഡീഷയിലെ 26 കുട്ടികൾക്ക് (1-9 വയസ്സ്) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ മറ്റൊരു പ്രദേശത്തും ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. തക്കാളിപ്പനി ഒരു വൈറൽ രോഗമാണ്. ശരീര ഭാഗങ്ങളിലും തക്കാളി ആകൃതിയിലുള്ള കുമിളകളിൽ വരുന്നതിനാലാണ് “തക്കാളി ഫ്ലൂ” എന്ന പേര് ഉണ്ടായത്. ഇതാണു ഈ രോഗത്തിന്‍റെ…
കോഴിക്കോട്: പേവിഷബാധയ്ക്കെതിരെ ശരിയായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണങ്ങൾ തുടരുന്നതിനാൽ ഇതേക്കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ച മൂന്ന് പേരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ മരിച്ചത്. തൃശ്ശൂരില്‍ ഒരു പോസ്റ്റ് വുമണും പാലക്കാട് കോളേജ് വിദ്യാര്‍ഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുമാണ് മരിച്ചത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്ന് മരണങ്ങളും സംഭവിച്ചത്. വാക്സിനേഷനു ശേഷമുള്ള മരണങ്ങൾ സമീപകാലത്തൊന്നും കേരളത്തിൽ കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വാക്സിന്‍റെ ഗുണനിലവാരമില്ലായ്മയോ സംഭരണത്തിലെ പ്രശ്നമോ കുത്തിവയ്പ്പിലെ പിശകോ എന്താണ് കാരണം എന്ന് ഇതുവരെ വിശദമായി പരിശോധിച്ചിട്ടില്ല. അതിനാൽ, ഗൗരവമായ പഠനം നടത്താൻ പൊതുജനാരോഗ്യ വിദഗ്ദ്ധനും മൈക്രോബയോളജിസ്റ്റും ഉൾപ്പെടുന്ന വിദഗ്ദ്ധരുടെ ഒരു സമിതി രൂപീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ന്യൂഡല്‍ഹി: അലോപ്പതി ചികിത്സാരീതികൾക്കെതിരെ മോശം പരാമർശം നടത്തിയ യോഗാ ഗുരു ബാബാ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പ്രതിരോധ കുത്തിവയ്പ്പുകൾക്കും ആധുനിക മരുന്നുകൾക്കുമെതിരായ പ്രചാരണവും അവയെക്കുറിച്ച് പ്രതികൂലമായ ഉള്ളടക്കം അടങ്ങിയ പരസ്യങ്ങളുടെ രസ്യങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാംദേവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഐഎംഎയുടെ ഹർജിയിൽ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആയുർവേദത്തെ ഊർജ്ജസ്വലമാക്കാൻ കാമ്പയിനുകൾ നടത്താമെന്നും എന്നാൽ അലോപ്പതി പോലുള്ള മറ്റ് സംവിധാനങ്ങളെ വിമർശിക്കരുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് രാംദേവിനോട് പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്‍റ് ഗോഡൗണിലെ തീ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒമ്പത് യൂണിറ്റ് ഫയർഫോഴ്സും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി ശ്രീനിവാസ് പറഞ്ഞു. ഫറൂക്ക് ചെറുവണ്ണൂരിലെ ഗോഡൗണിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ടർപെന്‍റൈൻ, ടിന്നർ എന്നിവയുൾപ്പെടെ പെയിന്‍റുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഗോഡൗണിൽ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗോഡൗണിൽ ലോഡ് ഇറക്കാൻ വന്ന ടാങ്കറിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. തീപിടുത്തത്തിന്‍റെ കാരണം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മൂന്ന് തൊഴിലാളികളിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. സുഹൈല്‍ എന്ന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മീഞ്ചന്ത, ബീച്ച്, എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്.