- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
തിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ സബ്ജക്ട് കമ്മിറ്റിയിൽ നിർണായക ഭേദഗതി. ഗവര്‍ണറുടെ അപ്‍ലറ്റ് അധികാരം ഒഴിവാക്കി. ഇതോടെ ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടാൽ ഗവർണർക്ക് ഇടപെടാൻ കഴിയില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭയിൽ നിക്ഷിപ്തമായിരിക്കും. പൊതുപ്രവർത്തകർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നാൽ ആരായിരിക്കും അപ്‌ലറ്റ് അതോറിറ്റി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച ബിൽ വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് തീരുമാനം ഉണ്ടായേക്കും. മന്ത്രിമാർക്കെതിരെ വിധിയോ പരാമർശമോ ഉണ്ടായാൽ മുഖ്യമന്ത്രി തീരുമാനമെടുക്കും, എം.എൽ.എമാർക്കെതിരെ വന്നാൽ സ്പീക്കർ തീരുമാനമെടുക്കും. ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ ബില്ലിന്‍റെ പരിധിയിൽ വരും. ഇതിൽ നിന്ന് പൊതുപ്രവർത്തകരെ ഒഴിവാക്കാമെന്ന നിർദേശം സബ്ജക്ട് കമ്മിറ്റിയിൽ ഉയർന്നു.
‘വേമ്പനാട് കായലിന് സമീപത്തെ വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണം’
വേമ്പനാട്ട് കായലിന് സമീപമുള്ള വ്യാവസായിക സ്ഥാപനങ്ങൾക്കും ഹൗസ് ബോട്ടുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ ശുപാർശ ചെയ്തു. മലിനീകരണം കാരണം തടാകത്തിലെ മത്സ്യസമ്പത്ത് പകുതിയിൽ താഴെയായി കുറഞ്ഞു. ഫാമുകളിൽ നിന്നുള്ള മാലിന്യം ഒഴുകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് വേമ്പനാട്ട് കായൽ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വേമ്പനാട്ട് കായലിലെ മലിനീകരണം രൂക്ഷമാകുന്നുവെന്ന് 2017ൽ നിയമസഭയുടെ പരിസ്ഥിതി സമിതി വിലയിരുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. നിലവിലെ ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ടിലും തടാകത്തിലെ മലിനീകരണം വർദ്ധിച്ചതായി പറയുന്നു. ഹൗസ് ബോട്ടുകളും പ്ലാസ്റ്റിക്കുമാണ് മലിനീകരണത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെങ്കിലും രാസവള കൃഷിയും വെല്ലുവിളിയാണ്. കയ്യേറ്റം കാരണം ഓരോ വർഷവും തടാകത്തിന്‍റെ വിസ്തീർണ്ണം കുറഞ്ഞുവരികയാണ്. വേമ്പനാട്ട് കായൽ സംരക്ഷിക്കാൻ ഹരിത ട്രൈബ്യൂണൽ മുന്നോട്ടുവച്ച പരിഹാര നടപടികൾ ഉടൻ നടപ്പാക്കാൻ അധികൃതർ തയ്യാറാവണം.
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്‍റുകളും പഠന കേന്ദ്രങ്ങളും സന്ദർശിക്കാൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻജിഒകൾ, വ്യാവസായിക യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും അവസരമുണ്ട്. ഓഗസ്റ്റ് 26ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൊതുപ്രവേശനം അനുവദിക്കും. സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെ പ്രവർത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഗവേഷണശാല, ലൈബ്രറി, മ്യൂസിയം, ശാസ്ത്രപ്രദർശനങ്ങൾ, ഫോട്ടോ/പോസ്റ്റർ എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ, യോഗ/മനഃശാസ്ത്ര പരിശീലനം, സെമിനാറുകൾ/സംവാദങ്ങൾ, പുസ്തകമേള തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
അംബാനി-അദാനി തർക്കം മറ്റൊരു പോര്‍മുഖംകൂടി തുറന്നു. നേരിട്ടുള്ള മത്സരത്തിനായി അംബാനിയുടെ ബിസിനസുകളെയാണ് അദാനി വീണ്ടും ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ ഊർജ്ജ മേഖലയ്ക്കും ടെലികോമിനും പിന്നാലെ മാധ്യമ മേഖലയും ഏറ്റെടുക്കാനാണ് അദാനിയുടെ നീക്കം. ഇതോടെ രാജ്യത്തെ മാധ്യമ ബിസിനസില്‍ മുകേഷ് അംബാനിയുടെ നെറ്റ് വര്‍ക്ക് 18നും അദാനിയുടെ എന്‍ഡിടിവിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങുകയാണ്. 2009-10 കാലഘട്ടത്തില്‍ പ്രണോയ് റോയിയുടെ എന്‍ഡിടിവിയെടുത്ത 403 കോടി രൂപയുടെ വായ്പയാണ് അദാനിയുടെ പിടിയിലേയ്ക്ക് പ്രമുഖ ദേശീയ മാധ്യമത്തെ കൊണ്ടെത്തിച്ചത്.
പാട്‌ന: വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ബീഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭാ നടപടികള്‍ തുടരാമെന്നതിനാല്‍ മാറ്റിവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ട്രഷറി ബെഞ്ചിലെ അംഗങ്ങള്‍ വാദിച്ചു “നിങ്ങളുടെ അവിശ്വാസ പ്രമേയം അവ്യക്തമാണെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഒമ്പത് പേരുടെ കത്ത് ലഭിച്ചതില്‍ എട്ടെണ്ണം ചട്ടപ്രകാരമല്ല” വിജയ് കുമാര്‍ സിന്‍ഹ രാജി വെയ്ക്കുന്നതിന് മുന്‍പായി നിയമസഭയില്‍ പറഞ്ഞു “‘പഞ്ച് പരമേശ്വരന്‍’ ആണ് അധ്യക്ഷന്‍. ചെയറില്‍ സംശയങ്ങള്‍ ഉന്നയിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ജനങ്ങള്‍ തീരുമാനമെടുക്കും. ഭൂരിപക്ഷത്തിന് മുന്നില്‍ തലകുനിച്ച് ഞാന്‍ സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
പനജി: ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയിലെ ഒരു റെസ്റ്റോറന്‍റിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ‘റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച ശേഷം സൊനാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് അമ്മയോടു പറഞ്ഞിരുന്നു. ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിയിരുന്നോ എന്നു ഞങ്ങൾ സംശയിക്കുന്നുണ്ട്. ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്നതും അന്വേഷിക്കണം’ സൊനാലിയുടെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ സൊനാലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഗോവ ഡി.ജി.പി തള്ളി. ഗോവ മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂ എന്നാണു പൊലീസിന്റെ നിലപാട്. ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുത്തതിലൂടെ പ്രശസ്തയായ സൊനാലി പിന്നീട് ബിജെപിയിൽ ചേർന്നു. 2019 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദംപൂർ മണ്ഡലത്തിൽ കോൺഗ്രസിലെ…
മുംബൈ: മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ജോലി വാഗ്ദാനം ചെയ്തു. സഹ്യാദ്രി ഇൻഡസ്ട്രി ഗ്രൂപ്പിന്‍റെ ധനകാര്യ വകുപ്പിൽ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിലാണ് ജോലി വാഗ്ദാനം. കാംബ്ലി ഓഫർ സ്വീകരിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ബി.സി.സി.ഐയിൽ നിന്ന് ലഭിക്കുന്ന പെൻഷൻ തുക ഉപയോഗിച്ചാണ് താൻ ജീവിക്കുന്നതെന്ന് 50 കാരനായ വിനോദ് കാംബ്ലി നേരത്തെ പറഞ്ഞിരുന്നു. ജോലിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കാംബ്ലി നേരത്തെ പരാതിപ്പെട്ടിരുന്നു. ജോലി ലഭിക്കാൻ മദ്യപാനം നിർത്താൻ തയ്യാറാണെന്ന് വിനോദ് കാംബ്ലി പറഞ്ഞു. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കാംബ്ലി കളിച്ചിട്ടുണ്ട്. 2000ൽ ശ്രീലങ്കയ്ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. 1995ന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. കളി തുടങ്ങിയ കാലത്ത് ഏറ്റവും പ്രതിഭയുള്ള യുവതാരമായി വാഴ്ത്തപ്പെട്ട വിനോദ് കാംബ്ലി കഴിഞ്ഞ ദിവസമാണു സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നു വെളിപ്പെടുത്തിയത്. ബി.സി.സി.ഐ നൽകുന്ന 30,000…
മുംബൈ: 5ജി ശൃംഖലകളുടെ വിന്യാസത്തിന് തയ്യാറെടുക്കുന്ന ടെലികോം മേഖല വലിയ തൊഴിലവസരങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം ഈ മേഖലയിൽ 15,000 മുതൽ 20,000 വരെ ഒഴിവുകളുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ ഒഴിവുകൾ നികത്താനുള്ള ശ്രമങ്ങൾ നടത്തും. 5 ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ഈ ഒഴിവുകളിൽ മൂന്നിലൊന്ന് ഡിസംബറോടെ നികത്താൻ സാധ്യതയുണ്ട്. രാജ്യത്തെ വിവിധ സ്റ്റാര്‍ട്ട് അപ്പ് ജീവനക്കാരെയാണ് ഈ ഒഴിവുകള്‍ നികത്താനായി ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്. 2020 ജനുവരി മുതൽ ഇതുവരെ 23,000 പേർക്കാണ് സ്റ്റാർട്ടപ്പ് മേഖലയിൽ തൊഴിൽ നഷ്ടമായതെന്നാണ് ഇ.ടി. ടെലികോം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാർട്ടപ്പ് കമ്പനികളിലെ ജീവനക്കാർ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി പരമ്പരാഗത കമ്പനികളിലേക്കും ബഹുരാഷ്ട്ര കമ്പനികളിലേക്കും മാറാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 40,000 സ്റ്റാർട്ടപ്പ് ജീവനക്കാർ ജോലി തേടുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനിടെ ടെലികോം കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാർ സ്റ്റാർട്ടപ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഇപ്പോൾ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഷാഫി പറമ്പിലാണ് ഇതേക്കുറിച്ച് ചോദിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ളവ വളരെ ഗൗരവമുള്ള കാര്യമാണെന്നും, അത് പരസ്യമാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയിൽ മറുപടി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതെന്നും മറുപടിയിൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷാ സ്റ്റാഫില്‍ എത്ര പേരുണ്ടെന്നും പരസ്യമാക്കാനാവില്ലെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വാഹനങ്ങൾ വാങ്ങിയത് നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇസഡ് പ്ലസിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ.
ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴ. ഹിമാചൽ പ്രദേശിൽ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടെ 32 പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ആകെ മരണസംഖ്യ 38 ആയി. മധ്യപ്രദേശിലെ 4 ജില്ലകളിൽ റെഡ് അലർട്ടും ഹിമാചൽ പ്രദേശ് മുഴുവൻ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസം 13 പേരാണ് മരിച്ചത്. ആറുപേരെ കാണാതായി. ഈ വർഷം സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 224 ആയി. ഹിമാചൽ പ്രദേശിൽ 30 സ്ഥലങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ 232 കോടി രൂപ അടിയന്തരമായി അനുവദിച്ചു.