Author: News Desk

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മൺസൂൺ കാറ്റ് സജീവമായതും ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം.

Read More

മുൻ ഇന്ത്യൻ താരവും ബിജെപി നേതാവുമായ കല്യാൺ ചൗബെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) പുതിയ പ്രസിഡന്‍റായേക്കും. പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ 35 അംഗ അസോസിയേഷനുകളും എതിരില്ലാതെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. ചൗബേയെ കൂടാതെ ഷാജി പ്രഭാകരൻ, എൻ.എ ഹാരിസ് എന്നിവരും നേരത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതി വിധിയോടെ വോട്ടെണ്ണൽ സെപ്റ്റംബർ രണ്ടിലേക്ക് മാറ്റിവയ്ക്കുകയും ഇലക്ടറൽ കോളേജിൽ മാറ്റം വരുത്തുകയും ചെയ്തു. ഇതനുസരിച്ച് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറർ എന്നിവരുൾപ്പെടെ 17 അംഗ സമിതിയെ അംഗ അസോസിയേഷനുകൾ തിരഞ്ഞെടുക്കണം. ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യുന്നതുൾപ്പെടെയുള്ള നിയമങ്ങൾ കർശനമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് അംഗ സംഘടനകളുടെ ആലോചന. ഇരുവരും ഇന്ന് ന്യൂഡൽഹിയിൽ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനങ്ങൾ അനുകൂലമാണെങ്കിൽ എതിരില്ലാത്ത പാനലിനെ തിരഞ്ഞെടുക്കും.

Read More

കൊൽക്കത്ത: ക്രിക്കറ്റിലെ കൂടുതൽ മികവ് തേടി ഇന്ത്യ സന്ദർശിച്ച് ചൈനീസ് ഉദ്യോഗസ്ഥർ. കൊൽക്കത്തയിലെത്തിയ മൂന്നംഗ പ്രതിനിധി സംഘം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയയുമായി ചൈനീസ് ക്രിക്കറ്റിന്‍റെ പുരോഗതിക്കായി ചർച്ച നടത്തി. ചൈനയിലെ ചോങ്‍ക്വിങ് നഗരത്തിലെ ക്രിക്കറ്റിന്റെ വളർച്ചയാണു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി ചൈനീസ് അധികൃതർ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ സഹായവും തേടി. ക്രിക്കറ്റിൽ ഏഷ്യയിലെ ആദ്യ പത്തിൽ ഇടമില്ലാത്ത ടീമാണ് ചൈനയുടേത്. 2018ലാണ് ചൈന അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ചൈനീസ് കോൺസുൽ ജനറൽ സാ ലിയോവാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായുള്ള ക്രിക്കറ്റ് സഹകരണത്തിന് മുൻകൈയ്യെടുക്കുന്നത്. രാജ്യാന്തര തലത്തിൽ ക്രിക്കറ്റ് വ്യാപിപ്പിക്കുക ലക്ഷ്യവുമായാണു പ്രവർത്തിക്കുന്നതെന്ന് ഡാൽമിയ പറഞ്ഞു. “ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ സഹകരണം തേടിയാണ് ചൈനീസ് പ്രതിനിധി സംഘം എത്തിയത്. ക്രിക്കറ്റുമായി മുന്നോട്ട് പോകാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്.” – ഡാൽമിയ വ്യക്തമാക്കി. “ക്രിക്കറ്റിൽ ഞങ്ങൾ എല്ലായ്പ്പോഴും ഭൂട്ടാനെയും ബംഗ്ലാദേശിനെയും സഹായിച്ചിട്ടുണ്ട്. സൗഹൃദമത്സരങ്ങളിലാണ് ചൈനയ്ക്ക് താൽപര്യം. അവരുടെ കുട്ടികൾക്ക് കൂടുതൽ…

Read More

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷൻ ഗാന്ധി കുടുംബത്തിൽ നിന്നല്ലെന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സോണിയ ഗാന്ധി ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്നലെ ന്യൂഡൽഹിയിലെത്തിയ ഗെഹ്ലോട്ട് സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. ഇതിനിടയിലാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. പ്രസിഡന്‍റ് ഗാന്ധി കുടുംബത്തിൽ നിന്ന് വരണമെന്നാണ് ഗെഹ്ലോട്ടിന്‍റെ നിലപാട്. മാത്രമല്ല, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു. സെപ്റ്റംബർ 20നകം പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കും. സോണിയാ ഗാന്ധിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇനിയും അധ്യക്ഷയാകാനില്ല എന്ന് അവര്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരിക്കുകയാണ്. താൻ അധ്യക്ഷനാകില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി മാറ്റം വരുത്തിയിട്ടില്ല. പ്രിയങ്ക ഗാന്ധി പാർട്ടി അധ്യക്ഷയാകരുതെന്നും രാഹുൽ പറഞ്ഞു. ഇതോടെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ആലോചനയിലാണ് കോൺഗ്രസ്.

Read More

ആലുവ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു അന്തരിച്ചു. ഇന്ത്യൻ എയർലൈൻസിന്‍റെ ആദ്യകാല പൈലറ്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. തൃശ്ശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949-ലാണ് ജോലിയിൽ പ്രവേശിച്ചത്. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ സർദാർ വല്ലഭായ് പട്ടേൽ വിവിധ സ്ഥലങ്ങളിൽ പോയപ്പോളും രാജീവ് ഗാന്ധി ശ്രീലങ്കയുമായി കരാർ ഒപ്പിടാൻ പോയപ്പോഴും വിമാനം പറത്തിയത് കുഞ്ഞിപാലുവായിരുന്നു. തുടക്കത്തിൽ ടാറ്റാ എയർലൈൻസിന്‍റെ ഫ്രീലാൻസ് പൈലറ്റായിരുന്നു ഇദ്ദേഹം. പിന്നീട് ഇന്ത്യൻ എയർലൈൻസിന്‍റെ പൈലറ്റായി. 1989 ൽ ഇന്ത്യൻ എയർലൈൻസിന്‍റെ ദക്ഷിണേന്ത്യയുടെ റീജിയണൽ ഡയറക്ടറായി വിരമിച്ചു. പിന്നീട് ആലുവയിൽ സ്ഥിരതാമസമാക്കി. സഹോദരൻ ടി.എ.വർഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു. സംസ്കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: പരേതയായ റൂബി. മക്കൾ: ആൻജോ, ജോജോ. മരുമക്കൾ: മനീഷ, ജീന (എല്ലാവരും അമേരിക്കയിൽ).

Read More

ഡൽഹി: ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള വിപണികളിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ദിവസം നാലോ അഞ്ചോ മണിക്കൂർ ആപ്പുകൾ ബ്രൗസുചെയ്യാൻ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ. ആപ്ലിക്കേഷനുകളിൽ ചെലവഴിക്കുന്ന ദൈനംദിന സമയം രാജ്യം അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, ഇപ്പോൾ 13 വിപണികളിലെ ഉപയോക്താക്കൾ ദിവസം നാല് മണിക്കൂറിലധികം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ, മെക്സിക്കോ, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുർക്കി, യുഎസ്, യുകെ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ എന്നിവിടങ്ങളിലെ മൊബൈൽ ഉപയോക്താക്കൾ ഒരു ദിവസം അഞ്ച് മണിക്കൂറിലധികം ആപ്ലിക്കേഷനുകളിൽ ചെലവഴിക്കുന്നു. 2020 ന്‍റെ രണ്ടാം പാദം മുതൽ ആപ്പ് ഉപയോഗത്തിലെ വളർച്ച അൽപ്പം മന്ദഗതിയിലായെങ്കിലും, കൊവിഡും ലോക്ക്ഡൗണും ഉപയോഗം വർദ്ധിപ്പിക്കുന്നതിന് കാരണമായി. വർക്ക് ഫ്രം ഹോം, ഓൺലൈൻ ഷോപ്പിംഗ്, നെറ്റ് ബാങ്കിംഗ്, ഗെയിമുകൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ആപ്ലിക്കേഷൻ ഉപയോഗം വർദ്ധിക്കാൻ ലോക്ക്ഡൗൺ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. മീറ്റിംഗുകൾ, സ്കൂൾ ഇവന്‍റുകൾ എന്നിവയ്ക്കുള്ള ഓൺലൈൻ…

Read More

കൊച്ചി: ഈ ഓണക്കാലത്ത് ഫാമിലിയോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും കഫേ ടൈം ആസ്വാദ്യകരമാക്കാന്‍ തീന്‍മേശയിലെ ആവിപറക്കുന്ന രുചികരമായ ഭക്ഷണത്തിനൊപ്പം ഓപ്പണ്‍ എയര്‍ സംവിധാനം കൂടി ഒരുക്കുകയാണ് ഹോട്ടല്‍ ‘ഹോളിഡേ ഇന്‍ കൊച്ചി’ ഇറ്റാലിയന്‍ ട്രാറ്റോറിയയായ ‘ചാവോ കൊച്ചിന്‍’ ആണ് ഹോളിഡേ ഇന്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഡൈനിംഗ് അനുഭവത്തിനായി രുചികരമായ ഇറ്റാലിയന്‍ ഫുഡ് ഐറ്റംസ് ചാവോ കൊച്ചിനില്‍ ലഭ്യമാണ്. വൈകുന്നേരങ്ങള്‍ മനോഹരമാക്കാൻ പുറത്തുനിന്ന് തന്നെയുള്ള എന്‍ട്രിയും ഓപ്പണ്‍ എയറും ഉണ്ട് . വൈകിട്ട് നാല് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് ‘ചാവോ കൊച്ചിന്‍’ പ്രവര്‍ത്തിക്കുക. കണ്‍വീനിയന്റ് ആയ ലൊക്കേഷനും ഇറ്റാലിയന്‍ ഇഷ്ടഭക്ഷണവും ഇനി ആഘോഷമാക്കാം. വിവിധ തരം സാന്‍വിച്ചുകള്‍, പീസ തുടങ്ങിയ രുചികരമായ ഐറ്റംസ് കഫേയില്‍ ലഭ്യമാകും.

Read More

കൊച്ചി: മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് എസ്ഇഎസ്ടി കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് സ്റ്റേ. ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. ജാമ്യം റദ്ദാക്കിയ കോടതി തീരുമാനത്തിൽ അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശം. കേസിലെ രണ്ടും അഞ്ചും പ്രതികൾ കക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ നടക്കുന്നതു വ്യാജ പ്രചാരണമാണെന്നു വാദിച്ച പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനു തെളിവു പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും വാദിച്ചു.

Read More

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന്  മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. “ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്‍റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.” മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സിവിക് ചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിലാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവില്‍ നിയമപരമായ പിഴവുകള്‍ അതിജീവിത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെക്ഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീവിരുദ്ധവും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യത്തിന് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.

Read More