Author: News Desk

ട്രാൻസ്ജെൻഡറുകളെ കുറിച്ച് വിചിത്രമായ വാദവുമായി രാഹുൽ ഈശ്വർ രംഗത്ത്. സിംഹങ്ങൾക്കിടയിലും ആനകൾക്കിടയിലും എത്ര ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്നാണ് രാഹുൽ ഈശ്വർ ചോദിച്ചത്. രണ്ടിലധികം ലിംഗത്തെ അംഗീകരിക്കുമ്പോള്‍ എല്‍ജിബിടിക്യു പ്ലസ് എന്ന അനന്തമായ ലിംഗസംഖ്യയിലേക്ക് വളരുമെന്നും അത് സ്ത്രീത്വത്തെയും പുരുഷത്വത്തെയും നശിപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് പോകുമെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ചർച്ചയിൽ വാദിച്ചു. ലോകത്ത് മൂന്നാം ലിംഗക്കാരില്ല. ലോകത്ത് രണ്ട് ലിംഗങ്ങൾ മാത്രമേ ഉള്ളൂ,” ഫൈസി പറഞ്ഞു. ഇതിനെ പിന്തുണച്ചായിരുന്നു രാഹുൽ ഈശ്വർ രംഗത്തെത്തിയത്.

Read More

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ബന്ധുനിയമനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ല. ബന്ധുനിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, നിയമം പാസാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ബില്ലിൽ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. ബിൽ ഭരണഘടനാപരമാണോ എന്ന് പരിശോധിച്ച ശേഷം ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ വേദിയിൽ വച്ച് തനിക്കെതിരെ ആക്രമണശ്രമം നടന്നത് കേരളത്തിൽ ആയതുകൊണ്ടാണെന്ന് ഗവർണർ നേരത്തെ ആരോപിച്ചിരുന്നു. അലിഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനെ ചരിത്രകാരൻ ഇർഫാൻ ഹബീബ് എതിർത്തിരുന്നുവെങ്കിലും അദ്ദേഹത്തെ തടയാൻ ശ്രമിച്ചില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അവിടെ ഭരിക്കുന്നത് യോഗി സർക്കാരായതു കൊണ്ടാണ് അതെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.

Read More

തിരുവനന്തപുരം: തന്നെ രാജ്യദ്രോഹിയാക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി കെ.ടി ജലീൽ എംഎൽഎ. നിയമസഭയിലെ ചില അംഗങ്ങൾ അതിന് ചൂട്ടുപിടിച്ചത് വേദനാജനകമാണന്നും ജലീൽ പറഞ്ഞു. നിയമസഭയിൽ സംസാരിക്കുന്നതിന് ഇടയിലായിരുന്നു കെ.ടി. ജലീലിന്‍റെ പ്രതികരണം. ” ‘ഇന്ത്യൻ അധിനിവേശ’ എന്ന വാക്ക് എന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. പക്ഷേ, ഞാനത് പിൻവലിച്ചു. രാജ്യത്ത് സാമുദായിക ധ്രുവീകരണമോ കുഴപ്പങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്തത്. ന്നിട്ടും എന്നെ വിടാന്‍ തല്‍പ്പര കക്ഷികള്‍ തയ്യാറല്ല. എന്‍റെ ഉമ്മയുടെ ഉപ്പ ഒരു പട്ടാളക്കാരനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്,” ജലീൽ പറഞ്ഞു. “എന്‍റെ ഉമ്മയുടെ ഉപ്പ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു. അതിന്‍റെ പേരിൽ 12 വർഷം ജയിലിൽ കിടന്നു,” ജലീൽ അനുസ്മരിച്ചു. വർത്തമാനകാലത്ത് എന്താണ് പറയുന്നതെന്നല്ല, ആരാണ് അത് പറയുന്നതെന്നാണ് ആളുകൾ നോക്കുന്നതെന്നും ജലീൽ പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശുസൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറല്‍ ആശുപത്രി (96.41), എറണാകുളം ജനറല്‍ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂര്‍ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളാണ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയതെന്ന് മന്ത്രി പറഞ്ഞു. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ളതും സൗഹൃദപരവുമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. പരിശീലന പരിപാടികളുടെ…

Read More

കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. രാജിക്കാര്യം അറിയിച്ച് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്. നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ജയ്‌വീർ ഷെർഗിൽ ആരോപിച്ചിരിക്കുന്നത്. രാജ്യതാൽപ്പര്യത്തേക്കാൾ വ്യക്തിപരമായ താൽപര്യങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്നുണ്ടെന്നും യാഥാർത്ഥ്യം അവഗണിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും ഷെർഗിൽ രാജിക്കത്തിൽ ആരോപിച്ചു. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുതിർന്ന നേതാവ് ആനന്ദ് ശർമ ഹിമാചൽ പ്രദേശ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെയാണ് ഷെർഗിൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ചത്.

Read More

വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച ആരംഭിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് പങ്കെടുക്കുന്നത്. ജില്ലാ കളക്ടറും വകുപ്പ് ഉദ്യോഗസ്ഥരും നിയമസഭാ മന്ദിരത്തിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നു.

Read More

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. നിയമസഭയിൽ നടന്ന ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെ ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി പ്രതിനിധിയായ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചതിനെ തുടർന്ന് ജെ.ഡി.യുവിന്‍റെ നരേന്ദ്ര നാരായൺ യാദവാണ് വിശ്വാസ വോട്ടെടുപ്പിന് നേതൃത്വം നൽകിയത്. വിജയ് കുമാർ സിൻഹയാണ് നരേന്ദ്ര യാദവിന്‍റെ പേര് നിർദ്ദേശിച്ചത്. എൻഡിഎ സഖ്യം വിട്ട നിതീഷ് കുമാറിന്റെ ജെഡിയു, ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഐ(എംഎൽ), സിപിഎം എന്നിവരുമായി ചേർന്ന മഹാസഖ്യ സർക്കാർ രൂപീകരിച്ചിരുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ മഹാസഖ്യത്തിന് 160 സീറ്റുകളാണുള്ളത്. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്.

Read More

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ‘യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022’ നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ബിൽ അവതരിപ്പിച്ചത്. ബിൽ യു.ജി.സി ചട്ടങ്ങൾക്ക് എതിരാണെന്നും ചാൻസലറുടെ അധികാരം പരിമിതപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്തു. സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ ഗവർണർ കടുത്ത വിമർശനം ഉന്നയിക്കുന്നത് പതിവാക്കിയതോടെയാണ് നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. ബില്ലിൽ ഒപ്പിടില്ലെന്ന് ഇന്നലെ ഗവർണറുടെ ഭാഗത്തുനിന്നും സൂചനകളുണ്ടായിരുന്നു. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അത് നിയമമാകില്ല. ബിൽ യുജിസി ചട്ടങ്ങൾക്ക് എതിരല്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 2018 ലെ യുജിസി ചട്ടമനുസരിച്ച്, സെർച്ച് കമ്മിറ്റിയിൽ ആരെന്നോ എത്ര അംഗങ്ങളാണെന്നോ വ്യക്തമാക്കിയിട്ടില്ല. സേർച്ച് കം സെലക്‌ഷൻ കമ്മിറ്റിയാണ് രൂപീകരിച്ചത്. ചാൻസലറുടെ പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ചാൻസലറുടെ വിവേചനാധികാരം കുറയ്ക്കുന്നില്ല. സെർച്ച് കമ്മിറ്റി അംഗങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരായിരിക്കണമെന്നും സർവകലാശാലയുമായോ കോളജുകളുമായോ ബന്ധമില്ലാത്തവരുമാകണം എന്നും മാത്രമാണ് യുജിസി ചട്ടങ്ങളിൽ…

Read More

തിരുവനന്തപുരം: ആറൻമുള നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വീണാ ജോർജിന്‍റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. എതിർ സ്ഥാനാർത്ഥി കെ.ശിവദാസൻ നായരുടെ ഇലക്ഷൻ ഏജന്‍റ് വി.ആർ. സോജിയാണ് വീണ തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നാരോപിച്ച് ഹർജി നൽകിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ ഭർത്താവിന്‍റെ ബാങ്ക് വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ നിന്ന് മറച്ചുവച്ചെന്നാണ് വീണയ്ക്കെതിരെയുള്ള ആരോപണം. ഇതിന് പുറമെ തിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സിറിയൻ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വോട്ട് തേടിയതായും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ നേരത്തെ വസ്തുതകൾ പരിശോധിച്ച് ഹൈക്കോടതി തള്ളിയ വിധിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2021 ൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവെന്നും അതിനാൽ ഈ ഹർജി അപ്രസക്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ വീണയുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും അതിനാൽ ഹർജി…

Read More

തിരുവനന്തപുരം: നമ്പി നാരായണനെ അറസ്റ്റു ചെയ്തതു കൊണ്ട് ക്രയോജനിക് എഞ്ചിൻ നിർമ്മിക്കാൻ കാലതാമസമുണ്ടായെന്നും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് നമ്പി നാരായണന്റെ സഹപ്രവർത്തകരായ ശാസ്ത്രജ്ഞർ പറഞ്ഞു. നമ്പി നാരായണന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയിൽ തെറ്റായ കാര്യങ്ങൾ പറയുന്നതിനാലാണ് മാധ്യമങ്ങളെ കാണേണ്ടി വന്നതെന്നും അവർ ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 1980 കളുടെ മധ്യത്തിൽ ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എഞ്ചിൻ നിർമ്മിക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇ.വി.എസ്. നമ്പൂതിരി അധ്യക്ഷനായിരുന്നു. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 12 വോളിയം വികസിപ്പിച്ചെടുത്തത്. അന്ന് നമ്പി നാരായണന് ക്രയോജനിക്സുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പിന്നീട് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്ന ജോലികൾ ആരംഭിച്ചെങ്കിലും നമ്പി ആ ടീമിൽ ഉണ്ടായിരുന്നില്ല. 1990 ൽ എൽ.പി.എസ്.സിയിൽ ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്റ്റ് ആരംഭിച്ചപ്പോൾ നമ്പി നാരായണനെ പ്രോജക്ട് ഡയറക്ടറാക്കിയതായി എൽ.പി.എസ്.സി ഡയറക്ടറായിരുന്ന മുത്തു നായകം പറഞ്ഞു. 1993-ൽ ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യ കൈമാറാൻ റഷ്യയുമായി…

Read More