- സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് പരിശോധന; വയനാട്ടിൽ മെയിൽ നഴ്സ് അറസ്റ്റിൽ
- ബഹ്റൈനില്‍ രാസവസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
- ഹാവ്ലോക്ക് വണ്‍ ഇന്റീരിയേഴ്സിലെ 50 ബഹ്റൈനി ജീവനക്കാര്‍ക്ക് തംകീന്‍ പരിശീലനം നല്കി
- തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു
- കാണാതായ ഫിഷ് ഫാം ഉടമയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; കഴുത്തിലും കാലിലും ഇഷ്ടിക കെട്ടിയ നിലയിൽ മൃതദേഹം
- പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
- മലാപറമ്പ് പെൺവാണിഭ നടത്തിപ്പുകാരിയുമായി 2 പൊലീസുകാർക്ക് ബന്ധം; ദിവസേന പണം അക്കൗണ്ടിലെത്തി
- സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Author: News Desk
ന്യൂഡല്‍ഹി: ബിൽകിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎം നേതാവ് സുഭാഷിണി അലി എന്നിവരാണ് ഹർജി നൽകിയത്. ഗുജറാത്ത് കലാപത്തിനിടെ ബിൽകിസ് ബാനുവിനെ ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സർക്കാർ വിട്ടയച്ചിരുന്നു. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ടു. ഇത്തവണ വർദ്ധിച്ച ഉത്സാഹത്തോടെ പ്രവർത്തിക്കും. ഡിസംബർ അവസാനത്തോടെ മാത്രമേ തിരഞ്ഞെടുപ്പ് ഉണ്ടാവൂ. ബിജെപിയെ ഗുജറാത്തിൽ തന്നെ തോൽപ്പിക്കാനാണ് എല്ലാ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. അതിന്‍റെ ഭാഗമാകാൻ സോണിയാ ഗാന്ധി അവസരം നൽകി. ബി.ജെ.പി സർക്കാരിനോടുള്ള ജനങ്ങളുടെ അമർഷം വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിക്കുകയാണ് സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല. പി.സി.സിയുമായി കൂടിയാലോചിച്ച് പ്രവർത്തിക്കും. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു. ഈ പ്രവണതയെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല, അഡ്വ.ശിവജി…
‘ഇന്ത്യയുടെ ഭാവി മുകുളം’ എന്ന ക്യാപ്ഷനോടെ ചെസ്സ് ചാമ്പ്യൻ പ്രഞ്ജനന്ദയുടെ ചിത്രം സുരേഷ് ഗോപി തന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി. ലോക ഒന്നാം നമ്പർ ചെസ്സ് ചാമ്പ്യനായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഗ്രാൻഡ് മാസ്റ്റർ പ്രഞ്ജനന്ദയ്ക്ക് ആദരവർപ്പിച്ചാണ് സുരേഷ് ഗോപി തന്‍റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയത്. എഫ്ടികെ ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്‍റിലാണ് പ്രഞ്ജനന്ദ അവസാനമായി കാൾസനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച വിജയം നേടിയിട്ടും ഒരു വിഭാഗം പ്രഞ്ജനന്ദയെ അഭിനന്ദിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ക്ക് വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി തന്‍റെ പ്രൊഫൈൽ ചിത്രം പ്രഞ്ജനന്ദയുടേതാക്കി മാറ്റിയത്. ഇതിനിടെ പരിശീലകനൊപ്പമുള്ള പ്രഞ്ജനന്ദയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാഗ്നസ് കാൾസൺ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ പരിശീലകനൊപ്പം നിന്ന് കാണുന്ന പ്രഞ്ജനന്ദയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
മലപ്പുറം: കെ.കെ ശൈലജ എം.എൽ.എക്ക് പരോക്ഷ മറുപടി നൽകി കെ.ടി ജലീൽ എം.എൽ.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101%’ എന്നായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ സഹിതമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം നിയമസഭയിൽ ലോകായുക്ത (ഭേദഗതി) ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കെ.കെ ശൈലജ എം.എൽ.എയുടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്ന ആത്മഗതം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കെ.ടി ജലീൽ സംസാരിക്കാന്‍ ഇടപെട്ട സമയത്തായിരുന്നു ശൈലജയുടെ ആത്മഗതം. ഇതോടെയാണ് ഇത് ജലീലിനെ ഉദ്ദേശിച്ചുള്ളതാണെന്ന വ്യാഖ്യാനം വന്നത്. മൈക്കിലൂടെ ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു. എന്നാൽ ജലീലിന്‍റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്ന് കരുതി തൊട്ടടുത്തിരുന്ന സജി ചെറിയാനോട് താൻ പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നത് ഖേദകരമാണെന്ന് ശൈലജ പ്രതികരിച്ചു. ജലീലിനെതിരെയാണ് തന്‍റെ പരാമർശം എന്ന ആരോപണം അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എറണാകുളം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി മാനേജ്മെന്‍റിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ശമ്പള കുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനായി 103 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. 103 കോടി രൂപ നൽകണമെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഉത്സവബത്തയും നൽകാൻ കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട തുക കൈമാറാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കവേ കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയിട്ടും ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയാൽ മാത്രമേ സാമ്പത്തിക സഹായം നൽകൂവെന്നാണ് സർക്കാർ നിലപാടെന്ന് മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു.
കോൺഗ്രസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ അപ്രത്യക്ഷമായി. രണ്ട് ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനൽ ചൊവ്വാഴ്ച രാത്രിയാണ് ഡിലീറ്റ് ചെയ്തത്. സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാർ ഉണ്ടോ അതോ സൈബർ ആക്രമണമാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ ടീം അറിയിച്ചു. തങ്ങളുടെ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തതായും സാങ്കേതിക തകരാർ മൂലമാണോ അതോ അട്ടിമറിയാണോ കാരണമെന്ന് അന്വേഷിച്ചുവരികയാണെന്നും കോൺഗ്രസ് വക്താക്കളും അറിയിച്ചു.
കോഴിക്കോട്: സ്കൂളുകളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ‘ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യ സംവിധാനത്തെ കൂടുതൽ വ്യക്തതയുള്ളതാക്കും. ഒരേ വേഷവും ഒരുമിച്ചിരുത്തലും നടപ്പാക്കുന്നതിനു പകരം ലിംഗനീതി ഉറപ്പാക്കുകയാണു വേണ്ടത്. സ്ത്രീകൾ രണ്ടാംതരം പൗരൻമാരല്ല. അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളെ ബഹുമാനിക്കാൻ പുതുതലമുറയെ പഠിപ്പിക്കണം. അത് ക്ലാസ്‌റൂമിൽ ഇടകലർത്തിയിരുത്തിക്കൊണ്ട് സൃഷ്ടിക്കേണ്ട ഒരു ബോധമല്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള, പ്രകൃത്യാ ഉള്ള വൈവിധ്യത്തെ ഇല്ലാതാക്കാൻ വേഷംമാറിയിട്ട് കാര്യമില്ല. തെറ്റായ തീരുമാനങ്ങളിലൂടെ ശരിയിലേക്ക് വരാൻ കഴിയില്ല. കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസം കൈവരിച്ച മികവ് ഇല്ലാതാക്കാൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ. തീരുമാനം പുനഃപരിശോധിക്കാനും തിരുത്താനും തയ്യാറുള്ള വിദ്യാഭ്യാസ വകുപ്പ് അഭിനന്ദനമർഹിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് മന്ത്രിമാർ സമരക്കാരോട് പറഞ്ഞു. സമരം തുടരുമെന്ന് ലത്തീൻ അതിരൂപതയും പ്രഖ്യാപിച്ചു. നിർമ്മാണം മൂലം ആയിരത്തിലധികം വീടുകൾ നഷ്ടപ്പെട്ടതായി സമരസമിതി വ്യക്തമാക്കി. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തുറമുഖം നശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ കാരണം മത്സ്യസമ്പത്ത് നശിക്കുകയാണ്. വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ പദ്ധതി മുന്നോട്ട് പോകാവൂ എന്നും സമര സമിതി കൺവീനർ യൂജിൻ പെരേര പറഞ്ഞു.
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനോരോഗിയാണെന്നും സംസ്ഥാനത്തെ സർവകലാശാലകളുടെ അന്തകനാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണർക്ക് മാധ്യമ മാനിയ ആണെന്നും ജയരാജൻ ആരോപിച്ചു. സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സർവകലാശാലാ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരണം കാണിക്കൽ നോട്ടീസ് നൽകാതെ ഗവർണർ കാര്യങ്ങളിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഗവർണർ. സർക്കാരിന്റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണു ഗവർണറെന്നും ജയരാജൻ പറഞ്ഞു. ഗവർണറുടെ സമനില തെറ്റിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതു മോശം ഭാഷയാണ്. ഗവർണർക്ക് സമനില തെറ്റി. എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ നടക്കാതെ പോയി. ഗവർണർ ആർഎസ്എസ് സേവകനായി. സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ഇർഫാൻ ഹബീബിനെ തെരുവ് തെണ്ടിയെന്നു വിളിച്ചെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു.
കൊച്ചി: പൊതുനിരത്തുകളിലെ കൊടി തോരണങ്ങള്‍ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ അക്കാര്യം തുറന്നു പറയണമെന്നും കോടതി പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ കൊടിമരങ്ങൾ ഉയർന്നുവന്നത്. ഇതെല്ലം അധികൃതർ കണ്ണ് തുറന്ന് കാണണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.