- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
- പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്
- സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം: ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
- കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്
Author: News Desk
ന്യൂ ഡൽഹി: ഗോതമ്പ് മാവിന്‍റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിക്കരുതെന്നായിരുന്നു നേരത്തെയുള്ള നിയമം. ഇത് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുകയാണ്. ഗോതമ്പ് മാവിന്‍റെ വിലക്കയറ്റം നിയന്ത്രിക്കാനും സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഈ നയം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മെയ് മാസത്തിൽ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. ഉക്രൈൻ-റഷ്യ യുദ്ധത്തിനു പിന്നാലെ ഗോതമ്പ് വില ആഗോള വിപണിയിൽ കുത്തനെ ഉയർന്നിരുന്നു. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ ഏകദേശം 1/4 വിഹിതവും കയറ്റുമതി ചെയ്തിരുന്നത് റഷ്യയും ഉക്രൈനുമായിരുന്നു. അവർ തമ്മിലുള്ള സംഘർഷം ആഗോള ഗോതമ്പ് വിതരണ ശൃംഖലയെ താറുമാറാക്കുകയും ഇന്ത്യൻ ഗോതമ്പിന്‍റെ ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്തു. തൽഫലമായി, ആഭ്യന്തര വിപണിയിൽ ഗോതമ്പിന്‍റെ വില ഉയർന്നു. ഇതോടെ രാജ്യത്തെ 140 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ്…
വാഷിംഗ്ടണ്‍: യുഎന്നില്‍ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിലെ നടപടിക്രമ വോട്ടെടുപ്പിലാണ് റഷ്യയ്‌ക്കെതിരെ ഇന്ത്യ വോട്ട് ചെയ്തത്. ഫെബ്രുവരിയിൽ സൈനിക നടപടികൾ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യുക്രൈൻ വിഷയത്തിൽ ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നത്. യുക്രൈനിലെ യുഎൻ രക്ഷാസമിതിയിൽ നിന്ന് ഇന്ത്യ ഇതുവരെ വിട്ടുനിന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ ചൊടിപ്പിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ വലിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണത്തെ ഇന്ത്യ വിമർശിച്ചിട്ടില്ല. നയതന്ത്രത്തിന്‍റെയും സംഭാഷണത്തിന്‍റെയും പാതയിലേക്ക് മടങ്ങാൻ റഷ്യൻ, യുക്രേനിയൻ കക്ഷികളോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം: ലിംഗസമത്വ വിഷയത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് താൻ ഉന്നയിക്കുന്നതെന്ന് എം.കെ മുനീർ എം.എൽ.എ പറഞ്ഞു. ഇത് മതത്തിന്‍റെ പ്രശ്നമല്ല. ഭിന്നലിംഗക്കാരുടെ ഐഡന്‍റിറ്റിക്ക് എതിരെയല്ല താൻ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും, സ്വവർഗാനുരാഗ ആക്ടിവിസം പലപ്പോഴും ശിശുപീഡനത്തിലേക്കു വഴിമാറുന്നതു കാണുന്നുണ്ട്. കേരളത്തിലും ഇത് സംഭവിക്കരുതെന്ന മുന്നറിയിപ്പായി തൻ്റെ വാക്കുകളെ കാണാം. പോക്സോയുമായി ബന്ധപ്പെട്ട തൻ്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ ഏഴ് ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ആൾക്കൂട്ടം ഒഴിവാക്കാനാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു. അസൗകര്യം കാരണം വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ അതിനുള്ള സൗകര്യമുണ്ടാകും. ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് മെഷീന്‍റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ഹരിത കർമ്മ സേനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: പാർട്ടി ശൈലിയിലുള്ള ലളിതമായ വിവാഹ ക്ഷണക്കത്ത്. പക്ഷേ ക്ഷണിക്കുന്നത് വരന്‍റെയും വധുവിന്‍റെയും മാതാപിതാക്കളല്ല, സി.പി.എമ്മിന്‍റെ രണ്ട് ജില്ലാ സെക്രട്ടറിമാരാണ്. ബാലുശ്ശേരി എം.എല്‍.എ. കെ.എം. സച്ചിന്‍ ദേവിന്റേയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേയും വിവാഹ ക്ഷണക്കത്താണ് ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് വൈറലായത്. സച്ചിൻ ദേവ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. ക്ഷണക്കത്തില്‍ പേരിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത് രക്ഷിതാക്കളുടെ പേരും വിലാസവുമല്ല, പകരം പാര്‍ട്ടിയിലെ ഭാരവാഹിത്വമാണ്. സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ ആണ് വിവാഹം. വിവാഹത്തിന് എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതാവട്ടെ സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് പുറത്തിറക്കിയത്.
ന്യൂഡല്‍ഹി: മീഡിയ വൺ പ്രക്ഷേപണ വിലക്ക് ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ മറ്റൊരു കേസില്‍ കെ.എം. നടരാജ് ഹാജരാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. ജസ്റ്റിസ് ഗുപ്തയുടെ കോടതിയില്‍, നടരാജ് ഹാജരാകുന്ന കേസില്‍ നേരത്തെ വാദം കേള്‍ക്കല്‍ ആരംഭിച്ചതാണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരുന്നത്. അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു ഹർജിക്കാരായ മീഡിയ വൺ ഉടമകൾക്കും ചാനൽ എഡിറ്റർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ സർക്കാരിന്റെ ഈ…
സംസ്ഥാനം ആഗ്രഹിച്ച ചികിത്സാ സംവിധാനത്തില്‍ ഏറ്റവും പ്രധാന ഇടപെടലിന്റെ സാക്ഷാത്ക്കാരമാണ് മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പുതിയ കുട്ടികളുടെ തീവ്രപരിചരണ വിഭാഗമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് തീവ്രപരിചരണത്തിന് മതിയായ കിടക്കകളുടെ അഭാവമായിരുന്നു എസ്എടി ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. മാതാപിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിനുള്ള സാമ്പത്തിക ബാധ്യതയും മനസ്സിലാക്കിയാണ് 32 ഐസിയു കിടക്കകൾ സജ്ജമാക്കിയത്. നേരത്തെ പീഡിയാട്രിക് ഐസിയുവിൽ 18 കിടക്കകളാണ് ഉണ്ടായിരുന്നത്. അതാണ് 50 ആക്കിയത്. ഇത് എസ്എടിയുടെ ചികിത്സാ സേവനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എസ്.എ.ടിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, മെഡിക്കല്‍ കോളജില്‍ ഇ ഹെല്‍ത്ത് ഓണ്‍ലൈന്‍ ലാബ് റിപ്പോര്‍ട്ടിംഗ്, നവീകരിച്ച പ്രവേശന കവാടം, എമര്‍ജന്‍സി വിഭാഗത്തിലെ നിരീക്ഷണ ക്യാമറ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് വെല്ലുവിളി മാറിയെങ്കിലും പകർച്ചവ്യാധികൾ ഇപ്പോഴും നിലനില്‍ക്കുകയാണ്. ചുമയോടു കൂടിയ വൈറല്‍ ഇന്‍ഫെക്ഷന്‍ കാണുന്നുണ്ട്. വായുവിലൂടെ പകരുന്ന ഇത്തരം പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ തീവ്രപരിചരണ വിഭാഗത്തിൽ…
കൊച്ചി: സിറോ മലബാർ സഭയിൽ മൂന്നു പുതിയ ബിഷപ്പുമാർ കൂടി. മൂന്ന് പുതിയ സഹായ മെത്രാൻമാരെയാണ് മാനന്തവാടി, ഷംഷാബാദ് രൂപതകൾക്കായി നിയമിച്ചിരിക്കുന്നത്. മോൺ.അലക്സ് താരാമംഗലം മാനന്തവാടി രൂപതയുടെയും ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവർ ഷംഷാബാദ് രൂപതയുടെയും സഹായ മെത്രാൻമാരാകും
ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് 15 ദിവസമായി അബോധാവസ്ഥയിലായിരുന്ന പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഡൽഹി എയിംസിലെ ഡോക്ടർമാർ അദ്ദേഹത്തിനു ബോധം തെളിഞ്ഞുവെന്ന് അറിയിച്ചതായി അദ്ദേഹത്തിന്‍റെ പേഴ്സണൽ സെക്രട്ടറി ഗർവിത് നാരാങ് പറഞ്ഞു. അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് നാരാങ് പറഞ്ഞു. ജിമ്മിൽ ട്രെഡ്മിൽ വർക്കൗട്ടിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഓഗസ്റ്റ് 10നായിരുന്നു അത്. അന്നുതന്നെ അദ്ദേഹം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി.
ഈരാറ്റുപേട്ട: ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതികരണവുമായി മുൻ പൂഞ്ഞാർ എം.എൽ.എയും കേരള ജനപക്ഷം നേതാവുമായ പി.സി ജോർജ്. ലാവലിൻ കേസിലെ വിധി അടുത്ത മാസം വരുമെന്ന് ഉറപ്പായതോടെയാണ് തനിക്കെതിരെ പുതിയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതെന്നും പി സി ജോർജ് ആരോപിച്ചു. വിധി വരുമ്പോൾ പിണറായിക്ക് ജയിലിൽ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് അവിഹിത മാർഗങ്ങൾ ഉപയോഗിച്ച് 20 വർഷമായി കേസ് തടഞ്ഞുവച്ചിരിക്കുന്നത്. വിധിയുടെ കാര്യം ചർച്ചയാകാതിരിക്കാനാണ് റെയ്ഡ് നടത്തിയതെന്നും പി സി ജോർജ് പറഞ്ഞു. നടൻ ദിലീപിന്‍റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ച ഫോൺ കണ്ടെത്താനെന്ന വ്യാജേനയാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡിന് എത്തിയതെന്ന് പി സി ജോർജ് പറഞ്ഞു. 2019 ൽ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ഷോൺ ജോർജ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ ഫോൺ ആണ് 2022 ൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ കത്ത്…