Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കളാണ് സർവകലാശാലകളിൽ നിയമനം നേടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്‍റെ തകർച്ചയെത്തുടർന്ന് കേരളത്തിലെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. കഴിവുള്ളവർ സർവകലാശാലകളിൽ നിന്ന് മാറി നിന്നാൽ വിവരമില്ലാത്തവർ അധികാരം നേടുമെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ പാസാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും ചില ഘട്ടങ്ങൾ കൂടി കടക്കേണ്ടതുണ്ട്. അതിനുശേഷമേ അത് നിയമമാകൂ. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിൽ സർവകലാശാലയുമായോ കോളജുമായോ ബന്ധമുള്ളവർ പാടില്ലെന്നാണ് യുജിസി നിയമം. എന്നാൽ, ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനാണ് ഇവിടെ സെർച്ച് കമ്മിറ്റിയുടെ തലവൻ. സഭ പാസാക്കിയ ബില്ലുകൾ തന്‍റെ മുമ്പാകെ വരുമ്പോൾ നിയമവശങ്ങൾ പരിശോധിക്കും. ചരിത്ര കോൺഗ്രസ് വേദിയിൽ വച്ച് തനിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കണ്ണൂർ വൈസ് ചാൻസലർക്ക് പങ്കുണ്ടെന്ന് ഗവർണർ ആവർത്തിച്ചു. ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് ഡൽഹിയിൽ ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന…

Read More

കൊച്ചി: തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ  കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിൽ ആണ് നടപടി.വ്യക്തിനിയമപ്രകാരം നടപടികൾ പാലിച്ചുള്ള തലാഖ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുസ്ലീം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം അനുവദനീയമാണ്. വ്യക്തിയുടെ ഇത്തരം  മതപരമായ  വിശ്വാസത്തിന്മേൽ തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമില്ലെന്ന് എ മുഹമ്മദ്‌ മുഷ്ത്താക്ക്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.മൈനാഗപ്പള്ളി  സ്വദേശിയുടെ ഹർജിയിൽ ആയിരുന്നു   തലാഖും യുവാവിന്‍റെ  രണ്ടാം വിവാഹവും കുടുംബ കോടതി തടഞ്ഞത് നിയമപരമായി പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാൽ രക്ഷകർത്താക്കളുടെ സമ്മതമില്ലാതെ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി. മുസ്ലിം നിയമ പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.

Read More

പനാജി: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി. നേതാവും. നടിയുമായ സോണാലി ഫോഗട്ടിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സോണാലിയുടെ ശരീരത്തിൽ നിരവധി പരിക്കുകള്‍ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് നിരവധി തവണ മർദ്ദിച്ചതിനെ തുടര്‍ന്നുള്ള പരിക്കുകളാണ് സോണാലിയുടെ ശരീരത്തിൽ ഉള്ളതെന്നാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് സോണാലിയുടെ രണ്ട് അനുയായികൾക്കെതിരെ ഗോവ പോലീസ് കൊലപാതകക്കുറ്റം കൂടി രജിസ്റ്റർ ചെയ്തു. 42 കാരിയായ സോണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഐപിസി സെക്ഷൻ 302-ാം വകുപ്പു (കൊലപാതകം) ചേർത്തിട്ടുണ്ട്. ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സോണാലിയുടെ പോസ്റ്റ്മോർട്ടം നടന്നത്. ഓഗസ്റ്റ് 22 തിങ്കളാഴ്ചയാണ് സോണാലി ഗോവയിലെത്തിയത്. സോണാലിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുധീർ സാഗ്‌വാനും സുഹൃത്ത് സുഖ്‌വിന്ദര്‍ സിങ്ങും ഒപ്പമുണ്ടായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോണാലിയുടെ സഹോദരൻ റിങ്കു ധാക്ക ബുധനാഴ്ച സുധീറിനും സുഖ്‌വിന്ദറിനുമെതിരേ അൻജുന പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.

Read More

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെച്ചൊല്ലിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമ്പോൾ വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നുമാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് തീരദേശ മണ്ണൊലിപ്പിനെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സമരം അവസാനിപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരക്കാർ ഉന്നയിച്ച 7 ആവശ്യങ്ങളിൽ 5 എണ്ണം തത്വത്തിൽ അംഗീകരിച്ചതായി സർക്കാർ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാൻ ഉപസമിതിക്കു സാധിച്ചില്ല.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യമന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുത്തു. പേവിഷബാധ നിയന്ത്രിക്കുന്നതിന് മൂന്ന് വകുപ്പുകളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളർത്തു നായ്ക്കളുടെ വാക്സിനേഷനും ലൈസൻസും നിർബന്ധമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കും. പല ജില്ലകളിലും നായ്ക്കളുടെ ആക്രമണത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായിട്ടുണ്ട്. വാക്സിൻ എടുക്കാൻ വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടെന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. ഇതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്സിന്‍ ഉറപ്പ് വരുത്തും.

Read More

ഡൽഹി: വിസ്താര എയര്‍ലൈന്‍സ് വിമാന കമ്പനിക്കെതിരെ ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഏഷ്യാ കപ്പ് 2022ലെ കമന്ററിക്കായി ദുബായിലേക്ക് പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് വിമാന ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ ആരോപിച്ചു. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം പോകുമ്പോഴാണ് അനാവശ്യമായി തടഞ്ഞുവെച്ചതെന്നും ഇര്‍ഫാന്‍ പറയുന്നു. ചെക്ക് ഇന്‍ കൗണ്ടറില്‍ വെച്ച് വിസ്താര ജീവനക്കാര്‍ തന്റെ യാത്രയെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി ഇര്‍ഫാന്റെ കുറിപ്പിലുണ്ട്. കണ്‍ഫേം ആയ ടിക്കറ്റ് തരംതാഴ്ത്താനായിരുന്നു ശ്രമം. ഇതിനായി ഒന്നര മണിക്കൂറോളം തന്നെ കൗണ്ടറില്‍ ജീവനക്കാര്‍ തടഞ്ഞുവെച്ചു. എട്ടുമാസം പ്രായമായ തന്റെ കുഞ്ഞ് കൈയ്യിലിരിക്കുന്നതുപോലും പരിഗണിക്കാതെ ഏറ്റവും മോശം പെരുമാറ്റമായിരുന്നു ജീവനക്കാരുടേതെന്ന് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. താരത്തിന്റെ ട്വീറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

Read More

ന്യൂഡൽഹി: ഇനി മുതൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് അധികൃതരുടെ മുൻകൂർ അനുമതി ആവശ്യമില്ല. കേബിളുകൾ വലിക്കുന്നതിനും മൊബൈൽ ടവറുകൾ സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും മുൻകൂർ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇലക്ട്രിക് പോസ്റ്റുകളിലും മേൽപ്പാലങ്ങളിലും ചെറിയ മൊബൈൽ ആന്‍റിനകൾ സ്ഥാപിക്കാനും അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് 5ജി സേവനങ്ങൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ലൈസൻസ് ഉൾപ്പെടെയുള്ള അനുമതി ആവശ്യമില്ലെന്ന് ഓഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, മൊബൈൽ ടവർ സ്ഥാപിക്കുന്ന വിവരം കത്തിലൂടെ അധികൃതരെ അറിയിക്കാനും നിർദേശമുണ്ട്. ഇതിൽ ടവർ സ്ഥാപിക്കുന്ന കെട്ടിടം അല്ലെങ്കിൽ സ്ഥലം എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങൾ രേഖപ്പെടുത്തണം. ഇതിന്റെ ഒരു പകർപ്പ് എൻജിനീയർക്കും അയക്കണം. തെരുവുകളിലെ തൂണുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കുമ്പോൾ, നഗരപ്രദേശങ്ങളിൽ പ്രതിവർഷം 300 രൂപയും ഗ്രാമപ്രദേശങ്ങളിൽ 150 രൂപയും വാടക നൽകണം.

Read More

നെടുമ്പാശ്ശേരി: ആകാശ എയർ അടുത്ത മാസം കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് ആരംഭിക്കും. സെപ്റ്റംബർ 26 മുതൽ ആണ് പ്രതിദിന സർവീസ് ആരംഭിക്കുക.വൈകിട്ട് 5 മണിക്ക് ചെന്നൈയിൽ നിന്ന് സർവീസ് ആരംഭിക്കും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തും. രാത്രി 7.15ന് നെടുമ്പാശ്ശേരിയിൽ നിന്ന് തിരിച്ച് രാത്രി 8.40ന് ചെന്നൈയിലെത്തും.

Read More

ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ ബി.ജെ.പി എം.എൽ.എയെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രവാചകനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് അദ്ദേഹത്തെ ബി.ജെ.പി പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി എം.എല്‍.എയായ ടി. രാജസിങ്ങിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തിൽ വിശദീകരണം നൽകാനും പാർട്ടി രാജയോട് ആവശ്യപ്പെട്ടിരുന്നു.

Read More

ന്യൂഡൽഹി: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ 15% മാനേജ്മെന്‍റ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിൽ സർക്കാർ ഇടപെടലിന് വഴിയൊരുക്കുന്ന നിയമഭേദഗതിയെ എതിർത്ത് എൻഎസ്എസ് സുപ്രീം കോടതിയിൽ. 2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയെ ചോദ്യം ചെയ്താണ് എൻഎസ്എസ് ഹർജി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ എയ്ഡഡ് കോളേജുകളെയും അൺ എയ്ഡഡ് കോളേജുകളെയും തുല്യമായി പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയും സചിവോത്തപുരം എൻ.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയർമാനുമായ ജി സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയിലെ സെക്ഷൻ 2 (പി) വകുപ്പാണ് എൻഎസ്എസ് ചോദ്യം ചെയ്തത്. ഭേദഗതി പ്രകാരം 15 ശതമാനം മാനേജ്മെന്‍റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന ഫീസ് നിർണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാൻ സമിതിക്ക് അധികാരമുണ്ടാകും. എന്നാൽ എയ്ഡഡ് കോളേജുകളിലെ 15…

Read More