Author: News Desk

ടോക്യോ: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വെങ്കല മെഡൽ നേടി. ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ ഇരുവരും ലോക ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പരാജയപ്പെട്ടു. മലേഷ്യയുടെ ആരോണ്‍ ചിയ – വൂയി യിക് സോ സഖ്യമാണ് സെമിഫൈനലിൽ ഇന്ത്യൻ ജോഡിയെ പരാജയപ്പെടുത്തിയത്. സ്കോർ: 22-20, 18-21, 16-21. സെമി ഫൈനലിൽ തോറ്റെങ്കിലും ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായി സാത്വികും ചിരാഗും മാറി. 2011ൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വനിതാ വിഭാഗത്തിൽ മെഡൽ നേടിയിരുന്നു.

Read More

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ പ്രചരിക്കുന്ന രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ല. തിരുവനന്തപുരത്ത് കെ.എസ്.ടി.എ ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ‘ആരോഗ്യകരമായ ബന്ധങ്ങൾ’ എന്ന 71 പേജുള്ള രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ല. പാഠ്യപദ്ധതി പരിഷ്കരിക്കാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ പൊസിഷൻ പേപ്പറുകൾ രൂപീകരിക്കുന്നതിനായി മൊത്തം 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു. 26 വിഷയങ്ങളിൽ വിശദമായ ജനകീയ ചർച്ചകൾ നടക്കും. ഇതിനായി 116 പേജുള്ള കരട് രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോർ കമ്മിറ്റി അംഗങ്ങളുടെയും 26 ഫോക്കസ് ഗ്രൂപ്പുകളുടെയും അഭിപ്രായം തേടിയ ശേഷം 2022 സെപ്റ്റംബർ രണ്ടിന് ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ കരട് ജനകീയ ചർച്ചാ രേഖ അവതരിപ്പിക്കും. അതിനുശേഷം, ജനകീയ ചർച്ചകളിൽ അഭിപ്രായ രൂപീകരണം നടത്തും.

Read More

മാനന്തവാടി: യൂണിഫോം തസ്തികകളിൽ ജോലി ചെയ്യുന്ന സംരക്ഷണവിഭാഗം ജീവനക്കാരെ ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (അഡ്മിനിസ്ട്രേഷൻ) ഡോ.പി. പുകഴേന്തി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഗർഭകാലത്തിന്റെ ആറാം മാസം മുതൽ വനംവകുപ്പ് നിർദ്ദേശിക്കുന്ന യൂണിഫോമിന് പകരം വനിതാ സംരക്ഷണ വകുപ്പ് ജീവനക്കാർക്ക് ജോലി സമയത്ത് കാക്കി സാരിയും ബ്ലൗസും ധരിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ഉത്തരവ്. റേഞ്ചർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, റിസർവ് ഫോറസ്റ്റ് വാച്ചർമാർ തുടങ്ങിയ ജീവനക്കാർക്ക് ഇത് ആശ്വാസം പകരും. പുതിയ തീരുമാനം വനിതാ ജീവനക്കാരുടെ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുക മാത്രമല്ല, അവരുടെ മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വനംവകുപ്പ് കരുതുന്നു. പൊലീസിലെ വനിതാ ജീവനക്കാർ സാരി ഉടുത്ത് ജോലി ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സാരിയെ പടിക്കുപുറത്ത് നിർത്തിയിരിക്കുകയായിരുന്നു വനംവകുപ്പ്.

Read More

നീറ്റ്-യുജി 2022 പരീക്ഷാഫലം സെപ്റ്റംബർ ഏഴിന് പ്രഖ്യാപിക്കും. താൽക്കാലിക ഉത്തരസൂചിക, ഒഎംആർ സ്കാൻ ചെയ്ത ചിത്രം, റസ്പോൺസസ് എന്നിവ ഓഗസ്റ്റ് 30 ന് neet.nta.nic.in അപ്ലോഡ് ചെയ്യും. ഉത്തരസൂചികയെയും റസ്പോൺസിനെയും കുറിച്ച് പരാതിയുള്ളവർക്ക് അവ ചോദ്യം ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഒരു ഉത്തരസൂചികയും ഒരു റസ്പോൺസും ചലഞ്ച് ചെയ്യുന്നതിന് 200 രൂപവീതം ഫീസ് അടയ്ക്കണം. ഒ.എം.ആർ ഷീറ്റിന്‍റെ സ്കാൻ ചെയ്ത ചിത്രം ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ ലഭ്യമാക്കും. വിശദമായ നടപടിക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

Read More

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും സതീശൻ പറഞ്ഞു. “നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ആശ്ചര്യത്തോടെയാണ് നോക്കികാണുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചുവെന്നാരോപിച്ച് എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘി എന്ന് വിളിച്ച് അപമാനിച്ചവരാണ് സി.പി.എം നേതാക്കൾ. കേന്ദ്ര സർക്കാർ പദ്ധതിയിൽ പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥർ ക്ഷണിക്കുമ്പോൾ പ്രധാനമന്ത്രി വരരുതെന്ന് അവിടുത്തെ എംപിക്ക് പറയാൻ കഴിയുമോ? എന്നിട്ടും ആ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നേതാക്കൾ അദ്ദേഹത്തെ ‘പ്രധാനമന്ത്രിയെ ക്ഷണിച്ച സംഘി പ്രേമചന്ദ്രൻ’ എന്ന പേരിൽ അപമാനിച്ചു. ഗുജറാത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസിൽ പോയതിന് ഷിബു ബേബി ജോണിന്‍റെ രാജി ആവശ്യപ്പെട്ട സി.പി.എം നേതാക്കൾക്ക് പിണറായി വിജയൻ അമിത് ഷായെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ആഗ്രഹമുണ്ട്.…

Read More

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 163.5 മീറ്ററാണ്. റൂൾ കർവ് ലെവൽ 164 മീറ്ററാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് മുന്നറിയിപ്പിന്‍റെ മൂന്നാം ഘട്ടമായ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്ന് വെള്ളം ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളും തയ്യാറെടുപ്പുകളും നടത്താൻ കെ.എസ്.ഇ.ബി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പദവിയിൽ തുടരാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതായി കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. നാളെ (ഞായറാഴ്ച) തിരുവനന്തപുരത്ത് അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെ തിരുവനന്തപുരത്ത് ഉള്ള പി.ബി. അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന് അവധി നൽകി താൽക്കാലിക സെക്രട്ടറി വേണോ അതോ സ്ഥിരം സംവിധാനം വേണോ എന്ന കാര്യത്തിൽ നാളെ ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.

Read More

ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസ് ശനിയാഴ്ച ‘ജൻ ആരോഗ്യ സങ്കൽപ് പത്ര’ എന്ന പേരിൽ ആരോഗ്യ സംരക്ഷണ പ്രകടന പത്രിക പ്രഖ്യാപിച്ചു. ഇത് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും, അധികാരത്തിലെത്തിയാൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും, സൗജന്യ അവയവം മാറ്റവും വാഗ്ദാനം ചെയ്യുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളും, റഫറൽ, സിവിൽ ആശുപത്രികളും, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻഎബിഎച്ച്) പോലെ പഞ്ചനക്ഷത്രമാക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തുല്യതയില്ലാത്ത ജനനനിരക്ക് കുറയ്ക്കാൻ പ്രത്യേക നയം രൂപീകരിക്കുമെന്നും പാർട്ടി പറഞ്ഞു.

Read More

പാലക്കാട്: പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരിക്കേറ്റു. ചാലിപ്പുറം സ്വദേശിനിയാണ് പെൺകുട്ടി. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും മുതുകിലും കാലിലും പരിക്കേറ്റു.

Read More

കർണാടക: കർണാടകയിൽ ഹിന്ദുമഹാസഭ നേതാവും ഹിന്ദുത്വ സൈദ്ധാന്തികനുമായ വി.ഡി.സവർക്കറെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ വിവാദത്തിൽ. ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മാതൃരാജ്യം സന്ദര്‍ശിക്കുമായിരുന്നു എന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പാഠഭാഗത്തിൽ ഉള്‍പ്പെടുത്തിയത്. രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്കരണ സമിതി തയ്യാറാക്കിയ ഹൈസ്കൂൾ പാഠപുസ്തകത്തിലെ ഒരു അധ്യായമാണ് വിവാദമായത്. നേരത്തെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു.

Read More