- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് 755.50 മീറ്ററിലെത്തി. ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലനിരപ്പ് 757.5 മീറ്ററിൽ എത്തുമ്പോൾ ഡാം തുറക്കും.
ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ആറ് മണിക്കൂറോളം വൈകി. ബോംബ് ഭീഷണി ലഭിച്ചെന്നും, തുടർന്ന് പരിശോധനകൾ നടത്തിയെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു. 170 യാത്രക്കാരുമായി മീനമ്പാക്കം അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. രാവിലെ 7.20ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ 65 വിമാനത്തിനാണ് ഫോണിലൂടെ ബോംബ് ഭീഷണിയുണ്ടായത്. 6.15 ഓടെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് എയർപോർട്ട് പോലീസ് സ്റ്റേഷനിലെയും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് വിമാനത്തിൽ പരിശോധന നടത്തി. പക്ഷേ ഒന്നും കണ്ടെത്താനായില്ല. പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനം പറന്നുയർന്നത്. വ്യാജ ബോംബ് സന്ദേശം അയച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഷർമെൻപേട്ടിൽ ട്രാവൽ ഏജൻസി നടത്തുന്ന രഞ്ജിത്ത് എന്ന 43 കാരനാണ് വ്യാജ ഫോൺ സന്ദേശത്തിന് പിന്നിൽ. രഞ്ജിത്തിന്‍റെ ബന്ധുക്കളിൽ ചിലർ ഈ വിമാനത്തിൽ ദുബായിലേക്ക്…
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇരുപതിലധികം കർഷകരുമായി പോയ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞു. 13 പേർ രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഹർദോയ് ജില്ലയിലാണ് സംഭവം. പാലിയിലെ ഗാര നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ നദിയിലേക്ക് മറിയുകയായിരുന്നു. രണ്ട് ഡസനോളം ആളുകൾ വാഹനത്തിൽ ഉണ്ടായിരുന്നതായി നീന്തി കരയിലെത്തിയവർ പറഞ്ഞതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാ കളക്ടർ അവിനാശ് കുമാർ പറഞ്ഞു. പുഴയിൽ വീണ ട്രാക്ടർ കണ്ടെത്താനോ നദിയിൽ നിന്ന് പുറത്തെടുക്കാനോ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്രെയിനുകൾ വാഹനം ഉയർത്താൻ തയ്യാറാണെന്നും പൊലീസ് പറഞ്ഞു. പാലങ്ങൾക്ക് താഴെ വലകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഐസിസി ടൂർണമെന്‍റുകളുടെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിന്. അടുത്ത നാല് വർഷത്തേക്കുള്ള അവകാശം സ്റ്റാർ സ്വന്തമാക്കി. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാറിന്റെ ഈ നേട്ടം. ജൂണിൽ നടന്ന ഐപിഎൽ പ്രക്ഷേപണ അവകാശ ലേലത്തിൽ 23,575 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ അടുത്ത അഞ്ച് വർഷത്തേക്കുള്ള ടെലിവിഷൻ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഐസിസി പോരാട്ടങ്ങളുടെ അവകാശവും. 2023 മുതൽ 2027 വരെയുള്ള നാല് വർഷ കാലയളവിൽ പുരുഷൻമാരുടെയും വനിതകളുടെയും ഏകദിന, ടി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റുകളുടെ സംപ്രേഷണാവകാശമാണ് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയത്. വയാകോം 18, സി ടിവി, സോണി എന്നിവിടങ്ങളിൽ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് സ്റ്റാർ സ്പോർട്സ് നിലവിലുള്ള സംപ്രേഷണാവകാശം നാല് വർഷത്തേക്ക് കൂടി സ്വന്തമാക്കിയത്. അതേസമയം എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ബില്യണ്‍ യുഎസ് ഡോളറിനാണ് ഐസിസി മീഡിയാ റൈറ്റ്സ് സ്റ്റാര്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. 7 ലക്ഷത്തിലധികം കിറ്റുകളാണ് ഇന്ന് വിതരണം ചെയ്തത്. ഓഗസ്റ്റ് 23 മുതൽ 27 വരെ മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് കിറ്റുകൾ വിതരണം ചെയ്തു. നീല കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 29, 30, 31 തീയതികളിലും വെള്ള കാർഡ് ഉടമകൾക്ക് സെപ്റ്റംബർ 1, 2, 3 തീയതികളിലും സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. നിശ്ചയിച്ച തീയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ കിറ്റ് നൽകും.
‘ബി.ജെ.പി നിരക്ഷരരുടെ പാര്‍ട്ടി; ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു’
ന്യൂഡല്‍ഹി: നിരക്ഷരരുടെ പാർട്ടിയാണ് ബിജെപിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സ്കൂളുകളുടെ നിർമ്മാണത്തിൽ കെജ്രിവാൾ സർക്കാർ അഴിമതി നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ഡൽഹിയിലെയും സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. ഡൽഹിയിലെ സർക്കാർ സ്കൂളുകൾ പല സ്വകാര്യ സ്കൂളുകളേക്കാളും മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ അവ അടച്ചുപൂട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പല സ്കൂളുകളും ഇതിനകം പ്രവർത്തനം നിർത്തി. ബി.ജെ.പി ഭരണത്തിന് കീഴിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നത് എന്തിനാണെന്ന് അന്വേഷിക്കണം. രാജ്യം വിദ്യാഭ്യാസമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന നിരക്ഷരരുടെ പാർട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആദ്യം തന്റെ വസതിയില്‍ സി.ബി.ഐ. നടത്തിയ റെയ്ഡുകള്‍ പാഴായതിനാല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ ശ്രമം, സിസോദിയ ആരോപിച്ചു.
എറണാകുളം: കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുത്ത് ജീവനക്കാർക്ക് തൊഴിലും സാധാരണക്കാർക്ക് യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി കേരളത്തിലെ ജനങ്ങൾക്കുള്ള പൊതുഗതാഗത സംവിധാനമാണ്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ജനകീയ പ്രസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സി.പി.ഐ. പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന കമ്പനിയിലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. ടിക്കറ്റ് വരുമാനം ഉൾപ്പെടെ 250 കോടിയോളം രൂപ വരുമാനമുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. വിരമിച്ചവർക്ക് പെൻഷൻ ലഭിക്കുന്നില്ല. മാനേജ്മെന്‍റിന്‍റെ നിരുത്തരവാദപരമായ സമീപനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഭൂരിഭാഗം ജീവനക്കാരും കരുതുന്നത്. കൊവിഡിന് മുമ്പ് 42,000 ജീവനക്കാരുമായി 5,500 ഷെഡ്യൂളുകൾ വരെ പ്രവർത്തിച്ചിരുന്നു. ഏകദേശം 35 ലക്ഷത്തോളം പേർ ഈ യാത്രാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3,000 സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അവർക്ക് ജോലി തിരികെ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും സി.പി.ഐ പറഞ്ഞു. തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ മാനേജ്മെന്‍റ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങളും പരാജയപ്പെടുകയാണ്.…
വഡോദര: ഗുജറാത്തിലെ സബർമതി നദിയിൽ കാൽ നടയാത്രക്കാർക്കായി നിർമ്മിച്ച അടൽ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിൽ നിർമ്മിച്ച ഈ പാലം രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയപ്പോഴാണ് മോദി ഉദ്ഘാടനം ചെയ്തത്. നടപ്പാലം നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പൂന്തോട്ടത്തെ കിഴക്ക് ഭാഗത്തുള്ള കലാസാംസ്കാരിക കേന്ദ്രവുമായി ബന്ധിപ്പിക്കുന്നു. നദിയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെ ബന്ധിപ്പിക്കുകയാണ് ഫുട് ഓവർബ്രിഡ്ജിന്‍റെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനാണ് പാലം നിർമ്മിച്ചത്. 300 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള ഈ പാലത്തിൽ എൽഇഡി ലൈറ്റിംഗും കണ്ണുകൾക്ക് ആനന്ദം പകരുന്ന നൂതന രൂപകൽപ്പനയും ഉണ്ട്. പ്രധാന പാലത്തിലെ ഗതാഗതം കണക്കിലെടുക്കാതെ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നദി മുറിച്ചുകടക്കാം. കുറച്ച് നേരം നദിയുടെ കാഴ്ചകൾ കാണാനും വശങ്ങളിൽ നിൽക്കാനും കഴിയും.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരുടെ ശമ്പളം പിടിക്കും. സർവീസ് നിർത്തിവെച്ചത് മൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കും. 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 9,49,510 രൂപയാണ് ഈടാക്കുക. ശമ്പളത്തിൽ നിന്ന് അഞ്ച് ഗഡുക്കളായാണ് പണം തിരിച്ചുപിടിക്കുക. പാപ്പനംകോട്, വികാസ് ഭവൻ സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. ജൂൺ 26, ജൂലൈ 11 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ ഈ നാല് ഡിപ്പോകളിലെയും ജീവനക്കാർ സർവീസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്തിരുന്നു. സർവീസ് തടസ്സപ്പെടുത്തിയാണ് ഇവർ പ്രതിഷേധിച്ചത്. ഇതുമൂലമുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ ഈടാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. തിങ്കളാഴ്ച ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
ബിഹാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് നാല് കോടിയിലേറെ
പട്ന: ബിഹാറിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നാല് കോടിയിലധികം രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജയ് കുമാർ റായിയുടെയും അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്. കിഷൻഗഞ്ചിലെ പൊതുമരാമത്ത് വകുപ്പ് കാഷ്യറുടെ വീട്ടിൽ നിന്നാണ് മൂന്ന് കോടി രൂപ പിടിച്ചെടുത്തത്. തുടർന്ന് പട്നയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ജൂനിയർ എഞ്ചിനീയറുടെയും വീടുകളിൽ റെയ്ഡ് നടത്തുകയും ഒരു കോടിയിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തു. പൊതുമരാമത്ത് കരാറുകാരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതാണ് ഈ തുക. നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചാണ് വിജിലൻസ് വകുപ്പ് തുക തിട്ടപ്പെടുത്തിയത്.