- ബഹ്റൈന്‍ വിദേശകാര്യ മന്ത്രി യു.എന്‍. സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
- തൂണേരിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
- വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍; സഹായിച്ചവരിലേക്കും അന്വേഷണം
- ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി, നിയമസഭ പാസാക്കിയ ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം
- പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മലയാളം പാഠശാലയുടെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു
- ‘സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തു, ഇതിനപ്പുറം ഒന്നും ചെയ്യാനില്ല’; ആശാവർക്കർമാരുടെ സമരത്തിൽ ശിവൻകുട്ടി
- ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിഷാമിന് പരോള്‍
Author: News Desk
കുവൈത്ത് സിറ്റി: കുവൈറ്റിലെ നിയമമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിയമബിരുദം കർശനമാക്കി. നിലവിൽ 4,576 പേരാണ് സർക്കാർ, സ്വകാര്യ മേഖലകളിൽ ലീഗൽ സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ജോലി ചെയ്യുന്നത്. വിസ പുതുക്കുന്ന സമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദ്ദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. ചില തസ്തികകളിൽ സ്വദേശിവത്കരണം നടപ്പിലാക്കും. നിയമബിരുദമുള്ളവരെ മാത്രമേ ഗവേഷണത്തിന് അനുവദിക്കൂ എന്നും അറിയിച്ചു.
പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഡ്രൈവർ ബാലസുബ്രഹ്മണ്യം അലക്ഷ്യമായി വാഹനമോടിച്ചതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയും അപകടത്തിന്‍റെ തുടർവശങ്ങളിൽ വ്യക്തതയും വരുന്നതോടെ നടപടിക്രമങ്ങളിൽ മാറ്റം വന്നേക്കും. കൂടുതൽ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്. പരിക്കേറ്റ 14 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇലവുങ്കലിൽ നിന്ന് കണമലയിലേക്ക് പോകുന്ന വഴി നാറാണൻ തോട് ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. അപകടസമയത്ത് 64 മുതിർന്നവരും എട്ട് കുട്ടികളും ഉൾപ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്.
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിജുകുമാർ പി.ഡി, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സർജന്‍റ് അസിസ്റ്റന്‍റ് ഷീന എന്നിവർക്കെതിരെ കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 154 പ്രകാരം അവകാശലംഘനപ്രശ്‌നം ഉന്നയിക്കുന്നതിന് രമേശ് ചെന്നിത്തല എംഎൽ എ സ്പീക്കർക്കു നോട്ടീസ് നല്‍കി. കഴിഞ്ഞ 15ന് രാവിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി ധർണ നടത്തിയ യു.ഡി.എഫ് എം.എൽ.എമാരെ അഡീഷണൽ ചീഫ് മാർഷലിന്‍റെ നേതൃത്വത്തിൽ യാതൊരു പ്രകോപനവുമില്ലാതെ ബലം പ്രയോഗിച്ച് നീക്കി. ഭരണകക്ഷിയിലെ രണ്ട് അംഗങ്ങൾ കൂടി ഈ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് വളരെ നിർഭാഗ്യകരമാണ്. ബലപ്രയോഗത്തില്‍ പരിക്കേറ്റതിനെ തുടർന്ന് സനീഷ് കുമാർ ജോസഫ്, കെ കെ രമ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. അംഗങ്ങള്‍ക്ക് പരിക്കുപറ്റി എന്ന് മനസ്സിലായതോടെ അതിനെ കൗണ്ടര്‍ ചെയ്യുന്നതിനായി മൊയ്തീന്‍ ഹുസൈന്‍, ഷീന എന്നിവര്‍ അംഗങ്ങള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും അതിൻ്റെ അടിസ്ഥാനത്തില്‍ റോജി എം. ജോണ്‍, പി.കെ ബഷീര്‍, അന്‍വര്‍…
സംവിധായകൻ വെട്രിമാരനും വിജയ്യും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. വെട്രിമാരനുമായി അടുത്ത സൗഹൃദമുള്ള സംവിധായകൻ ആണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. എന്നാൽ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കശ്മീർ ഷെഡ്യൂൾ വിജയ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. തൃഷയാണ് ചിത്രത്തിലെ നായിക. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്‍റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസ്’ ആണ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ന്യൂഡൽഹി: ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യത പിൻവലിച്ചു. വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്‍റെ അയോഗ്യതാ നടപടിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്ന് ഫൈസലിന്‍റെ ഹർജിയിൽ പറയുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്‍റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‍വിയും കെ.ആർ.ശശിപ്രഭുവും ആവശ്യപ്പെട്ടു. ഹർജി ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസൽ കോടതിയെ സമീപിച്ചത്.
റിയാദ്: റമദാനിൽ മക്കയിൽ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വാഹന പാർക്കിംഗിനുള്ള കൂടുതൽ സൗകര്യങ്ങളൊരുക്കി ട്രാഫിക് വകുപ്പ്. മക്ക പട്ടണത്തിന് പുറത്ത് അഞ്ച് പാർക്കിംഗ് സ്ഥലങ്ങളും അകത്ത് ആറ് പാർക്കിംഗ് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ബാഹ്യ പാർക്കിംഗ് സ്ഥലങ്ങൾ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് സമീപമാണ്. ഹജ്സ് ശറാഅ, ഹജ്സ് അൽഹദാ, ഹജ്സ് നൂരിയ, ഹജ്സ് സാഇദി, ഹജ്സ് അലൈത് എന്നിവയാണവ. മക്കയ്ക്ക് പുറത്ത് നിന്ന് വരുന്നവർക്ക് ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഇവിടെ നിന്ന് ഹറമിലേക്കും തിരിച്ചും മുഴുവൻ സമയ ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഹറമിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി മക്കയ്ക്കുള്ളിൽ ആറ് പാർക്കിംഗ് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അമീർ മുത്ഇബ് പാർക്കിങ്, ജംറാത്ത്, കുദായ്, സാഹിർ, റുസൈഫ, ദഖം അൽവബർ എന്നിവയാണവ. തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾ നിയുക്ത പാർക്കിംഗ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിടാൻ ട്രാഫിക് വകുപ്പ് നിരവധി ട്രാഫിക് കൺട്രോൾ പോയിന്‍റുകളും സ്ഥാപിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് അനുയോജ്യമായ സ്റ്റോപ്പുകളും റോഡുകളും തിരഞ്ഞെടുക്കാനും പൊതുഗതാഗതം…
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംവരണവുമായി ബന്ധപ്പെട്ട് വിവിധ സമുദായങ്ങളുടെ പ്രതിഷേധം കര്‍ണാടകയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായി ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍. പട്ടികജാതി സമുദായമായ ബഞ്ചാരകളുടെ പ്രതിഷേധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനാൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഉറപ്പ് നൽകി. പ്രബലമായ ലിംഗായത്, വൊക്കലിംഗ സമുദായങ്ങളെ ഒരുമിച്ച് ചേർത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ബിജെപിക്ക് കനത്ത പ്രഹരമാണ് പട്ടികജാതി സമുദായമായ ബഞ്ചാരകളുടെ പ്രതിഷേധം. സംരവണത്തോത് നിശ്ചയിച്ചുകഴിഞ്ഞാൽ പട്ടികജാതി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭയത്തിലാണിവർ.
കുവൈറ്റ് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസം ഔദ്യോഗിക അവധി നൽകുന്നതിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ വിദഗ്ധർ. 10 ദിവസത്തെ അവധി അനുവദിക്കാനുള്ള കുവൈറ്റ് സർക്കാരിൻ്റെ പ്രവണത രാജ്യത്തെ കൂടുതൽ സ്തംഭിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. കോവിഡ് -19 മഹാമാരിക്ക് ശേഷം വീണ്ടും ആരംഭിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ഇത്രയധികം അവധിദിനങ്ങൾ ഉണ്ടാകുന്നത് വിദ്യാർത്ഥികളെയും സ്കൂളുകളുടെ പ്രവർത്തനങ്ങളെയും ബാധിക്കുകയും ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്നുമാണ് റിപ്പോർട്ട്. സമൂഹത്തിന്‍റെ വിവിധ വശങ്ങളിൽ, പ്രത്യേകിച്ച് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിരവധി പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അവധി നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ പ്ലേ ഓഫ് മത്സരത്തിലെ വിവാദ വാക്കൗട്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വൻ പണി. ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സിന് ഏഴ് കോടി വരെ പിഴ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ സുനിൽ ഛേത്രി ഗോൾ നേടിയത് റഫറിയുടെ തെറ്റായ തീരുമാനം കൊണ്ടാണെന്ന ആരോപണമുയർത്തിയാണ് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടത്. ഈ സാഹചര്യത്തിൽ, കുറഞ്ഞത് 6 ലക്ഷം രൂപ പിഴ, പോയിന്‍റ് വെട്ടിക്കുറയ്ക്കൽ, ടൂർണമെന്‍റിൽ നിന്ന് അയോഗ്യത എന്നിവയാണ് പിഴ. എന്നിരുന്നാലും, ബ്ലാസ്റ്റേഴ്സിൻ്റെ പോയിന്‍റ് വെട്ടിക്കുറയ്ക്കുകയോ ഐഎസ്എല്ലിൽ നിന്ന് വിലക്കുകയോ ചെയ്യില്ലെന്നാണ് സൂചന. അതേസമയം ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ 5 മുതൽ 7 കോടി വരെ പിഴ ചുമത്താനാണ് നീക്കം. അച്ചടക്ക ലംഘനത്തിന് ഒരു ടീമിന് ഫെഡറേഷൻ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനെതിരെ പ്രത്യേക നടപടിയുണ്ടാകും. ഇവാനെ വിലക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ്…
ന്യൂ ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നതിന് ചാർജ് ഈടാക്കും. ഇത് എല്ലാവർക്കും ബാധകമല്ല. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിൽ അധിക ചാർജിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് ഇൻസ്ട്രുമെൻ്റ്സായ കാർഡ്, വാലറ്റ് മുതലായവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്‍റർചേഞ്ച് ഫീസ് ഈടാക്കുന്നത്. ഇടപാട് മൂല്യത്തിന്‍റെ 1.1% ഇടപാട് നിരക്ക് ഈടാക്കാനാണ് തീരുമാനം. ഇന്‍റർചേഞ്ച് ഫീസ് സാധാരണയായി കാർഡ് പേയ്മെന്‍റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇടപാടുകൾ സ്വീകരിക്കൽ, പ്രോസസ്സ് ചെയ്യൽ, അംഗീകാരം നൽകൽ എന്നിവയ്ക്കുള്ള ചെലവുകൾക്കാണ് ഇത് ഈടാക്കുന്നത്. പിപിഐ ഉപയോക്താക്കൾ ഇനി 15 ബേസ് പോയിന്‍റ് വോളാറ്റ് ലോഡിംഗ് സേവന ചാർജ് ബാങ്കിന് നൽകേണ്ടിവരും. എന്നാൽ വ്യക്തികൾക്കിടയിലോ വ്യക്തികളും കടക്കാരും തമ്മിലോ ബിസിനസ്സിനായി നിരക്ക് ഈടാക്കേണ്ട ആവശ്യമില്ല.