- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദയാവധത്തിനായി സംസ്ഥാന സർക്കാർ കെഎസ്ആർടിസിയെ കൈവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മാനേജ്മെന്റിന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥത മൂലം കെ.എസ്.ആർ.ടി.സി തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പാവപ്പെട്ടവരുടെ പൊതുഗതാഗത സംവിധാനം സംരക്ഷിക്കുന്നതിൽ സർക്കാരിന് താൽപ്പര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ശേഷമാണ് ശമ്പള പരിഷ്കരണം നടത്തിയത്. അധികവരുമാനമുണ്ടാക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണം. വിഷയം ഈയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂണിയനുകളുമായി ചർച്ച ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു.
ഡൽഹി: നീറ്റ് പിജി കൗൺസിലിങ്ങിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. അടുത്ത മാസം ഒന്നിന് ആരംഭിക്കുന്ന കൗൺസിലിങ്ങിൽ ഇടപെടാനോ സ്റ്റേ ചെയ്യാനോ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാരണം നിരവധി തടസ്സങ്ങളുണ്ടായിരുന്നു. വിദ്യാർത്ഥികളെ ഇനി അപകടത്തിലാക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നീറ്റ് പിജി 2022 പരീക്ഷയുടെ ഉത്തരസൂചികയും ചോദ്യപേപ്പറും പുറത്തുവിടില്ലെന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻബിസിഇ) തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരാമർശം. എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കൗൺസിലിന് കീഴിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരാണ് ഹർജി നൽകിയത്.
പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട ശബരിമലയുടെ പരമ്പരാഗത പാത തുറക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി നൽകി. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിനായി ഭക്തർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2020ൽ കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഈ നിയന്ത്രണങ്ങളിൽ പലതും നീക്കിയിട്ടുണ്ടെങ്കിലും പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനത്തിനുള്ള വിലക്ക് തുടരുകയാണ്. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോവിഡ്-19 ന്‍റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും രാജ്യത്തുടനീളം നീക്കിയതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുവിദത്ത് സുന്ദരം കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി…
ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ ചോർത്തിയ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഫോൺ ചോർത്തൽ കേസിൽ ചിത്രയുടെ അറസ്റ്റ് ജൂലൈയിലാണ് രേഖപ്പെടുത്തിയത്. എൻഎസ്ഇയിലെ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് ചിത്ര നേരത്തെ അറസ്റ്റിലായി ജയിലിലായിരുന്നു. അതേസമയം, ഫോൺ ചോർത്തൽ കേസിൽ ഇഡി അറസ്റ്റ് രേഖപ്പെടുത്തുകയാണ്. കേസിൽ അന്വേഷണം നടത്താൻ ഡൽഹി കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.
ജാർഖണ്ഡ്: അവസരോചിതമായ ഇടപെടലിലൂടെ ലോക്കോ പൈലറ്റുമാർ 12 കാട്ടാനകളുടെ ജീവൻ രക്ഷിച്ചു. ജാർഖണ്ഡിലെ പലാമു കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഹൗറ–ജബൽപൂർ ശക്തിപുഞ്ച് എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് ആനകൾ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ എത്തിയത്. ഈ സമയം 12 കാട്ടാനകളുടെ സംഘം ട്രാക്കുകൾ മുറിച്ചുകടക്കുന്നത് ലോക്കോ പൈലറ്റുമാർ കണ്ടു. ഉടൻ തന്നെ അവർ ട്രെയിൻ നിർത്തി. ആനകളിൽ നിന്ന് 60 മീറ്റർ അകലെയാണ് ട്രെയിൻ നിർത്തിയിട്ടത്. പിന്നീട്, ആനകൾ കടന്നുപോയതിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. ലോക്കോ പൈലറ്റുമാരായ എ.കെ.വിദ്യാർത്ഥിയെയും രജനികാന്ത് ചൗബെയെയും പുകഴ്ത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് കോടിയേരിയെ എകെജി കേന്ദ്രത്തിന് സമീപത്തെ ചിന്താ ഫ്ലാറ്റിൽ നിന്ന് പ്രത്യേക ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ നിന്ന് പ്രത്യേകം സജ്ജീകരിച്ച എയർ ആംബുലൻസിൽ ചെന്നൈയിലേക്ക് കൊണ്ടുപോകും. ചെന്നൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെപ്പോലുള്ള നേതാക്കളും ചിന്താ ഫ്ലാറ്റിലെത്തി കോടിയേരിയെ കണ്ടിരുന്നു. കോടിയേരിയുടെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ യാത്രയ്ക്കായി എയർ ആംബുലൻസും ഒരുക്കിയിരുന്നു.
തൊടുപുഴ: തൊടുപുഴ മുട്ടം കുടയത്തൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സോമൻ, അമ്മ തങ്കമ്മ (75), ഭാര്യ ഷിജി, മകൾ ഷിമ (25), ചെറുമകൻ ദേവാനന്ദ് (5) എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ വീട് പൂർണ്ണമായും തകർന്ന് ഒലിച്ചുപോയി. കുടയത്തൂർ ജംഗ്ഷനിലെ മാളിയേക്കൽ കോളനിക്ക് മുകളിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്.
ന്യൂഡല്‍ഹി: 16 വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമങ്ങൾക്ക് എതിരാണ് ഹൈക്കോടതി വിധിയെന്ന് ആരോപിച്ചാണ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 16 വയസ് പൂർത്തിയായാൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിചിരുന്നു. ഋതുമതിയായ പെണ്‍കുട്ടിക്ക് മുഹമ്മദീയ നിയമപ്രകാരം വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി വിധിച്ചു. ഡൽഹി ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്‍റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പതിനെട്ട് വയസ് തികയാത്തവരെയാണ് പോക്‌സോ നിയമത്തില്‍ കുട്ടികള്‍ എന്ന് നിര്‍വച്ചിരിക്കുന്നത്.…
തൊടുപുഴ: കുടയത്തൂരിൽ ഉരുൾപൊട്ടലിന്‍റെ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റവന്യു മന്ത്രി കെ.രാജൻ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു, ഉച്ചയോടെ സ്ഥലത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരെ കുടയത്തൂർ സ്കൂളിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ചിറ്റടിച്ചാൽ സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, കൊച്ചുമകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ 2.30 ഓടെയാണ് സംഗമം ജംഗ്ഷനിൽ ഉരുൾപൊട്ടലുണ്ടായത്. വീട് പൂർണ്ണമായും മണ്ണിനടിയിലായി.
കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണം മോഷ്ടിക്കാൻ പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അർജുൻ ആയങ്കിക്കും സംഘാംഗങ്ങൾക്കുമെതിരെ ഐപിസി 399-ആം വകുപ്പ് ചുമത്തി. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ കടത്തിയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അർജുൻ ആയങ്കിയെ ശനിയാഴ്ച പുലർച്ചെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സ്വർണം കടത്താൻ സഹായിച്ച യാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയെ കൂടാതെ കണ്ണൂര്‍ അഴീക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് (കാപ്പിരി പ്രണവ്- 25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സിലില്‍ നൗഫല്‍ (26)എന്നിവരാണ് അറസ്റ്റിലായത്.