- സാറില്‍ വാഹനാപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
- ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വൻ കുതിപ്പ്, ഏറ്റവും മുന്നിൽ കേരളം; റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും. കടലിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. കേരളത്തിനടുത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചുഴലിക്കാറ്റാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് അറിയിപ്പ്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
സംസ്ഥാന ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ ‘ലക്കി ബിൽ’ ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികൾക്ക് ലഭിക്കുക കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം. നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ, കുമരകത്തെ വാട്ടർ സ്‌കേപ്സ് റിസോർട്ട്, മൂന്നാർ ടീ കൗണ്ടി ഹിൽ റിസോർട്, തേക്കടി ആരണ്യ നിവാസ്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് & ഐലന്റ് റിസോർട് എന്നിവിടങ്ങളിലാണ് സൗജന്യ താമസ സൗകര്യം ലഭിക്കുന്നത്. ലക്കി ബിൽ ആപ്പിന്‍റെ ആദ്യ പ്രതിവാര നറുക്കെടുപ്പ് നടന്നു. വിജയികൾക്ക് രണ്ട് രാത്രിയും മൂന്ന് പകലുമാണ് താമസസൗകര്യം നൽകുക. ലക്കി ബിൽ ആപ്പിന്‍റെ റിവാർഡ് വിഭാഗത്തിൽ ലഭിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെട്ടാണ് താമസസൗകര്യം ബുക്ക് ചെയ്യേണ്ടത്. ഇതുവരെയുള്ള പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്കുള്ള ഗിഫ്റ്റ് പാക്കറ്റുകൾ ഉടൻ വിതരണം ചെയ്യും. വിജയികൾക്ക് കുടുംബശ്രീയും വനശ്രീയും ചേർന്ന് നൽകുന്ന 1000 രൂപയുടെ സമ്മാന പാക്കറ്റ് ലഭിക്കും. ഒന്നാം സമ്മാനമായ 10 ലക്ഷം ഒന്നാം സമ്മാനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ ഡ്രൈവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയ്ക്കായി മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ ഫലം അറിയാൻ സാധിക്കും. ഉമിനീർ സാമ്പിളായി സ്വീകരിച്ച് ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാൻ ആൽകോ സ്കാൻ സംവിധാനത്തിലൂടെ കഴിയും. സാധാരണയായി ഊതിപ്പിക്കുന്ന പോലീസ് മെഷനുകളിൽ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാൻ സാധിക്കു, കൂടാതെ മറ്റ് നിയമനടപടികൾക്കായി മെഡിക്കൽ പരിശോധന ആവശ്യമായതിനാൽ പിടിക്കപ്പെടുന്നവരെ അടുത്തുള്ള മെഡിക്കൽ സെന്റിറിലോ സർക്കാർ ആശുപത്രിയിലോ ആണ് പരിശോധനയ്ക്കായി ഹാജരാക്കുന്നത്. എന്നാൽ ആൽകോ സ്കാൻ വാൻ സംവിധാനത്തിലൂടെ പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന…
കനത്ത മഴ; രണ്ട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി
സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് കോട്ടയത്തും പത്തനംതിട്ടയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടർ പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കോട്ടയം താലൂക്കിൽ മൂന്ന് ക്യാമ്പുകളും ചങ്ങനാശേരിയിൽ 4 ക്യാമ്പുകളുമുണ്ട്. 43 കുടുംബങ്ങളിലെ 155 പേരാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വൈകീട്ടോടെ മഴ ശക്തമാകുകയാണ്. ഈരാറ്റുപേട്ട മേഖലയിലാണ് കനത്ത മഴ. മൂന്നിലവ്, നടയ്ക്കൽ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്. പാലാ, ഭരണങ്ങാനം പ്രദേശങ്ങളിൽ ആശങ്കയുണർത്തുന്നുണ്ട്. ഇതിനിടയിൽ ഭരണങ്ങാനത്ത് മീനച്ചിലാറ്റിലൂടെ അഞ്ജാത മൃതദേഹം ഒഴുകി എത്തി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തറപ്പേൽക്കടവ് ഭാഗത്തു നിന്നും പോലീസും, ഫയർഫോഴ്‌സും ചേർന്ന് കരയ്ക്ക് അടുപ്പിച്ചു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച് ഉത്സവബത്തയായി 1,000 രൂപ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.21 ലക്ഷം ആളുകളിലേക്കാണ് സഹായം എത്തിക്കുക. രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുന്നോടിയായി ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50.53 ലക്ഷം പേർക്ക് 3,200 രൂപ വീതം ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 6.52 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യുന്നതിന് 210.67 കോടി രൂപയും അനുവദിച്ചു.
ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനു പിന്നാലെ ജമ്മു കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ 4 നേതാക്കൾ കൂടി ആസാദിനെ പിന്തുണച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചു. അപ്നി പാർട്ടിയുടെ ഒരു ഡസനോളം പ്രമുഖ പ്രവർത്തകരും തിങ്കളാഴ്ച പാർട്ടി വിട്ടു. കത്വയിലെ ബാനിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎ ഹൈദർ മാലിക്, മുൻ എംഎൽസിമാരായ സുബാഷ് ഗുപ്ത, ഷാം ലാൽ ഭഗത് എന്നിവർ രാജിക്കത്ത് പാർട്ടി ഹൈക്കമാൻഡിന് കൈമാറി. ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീർ കോൺഗ്രസ് ജനറൽ സെക്രട്ടറി മഹേശ്വർ സിംഗ് മാൻഹാസും പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ദോഡയിൽ നിന്നുള്ള അപ്നി പാർട്ടിയുടെ ജില്ലാ പ്രസിഡന്‍റ് അസ്ഗർ ഹുസൈൻ ഖണ്ഡേ, ജില്ലാ ജനറൽ സെക്രട്ടറി വീരേന്ദർ കുമാർ ശർമ്മ, ജില്ലാ വൈസ് പ്രസിഡന്റ് (വനിതാ വിഭാഗം) പ്രൊമിള ശർമ എന്നിവരുൾപ്പെടെ 12 പ്രവർത്തകരാണ് ആസാദിനെ പിന്തുണച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്.
ന്യൂഡല്‍ഹി: റോഡപകടങ്ങളുടെ കാര്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) 2021 ലെ ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഡാറ്റ പുറത്തുവിട്ടു. 2020 നെ അപേക്ഷിച്ച് റോഡപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ വർദ്ധിച്ചതായാണ് കണക്ക്. കോവിഡ് -19 ലോക്ക്ഡൗണുകൾക്ക് ശേഷം വാഹനങ്ങളുടെ സഞ്ചാരം വർദ്ധിച്ചതാണ് 2020 നെ അപേക്ഷിച്ച് അപകടങ്ങളും മരണങ്ങളും ഉയരാനുള്ള ഒരു കാരണം.
ന്യൂഡല്‍ഹി: ടീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷയെ ഗുജറാത്ത് സർക്കാർ എതിർത്തു. ടീസ്ത സെതൽവാദിനെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തീസ്ത കലാപത്തിന് കാരണമായ വിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ ടീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിയെന്ന് ജാമ്യഹർജിക്കെതിരെ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ടീസ്ത സെതൽവാദ് നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങൾ എഫ്ഐആറിൽ വ്യക്തമായി പരാമർശിക്കുന്നുണ്ടെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. മനുഷ്യാവകാശ സംരക്ഷണം കേവലം അവകാശവാദം മാത്രമാണ്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചതിന് ടീസ്തയ്ക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായും ഗുജറാത്ത് സർക്കാർ അറിയിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ ചമച്ച കേസിലാണ് സെതൽവാദിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ടീസ്തയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുജറാത്ത് പൊലീസിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഗൂഗിളുമായി സഹകരിച്ച്, ഇന്ത്യയില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി നെറ്റ്‍വർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഗൂഗിളുമായി സഹകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രഗതി ഒഎസ് പതിപ്പാണ് സ്മാര്‍ട്‌ഫോണിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ വിപണിക്ക് വേണ്ടിയാണ് സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. 2021 ജൂലൈയില്‍, ഗൂഗിളും ജിയോ പ്ലാറ്റ്ഫോമും സംയുക്തമായ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ വികസിപ്പിക്കുന്നതിനുള്ള വാണിജ്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ജിയോ പ്ലാറ്റ്ഫോമില്‍ 4.5 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 7.73 ശതമാനം ഓഹരികളും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു.
പുതുച്ചേരി: 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പ്രതിമാസം 7,000 രൂപ സഹായധനമായി അനുവദിക്കുമെന്ന് പുതുച്ചേരി സർക്കാർ. മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ അംഗവുമായ ആർ. ശിവയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതുച്ചേരിയില്‍ നൂറോ അതിലധികമോ പ്രായമുള്ളവര്‍ വളരെ കുറവാണെന്നും ഇവര്‍ക്ക് എല്ലാമാസവും ഏഴായിരം രൂപ വീതം നല്‍കുമെന്നും എന്‍. രംഗസാമി കൂട്ടിച്ചേര്‍ത്തു. നൂറ് വയസ് പൂര്‍ത്തിയായ ഏഴ് പേര്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നും ഇവര്‍ക്ക് വനിതാ-ശിശു വികസന വകുപ്പ് വഴി ഈ തുക ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിച്ചേരിയില്‍ വനിതാ-ശിശു വികസനവകുപ്പിന്റെ ചുമതലയില്‍ വരുന്നതാണ് വാര്‍ധക്യപെന്‍ഷന്‍ വിതരണം. 95 നും 100 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിമാസം നൽകിവരുന്ന 3,500 രൂപ 4,000 രൂപയായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 15,000 ത്തോളം അപേക്ഷകൾ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ലഭിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം അപേക്ഷകളിൽ നടപടി…