- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
- ഒരു സംവിധായകന്; നാല് സിനിമകള്സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു.ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
Author: News Desk
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദൻ തൽക്കാലം നിയമസഭയിൽ നിന്ന് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എമ്മിൽ പൊതുധാരണ. അതേസമയം, വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിസ്ഥാനം എപ്പോൾ രാജിവയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടെയും കോടിയേരിയുടെയും പാരമ്പര്യം പിന്തുടർന്ന് എം.വി ഗോവിന്ദൻ എം.എൽ.എയായി തുടരും. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിൽ അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോ ക്ഷണിതാവാക്കാനും സാധ്യതയുണ്ട്. 1998 ഒക്ടോബറിൽ വൈദ്യുതി മന്ത്രി സ്ഥാനം രാജിവച്ച് പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ 2001 ൽ കാലാവധി അവസാനിക്കുന്നതുവരെ എം.എൽ.എ സ്ഥാനം നിലനിർത്തിയിരുന്നു. 2015 ഫെബ്രുവരിയിൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ തലശ്ശേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. കാലാവധി തീരുന്നതുവരെ അദ്ദേഹം തുടർന്നു. ഈ സാഹചര്യത്തിൽ എം.വി ഗോവിന്ദനും രാജിവെക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ.
ഗുവാഹത്തി: ബിഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍. സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കുമെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി നേതൃത്വം നല്‍കുന്ന ബിരന്‍ സിങ് സര്‍ക്കാരിന് ഭീഷണിയാവില്ലെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. 60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ 55 പേരുടെ പിന്തുണയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ളത്. ജെ.ഡി.യുവിന് ഏഴ് സീറ്റാണുള്ളത്. അതുകൊണ്ട് തന്നെ ജെ.ഡി.യു പിന്തുണ പിന്‍വലിച്ചാലും 48 പേര്‍ ബിരന്‍ സിങിന് ഒപ്പമുണ്ടാവും. ഇത് കേവല ഭൂരിപക്ഷത്തിനും മുകളിലാണ്. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടപ്പോഴും മണിപ്പൂരില്‍ ജെ.ഡി.യും ബിരന്‍ സിങ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കുകയായിരുന്നു. സെപ്തംബര്‍ 3,4 തീയതികളില്‍ പാട്‌നയില്‍ ചേരുന്ന ജെ.ഡി.യുവിന്റെ ദേശീയ നേതാക്കളുടെ യോഗത്തിലായിരിക്കും പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.
ന്യൂഡല്‍ഹി: ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്ത് കാത്തിരിക്കുന്നവരെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓർഡർ നൽകിയവരുടെ കൈകളിൽ എത്തേണ്ട പാഴ്സലുകൾ വഴിയിൽ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ കാണിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ആമസോൺ, ഫ്ലിപ്കാർട്ട് പാഴ്സലുകൾ ട്രെയിനിൽ നിന്ന് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചില സാധനങ്ങൾ വലിച്ചെറിയുന്നതിനിടെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ സീലിംഗ് ഫാനിൽ തട്ടി തെറിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ആമസോൺ, ഫ്ളിപ്പ്കാർട്ട് സ്റ്റിക്കറുകൾ ഈ സാധനങ്ങളിൽ പതിച്ചിട്ടുണ്ട്. വിലപിടിപ്പുള്ള സാധനങ്ങളാണ് ഒരു ശ്രദ്ധയുമില്ലാതെ ജീവനക്കാര്‍ ട്രെയിനില്‍ നിന്നും വലിച്ചെറിയുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗുവാഹത്തി സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
കൊച്ചി: കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം നേരിയ മേഘവിസ്ഫോടനമാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ.കെ. മനോജ് പറഞ്ഞു. 10.2 സെന്‍റിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിലും മഴയുണ്ടാകും. നേരിയ മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വീടുകളും കടകളും വെള്ളത്തിനടിയിലാവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ട്രെയിൻ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ കൊച്ചി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയെന്നും മേയർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് കോൺഗ്രസിൽ മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് കെ സുധാകരന്‍റെ പ്രതികരണം. നവോത്ഥാന തന്ത്രം നടപ്പിലാക്കാൻ കഴിവുള്ള ഒരു നേതൃത്വം കോൺഗ്രസിന് ആവശ്യമാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ഒരു കുടുംബം തന്നെ കോൺഗ്രസിനെ നയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് തരൂരിന്റെ നിലപാട്. പ്രസിഡന്‍റ് സ്ഥാനത്തെ ഒഴിവ് എത്രയും വേഗം നികത്തണമെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗമായി തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം വിശദീകരിച്ചു. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാതെയായിരുന്നു തരൂരിന്റെ പ്രതികരണം. മൂന്നാഴ്ച കൂടി സമയമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അപ്പോഴേക്കും സ്പഷ്ടമായ ഉത്തരം നൽകാനാകും. നടപടിക്രമങ്ങൾ വരുന്നതല്ലേയുള്ളൂ. ഇപ്പോൾ തീരുമാനമായിട്ടില്ല. എന്തായാലും ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണെന്നും തരൂർ പറഞ്ഞു.
അബുദാബി: തന്ത്രപ്രധാന സഹകരണം സംബന്ധിച്ച തുടർ ചർച്ചകൾക്കായി വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ഇന്ന് യു.എ.ഇയിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷൻ മീറ്റിങിനും (ജെസിഎം) മൂന്നാമത് ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡയലോഗിനും യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ചേർന്നു നേതൃത്വം നൽകും. സുപ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളും ചർച്ച ചെയ്യും. പ്രതിരോധം, ബഹിരാകാശം, വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജ്ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, നൈപുണ്യവികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) നടപ്പാക്കിയതിന് ശേഷം ഇന്ത്യ-യു.എ.ഇ ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും പുതിയ തലങ്ങളിലേക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭൂമി കൈയേറ്റം തടയാൻ നിയമമുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞു. കെ കെ രമ എംഎൽഎയാണ് നഞ്ചിയമ്മയുടെ ഭൂമി കയ്യേറിയ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി ഭൂമാഫിയ വ്യാപകമായി കൈയേറിയിരിക്കുകയാണെന്ന് എം.എൽ.എ ആരോപിച്ചു. വ്യാജരേഖ ചമച്ചാണ് ഭൂമി കൈയേറിയതെന്നും ഇതിന്‍റെ പേരിൽ ആദിവാസികളെ ഭീഷണിപ്പെടുത്തുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി റവന്യൂ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു. പരാതികൾ റവന്യൂ വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഭൂമി മാത്രമല്ല ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതനാണ് താനെന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇന്ന് സഹകരണ മേഖല വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്. കേരളം ഭരിക്കുന്ന സർക്കാരാണ് സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടാൻ കാരണം. അവരുടെ താൽപര്യങ്ങൾക്ക് ഹാനികരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും ജീവനക്കാരുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തയ്യാറാവണം. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന നിലയിലേക്കാണ് സഹകരണ മേഖല പോകുന്നത്. സർക്കാർ അന്തനും ബാധിരനും മൂകനുമായി നിന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപെടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കൊച്ചി: കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിന് 103 കോടി രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഉത്സവബത്തയും നൽകുന്നതിനായി കെ.എസ്.ആർ.ടി.സിക്ക് 103 കോടി രൂപ നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടുരുന്നു. ഈ തുക സെപ്റ്റംബർ ഒന്നിന് മുമ്പ് നൽകണമെന്നും നിർദേശമുണ്ട്. ഇതിനെതിരെയായിരുന്നു സംസ്ഥാന സർക്കാരിന്റെ അപ്പീൽ. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കൊളംബോ: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. 35 വർഷത്തിലേറെയായി മാലിദ്വീപ് ചലച്ചിത്രരംഗത്ത് സജീവമാണ്. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസൻ. മാലേ സ്വദേശി മറിയം റഷീദയാണ് ഒന്നാം പ്രതി. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ തടവിലാക്കപ്പെട്ട ഇവരെ പിന്നീട് കുറ്റവിമുക്തരാക്കി. 1942 ജനുവരി 8 നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1998 മുതൽ 2008 വരെ മാലിദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിന്‍റെ സെൻസറിംഗ് ഓഫീസറായിരുന്നു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
