- പാലക്കാട് നടുറോഡില് കാര് കത്തി; വാഹനത്തിനുള്ളില് മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര് സ്ഥാനാര്ഥി; സിപിഎം ജില്ലാ കമ്മിറ്റിയില് തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
Author: News Desk
കൊച്ചി: നടൻ ജോജു ജോർജിന്‍റെ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം ഏൽപ്പിക്കുക, അശ്ലീല പരാമർശം നടത്തുക തുടങ്ങിയ കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് ജോജു ജോർജ് സത്യവാങ്മൂലം നൽകിയിരുന്നു. പരാതി പിൻവലിച്ചാലും പൊതുജനങ്ങൾക്കെതിരായ കുറ്റം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ധന വില വർദ്ധനവിനെതിരെ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കൊച്ചിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ജോജു ജോർജ് രംഗത്തെത്തിയത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി-വൈറ്റില-അരൂർ ബൈപ്പാസിൽ കോൺഗ്രസ് റോഡ് ഉപരോധിച്ചതും തുടർന്നുണ്ടായ ഗതാഗതക്കുരുക്കും കാരണം ജോജു ജോർജ് ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. സിനിമാ സംവിധായകൻ എ.കെ.സാജനുമായി സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് പോകുകയായിരുന്ന ജോജു ഗതാഗതക്കുരുക്കിനെ തുടർന്ന് പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നടന്ന് നൂറുകണക്കിന് യാത്രക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാനുള്ള…
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി ജേതാക്കൾക്ക് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നൽകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചെസ്സ് ഒളിമ്പ്യാഡ് വിജയികൾക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷം രൂപയും എസ്എൽ നാരായണന് 5 ലക്ഷം രൂപയും നൽകും. വിജയികൾക്ക് സർക്കാർ ജോലിയും നൽകും. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ, പുരുഷൻമാരുടെ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ, ബാഡ്മിന്‍റൺ ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയിൽ വെള്ളി നേടിയ പി.ആർ ശ്രീജേഷ് എന്നിവരാണ് കോമൺവെൽത്ത് ഗെയിംസിലെ മലയാളി മെഡൽ ജേതാക്കൾ.
തിരുവനന്തപുരം: വരാനിരിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പരസ്യപ്പെടുത്താനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പിസിസികളെ സമീപിച്ചാൽ അത് ലഭ്യമാകും. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതായും കെ.സി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ മനീഷ് തിവാരി രംഗത്തെത്തിയിരുന്നു. വോട്ടർപട്ടിക പുറത്തുവിടാതെ എങ്ങനെ സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് സാധ്യമാകുമെന്ന് ജി-23 നേതാവ് മനീഷ് തിവാരി ചോദിച്ചു. തിവാരിയെ പിന്തുണച്ച് കാർത്തി ചിദംബരവും രംഗത്തെത്തി. സുതാര്യത വേണമെന്നാണു മനീഷ് പറഞ്ഞതെങ്കില്‍ എല്ലാവരും അതിനോട് യോജിക്കുമെന്ന് ശശി തരൂർ എം.പി പറഞ്ഞു. എന്നാൽ ഇവർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി മാണിക്യം ടാഗോർ തിരിച്ചടിച്ചു.
തിരുവനന്തപുരം: മഴയും വെള്ളക്കെട്ടും വീണ്ടും രൂക്ഷമായതോടെ റോഡുകളും കുഴികളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. റോഡിലെ കുഴികളുടെ പ്രശ്നത്തെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്ക് പോരും, തുടർന്ന് റോഡിൽ നടന്ന കുളിയും, കുഴിമന്തിയും സിനിമ പോസ്റ്ററുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്ത വിഷയങ്ങളാണ്. നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പങ്കുവച്ചതോടെയാണ് റോഡിലെ കുഴി വിവാദം താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഒരു പുതിയ പ്രശ്നവുമായി എത്തിയിരിക്കുകയാണ് ട്രോളൻമാർ. ഇടതടവില്ലാതെ പെയ്യുന്ന മഴയും വെള്ളക്കെട്ടുമാണ് ട്രോളൻമാരുടെ പുതിയ ഇര. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട്, മഴയത്ത് കേരളത്തിലെത്തുന്ന മാവേലി, നിശ്ചലമായി കിടക്കുന്ന ഭാരതപ്പുഴ എന്നിവയെല്ലാം ട്രോളൻമാരുടെ ഭാവനയിൽ നർമ്മത്തിൽ കലർന്ന് വിരിയുന്നുണ്ട്. റോഡിലെ കുഴിയും , കനത്ത മഴയിൽ വരാനിരിക്കുന്ന സ്കൂൾ കേളേജ് ആഘോഷങ്ങളും എന്തിന് ചക്രവാത ചുഴിയെ വരെ വെറുതെ വിടാൻ ട്രോളൻമാർ തയ്യാറാല്ല. പ്രമുഖ ട്രോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന തമാശകൾ പ്രായഭേദമന്യേ നവ…
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാതാക്കളും റീട്ടെയിൽ ശൃംഖലയുമായ ടിപ്പ് ടോപ്പ് ഫർണിച്ചർ, മൊസാർട്ട് ഹോംസ് ഫർണിച്ചർ എന്നിവയിൽ നിന്ന് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഷോറൂമുകളിൽ നിന്ന് ഫർണിച്ചറുകൾ വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്യുമ്പോൾ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും. ആപ്പിൾകാർട്ട്, മോദിസ്, അർബൻക്ലാസ് തുടങ്ങിയ ടിപ്പ്ടോപ്പിന്‍റെ ബ്രാൻഡുകൾ വാങ്ങുമ്പോൾ നിലവിലുള്ള 40% കിഴിവുകൾക്കും ഓഫറുകൾക്കും പുറമേ ജീവനക്കാർക്ക് 10% അധിക ക്യാഷ്ബാക്ക് ലഭിക്കും. 3,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയുള്ള ഫർണിച്ചറുകൾക്ക് ഈ അധിക ക്യാഷ്ബാക്ക് നൽകുന്നതിന് പുറമെ, കമ്പനി ഇഎംഐ സൗകര്യവും നൽകും. സെപ്റ്റംബർ 7 വരെ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക.
ഡൽഹി: രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും ഒരേ ദിവസം റാലി നടത്തുന്നു. വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിന്‍റെ അതേ ദിവസം തന്നെ റാലി നടത്തുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം, പാർട്ടിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കമൽനാഥിന്‍റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. ഗുലാം നബി ആസാദ് കോൺഗ്രസിന് പുറത്ത് തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ സമയവും സ്ഥലവും നിശ്ചയിച്ചു. ആദ്യ സമ്മേളനം നാലിന് ജമ്മുവിൽ നടക്കും. അതേ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. നാലാം തീയതി റാലി നടത്തുന്നതിലൂടെ കോൺഗ്രസ് നേതൃത്വത്തിന് തന്റെ ജനപിന്തുണ കാണിക്കാനും കഴിയുമെന്ന് ഗുലാം നബി ആസാദ് കരുതുന്നു. റാലിക്കുള്ള ഒരുക്കങ്ങൾ ജമ്മുവിൽ ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നതിലേക്ക് നയിച്ച ദുരനുഭവം ഗുലാം നബി ആസാദ് വിശദീകരിക്കും. ഈ സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെ ഡൽഹിയിലെ രാംലീല മൈതാനിയിലെ വിലക്കയറ്റത്തിനെതിരായ പ്രതിഷേധങ്ങളെ ശ്രദ്ധേയമാക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.
ആലപ്പുഴ: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെയാണ് ഹരിപ്പാട് ദേവസ്വത്തിലെ സ്കന്ദൻ എന്ന ആന ആക്രമിച്ചത്. പരിക്കേറ്റ പാപ്പാൻ ഗോപനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടിരുന്നു.
തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കയ്യേറിയെന്നും വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും തെറ്റിദ്ധാരണ മൂലമാണ് ഉണ്ടായതെന്നും മന്ത്രി കെ രാധാകൃഷ്ണൻ. അഞ്ച് ദേവസ്വം ബോർഡുകളാണ് സംസ്ഥാനത്തുള്ളത്. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാരിലേക്ക് പോകുന്നു എന്ന പ്രസ്താവന തീർത്തും വാസ്തവവിരുദ്ധമാണ്. ദേവസ്വം ബോർഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 450 കോടിയോളം രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത്. പ്രളയവും കൊവിഡ് വ്യാപനവും മൂലം വരുമാനനഷ്ടം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോർഡുകളുടെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ഉപയോഗിച്ചാണ് മുടങ്ങാതെ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
റാഞ്ചി: പരീക്ഷയ്ക്ക് മനപ്പൂർവ്വം മാർക്ക് കുറച്ചെന്നാരോപിച്ച് സ്കൂളിലെ അധ്യാപകനെയും രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ കെട്ടിയിട്ട് മർദ്ദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് അധ്യാപകൻ കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ക്ലാസിലെ 32 വിദ്യാർത്ഥികളിൽ 11 പേർക്ക് ഡി ഗ്രേഡ് ലഭിച്ചു. ഡി ഗ്രേഡ് തോൽവിക്ക് തുല്യമാണ്. പരാതി നൽകാൻ സ്കൂൾ മാനേജ്മെന്‍റ് തയ്യാറാകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അധ്യാപകനായ കുമാർ സുമൻ, ക്ലർക്ക് ലിപിക് സുനിറാം, അചിന്തോ കുമാർ മാലിക് എന്നിവരെയാണ് മാവിൽ കെട്ടിയിട്ട് വിദ്യാർത്ഥികൾ മർദ്ദിച്ചത്. ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പരാതിപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്കൂളിലെ വിദ്യാർഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു മറുപടി. സ്കൂളിൽ 200 ൽ അധികം വിദ്യാർത്ഥികളുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും അക്രമത്തിൽ പങ്കാളികളാണെന്ന് പോലീസ് പറഞ്ഞു. മർദ്ദനമേറ്റ കണക്ക് അധ്യാപകൻ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. പിന്നീട് ഒരു കാരണവുമില്ലാതെ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കി.
തിരുവനന്തപുരം: ‘ഒരു കിലോയിൽ താഴെ കഞ്ചാവ് കൈയിൽ സൂക്ഷിക്കാം’ എന്നുള്ള കേന്ദ്രനിയമത്തിൽ നിയമഭേദഗതി സംസ്ഥാനം ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. മരുന്ന് നിർമ്മാണത്തിന്‍റെ മറവിൽ ഒരു കിലോയിൽ താഴെ കഞ്ചാവ് ചെറിയ പൊതികളിലാക്കി സൂക്ഷിച്ച് വിൽക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. എന്നാൽ ഈ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും ചെന്നിത്തല പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. സിന്തറ്റിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെ കെണിയിൽ വീഴ്ത്തുന്ന ഒരു ഭീഷണിയാണ്. വരുംതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ സർക്കാരിന് ഒപ്പമുണ്ടാകും. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിപക്ഷം തന്നെ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എക്സൈസും പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സിന്തറ്റിക് വസ്തുക്കളുടെ ഉപയോഗം…
