- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന് ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര് സ്ഥാനത്തേക്ക് ചര്ച്ചകള് സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
യുകെയിൽ മങ്കിപോക്സിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ പടിഞ്ഞാറൻ ആഫ്രിക്കയിലേക്കുള്ള ഒരു യാത്രയുമായി ബന്ധപ്പെട്ട മങ്കിപോക്സ് ഒരാൾക്ക് ബാധിച്ചതായി ബ്രിട്ടീഷ് ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. “യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) പ്രാഥമിക ജീനോമിക് സീക്വൻസിംഗ് സൂചിപ്പിക്കുന്നത് ഈ കേസ് യുകെയിൽ പ്രചരിക്കുന്ന നിലവിലെ പകർച്ചവ്യാധി സ്ട്രെയിൻ അല്ലെന്നാണ്,” യുകെഎച്ച്എസ്എ പ്രസ്താവനയിൽ പറഞ്ഞു. അപകടകാരികളായ രോഗകാരികളെക്കുറിച്ചുള്ള ഉപദേശക സമിതിയുടെ (എസിഡിപി) സ്റ്റാൻഡിംഗ് ഉപദേശം അനുസരിച്ച് വ്യക്തിയെ റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഹൈ-ഇംപാക്റ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് (എച്ച്സിഐഡി) യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തിയുടെ അടുത്ത സമ്പർക്കക്കാരുടെ കോൺടാക്റ്റ് ട്രേസിംഗ് നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അണുബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് കേസുമായി അടുത്ത സമ്പർക്കം പുലർത്തിയ വ്യക്തികളുമായി ബന്ധപ്പെടാനും ആവശ്യാനുസരണം അവരെ വിലയിരുത്താനും ഉപദേശം നൽകാനും പ്രവർത്തിക്കുന്നുണ്ടെന്ന്, ഉഖ്സ ഇൻസിഡന്‍റ് ഡയറക്ടർ ഡോ. സോഫിയാ മാകി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ സെപ്റ്റംബർ എട്ടിന് ഇന്ത്യാ ഗേറ്റ് പരിസരത്ത് അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദന കർമം നിർവഹിക്കുക. നിലവിലുള്ള ഹോളോഗ്രാം പ്രതിമയ്ക്ക് പകരമായാണ് മാർബിളിൽ യാഥാർത്ഥ്യമാക്കിയ പൂർണകായ പ്രതിമ സ്ഥാപിക്കുക. സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്. 28 അടിയിൽ ഗ്രാനൈറ്റിൽ ആണ് പ്രതിമ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഭരണാധികാരികളുടെയും 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം. അതേസമയം, ഔദ്യോഗിക പരിപാടികൾക്കൊപ്പം പാർട്ടി പരിപാടികളും അമിത് ഷായുടെ സന്ദർശന പട്ടികയിലുണ്ട്. കോവളത്തെ ഹോട്ടൽ റാവിസിലാണ് സതേൺ സോണൽ കൗൺസിൽ യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. രാവിലെ 11ന് ആരംഭിക്കുന്ന യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. അതേസമയം, ഔദ്യോഗിക പരിപാടികൾക്കൊപ്പം പാർട്ടി പരിപാടികളും അമിത് ഷായുടെ സന്ദർശന പട്ടികയിലുണ്ട്. വൈകിട്ട് മൂന്നിന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന പട്ടികജാതി സംഗമമാണ്…
ഓണക്കാലത്ത് മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്; അന്തർ സംസ്ഥാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്
ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ബസുകൾ. മിക്ക സ്വകാര്യ ബസുകളും വിമാന ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഉത്സവ സീസണിൽ നിരക്ക് വർദ്ധനവ് സാധാരണമാണെങ്കിലും കൊള്ള തടയാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബെംഗളൂരുവിലെ മലയാളികൾ ഓണത്തിന് കാണം വിറ്റും ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളിൽ നിന്ന് ലാഭം കൊയ്യുകയാണ് സ്വകാര്യ ബസുകൾ. ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ടിക്കറ്റിന് 3,500 രൂപയാണ് നിരക്ക്. ഇതേദിവസം വിമാനത്തില്‍ പോയാല്‍ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയില്‍. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസ് ചാർജ് 2100 രൂപയാണ്. കേരളത്തിലേക്കുള്ള ട്രെയിനുകളിലും കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരെ കൊള്ളയടിക്കുകയാണ് സ്വകാര്യ ബസുകൾ. ഉത്സവ സീസണിൽ തോന്നുന്നതുപോലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നത് ബെംഗളൂരുവിലെ മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
ജിദ്ദ: ടൂറിസ്റ്റ് വിസയിലുള്ളവരെ ഹജ്ജ് സീസണിൽ ഹജ്ജ് നിർവഹിക്കാനോ ഉംറ നിർവഹിക്കാനോ അനുവദിക്കില്ലെന്ന് ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട നിയമങ്ങൾ ചൂണ്ടിക്കാട്ടി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. രാജ്യത്ത് താമസിക്കുമ്പോൾ എല്ലായ്പ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും വിനോദസഞ്ചാരികൾ പാലിക്കണമെന്നും പുതുതായി ഭേദഗതി ചെയ്ത ടൂറിസ്റ്റ് വിസ വ്യവസ്ഥയിൽ പറയുന്നു. ജിസിസി റെസിഡൻസി വിസയുള്ളവർക്ക് ഇ-ടൂറിസ്റ്റ് വിസയിൽ സൗദി അറേബ്യയിൽ പ്രവേശിക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു. ജിസിസി റെസിഡൻസി വിസയുടെ കാലാവധി കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും ഉണ്ടായിരിക്കണം. ഫസ്റ്റ് ക്ലാസ് വിസയുള്ള വ്യക്തിയുടെ ബന്ധുക്കൾക്കും സ്പോൺസർമാർക്കൊപ്പമുള്ള ഗാർഹിക തൊഴിലാളികൾക്കും ഇത് ബാധകമാണ്.
ആലുവ: എൽ.കെ.ജി വിദ്യാർത്ഥി സ്കൂൾ ബസിന്‍റെ എമർജൻസി വാതിലിലൂടെ റോഡിലേക്ക് വീണ സംഭവത്തിൽ എടത്തല പേങ്ങാട്ടുശേരി അൽഹിന്ദ് പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ നാലാംമൈൽ പാറേക്കാട്ടിൽ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. മോട്ടർ വാഹന വകുപ്പ് അനീഷിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കാനും നടപടി ആരംഭിച്ചു. ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ കളക്ടറും വിദ്യാഭ്യാസ ഉപഡയറക്ടറും പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് പേങ്ങാട്ടുശേരി ജംഗ്ഷനിലാണ് സംഭവം. ചുണങ്ങംവേലി ആശാരിക്കുടി എ.എം.യൂസഫിന്‍റെ മകൾ ഹൈസ ഫാത്തിമയാണ് വീണത്. എമർജൻസി ഡോർ ശരിയായി ഉറപ്പിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എതിർദിശയിൽ നിന്ന് വന്ന ബസ് പെട്ടെന്ന് നിർത്തിയതിനാൽ അപകടം കൂടുതൽ ഗുരുതരമല്ലാതായി. ബസിലുണ്ടായിരുന്നവരോ സ്കൂൾ അധികൃതരോ പരിക്കേറ്റ കുട്ടിക്ക് യഥാസമയം ചികിത്സ നൽകിയില്ലെന്നും പിതാവിന്‍റെ പരാതിയിൽ പറയുന്നു. വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 61 കുട്ടികളുമായി 42…
സൗദി: സൗദി അറേബ്യയുടെ പുതിയ അന്താരാഷ്ട്ര വിമാനക്കമ്പനിക്ക് റിയ എന്ന് പേര് നൽകും. പൊതുനിക്ഷേപ ഫണ്ട് ഉപയോഗിച്ച് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായാണ് എയർലൈൻ പ്രവർത്തിക്കുക. നിലവിലെ സൗദി അറേബ്യയിലെ ഏക ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെ ആസ്ഥാനം ജിദ്ദയാണ്. എണ്ണയെ മാത്രം ആശ്രയിക്കുന്നതിനുപകരം സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ മറ്റൊരു വിമാനക്കമ്പനി കൂടി ആരംഭിച്ചത്. രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് റിയയുടെ വരവ്. വിഷൻ 2030 ന്‍റെ ഭാഗമായി വ്യോമയാന മേഖലയിൽ 10,000 കോടി റിയാൽ നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരുണ്ടാകുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. നിലവിൽ ഇത് 40 ലക്ഷത്തിൽ താഴെയാണ്. നിലവിൽ സൗദി അറേബ്യയിലെ ഏക ദേശീയ വിമാനക്കമ്പനിയായ സൗദിയ 90 സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിൽ 27 ലക്ഷ്യസ്ഥാനങ്ങളും രാജ്യത്തിനകത്താണ്. ആഗോളതലത്തിൽ 150 ലധികം റൂട്ടുകളിൽ കമ്പനി…
തെരുവ് നായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കൈയിലും ശരീരത്തിലും നായയുടെ ഒമ്പതിലധികം കടിയേറ്റു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാവിലെ കാർമൽ എഞ്ചിനീയറിംഗ് കോളേജ് റോഡിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. പാൽ വാങ്ങാൻ പോയ അഭിരാമിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ ഇടക്കാല ബജറ്റ് പാർലമെന്‍റ് പാസാക്കി. ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയാണ് ബജറ്റ് അവതരിപ്പിച്ചത്. 225 അംഗ നിയമസഭയിൽ 115 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ പ്രധാന പ്രതിപക്ഷമായ എസ്ജെബി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് അംഗങ്ങൾ മാത്രമാണ് ഇടക്കാല ബജറ്റിനെ എതിർത്ത് വോട്ട് ചെയ്തത്. ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) മൂന്ന് നിയമസഭാംഗങ്ങളും ഓൾ സിലോൺ തമിഴ് കോൺഗ്രസിന്‍റെ രണ്ട് എംപിമാരും ഇടക്കാല ബജറ്റിനെ എതിർത്ത് വോട്ട് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) 2.9 ബില്യൺ ഡോളർ ധനസഹായം സ്വീകരിച്ച ശേഷമാണ് പ്രസിഡന്‍റ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ദുർബല വിഭാഗങ്ങളെ സഹായിക്കാൻ നികുതി പരിഷ്കരണം ഉണ്ടാകുമെന്ന് ബജറ്റിൽ പറയുന്നു. ആദായനികുതി, മൂല്യവർധിത നികുതി (വാറ്റ്), ടെലികമ്മ്യൂണിക്കേഷൻ ലെവി, വാതുവെപ്പ്, ഗെയിമിംഗ് ലെവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നികുതി പരിഷ്കാരങ്ങൾ ഇടക്കാല ബജറ്റിലുണ്ട്. ഈ വർഷം…
