Author: News Desk

തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്തർ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല അർപ്പിക്കാൻ നഗരത്തിലെത്തിയത്. രാവിലെ 10.30ന് ക്ഷേത്രപരിസരത്തുള്ള പണ്ഡാര അടുപ്പിൽ തീ തെളിയുന്നതോടെ നഗരത്തിലുടനീളം നിരത്തിയ അടുപ്പുകളിൽ പൊങ്കാല സമർപ്പണം ആരംഭിക്കും. കടുത്ത ചൂട് കണക്കിലെടുത്ത് നിർജ്ജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും വെള്ളം കുടിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 10.30 നാണ് അടുപ്പുവെപ്പ്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ദീപം തിടപ്പള്ളി, വലിയ തിടപ്പള്ളി എന്നിവിടങ്ങളിലെ പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം ദീപം സഹ മേൽശാന്തിക്ക് കൈമാറും. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. പണ്ഡാര അടുപ്പിൽ തയ്യാറാക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയത്ത് തന്നെ ഭക്തർ തയ്യാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം നൽകും.

Read More

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണച്ചു. നാളെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തി പുക ശമിപ്പിക്കാൻ വെള്ളം തളിക്കും. 30 അഗ്നിശമന സേനാ യൂണിറ്റുകളും 125 അഗ്നിശമന സേനാംഗങ്ങളും അഞ്ച് ദിവസമെടുത്താണ് തീ അണച്ചത്. മാലിന്യത്തിനടിയിൽ നിന്നുയരുന്ന പുക അകറ്റാനുള്ള ശ്രമങ്ങൾ നാളെയും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാവികസേനയുടെയും വ്യോമസേനയുടെയും സേവനം നാളെയും തുടരും. പുകയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, അങ്കണവാടികൾ, കിന്‍റർഗാർഡൻ, ഡേ കെയർ സെന്‍ററുകൾ എന്നിവ അടച്ചിടും. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. 

Read More

ന്യൂഡൽഹി: രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കാട്ടുതീ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ചൂടുള്ള കാലാവസ്ഥയെ നേരിടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും വേനൽക്കാലത്ത് ചെയ്യാൻ കഴിയുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യ പ്രവർത്തകരെയും ദുരന്തനിവാരണ സേനയെയും സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി. മെയ് 31 വരെ കടുത്ത ചൂടിന് സാധ്യതയുണ്ട്. ചൂട് ഭക്ഷ്യോൽപ്പാദനത്തെയും സാരമായി ബാധിക്കും. കഴിഞ്ഞ വർഷം മാർച്ചിൽ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. റാബി വിളകളുടെ ഉത്പാദനത്തെ ബാധിച്ചതിനാൽ കഴിഞ്ഞ വർഷം കയറ്റുമതി നിർത്തിവച്ചിരുന്നു.

Read More

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം കേരളവും തമിഴ്നാടും സംയുക്തമായി ആഘോഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.മാറുമറയ്ക്കൽ സമരത്തിന്‍റെ ഇരുനൂറാം വാർഷികത്തോടനുബന്ധിച്ച് നാഗർകോവിലിൽ തമിഴ്നാട് സെക്യുലർ പ്രോഗ്രസീവ് ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിണറായി വിജയനും എം.കെ സ്റ്റാലിനും വേദി പങ്കിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്. പിന്നീട് സംസാരിച്ച പിണറായി വിജയൻ വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ സ്റ്റാലിനെ ക്ഷണിച്ചു. ശതാബ്ദി ആഘോഷങ്ങൾ ഒരുമിച്ച് നടത്താമെന്നും പ്രഖ്യാപിച്ചു. എം കെ സ്റ്റാലിൻ തന്‍റെ സഹോദരനാണെന്ന് പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിന് ജനാധിപത്യത്തോട് അലർജിയാണ്. ബ്രാഹ്മണിക്കൽ കാലഘട്ടത്തിലേക്കാണ് സംഘപരിവാർ നീങ്ങുന്നത്. പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് അവർ നടത്തുന്നത്. നമ്മുടെ രാജ്യത്ത് ‘സനാതന ഹിന്ദുത്വം’ എന്ന വാക്ക് ഇപ്പോഴും കേൾക്കുന്നുണ്ട്.…

Read More

വൈകാതെ തന്നെ ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 10,000 അക്ഷരങ്ങളിൽ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു. ഫോളോവേഴ്സുമായി വിശദമായി കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നവർക്ക് ട്വിറ്ററിലെ ക്യാരക്ടർ പരിമിതി പലപ്പോഴും ഒരു പ്രധാന തടസ്സമാകാറുണ്ട്. പുതിയ മാറ്റം അവർക്ക് ആശ്വാസമായേക്കും. നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബർമാർക്ക് 4,000 ക്യാരക്ടര്‍ പരിധിയിൽ ട്വീറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ സാധാരണ ഉപയോക്താക്കൾക്ക് 280 ക്യാരക്ടര്‍ പരിധിക്കുള്ളിൽ മാത്രമേ ട്വീറ്റ് ചെയ്യാൻ കഴിയൂ.

Read More

കാൺപുർ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത യുവാക്കൾ അറസ്റ്റിൽ. കാൺപൂരിലെ ഒരു കഫേയിൽ വച്ചാണ് ഡോക്ടർമാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂർ ബലാത്സംഗം ചെയ്തത്. കുട്ടിയെ കഫേയിലേക്ക് വിളിച്ചു വരുത്തുക ആയിരുന്നെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. കുടിക്കാൻ നൽകിയ പാനീയത്തിൽ മയക്ക് മരുന്ന് കലർത്തി. തുടർന്ന് പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സ്വയം പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരം മുഴുവൻ കടിച്ച് മുറിവേൽപ്പിച്ചു. വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നഗ്ന രംഗം ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേഡ് ഉപയോഗിച്ച് തന്‍റെ പേര് എഴുതിയിരുന്നു. മറ്റാരെയും വിവാഹം കഴിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു. കുട്ടിയിൽ നിന്ന് പണവും വാങ്ങി. എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

Read More

പുതിയ ചിത്രമായ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി നടൻ അമിതാഭ് ബച്ചൻ. വാരിയെല്ലിന്‍റെ തരുണാസ്ഥിയിൽ പൊട്ടലും വേദനയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ ബ്ലോഗിലാണ് അപകടാനന്തര വിശദാംശങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടേണ്ടതുണ്ടെന്ന് അമിതാഭ് ബച്ചൻ തന്‍റെ ബ്ലോഗിൽ എഴുതി. പ്രൊജക്ട് കെ എന്ന സിനിമയുടെ ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തനിക്ക് പരിക്കേറ്റതായി അദ്ദേഹം എഴുതി. വാരിയെല്ലിന്‍റെ തരുണാസ്ഥിക്കും വലത് വാരിയെല്ലിലെ പേശികൾക്കും പോട്ടലുണ്ട്. ഷൂട്ട് റദ്ദാക്കി. ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിലെ ഡോക്ടർ പരിശോധിച്ചെന്നും സി.ടി സ്കാനിന് ശേഷം വീട്ടിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ വിശ്രമത്തിലാണ്. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന അനുഭവപ്പെടുന്നുണ്ട്. ആരോഗ്യം സാധാരണ നിലയിലാകാൻ കുറച്ച് ആഴ്ചകൾ എടുക്കും. വേദനയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാൽ, സുഖം പ്രാപിക്കുന്നതുവരെ ചെയ്യേണ്ട എല്ലാ ജോലികളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജൽസയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. അതിനാൽ, വൈകുന്നേരം ജൽസ ഗേറ്റിൽ…

Read More

കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. പാർലമെന്‍റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജനുവരിയിൽ രാജിവച്ചിരുന്നു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് അമീറിന്‍റെ മകൻ ഷെയ്ഖ് അഹമ്മദ് നവാഫ് പ്രധാനമന്ത്രിയാകുന്നത്. കുവൈത്ത് പൗരൻമാരുടെ വ്യക്തിഗത, ഉപഭോക്തൃ വായ്പകൾ സർക്കാർ ഏറ്റെടുക്കാൻ നിർദ്ദേശിക്കുന്ന കരട് ബില്ലിനെ പറ്റിയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയാണ് ഷെയ്ഖ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കാനുണ്ടായ കാരണം.

Read More

നാസിക്: ഉള്ളിക്ക് തുച്ഛമായ വില മാത്രമേ ലഭിക്കുന്നുളളുവെന്ന് ആരോപിച്ച് കർഷകൻ ഒന്നര ഏക്കർ ഉള്ളി പാടത്തിന് തീയിട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള കൃഷ്ണ ഡോംഗ്രെ എന്ന കർഷകനാണ് കിലോയ്ക്ക് രണ്ട് മുതൽ നാല് രൂപ വരെ വില കുറഞ്ഞതിനെ തുടർന്ന് ഇത്തരത്തിൽ സർക്കാരിനെ പ്രതിഷേധം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കർഷകന്റെ വാദം. “നാല് മാസം കൊണ്ട് ഒന്നര ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. വിളവെടുത്ത ഉള്ളി വിപണിയിലെത്തിക്കാൻ 30,000 രൂപയാണ് ചെലവ്. എന്നാൽ ആകെ ലഭിക്കുന്നത് 25,000 രൂപയിൽ താഴെയാണ്,” കർഷകൻ പറഞ്ഞു. ഉള്ളിപ്പാടം കത്തിക്കുന്നത് കാണാൻ വരണമെന്നു ക്ഷണിച്ച് മുഖ്യമന്ത്രിക്കു ചോര കൊണ്ട് കത്തെഴുതി അയച്ച‌തായും കർഷകൻ പറഞ്ഞു.

Read More

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നല്കിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. അതേസമയം, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴ് വരെയുള്ള ക്ലാസുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് ഇത് ബാധകമാവുക. വടവുകോട്- പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അവധിയായിരിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ, ഡേ കെയർ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

Read More