- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട പെരുനാട് സ്വദേശിനി അഭിരാമിക്ക് പേവിഷബാധയേറ്റിരുന്നതായി സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ സ്രവ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പന്ത്രണ്ടുകാരിയായ അഭിരാമി മരിച്ചത്. പേവിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിൻ എടുത്തിട്ടും അഭിരാമി ഗുരുതരാവസ്ഥയിലായിരുന്നു. ഓഗസ്റ്റ് 13ന് രാവിലെ പാൽ വാങ്ങാൻ പോകവെയാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റു. ഇവയിൽ, കണ്ണിന് സമീപം ആഴത്തിലുള്ള മുറിവേറ്റിരുന്നു. അരമണിക്കൂറോളം തെരുവ് നായ കുട്ടിയെ ആക്രമിച്ചതായാണ് വിവരം. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് അഭിരാമി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഡൽഹി: സംസ്ഥാന തിരഞ്ഞെടുപ്പ് അടുക്കുന്ന ഗുജറാത്തിൽ വലിയ പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയത്. എൽപിജി സിലിണ്ടർ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾ ഉയരുന്നുണ്ട്. ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും നിരക്ക് ആദ്യം കുറയ്ക്കണമെന്നാണ് ട്രോളുകളിൽ നിറയുന്നത്. കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും സിലിണ്ടറുകളുടെ വില കൂടുതലാണ്. അതേസമയം, ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ മൂന്ന് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇവ രണ്ടു നിർണായക പ്രഖ്യാപനങ്ങളാണ്.
തിരുവനന്തപുരം: കെഎസ്ആർടിസിയെ മൂന്ന് മേഖലകളായി വിഭജിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഓരോ മേഖലയ്ക്കും അതിന്‍റേതായ എക്സിക്യൂട്ടീവ് ഡയറക്ടർമാരുണ്ടാകും. യൂണിയൻ നേതാക്കൾക്കുള്ള സംരക്ഷണം 50 ആയി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് കൂപ്പണുകൾ വിതരണം ചെയ്യുന്നത് സർക്കാർ തീരുമാനമല്ലെന്നും ഈ ഘട്ടത്തിൽ അഡ്വാൻസും ബോണസും നൽകാൻ കഴിഞ്ഞേക്കില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്ര ചെയ്യുന്നവർ പൊലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണമെന്ന് കേരളാ പോലീസിന്റെ അറിയിപ്പ്. സംസ്ഥാന പോലീസ് മീഡിയ സെന്ററാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഓണാവധിക്കാലത്ത് വീടുപൂട്ടി യാത്ര ചെയ്യുന്നവർ ഇക്കാര്യം പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പൊലീസിനെ അറിയിച്ചാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും. ഇത്തരം വീടുകൾക്ക് സമീപം പൊലീസിന്റെ സുരക്ഷയും പട്രോളിംഗും ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. കേരള പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനായ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, വിവരങ്ങൾ നൽകുന്നതിന് മോർ സർവീസസ് വിഭാഗത്തിലെ ‘ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ’ ലിങ്കിൽ ക്ലിക്കുചെയ്യാം. നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പട്രോളിംഗും സുരക്ഷയും ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കും. 2020 ൽ പ്രാബല്യത്തിൽ വന്ന ഈ സംവിധാനം ഇതുവരെ 2,945 പേർ ഉപയോഗിച്ചു. കണ്ണൂർ ജില്ലയിൽ 450 പേർ വീട് പൂട്ടിയിട്ടുള്ള യാത്രയെ കുറിച്ച് അറിയിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 394 പേരും എറണാകുളം ജില്ലയിൽ 285…
സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ആറാം പാതിരയുമായി എത്തുന്നു എന്ന പ്രഖ്യാപനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘ആറാം പാതിര’ അടുത്ത വർഷം തന്നെ റിലീസ് ചെയ്യുമെന്ന സൂചനയാണ് കുഞ്ചാക്കോ ബോബൻ നൽകുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ, മിഥുൻ മാനുവൽ തോമസ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാജിക്കൽ പാതിര, ദൈവകൃപയാൽ 2023 വലുതും മികച്ചതുമാകും, പാർടണേഴ്സ് ഇൻ ക്രൈം എന്നാണ് താരം കുറിച്ചത്. കുഞ്ചാക്കോ ബോബന്‍റെ അഞ്ചാം പാതിരയിലെ അന്വർ ഹുസൈൻ എന്ന കഥാപാത്രത്തിന്‍റെ തുടർച്ചയാണ് പുതിയ ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായിരുന്നു അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. തിരുവനന്തപുരം ജില്ലയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിലധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീരദേശ/കായലോര/മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ക്വാറി, ഖനനം, ഗതാഗതം, ടൂറിസം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടർ അറിയിച്ചു.
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര മേഖലകളിലും ഓറഞ്ച് അലേർട്ട് തുടരേണ്ടതുണ്ട്. അധികൃതരുടെ നിർദ്ദേശപ്രകാരം, മാറേണ്ട പ്രദേശങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളുമായി സഹകരിക്കണം. ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ എല്ലാ ജില്ലകളിലെയും ഐആർഎസ് ഉദ്യോഗസ്ഥർ ജില്ല വിട്ടുപോകരുത്. കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബ്രിട്ടന്റെ പുതിയ പ്രധനമന്ത്രിയായി മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തിൽ മുന്നിട്ട് നിന്ന ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് വിജയമുറപ്പിച്ചത്.
കുഞ്ചാക്കോ ബോബൻ നായകനായ രതീഷ് ബാലകൃഷ്ണൻ പോതുവാൾ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. സിനിമ ബോക്സ് ഓഫീസിൽ 50 കോടി രൂപ കളക്ഷൻ നേടിയിരുന്നു. സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സെപ്റ്റംബർ 8ന് സ്ട്രീമിംഗ് ആരംഭിക്കും. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിൻ തൊട്ടുമുമ്പ് അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പരസ്യം ഇടത് സൈബർ വിംഗുകൾ രാഷ്ട്രീയവത്കരിക്കുകയും സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ റിലീസിന് ശേഷം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. ആദ്യ ദിനം 1.25 കോടി രൂപയാണ് ചിത്രം നേടിയത്. ഓഗസ്റ്റ് 18 മുതൽ ജിസിസി കേന്ദ്രങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിൽ പതിനാറ് പേരുണ്ടായിരുന്നു. 2 പേർ മരണമടഞ്ഞു, നാല് പേരെ കാണാതായി. 10 പേരെ രക്ഷപ്പെടുത്തി. അടുത്ത കുറച്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ മധ്യ, തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
