- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍റെ ബെഞ്ച് പരിഗണിക്കുന്നത്. ഓണാവധിക്കായി കോടതി അടച്ചതിനാൽ അതിജീവിതയുടെ ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് വിളിക്കും. അടച്ചിട്ട മുറിയിലായിരിക്കും രഹസ്യ വിചാരണ നടക്കുക. കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റി. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കോടതി മാറ്റത്തിന് ദിലീപ് എതിരാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടത്താൻ സി ബി ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷനും അതിജീവിതയും നല്‍കിയ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് സി ബി ഐ കോടതിയില്‍ തന്നെ തുടരണം. വനിത ജഡ്ജി തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു പ്രത്യേക ഉത്തരവിലൂടെ വനിത ജഡ്ജിയുള്ള സി ബി ഐ കോടതിയിലേക്ക് മാറ്റിയത്.
കോട്ടയം: കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വെട്ടിക്കുളം സ്വദേശി സിറിൾ (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. പുലർച്ചെ തോടിന് സമീപത്തെ റോഡിലൂടെ കടന്നുപോവുകയായിരുന്ന യാത്രക്കാരാണ് കാർ തലകീഴായി മറിഞ്ഞതായി പൊലീസിനെ അറിയിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി കാർ പുറത്തെടുത്തു. മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ദുബായ്: സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റതിന് പിന്നാലെ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബാക്കിയുള്ള രണ്ടു കളികളും ജയിക്കണം. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. രാത്രി 7.30നാണ് മത്സരം. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കേണ്ടതായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും ടീമിന് അത് പ്രയോജനപ്പെടുത്താനായില്ല.
ഉക്രെയ്ൻ: ഉക്രെയ്നിനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലർക്ക് ധീരതയ്ക്കുള്ള പുരസ്കാരം. 34കാരനായ ഇവാൻ നെപററ്റോവിനാണ് പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചത്. അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ 25 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നെപററ്റോവിനെ യുദ്ധഭൂമിയിലേക്ക് അയച്ചത്. ഉക്രെയ്നിനെതിരായ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ, റഷ്യ പതിനായിരക്കണക്കിന് കുറ്റവാളികളെ യുദ്ധമുന്നണിയിലേക്ക് അയച്ചു. അവരിൽ ഒരാളായിരുന്നു നെപററ്റോവ്. ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം നൽകി പുടിൻ വീണ്ടും വിമർശനങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. റഷ്യൻ സർക്കാർ അദ്ദേഹത്തിന് രണ്ട് ധീരതയ്ക്കുള്ള അവാർഡുകൾ സമ്മാനിച്ചു. വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത സംഘത്തിലെ ഒരു കണ്ണിയായിരുന്നു ഇവാൻ നെപ്പററ്റോവ്. പൊലീസ് യൂണിഫോം അണിഞ്ഞാണ് ഇവർ ആളുകളെ കൊലപ്പെടുത്തിയിരുന്നത്. സംഘത്തിൽ ഇയാൾ ഉൾപ്പെടെ 8 പേർ തടവിലായി.
മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് പണം കൈമാറിയതായി അറസ്റ്റിലായ നൈജീരിയൻ യുവാവും യുവതിയും പറഞ്ഞു. ഇന്നലെ ഡൽഹിയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സെർവർ ഹാക്ക് ചെയ്യാൻ ഇടനിലക്കാർ സഹായിച്ചതായും സൂചനയുണ്ട്. ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ പണം തട്ടുന്നത്. ബാങ്കുകൾക്ക് സാങ്കേതിക സഹായം നൽകുന്ന കമ്പനികൾക്ക് ഇതിൽ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ബാങ്കിലെ മറ്റാർക്കും ഇതിൽ പങ്കില്ലെന്ന് ബാങ്ക് ജീവനക്കാർ പൊലീസിനോട് പറഞ്ഞു. സെർവർ ഹാക്ക് ചെയ്ത് ദിനംപ്രതി ഇടപാടിന്റെ തോത് വർധിപ്പിക്കുകയാണ് നൈജീരിയക്കാർ ചെയ്തത്. തുടർന്ന് ഉത്തർപ്രദേശിലെയും പശ്ചിമ ബംഗാളിലെയും ഇവരുടെ വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി. തുടർന്ന് നൈജീരിയയിലേക്ക് മാറ്റി. വളരെ സാധാരണക്കാരായ ആളുകൾക്കാണ് പണം നഷ്ടമായത്. കൂടുതൽ ബാങ്കുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് മന്ത്രി ആർ ബിന്ദു ഇന്ന് 12.30ന് തൃശൂരിൽ പ്രഖ്യാപിക്കും. ജൂലൈ നാലിന് നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്കോർ ഓഗസ്റ്റ് 4ന് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടു മാർക്ക് കൂടി സമീകരിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
സംഘപരിവാര്‍ മാതൃകയിലുള്ള കൊടി; സിപിഐഎം പ്രവർത്തകർ ഗണേശോത്സവാഘോഷത്തിൽ പങ്കെടുത്തതിൽ വിവാദം
പാലക്കാട്: വിനായക ചതുർത്ഥി നിമജ്ജന ശോഭായാത്രയിൽ സംഘപരിവാർ മാതൃകയിലുള്ള പതാകകൾ ഉപയോഗിച്ച് സി.പി.ഐ.എം പ്രവർത്തകർ പങ്കെടുത്തതിൽ വിവാദം. പാലക്കാട് ചിറ്റൂർ അഞ്ചാം മൈലിലാണ് സംഭവം. വിപ്ലവ ഗണേശോത്സവം എന്ന പേരിലാണ് ശോഭായാത്ര സംഘടിപ്പിച്ചത്. സി.പി.ഐ.എം പ്രാദേശിക നേതാക്കളും പ്രവർത്തകരും ഗണേശോത്സവത്തിൽ പങ്കെടുത്തിരുന്നു. ഇതിന്‍റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അതേസമയം, മഞ്ഞക്കൊടിയാണ് ഉപയോഗിച്ചതെന്നും കാവിക്കൊടിയല്ലെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു. പ്രദേശത്തെ ഒരു ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ജനകീയ പരിപാടിയാണിതെന്ന് സി.പി.ഐ.എം നല്ലേപ്പിള്ളി-2 ലോക്കൽ സെക്രട്ടറി സി.ശിവൻ പറഞ്ഞു.
ന്യൂ ഡൽഹി: പേരിലോ ചിഹ്നത്തിലോ സാമുദായിക ചുവയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തിലോ പ്രീണനത്തിലൂടെയോ വോട്ട് തേടുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ഈ വിഷയത്തില്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വി ആണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും, തെരഞ്ഞടുപ്പ് കമ്മീഷനും നോട്ടിസ് അയച്ചത്.
ചരിത്രവും ഗിന്നസ് വേൾഡ് റെക്കോർഡും (ജിഡബ്ല്യുആർ) സൃഷ്ടിച്ച് ഒരു ലക്ഷം ആർത്തവ കപ്പുകൾ 24 മണിക്കൂറിനുള്ളിൽ എറണാകുളത്ത് സൗജന്യമായി വിതരണം ചെയ്തു. ‘കപ്പ് ഓഫ് ലൈഫ്’ കാമ്പയിന് നേതൃത്വം നൽകുന്ന എറണാകുളം എംപി ഹൈബി ഈഡന് ഓഗസ്റ്റ് 31ന് കൊച്ചിയിലെ ലുലു മാളിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് ലഭിച്ചു. മുത്തൂറ്റ് ഫിനാൻസിന്‍റെ പിന്തുണയോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ജില്ലാ ഭരണകൂടവും നൂറുകണക്കിന് ആളുകളും ലോകറെക്കോർഡിനായി സഹകരിച്ചു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം മുതൽ ലുലു മാൾ വരെയുള്ള നൂറിലധികം കേന്ദ്രങ്ങളിൽ ഗുണഭോക്താക്കൾക്ക് കപ്പുകൾ വിതരണം ചെയ്തു. “ഈ വിഭാഗത്തിൽ ഇതിന് മുൻപ് സമാനമായ ഒരു റെക്കോർഡും ഉണ്ടായിട്ടില്ല. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ സാനിറ്ററി ഉൽപ്പന്നങ്ങൾ സംഭാവന ചെയ്ത വിഭാഗമാണിത്. ജിഡബ്ല്യുആർ അഡ്ജുഡിക്കേറ്റർ സ്വപ്നിൽ ദംഗാരിക്കർ പറഞ്ഞു.
ന്യൂ ഡൽഹി: ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിനും സിഖ് സമൂഹത്തിനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തു. ബിജെപി നേതാവ് മന്‍ജിന്ദര്‍ സിംഗ് സിർസയാണ് സുബൈറിനെതിരെ പരാതി നൽകിയത്. ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ പാകിസ്ഥാൻ ബാറ്റ്സ്മാൻ ആസിഫ് അലിയുടെ ക്യാച്ച് അർഷ്ദീപ് സിംഗിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ അർഷ്ദീപ് സിങ്ങിനെതിരെ സൈബർ ആക്രമണങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ക്യാച്ച് പാഴാക്കിയതിന്‍റെ പേരിൽ അർഷ്ദീപ് സിങ്ങിനെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെയായിരുന്നു സുബൈറിന്‍റെ ട്വീറ്റ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പ്രചാരണങ്ങളുടെ സ്ക്രീൻഷോട്ടുകൾ ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.
