- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
ഡൽഹി: ഇന്ത്യയും ബംഗ്ലാദേശും 7 സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. കുഷിയാര നദിയിലെ ജലം പങ്കിടുന്നതിനും റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കൂടുതൽ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും സഹകരണം വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ഇരു പ്രധാനമന്ത്രിമാരും സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു. രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് ഹസീനയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. കുഷിയാര നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. റെയിൽ വേ, ബഹിരാകാശം, ഐടി എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും കൂടുതൽ അടുത്ത് പ്രവർത്തിക്കും. ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതി പ്രസരണ ലൈനുകളും ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു. ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, ഭീകരവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശികവും അന്തർ ദ്ദേശീയവുമായ വിഷയങ്ങളിലും ഇരുവരും ആശയവിനിമയം നടത്തി.
റദ്ദാക്കിയ 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്ന സര്‍ക്കാരുകള്‍ പരിഹാര നടപടി സ്വീകരിക്കണം;സുപ്രീംകോടതി
ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട സെക്ഷൻ 66 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാന സർക്കാരുകൾ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. റദ്ദാക്കിയ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതിനെതിരെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സെക്ഷൻ 66 എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ചില സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും അങ്ങനെയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന്…
എവിടെ പോയാലും നായ്ക്കളുടെ ശല്യം; ദൈവത്തിന്‍റെ സ്വന്തം നാട് അപകടകരമായ സ്ഥിതിയിലെന്ന് വി ഡി സതീശൻ
പത്തനംതിട്ട: തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കാൻ ആരോഗ്യ, മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വിഷയം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇത് വളരെ ഗൗരവമേറിയ ഒരു പ്രശ്നമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കേണ്ട തെരുവുനായ വന്ധീകരണം സംസ്ഥാനത്ത് നടക്കുന്നില്ല. കഴിഞ്ഞ 2-3 വർഷമായി ഇതാണ് അവസ്ഥയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് മാലിന്യങ്ങളുടെ വർദ്ധനവ് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമായി. വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കണം. ഞങ്ങൾ നിയമസഭയിൽ പറഞ്ഞതിന് ശേഷമാണ് ഇതിനായി കമ്മിറ്റി രൂപീകരിച്ചത്. കുട്ടികളെ സ്കൂളിൽ വിടാൻ അമ്മമാർക്ക് ഭയമാണ്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിക്കപ്പെടുന്ന സ്ഥലം വളരെ അപകടകരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു. എവിടെ പോയാലും, നായ്ക്കളുടെ ശല്യമാണ്. അഭിരാമിയുടെ കുടുംബത്തിന്‍റെ ദുഃഖം നമുക്ക് എങ്ങനെ പരിഹരിക്കാനാകും, അത് എത്ര ദയനീയമാണ്. കേരളത്തിന് അപമാനകരമായ സംഭവമായി പോയെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷ: ഒഡീഷയിലെ പുരി ജില്ല വിഷ ഉറുമ്പുകളുടെ പിടിയിൽ. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. ചിലർ ഉറുമ്പിന്‍റെ ശല്യത്തെത്തുടർന്ന് സ്ഥലം വിട്ടു. പ്രളയജലം ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉറുമ്പുകൾ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഒഡീഷ കാർഷിക സാങ്കേതിക സർവകലാശാലയും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടുകൾ, റോഡുകൾ, വയലുകൾ, മരങ്ങൾ തുടങ്ങി ഗ്രാമത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ഉറുമ്പുകളാണ്. ഉറുമ്പിന്‍റെ കടിയേറ്റ പലർക്കും ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നുണ്ട്. വളർത്തുമൃഗങ്ങളും ഉറുമ്പുകളുടെ ആക്രമണത്തിന് ഇരയാവുന്നുണ്ട്. എവിടെപ്പോയാലും ഉറുമ്പുനാശിനി കൂടെ കൊണ്ടുനടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഉറുമ്പുനാശിനി കൊണ്ട് വൃത്തം വരച്ച് അതിനുള്ളിലാണ് ആളുകൾ കഴിയുന്നത്.
തിരുവനന്തപുരം: പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ഉപയോഗിച്ച വാക്സിന്‍റെയും സെറത്തിന്‍റെയും കേന്ദ്ര ലാബിന്‍റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പറും സഹിതമാണ് കത്ത് അയച്ചത്. കെഎംഎസ്‌സിഎലിനോട് വീണ്ടും വാക്‌സീന്‍ പരിശോധനയ്ക്കയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സെൻട്രൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം, വാക്സിന്‍റെ ഗുണനിലവാരം ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകുന്നത് സെൻട്രൽ ഡ്രഗ് ലബോറട്ടറിയാണ്. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റ് നേടിയ വാക്സിനും സെറവുമിണ് നായയുടെ കടിയേറ്റ് ആശുപത്രിയിലെത്തിയവർക്കും മരിച്ച അഞ്ച് പേർക്കും നൽകിയത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയുടെ മരണത്തിൽ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പരിശോധന വേഗത്തിലാക്കാൻ നിർദ്ദേശം നൽകണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ജപ്പാൻ: ടോക്കിയോയിൽ നിന്നുള്ള 38-കാരനായ ഷോജി മോറിമോട്ടോയ്ക്ക് നമ്മിൽ ഭൂരിഭാഗം പേർക്കും അസൂയ തോന്നുന്ന ജോലിയാണ്. ഒന്നും ചെയ്യാതെ യാത്രകളിൽ അനുഗമിക്കുന്നതിനാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. ടോക്കിയോയിൽ താമസിക്കുന്ന ഷോജി ക്ലയന്റുകൾക്കൊപ്പം ഒരു ദിവസം സഹയാത്രികനായി അനുഗമിക്കുന്നതിന് 10,000 യെൻ (ഏകദേശം 5,633 രൂപ)ആണ് ഈടാക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 4 വർഷത്തിനിടെ മൊറിമോട്ടോ 4,000 പേർക്കൊപ്പം ഒരു കൂട്ടായി പോയിട്ടുണ്ട്. “അടിസ്ഥാനപരമായി, ഞാൻ എന്നെത്തന്നെ വാടകയ്ക്ക് നൽകുകയാണ്. എന്‍റെ ക്ലയന്‍റുകൾ എന്നെ എവിടെ വേണമെന്ന് ആഗ്രഹിക്കുന്നോ, അവിടെയാണ് എന്‍റെ ജോലി, പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കുക എന്നതാണ് എന്‍റെ ജോലി,” മോറിമോട്ടോ പറഞ്ഞു. ട്വിറ്ററിൽ 250,000 ഫോളോവേഴ്സുള്ള മൊറിമോട്ടോ, തന്‍റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും മൈക്രോ ബ്ലോഗിംഗ് സൈറ്റിലൂടെ മാത്രമാണ് തന്നെ ബന്ധപ്പെടുന്നതെന്ന് പറഞ്ഞു. ഇവരിൽ ഒരാൾ 270 തവണ മോറിമോട്ടോയെ നിയമിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ: ജനവാസമുള്ള പ്രദേശങ്ങളിൽ ആനകൾ പ്രവേശിച്ച് വിളകൾ നശിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, കാട്ടാന ആശുപത്രി വാർഡിൽ കയറീയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പശ്ചിമബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. കാട്ടാനകൾ ആശുപത്രി വാർഡിൽ കയറി ഇടനാഴിയിലൂടെ സ്വതന്ത്രമായി വിഹരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വാർഡിന്‍റെ ഇടനാഴികളിലൂടെ ആനകൾ യാതൊരു ഭയവുമില്ലാതെ നടക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിലുണ്ടായിരുന്നവരാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഇടനാഴിയുടെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്കിടെ കയറാൻ ആനകൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. മൂന്ന് കാട്ടാനകളാണ് സൈനിക കന്‍റോൺമെന്‍റിനുള്ളിലെ ആശുപത്രി വാർഡിൽ എത്തിയത്.
ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റൻ ടെംബ ബവുമ ടീമിൽ തിരിച്ചെത്തിയപ്പോൾ സൂപ്പർതാരം റസി വാൻഡർ ഡസ്സൻ ടീമിൽ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ലോകകപ്പ് ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. ഡസ്സൻ പുറത്തായതോടെ യുവ വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സ് ടീമിൽ ഇടം പിടിച്ചു. ടെംബ ബവുമ, ക്വിന്‍റൺ ഡി കോക്ക്, ഹെന്‍റിച്ച് ക്ലാസെൻ, റീസ ഹെൻഡ്രിക്സ്, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആന്‍റിച്ച് നോർജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റില്ലി റോസൗ, തബ്രൈസ് ഷംസി, ട്രിസ്റ്റാൻ സ്റ്റബ്സ് എന്നിവർ അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കൻ ടീം.
അടിമാലി: മാങ്കുളത്തെ പുലി ഗോപാലനെ കാണാൻ ആരാധകർ ഒഴുകിയെത്തുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ഗോപാലനെ കാണാൻ നിരവധി പേരാണ് എത്തുന്നത്. ഗോപാലൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നാട്ടുകാർ അദ്ദേഹത്തിന് സ്വീകരണവും ഒരുക്കുന്നുണ്ട്. നിരവധി സമ്മാനങ്ങളുമായാണ് ആളുകൾ ഗോപാലനെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നത്. ചിലർ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ ആശുപത്രി സന്ദർശിച്ച് ജിം കോർബറ്റ് പുരസ്കാരവും ഗോപാലന് നൽകി. 10,001 രൂപയാണ് സമ്മാനത്തുക. നാട്ടുകാർ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പ്രശംസാപത്രവും ഫലകവും വിതരണം ചെയ്യും. രാഷ്ട്രീയ കിസാൻ മഹാസംഘിന്‍റെ കർഷക വീരശ്രീ അവാർഡും ഗോപാലന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘കിഫ’യുടെ ലീഗൽ സെൽ സൗജന്യ നിയമസഹായവും ഗോപലന് ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ സർക്കാരാണ് ഗോപാലന്റെ ആശുപത്രി ചിലവുകൾ വഹിക്കുന്നത്. ആദ്യ ഘട്ടത്തിലെ തുക കഴിഞ്ഞ ദിവസം വനം വകുപ്പ് അദ്ദേഹത്തിന് നൽകിയിരുന്നു. കൂടുതൽ ചിലവ് ആവശ്യമായി വന്നാൽ അതും വഹിക്കാൻ തയ്യാറാണെന്ന് ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലനെ അറിയിച്ചിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പൊഷ്കീരി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ച ഷോപ്പിയാൻ ജില്ലയിലെ നാഗ്ബാൽ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
