- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘തല്ലുമാല’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ‘മണവാളന്‍ തഗ് ഓണ്‍ ദി വേ ആണ്, അതിനൊരു അര്‍ത്ഥമേ ഉള്ളൂ, തല്ലുമാല വരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്ത് വാർത്ത പങ്കുവച്ചത്. ചിത്രം ഓഗസ്റ്റ് പന്ത്രണ്ടിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ നവവധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപള്ളി സ്വദേശിനിയായ നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പ്രതി അനീഷ് കഴുത്ത് ഞെരിച്ചു. മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഫാനിൽ കെട്ടി തൂക്കാനും ശ്രമിച്ചു. മുറിയിൽ നിന്ന് കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച തുണി ഫോറൻസിക് സംഘം കണ്ടെടുത്തു. ജൂലൈ എട്ടിനാണ് വർക്കല സ്വദേശിയായ അനീഷ് ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിതയെ വിവാഹം കഴിച്ചത്. ദുബായ് തുറമുഖത്ത് ജോലി ചെയ്യുകയായിരുന്നു അനീഷ്. വിവാഹശേഷം ഇരുവരും വിദേശത്തേക്ക് പോയി. അനീഷിന്‍റെ കാലുവേദനയ്ക്ക് ചികിത്സയ്ക്കായി 10 ദിവസം മുൻപാണ് ഇവർ നാട്ടിലെത്തിയത്. ഇരുവരും തമ്മിൽ നിരന്തരം വാക്കുതർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയും വാക്കേറ്റമുണ്ടായി. അനീഷ് വീട്ടിലെ വിളക്കെടുത്ത് ഭാര്യയുടെ തലയ്ക്കടിച്ചു. സംഭവസമയത്ത് അനീഷിന്‍റെ മാതാപിതാക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു.…
കോഴിക്കോട്: മലയോര മേഖലകളിൽ പലയിടത്തും കനത്ത മഴ. തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുൾപൊട്ടലുണ്ടായി. വലിയ ശബ്ദത്തിൽ ചെളിയും വെള്ളവും ഒലിച്ചുപോയതായി നാട്ടുകാർ പറഞ്ഞു. ഉരുൾപൊട്ടലിലെ മണ്ണും വെള്ളവും കല്ലുകളും മറിപ്പുഴയിൽ പതിച്ചു. വനമേഖലയായതിനാൽ വിളനാശമോ ജീവഹാനിയോ ഇല്ല. കനത്ത മഴയിൽ മൂന്നാർ വട്ടവടയിലെ കോവിലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. പഴയതോട്ടം-കോവിലൂർ, വട്ടവട-കോവിലൂർ, ചിലന്തിയാർ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. വെൺമണി കൾച്ചറൽ സെന്‍ററിന് മുന്നിലെ കലുങ്ക് ഒലിച്ചുപോയി. ഇതുവഴിയുള്ള ഗതാഗതം താറുമാറായി. പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച മഴയിൽ വട്ടവട മേഖലയിൽ നാശനഷ്ടമുണ്ടായി. റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു.
ന്യൂഡൽഹി: എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജുകളിലെ മാനേജ്മെന്‍റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരത്തിനായി എൻ.എസ്.എസ്. നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എയ്ഡഡ് ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ 15 ശതമാനം മാനേജ്മെന്‍റ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിൽ സർക്കാർ ഇടപെടലിന് വഴിയൊരുക്കുന്ന നിയമഭേദഗതിക്കെതിരെയാണ് എൻഎസ്എസ് ഹർജി ഫയൽ ചെയ്തത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയെ ചോദ്യം ചെയ്താണ് എൻഎസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ എയ്ഡഡ് കോളേജുകളെയും അൺ എയ്ഡഡ് കോളേജുകളെയും തുല്യമായി പരിഗണിക്കാനാവില്ലെന്നായിരുന്നു എൻ.എസ്.എസിന്‍റെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും സചിവോത്തപുരം ഹോമിയോ കോളേജ് ചെയർമാനുമായ ജി.ഡോ.സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു കുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേരള മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) നിയമത്തിലെ സെക്ഷൻ 2…
കോഴിക്കോട്: മാവേലിയുടെ വേഷത്തിൽ ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം പങ്കുവെച്ച് കേരള പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മാവേലി വേഷം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രമാണ് കേരള പൊലീസ് പങ്കുവച്ചത്. ‘മാവേലി കഥയെഴുതുന്നു’ എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്. ഈ വർഷത്തെ ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തുടനീളം ഓണാഘോഷം നടക്കും. 32 വേദികളിലായാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.
ദുബായ്: പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെ പിന്തുണച്ച് ബിജെപി. അർഷ്ദീപ് ഇന്ത്യയുടെ അഭിമാനമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. ഏഷ്യാ കപ്പ് സൂപ്പർ ഫോറിനിടെ പാകിസ്ഥാൻ ഇന്നിംഗ്സിന്‍റെ 18-ാം ഓവറിൽ അർഷ്ദീപ് പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നത്. രവി ബിഷ്ണോയി എറിഞ്ഞ ഓവറിൽ പാക് താരം ആസിഫ് അലിയെ പുറത്താക്കാന്‍ സാധിക്കുമായിരുന്ന അവസരം അര്‍ഷ്ദീപ് നഷ്ടപ്പെടുത്തി. ക്യാച്ച് നഷ്ടപ്പെട്ടതിന് ശേഷം വിക്കിപീഡിയയിൽ ഉൾപ്പെടെ ചിലർ അർഷ്ദീപ് ഖാലിസ്ഥാൻ ആണെന്ന് തിരുത്തി എഴുതി. അർഷ്ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നിൽ പാക് ചാര ഏജൻസിയാണെന്നതുൾപ്പെടെയുള്ള പ്രതികരണങ്ങൾ ഉയർന്നിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹർജിയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവിക്കാനായി ഹർജി ഹൈക്കോടതി മാറ്റിവെച്ചു. ഹർജിയിൽ രഹസ്യവാദമാണ് നടന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. അതേസമയം, കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. അടുത്ത വർഷം ജനുവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. വിചാരണ സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ന്യൂഡല്‍ഹി: വ്യവസായി സൈറസ് മിസ്ത്രിയുടെ അപകടത്തിന് ശേഷം റോഡ് സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. റോഡപകടങ്ങൾ കുറയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് മാത്രം ശ്രമങ്ങൾ നടത്തുന്നതിൽ അർത്ഥമില്ലെന്നും പൊതുജന പങ്കാളിത്തം അനിവാര്യമാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കാറിൽ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ട എന്നാണ് വിചാരം. മുന്നിലുള്ളവർ മാത്രമേ സീറ്റ് ബെൽറ്റ് ധരിക്കാവൂ എന്നാണ് തെറ്റിദ്ധാരണ. എന്നാൽ മുന്നിൽ ഇരിക്കുന്നവരും പിന്നിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഗഡ്കരി പറഞ്ഞു. സാധാരണക്കാർക്ക് മാത്രമല്ല, ഞാൻ യാത്ര ചെയ്ത നാല് മുഖ്യമന്ത്രിമാരുടെ കാറുകളിലും ഇതേ സ്ഥിതിയായിരുന്നു. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യം രൂപീകരിക്കാനുള്ള സാധ്യത തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ റാലിക്കായി ന്യൂഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുകയല്ല, മറിച്ച് പ്രതിപക്ഷത്തെ ഒരുമിച്ച് നിർത്തുക എന്നതാണ് തന്‍റെ മുൻഗണനയെന്ന് നിതീഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിലെത്തിയ നിതീഷ് കുമാർ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ട് പ്രതിപക്ഷത്തിന് ഒന്നിക്കാൻ കഴിയില്ലെന്നാണ് നിതീഷിന്‍റെ നിലപാട്. ഇടതുപാർട്ടികളും പ്രാദേശിക പാർട്ടികളും മറ്റ് പ്രതിപക്ഷ പാർട്ടികളും ഒന്നിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിഹാർ വെള്ളപ്പൊക്കത്തിൽ നട്ടംതിരിയുമ്പോൾ നിതീഷ് രാഷ്ട്രീയ ടൂറിസത്തിൽ ഏർപ്പെടുകയാണെന്ന് ബിജെപി ആരോപിച്ചു.
പാകിസ്ഥാൻ : പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,290 ആയി. മലേറിയ, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പടരുകയാണ്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 492 പേർ. ഖൈബർ പഖ്തുൻഖ്വയിൽ 286 പേരും ബലൂചിസ്ഥാനിൽ 259 പേരുമാണ് മരിച്ചത്. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മഞ്ജർ തടാകം പ്രളയജലം നിയന്ത്രിക്കുന്നതിനായി അധികൃതർ തുറന്നുവിട്ടു. ഇതുമൂലം ഒരു ലക്ഷത്തോളം പേർക്ക് വീട് ഒഴിയേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണിത്. രാജ്യത്തിന്‍റെ മൂന്നിലൊന്ന് ഭാഗവും വെള്ളപ്പൊക്കത്തെ നേരിടുകയാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, പാകിസ്ഥാനിലെ 1,70,000 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളപ്പൊക്കത്തെ തുടർന്ന് മുങ്ങിയിരിക്കുകയാണ്. ഇതിൽ 57 ജില്ലകളിലായി 78,000 ചതുരശ്ര കിലോമീറ്റർ കൃഷി ഭൂമിയും ഉൾപ്പെടുന്നു. നെല്ല്, ഗോതമ്പ്, ഉള്ളി എന്നിവ കൃഷി ചെയ്യുന്ന വയലുകളുടെ നാശം കാരണം രാജ്യത്തിന്‍റെ കരുതൽ ഭക്ഷണം 65 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. ആസന്നമായ ശൈത്യകാലവും…
