- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന് ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര് സ്ഥാനത്തേക്ക് ചര്ച്ചകള് സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിന്‍റെ ആദ്യ പാദ പോരാട്ടത്തിൽ മുംബൈ സിറ്റി ഇന്ന് ബെംഗളൂരുവിനെ നേരിടും. മുംബൈയിലാണ് മത്സരം നടക്കുക. ഈ സീസണിന്‍റെ തുടക്കത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഓരോ ജയം വീതം നേടിയിരുന്നു. സീസണിലെ നിരാശാജനകമായ തുടക്കത്തിന് ശേഷമാണ് ബെംഗളൂരു സെമി ഫൈനലിൽ എത്തിയത്. മുംബൈക്കെതിരെ ഈ നേട്ടം ആവർത്തിക്കാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത്. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം, അക്കാര്യത്തിൽ ഒരു സംശയവുമില്ല. എന്നിരുന്നാലും, ഒരു സാഹചര്യത്തിൽ ഗോൾ വഴങ്ങേണ്ടി വന്നാൽ അതിൽ പതറി, തുടർച്ചയായി രണ്ടോ മൂന്നോ ഗോൾ കൂടി വഴങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നതാണ് ഉറപ്പാക്കേണ്ടത്. കാരണം രണ്ടാം പാദം ശ്രീ ശ്രീകണ്ഠീരവയിൽ കളിക്കുമ്പോൾ തങ്ങളും പോരാട്ടത്തിൽ സജീവമായുണ്ടാകണമെന്ന് ബെംഗളൂരു എഫ്സി പരിശീലകൻ സൈമൺ ഗ്രേസൺ പറഞ്ഞു.
കൊച്ചി: കൊച്ചിയിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നാളെ സമർപ്പിക്കാൻ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിർദേശം. കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഹർജിയിൽ കക്ഷിചേർത്തു. ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി നാളെയും ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഹർജി പരിഗണിക്കൽ നാളത്തേക്ക് മാറ്റി. ബ്രഹ്മപുരത്തെ തീപിടിത്തം മനുഷ്യനിർമിതമാണോയെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം തീപിടിത്തങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു കോർപ്പറേഷൻ സെക്രട്ടറിയുടെ മറുപടി. മാലിന്യം നിക്ഷേപിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെന്നും ബോധവൽക്കരണം നടത്തിവരികയാണെന്നും കോർപ്പറേഷൻ സെക്രട്ടറി മറുപടി നൽകി.
പാരിസ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ബയേണിനെതിരായ രണ്ടാം പാദ മത്സരം കടുത്തതായിരിക്കുമെന്ന് പിഎസ്ജിയുടെ അർജന്‍റീനിയൻ താരം ലയണൽ മെസ്സി. ജയിക്കാൻ പരമാവധി ശ്രമിക്കുമെന്നും മെസി കൂട്ടിച്ചേർത്തു. ഞങ്ങൾ കിരീടത്തിനായി പോരാടുകയാണ്. മാഴ്സെയ്ക്കെതിരായ മത്സരത്തിൽ ഞങ്ങൾ വളരെയധികം മെച്ചപ്പെട്ടു. ഈ വിജയത്തോടെ ടീം കൂടുതൽ ശക്തമാവുകയാണ്. ബയേണിനെതിരെ ജയിച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്ന് മെസ്സി വ്യക്തമാക്കി. തങ്ങൾ മ്യൂണിക്കിലേക്ക് പോകുന്നു. അവരുടെ സ്റ്റേഡിയത്തിൽ ജയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എല്ലാം ശരിയായി ചെയ്താൽ, ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ യാത്ര തുടരാൻ കഴിയും. അതിനായാണ് ശ്രമിക്കുന്നതെന്നും മെസി കൂട്ടിച്ചേർത്തു.
ലണ്ടന്‍: ആർഎസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം പൂർണ്ണമായും മാറി. ആർ.എസ്.എസ് എന്ന ഒരൊറ്റ സംഘടനയാണ് ഇതിന് കാരണം. മൗലികവാദവും ഫാസിസവും ഉയർത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു. മുസ്ലിം ബ്രദർഹുഡിന്‍റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിൽ രൂപംകൊണ്ട തീവ്രവാദ സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്. അധികാരത്തിലെത്താൻ ജനാധിപത്യത്തെ ഉപയോഗിക്കുകയും ജനാധിപത്യ മത്സരത്തെ അട്ടിമറിക്കുകയുമാണ് അവരുടെ ആശയമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എല്ലായ്പ്പോഴും അധികാരത്തിൽ തുടരുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി/മക്ക: റമദാൻ അടുക്കുന്തോറും ഉംറ തീർത്ഥാടനത്തിനുള്ള തിരക്കും നിരക്കും വർദ്ധിച്ചു. യുഎഇയിൽ നിന്നുള്ള തീർത്ഥാടകരുടെ എണ്ണം 65 ശതമാനവും നിരക്ക് 15 ശതമാനവും വർദ്ധിച്ചു. ഒരാഴ്ചകൊണ്ട് നൂറോളം ബസുകൾ സർവീസ് ഉണ്ടായിട്ടും സീറ്റുകളില്ല. മക്കയിലെയും മദീനയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സീറ്റുകളില്ലാത്തതും നിരക്ക് ഉയരാൻ കാരണമായതായി ഉംറ ഏജൻസികൾ സൂചിപ്പിച്ചു. ഉംറയ്ക്ക് പോകുന്നതിന് 1700 ദിർഹത്തിൽ നിന്ന് 2000 ദിർഹമായി ഉയർന്നു. റംസാൻ അടുക്കുന്തോറും നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വിശുദ്ധ റമദാൻ മാസത്തിൽ ഉംറ നിർവഹിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് തിരക്കിന് കാരണം. ആഴ്ചയിൽ നൂറോളം ബസുകളാണ് യു.എ.ഇയിൽ നിന്ന് ഉംറ സർവീസ് നടത്തുന്നത്. ഒരു ബസിലെ 50 പേർ ഉൾപ്പെടെ ശരാശരി 5,000 പേരാണ് യു.എ.ഇയിൽ നിന്ന് ഉംറയ്ക്ക് പോകുന്നത്. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഇതിൽ ഉൾപ്പെടും.
രജനീകാന്തിന്‍റെ മകൾ ഐശ്വര്യയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു. വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ഷൂട്ടിംഗ് സെറ്റിൽ ജോയിൻ ചെയ്തു. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ രജനീകാന്ത് അതിഥി വേഷത്തിൽ എത്തുന്നു. വിഷ്ണു വിശാലാണ് നായകൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്നും ഇടവേളയെടുത്താണ് താരം ഷൂട്ടിങ്ങിന് എത്തിയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രജനീകാന്ത് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് അറിയുന്നത്. നടി ജീവ രാജശേഖറും ലാൽ സലാമിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരേ സമയം ഒന്നിലധികം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
തൃശൂർ: തിരുവാണിക്കാവിലെ വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സദാചാര ഗുണ്ടകൾ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച ബസ് ഡ്രൈവർ മരണപ്പെട്ടു. ചേർപ്പ് സ്വദേശി സഹർ ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹർ മരിച്ചത്. ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹറിനെ ആക്രമിച്ച 6 പേർ ഇപ്പോഴും ഒളിവിലാണ്. തൃശ്ശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു 32 കാരനായ സഹർ. സഹറിന്‍റെ സുഹൃത്ത് ഒരു പ്രവാസി മലയാളിയുടെ ഭാര്യയാണെന്ന് പോലീസ് പറഞ്ഞു. അർദ്ധരാത്രിയിൽ ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്. ഇതിനിടെ അർദ്ധരാത്രിയിൽ സുഹൃത്തിന്‍റെ വീട്ടിലെത്തിയത് ചോദ്യം ചെയ്ത് സദാചാര ഗുണ്ടകൾ എത്തി. അതേസമയം ഇവർ വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നെന്നും പറയുന്നു. അവർ സഹറിനെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി മർദ്ദിച്ചു. കടുത്ത മർദ്ദനത്തെ തുടർന്ന് സഹറിന്‍റെ വൃക്കകൾ തകരാറിലായിരുന്നു. വാരിയെല്ലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ…
ദഹനപ്രശ്നങ്ങൾ നേരിടുമ്പോൾ നാം ഇഞ്ചിനീര് കുടിക്കാറുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് മ്യൂണിക്ക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ലെയ്ബ്നിസ് സെന്റർ ഫോർ ഫുഡ് സിസ്റ്റംസ് ബയോളജി. ദഹനം സുഗമമാക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ ഇഞ്ചിയിൽ ധാരാളമുണ്ട്. ഇവയെ കൂടാതെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുള്ളതിനാൽ പനി, ജലദോഷം എന്നിവക്ക് സിദ്ധൗഷധമാണ് ഇഞ്ചി. രക്തസമ്മർദ്ദം ഇല്ലാതാക്കി ലിപിഡ് എന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിലും ഇഞ്ചിക്ക് കഴിവുണ്ട്. കോശങ്ങളെ സംരക്ഷിക്കുന്ന ഗുണങ്ങൾ കാണപ്പെടുന്നതിനാൽ ദീർഘകാല ക്യാൻസറുകളുടെ ചികിത്സയിൽ ഇഞ്ചി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണങ്ങളും നടന്നുവരുന്നു. ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും പ്രധാന ചേരുവയായ ചുക്ക് മഹൗഷധി എന്നാണ് അറിയപ്പെടുന്നത്. അമാശയത്തിന്റെയും, കുടലിന്റെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച്, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ, തുടങ്ങിയ ബുദ്ധിമുട്ടുകൾ അകറ്റുന്നതിനും ചുക്ക് ഉപയോഗിക്കാം.
ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ വച്ച് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. നിയന്ത്രണം വിട്ട ബസ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി. പിറവം- കോട്ടയം റൂട്ടിലോടുന്ന ജയ് മേരി ബസാണ് അപകടത്തിൽപ്പെട്ടത്. കട പൂർണമായും തകർന്നു. അപകടസമയത്ത് കടയിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന 20 ഓളം യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊച്ചി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ബാല ഐസിയുവിലാണ്. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറോട് ആരോഗ്യസ്ഥിതി അന്വേഷിച്ചു. നിർമാതാവ് എൻ എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ഉണ്ണി മുകുന്ദനൊപ്പമുണ്ടായിരുന്നു.
