- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ്
Author: News Desk
ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരും ; കെസി വേണുഗോപാല്‍
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ’യിൽ അസ്വസ്ഥരായവർ അഴിച്ചുവിടുന്ന നുണകൾക്കും കുപ്രചാരണങ്ങൾക്കുമുള്ള തക്കതായ മറുപടി ജാഥയിലുടനീളം ജനങ്ങൾ നൽകുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസിന്‍റെ യാത്ര എതിരാളികളെ പിടിച്ചുകുലുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് രാഹുലിന്‍റെ ടീഷർട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയർത്തുന്നത്. ഇതാണോ രാജ്യത്തെ ഭരണപക്ഷം ചെയ്യേണ്ടതെന്നും വേണുഗോപാൽ ചോദിച്ചു. വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരാണ് കോൺഗ്രസിന്‍റെ യാത്ര. ജനങ്ങൾക്കിടയിൽ സ്നേഹം പരത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഭാരത് ജോഡോ യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയമാണ്. ബി.ജെ.പി സർക്കാർ ഒരുമിപ്പിക്കാനല്ല, നിയമം കൊണ്ട് പോലും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. യാത്ര കഴിയുമ്പോൾ ജനങ്ങൾ കോൺഗ്രസിനൊപ്പം അണിചേരുമെന്നും വേണുഗോപാൽ പറഞ്ഞു.
തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാറ്റൊട്ടും കുറയാതെ പുലികളിറങ്ങി.പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്‍റർ, ശക്തൻ പുലികളി സംഘം എന്നിവയാണ് ഇത്തവണ ചുവടുവയ്ക്കുന്ന അഞ്ച് ടീമുകൾ. ഇതിൽ ആദ്യ മൂന്ന് ഗ്രൂപ്പുകൾ എംജി റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. വിയ്യൂർ സംഘം ബിനി ജംഗ്ഷൻ വഴിയും ശക്തൻ ടീം എം.ഒ റോഡ് വഴിയും സ്വരാജ് റൗണ്ടിൽ എത്തും. 5 ഗ്രൂപ്പുകളിലായി 250 ലധികം കലാകാരൻമാരാണ് പങ്കെടുക്കുന്നത്. വീറും വാശിയും കുറയാതെ സ്വരാജ് റൗണ്ടിൽ അവർ ചുവടുവയ്ക്കും. പുലികളിയുടെ സമാപനത്തോടെ വിജയികളെ പ്രഖ്യാപിക്കുമെങ്കിലും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ പതിവ് സമ്മാന വിതരണ ചടങ്ങ് ഉണ്ടാകില്ല. ആ ചടങ്ങ് മറ്റൊരു ദിവസം നടക്കും. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാൽ പുലികളി ആഘോഷം മാറ്റിവയ്ക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള പുലികളിക്ക് ഒരുങ്ങിയിരുന്ന പുലിമടകളിലെ ആവേശം കെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാൽ ഒരുക്കങ്ങൾ…
പാകിസ്ഥാൻ : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്നും ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലേക്ക് മടങ്ങിയെന്നും പിടിഐ നേതാവ് അസ്ഹർ മഷ്വാനി പറഞ്ഞു. വിമാനാപകടത്തിൽ നിന്ന് ഇമ്രാൻ ഖാൻ രക്ഷപ്പെട്ടുവെന്ന ചില മാധ്യമ റിപ്പോർട്ടുകൾക്ക് മറുപടിയായാണ് മഷ്വാനിയുടെ പ്രസ്താവന. പഞ്ചാബിലെ ഗുജ്രൻ വാലയിലേക്ക് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം. വിമാനത്തിലെ ഏതെങ്കിലും സാങ്കേതിക തകരാർ സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് പിടിഐ നേതാവ് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ എഴുതി. ലാൻഡ് ചെയ്ത ശേഷം ഇമ്രാൻ ഖാൻ റോഡ് മാർഗം ഗുജ്രൻ വാലയിലേക്ക് പോയി. ഈ മാസമാദ്യം ഇമ്രാൻ ഖാന്‍റെ സുരക്ഷാ വാഹനത്തിന് ഇസ്ലാമാബാദിൽ തീപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ വരുന്നത്.
മാഡ്രിഡ്: സീസണിൽ എഫ്സി ബാഴ്സലോണയ്ക്ക് ചെലവഴിക്കാൻ കഴിയുന്ന തുക വർദ്ധിപ്പിച്ച് സ്പാനിഷ് ലാലിഗ. പുതിയ തീരുമാനം അനുസരിച്ച്, കറ്റാലൻ ക്ലബിന് ഈ സീസണിൽ കളിക്കാർക്കും ജീവനക്കാർക്കുമായി ഏകദേശം 5,305 കോടി രൂപ ചെലവഴിക്കാൻ കഴിയും. കഴിഞ്ഞ സീസണിൽ 1,164 കോടി രൂപയായിരുന്നു കളിക്കാരുടെ ശമ്പള പരിധി. ക്ലബ്ബിന്‍റെ പുതിയ പ്രസിഡന്‍റ് യോഹാൻ ലാപോർട്ട ടെലിവിഷൻ നിരക്കിന്‍റെ 25 ശതമാനവും സ്റ്റുഡിയോയുടെ ഓഹരിയുടെ ഒരു നിശ്ചിത ശതമാനവും വിറ്റഴിച്ച് ക്ലബിന്‍റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തിയതിനെ തുടർന്നാണ് ഈ പരിധി ഉയർത്തിയത്. കഴിഞ്ഞ സീസണിൽ, കുറഞ്ഞ നിരക്ക് കാരണം മികച്ച കളിക്കാരെ കൊണ്ടുവരാൻ ക്ലബ്ബിന് കഴിഞ്ഞില്ല. റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്. 5,523 കോടി രൂപയാണ് റയലിന് ചെലവഴിക്കാൻ കഴിയുക. അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത് (2757 കോടി രൂപ). ക്ലബ്ബിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് ലാലിഗ പരിധി നിശ്ചയിക്കുന്നത്.
ശ്രീനഗർ: രണ്ട് വർഷം മുമ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ലെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 ന്‍റെ പേരിൽ കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല. പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആസാദ് നിലപാട് വ്യക്തമാക്കിയത്. “ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പ്രയാസമാണ്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ വകുപ്പിന്‍റെ പേരിൽ കശ്മീരിലെ ജനങ്ങളെ ചൂഷണം ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഈ വകുപ്പിന്‍റെ പേരിൽ ഞാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ല. ഏതായാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പാണ്”, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ചൂഷണം മൂലം മാത്രം കശ്മീരിൽ ഇതിനകം ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 5,00,000 ലധികം…
കൊച്ചി: കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥയിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. അനുകൂല സാഹചര്യമെന്ന് പറയുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. നേതൃതലത്തിൽ മാറ്റമില്ല. പേപ്പറിലുളള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നും മോദി പറഞ്ഞു. വിമർശനങ്ങൾക്ക് പിന്നാലെയാണ് പ്രകാശ് ജാവദേക്കറിന് കേരളത്തിന്‍റെ ചുമതല നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി തന്‍റെ അതൃപ്തിയും വിമർശനവും ഉന്നയിച്ചത്. “അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുന്നില്ല. നേതാക്കൾക്ക് എപ്പോഴും ഒരേ കാര്യം തന്നെയാണ് പറയാനുള്ളത്. പാർട്ടിയുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്ന് പറയുന്ന സാമുദായ വിഭാഗങ്ങളെ ഒപ്പം നിർത്താൻ നടപടികൾ ഉണ്ടാകുന്നില്ല. സംഘടനാപരമായി വിവിധ പരിപാടികൾ നടത്തുണ്ടെന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ട്. പക്ഷേ, പേപ്പറിൽ കാണുന്ന ഗുണഫലമൊന്നും പ്രവൃത്തിയിൽ കാണാനില്ലല്ലോ?” പ്രധാനമന്ത്രി ചോദിച്ചു. എപ്പോഴും കാണുന്ന മുഖങ്ങൾ നേതൃതലത്തിൽ പോരാ. പാർട്ടിക്ക് പുതുമുഖങ്ങളെ കണ്ടെത്താൻ കഴിയണം. പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കോർ കമ്മിറ്റി…
കൊല്ലം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും എന്നാൽ നിയന്ത്രണങ്ങൾ ഉടനടി ആവശ്യമില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. “പ്രതീക്ഷിക്കുന്നത് പോലെ പണലഭ്യത ഉണ്ടായാല്‍, ട്രഷറി നിയന്ത്രണത്തിന്‍റെ ആവശ്യമില്ല. അർഹിക്കുന്ന കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് ബുദ്ധിമുട്ടിന് കാരണം. മാധ്യമങ്ങൾ ഇത് പറയണം. സാമ്പത്തിക ബുദ്ധിമുട്ട് എന്നതിനർത്ഥം ഖജനാവ് അടച്ചുപൂട്ടും എന്നല്ല. ഓവർ ഡ്രാഫ്റ്റ് ആവശ്യമാണെന്ന് കരുതുന്നില്ല. ഓവർ ഡ്രാഫ്റ്റ് നിയമപരമാണ്” അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കുമൊപ്പം നിൽക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിദ്ദു മൂസെവാല കൊലക്കേസ് പ്രതികള്‍ സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തൽ
പഞ്ചാബ്: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ നടൻ സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് പൊലീസ്. പ്രതികൾ ദിവസങ്ങളോളം മുംബൈയിൽ തങ്ങുകയും സൽമാൻ ഖാന്‍റെ യാത്രകൾ നിരീക്ഷിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിൽ നിന്നാണ് നിർണായക വിവരങ്ങൾ പഞ്ചാബ് പൊലീസിന് ലഭിച്ചത്. കേസിലെ അവസാന പ്രതിയായ ദീപക് മുണ്ടി, കൂട്ടാളികളായ കപിൽ പണ്ഡിറ്റ്, രജീന്ദർ എന്നിവരെ പശ്ചിമ ബംഗാൾ-നേപ്പാൾ അതിർത്തിയിൽ നിന്ന് ശനിയാഴ്ചയാണ് നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ കപിൽ പണ്ഡിറ്റിന് സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ടതിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ സൽമാൻ ഖാനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ മറ്റ് പ്രതികളെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും അഭിസംബോധന ചെയ്തതായി ആരോപിക്കപ്പെടുന്ന ‘നിങ്ങള്‍ മൂസെവാലയെപ്പോലെയാകും’ എന്ന സന്ദേശമുള്ള കത്ത് മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡില്‍ നിന്ന്…
പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്. ഉപയോക്താക്കൾക്ക് തീയതി അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ചാറ്റുകളിൽ സന്ദേശങ്ങൾ തിരയാൻ കഴിയും എന്നതാണ് എത്താൻ പോകുന്ന പുതിയ ഫീച്ചർ. ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വാട്ട്സ്ആപ്പിന്‍റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്ഡേറ്റ് നിലവിൽ ലഭ്യമാണ്. ചാറ്റിൽ ഒരു സന്ദേശത്തിനായി തിരയുമ്പോൾ, പ്രത്യക്ഷപ്പെടുന്ന കീബോർഡിന്‍റെ മുകളിൽ ഒരു കലണ്ടർ ബട്ടൺ ഉണ്ടാകും. അതിൽ ക്ലിക്കുചെയ്യുമ്പോൾ, തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണും. തീയതി തിരഞ്ഞെടുക്കുകയാണെങ്കിൽ, ആ തീയതിയിൽ ലഭിച്ച സന്ദേശങ്ങൾ കാണാൻ കഴിയും.
എതിർ ഡിഫൻഡർമാരെ വരച്ച വരയിൽ നിർത്തുന്ന മെക്സിക്കൻ ടീമിന്‍റെ വിങ്ങർ ഹെസ്യൂസ് മാനുവൽ കൊറോണ ഖത്തർ ലോകകപ്പിനുള്ള മെക്സിക്കൻ ടീമിൽ ഉണ്ടാകില്ല. സ്പാനിഷ് ക്ലബ് സെവിയ്യയുടെ താരമായ കൊറോണയ്ക്ക് ക്ലബ്ബിനായി പരിശീലനം നടത്തുന്നതിനിടെ ഇടത് കാലിന് പരിക്കേറ്റിരുന്നു. രണ്ടു വർഷം മുൻപ് സൗഹൃദ മത്സരത്തിൽ മെക്സിക്കോ കരുത്തരായ നെതർലൻഡ്സിനെ അവരുടെ തട്ടകത്തിൽ 1–0നു തോൽപിച്ചപ്പോൾ ആ അട്ടിമറിയുടെ സൂത്രധാരനായിരുന്നു മൈതാനത്തു പറന്നു കളിച്ച കൊറോണ. മത്സരശേഷം മെക്സിക്കൻ കോച്ച് ടാറ്റ മാർട്ടിനോ കൊറോണയെ “ഞങ്ങളുടെ നെടുംതൂൺ” എന്നാണ് വിശേഷിപ്പിച്ചത്. ആ തൂണാണ് ഇപ്പോൾ തകർന്നു വീണിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ജർമനിയെ തകർത്ത് പുറത്തേക്കുള്ള വഴി കാണിച്ച മെക്സിക്കോ ഇത്തവണ അർജന്‍റീന, സൗദി അറേബ്യ, പോളണ്ട് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ്. ലയണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും കളിക്കുന്ന ഗ്രൂപ്പിൽ നിന്ന് രക്ഷപെടണമെങ്കിൽ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് മെക്സിക്കൻ പരിശീലകൻ മാർട്ടിനോയ്ക്ക് മറ്റാരെക്കാളും നന്നായി അറിയാം. അർജന്‍റീന ദേശീയ ടീമിന്‍റെ മുൻ പരിശീലകനും ലയണൽ…
