- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ചർച്ചയിൽ വന്ന് ഇരയെക്കാളേറെ വേട്ടക്കാരനെ അനുകൂലിക്കുന്നതിൽ അത്ഭുതം തോന്നുന്നു; സിബി മലയിൽ
കൊച്ചി: ഇരയെക്കാൾ വേട്ടക്കാരനെ അനുകൂലിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെന്ന് സംവിധായകൻ സിബി മലയിൽ. നടിയെ ആക്രമിച്ച സംഭവം ഉൾപ്പെടെയുള്ള കേസുകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു സംവിധായകന്‍റെ പ്രതികരണം. തെറ്റിനെ ശരിയെന്നു ന്യായീകരിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ചാനലിലെ ചർച്ചകളിൽ മാത്രമല്ല നീതിന്യായ വ്യവസ്ഥയിൽ ഉൾപ്പെടെ ഇവരുണ്ട്. ഇതെല്ലാം ആർക്കാണ് പരിഹരിക്കാൻ കഴിയുക എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് വിഷയത്തിലായാലും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് സിനിമ ചെയ്താലും വിമർശനങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് മുഖമില്ലാത്ത ആളുകളാണ് സൈബർ ആക്രമണങ്ങൾ നടത്തുന്നത്. അവർ നേരിട്ട് വരില്ല. ഇവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും രണ്ട് പക്ഷങ്ങളുണ്ട്. തെറ്റിനും ശരിക്കും ഒപ്പം പക്ഷങ്ങളുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കിരീടസാധ്യത ഏറ്റവും കൂടുതൽ പ്രവചിച്ചിരുന്ന ഇന്ത്യ ഫൈനൽ പോലും കാണാതെ പുറത്തായി. സ്ക്വാഡ് സെലക്ഷനും പ്ലെയിംഗ് ഇലവനിലെ നിരന്തരമായ പരീക്ഷണങ്ങളും ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമായതായി വിലയിരുത്തലുണ്ട്. ഇതിനുപുറമെ, ഇന്നിംഗ്സിന്‍റെ മധ്യ ഓവറുകളിൽ ഇന്ത്യൻ ടീമിന്‍റെ മന്ദഗതിയിലുള്ള ബാറ്റിംഗ് ബി.സി.സി.ഐ നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പിന്‍റെ പ്രകടനം ബിസിസിഐ അധികൃതരും സെലക്ഷൻ കമ്മിറ്റിയും സംയുക്തമായി വിലയിരുത്തിയപ്പോഴാണ് വിഷയം ഏറെ ചർച്ചയായത്.
ദക്ഷിണ കൊറിയ: സ്വകാര്യതാ ലംഘനം ആരോപിച്ച് ആൽഫബെറ്റിന്‍റെ ഗൂഗിൾ, മെറ്റ പ്ലാറ്റ്ഫോമുകൾക്ക് ദക്ഷിണ കൊറിയ പിഴ ചുമത്തിയതായി രാജ്യത്തെ വ്യക്തിഗത വിവര സംരക്ഷണ കമ്മീഷൻ അറിയിച്ചു. ഗൂഗിളിന് 69.2 ബില്യൺ വോൺ (49.8 മില്യൺ ഡോളർ), മെറ്റക്ക് 30.8 ബില്യൺ വോൺ എന്നിങ്ങനെയാണ് കമ്മിഷൻ പിഴയിട്ടത്. ഗൂഗിളും മെറ്റയും ഉപയോക്താക്കളുടെ പെരുമാറ്റ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തപ്പോൾ വ്യക്തമായി സേവന ഉപയോക്താക്കളെ അറിയിച്ചില്ല. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ അനുമാനിക്കുകയോ ഇഷ്ടാനുസൃതമാക്കിയ പരസ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്തപ്പോൾ മുൻകൂർ സമ്മതം വാങ്ങിയിട്ടില്ലെന്നും കമ്മീഷൻ പറഞ്ഞു.
അബുദാബി: ബസ്മതി ഒഴികെയുള്ള അരി കയറ്റുമതിക്ക് കേന്ദ്രസർക്കാർ 20% തീരുവ ഏർപ്പെടുത്തിയതും നുറുക്കരിയുടെ കയറ്റുമതി നിരോധിച്ചതും ഗൾഫിൽ 20% വില വർദ്ധനവിന് കാരണമാകും. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ഉൽപാദനത്തിലെ ഗണ്യമായ ഇടിവാണ് കയറ്റുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്.
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വ്യോമതാവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പദ്ധതിയിടുന്നു. ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് യുഎവികൾ വാങ്ങും. കഴിഞ്ഞ വർഷം ജമ്മുവിലെ വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം ജൂണിൽ ജമ്മുവിൽ നടന്ന ഡ്രോൺ ആക്രമണം രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ ആക്രമണമായിരുന്നു. ഇതോടെ സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിക്കേണ്ടത് ആവശ്യമായി വന്നു. സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ പുലർച്ചെയാണ് വ്യോമതാവളത്തിൽ തകർന്നുവീണത്. ആദ്യ ആക്രമണത്തിൽ, അതീവ സുരക്ഷാ സാങ്കേതിക മേഖലയിലെ ഒരു നില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. ആറ് മിനിറ്റിന് ശേഷം രണ്ടാമത്തെ ഡ്രോൺ സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് ഇടിച്ചുകയറുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. ആക്രമണത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികർക്ക് പരിക്കേറ്റു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ജമ്മുവിലെ ഡ്രോൺ ആക്രമണം പാകിസ്ഥാൻ തീവ്രവാദികൾ ഉയർത്തുന്ന പുതിയ വെല്ലുവിളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിർത്തി വഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കള്ളനോട്ടുകളും…
പനജി: ഗോവയിൽ വീണ്ടും രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് തനവാഡെ അവകാശപ്പെട്ടു. മുതിർന്ന നേതാക്കളായ മൈക്കൽ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൂറുമാറ്റം. നിയമസഭാ സ്പീക്കറെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും എംഎൽഎമാർ കണ്ടതായാണ് റിപ്പോർട്ട്. നിയമസഭ ചേരാത്ത അവസരത്തിൽ സ്പീക്കറുമായുള്ള എം.എൽ.എമാരുടെ കൂടിക്കാഴ്ച അസാധാരണമാണ്. മൊത്തം എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗവും പാർട്ടി വിട്ടാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ബാധകമാകില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കൂറുമാറ്റ വാർത്തകൾ പുറത്തുവരുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. മൈക്കിൾ ലോബോ, ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് രണ്ട് മാസം മുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം കാമത്തിനെയും ലോബോയെയും അയോഗ്യരാക്കണമെന്ന് കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെടുകയും ഏഴ് എംഎൽഎമാരെ കോൺഗ്രസ് കൂടെ നിർത്തുകയും ചെയ്തതോടെ…
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ ഇ.പി ജയരാജൻ ഒഴികെയുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. പ്രതികൾ ആരോപണങ്ങൾ നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. ഇ.പി ജയരാജൻ ഹാജരാകില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെ അടുത്ത തവണ ഹാജരാകാൻ കോടതി നിർദേശിച്ചു. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ അഞ്ച് പ്രതികളാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായത്. 2015ൽ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ സഭയ്ക്കുള്ളിൽ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ഗുജറാത്ത്: 200 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടുത്തു. ഗുജറാത്ത് തീരത്ത് നിന്ന് 33 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായാണ് ബോട്ട് പിടികൂടിയത്. ബോട്ടിൽ നിന്ന് 40 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഗുജറാത്തിൽ നിന്ന് പഞ്ചാബിലേക്ക് റോഡ് മാർഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരൻമാരെ ചോദ്യം ചെയ്തു വരികയാണ്.
ദോഹ: നാളെ മുതൽ 13 എയർലൈനുകളുടെ സർവീസ് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് ശേഷം ദോഹ അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെയാണ് വീണ്ടും തുറന്നത്. ഡിസംബർ 30 വരെ എയർ അറേബ്യ, എയർ കെയ്റോ, ബദർ എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബായ്, ഹിമാലയൻ എയർലൈൻസ്, ജസീറ എയർവേയ്സ്, നേപ്പാൾ എയർലൈൻസ്, പാകിസ്താൻ ഇന്‍റർനാഷണൽ എയർലൈൻസ്, പെഗസസ് എയർലൈൻസ്, സലാം എയർ, തുർക്കോ ഏവിയേഷൻ എന്നിവ ദോഹ വിമാനത്താവളം വഴിയാണ് സർവീസ് നടത്തുക.
മെല്‍ബണ്‍: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള പ്രത്യേക ജഴ്സി പുറത്തിറക്കി. ആൻഡി ഫിയോണ ക്ലാർക്കും കെർട്നി ഹേഗനും ചേർന്നാണ് ഓസ്ട്രേലിയയുടെ തദ്ദേശീയ തീമിൽ ജേഴ്സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രമുഖ സ്പോർട്സ് ഉൽപ്പന്ന നിർമ്മാതാക്കളായ അസിക്സുമായി സഹകരിച്ചാണ് ഇവർ ജേഴ്സി നിർമ്മിച്ചിരിക്കുന്നത്. ഓസ്ട്രേലിയയുടെ തനതായ സ്വർണ്ണ നിറവും പച്ച ഗ്രേഡിയന്‍റുമാണ് ജേഴ്സിയിലുള്ളത്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് അവർ. ലോകകപ്പിനുള്ള ടീമിനെ ഓസ്ട്രേലിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്‌വെല്‍, മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ്, ആഷ്ടണ്‍ അഗർ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, കെയ്ൻ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ എന്നിവരാണ് ടീമിൽ.
