- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
മസ്‌കത്ത്: ലോകത്ത് ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടം നേടി. ഈ വർഷത്തെ ആഗോള നികുതി സൂചിക അനുസരിച്ച്, അമേരിക്കൻ വേൾഡ് പബ്ലിക്കേഷൻ റിവ്യൂ വെബ്സൈറ്റ് തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഒമാനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെർമുഡ, കേമാൻ ദ്വീപുകൾ, ബഹമാസ്, ബ്രൂണൈ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം ഏറ്റവും കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുൽത്താനേറ്റും ഉൾപ്പെടുന്നു. ഒമാനിലെ ആദായനികുതി നിരക്ക് പൂജ്യം ശതമാനവും വിൽപ്പന നികുതി നിരക്ക് അഞ്ച് ശതമാനവും കോർപ്പറേറ്റ് ലാഭത്തിന്‍റെ നികുതി നിരക്ക് 15 ശതമാനവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഐവറി കോസ്റ്റാണ് ഒന്നാമത്. ഇവിടെ ആദായനികുതി നിരക്ക് 60 ശതമാനമാണ്. ഫിൻലാൻഡ്, ജപ്പാൻ, ഓസ്ട്രിയ, ഡെൻമാർക്ക്, സ്വീഡൻ എന്നിവയാണ് തൊട്ടുപിന്നിൽ. ഒരേ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോലും നികുതി നിരക്കുകളും നിയന്ത്രണങ്ങളും ഓരോ രാജ്യത്തും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കോടതിയിൽ നേരിട്ട് ഹാജരായി എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്. കളക്ടർ ഇന്ന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45 ഓടെയാണ് കളക്ടർ എത്തിയത്. ബ്രഹ്മപുരം തീപിടിത്ത വിഷയം നിറഞ്ഞുനിൽക്കുന്ന സമയത്ത് കളക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. അതേസമയം ഇന്നലെ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും കളക്ടർ ഹാജരായിരുന്നില്ല. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്നാണ് കളക്ടർ ഇന്ന് എത്തിയത്. ജില്ലാ കളക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായി. പൊതുജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളം മുഴുവൻ ഒരൊറ്റ നഗരമായിട്ടാണ് കാണുന്നത്. ഈ നഗരത്തിൽ മാലിന്യം അടിഞ്ഞുകൂടാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
മുംബൈ: നടുവിന് പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിക്ക് കാരണം 2022 സെപ്റ്റംബർ മുതൽ ബുംറയ്ക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ചികിത്സയിലാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുംറയ്ക്ക് ആറ് മാസം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ അദ്ദേഹം കളിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ക്രൈസ്റ്റ്ചർച്ചിലെ ഫോർട്ട് ഓർത്തോപീഡിക്സ് ആശുപത്രിയിൽ ചികിത്സയിലാണ് ബുംറ ഇപ്പോൾ. ജെയിംസ് പാറ്റിൻസൺ, ജേസൺ ബെഹ്ദോഫ്, ജോഫ്ര ആർച്ചർ തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾക്കും മുൻപ് ഇവിടെ ചികിത്സ ലഭിച്ചിട്ടുണ്ട്. ബുംറയുടെ ചികിത്സയുടെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. 2023 ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പരിക്ക് കാരണം ഒഴിവാക്കപ്പെട്ടു.
മുംബൈ: ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) മുംബൈ തീരത്ത് കടലിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് അടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക പട്രോളിംഗ് വിമാനമാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. പതിവ് പരിശോധനയുടെ ഭാഗമായി നാവികസേനയുടെ എഎൽഎച്ച് പോകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: മാസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി പൊലീസിൻ്റെ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്‍റെ അടുത്ത അനുയായിയാണ് നൗഷാദ്. ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെ അലി ഉബൈറാന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. 2 ദിവസത്തിന് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചു. അലിയും അഷ്റഫിന്‍റെ ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. അലി ഉബൈറാനെ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിയോട് വിടചൊല്ലി അസിസ്റ്റന്‍റ് കോച്ച് സബീർ പാഷ. മുൻ ഇന്ത്യൻ താരം കൂടിയായ പാഷ 2016 ഫെബ്രുവരിയിലാണ് ചെന്നൈയിൻ എഫ്സിയുടെ അസിസ്റ്റന്‍റ് കോച്ചായി ചേർന്നത്. ചെന്നൈയിൻ ഐഎസ്എൽ യാത്രയിൽ പാഷ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2017-18 സീസണിൽ ചെന്നൈയിൻ ഐഎസ്എൽ കിരീടം ഉയർത്തുകയും 2019-20 സീസണിൽ ഫൈനലിൽ എത്തുകയും ചെയ്തപ്പോൾ പാഷ ടീമിന്‍റെ ഭാഗമായിരുന്നു. ബോസിഡർ ബാൻഡോവിച്ചിനെ പുറത്താക്കിയതിനെത്തുടർന്ന് 2021-22 സീസണിലെ അവസാന 4 ലീഗ് മത്സരങ്ങളുടെ ഇടക്കാല പരിശീലകനായിരുന്നു പാഷ. കഴിഞ്ഞ ഐഎസ്എല്ലിൽ ചെന്നൈയിൻ പ്ലേ ഓഫിൽ നിന്ന് പുറത്തായിരുന്നു. എന്നിരുന്നാലും, കോച്ച് തോമസ് ബർദാറിച്ചിനെ നിലനിർത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് പാഷ ക്ലബ് വിട്ടത്. പാഷയുടെ പകരക്കാരനെ ക്ലബ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം: രവീന്ദ്രനും ശിവശങ്കറും മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ട് കൈകളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇവർ രണ്ടുപേരും കുടുങ്ങിയിട്ടുണ്ടേൽ മുഖ്യമന്ത്രിയുടെ അറിവില്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന കാര്യം ഉറപ്പാവുകയാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് വിദേശത്ത് നിന്ന് പണം കൊണ്ടുവന്നത്. ഇതിൽ നിന്ന് അഞ്ച് കോടി രൂപ കാണാതായി. പാവപ്പെട്ടവർക്ക് വീട് വയ്ക്കാനുള്ള പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കേസുകൾ വരുമ്പോൾ വാർത്തയാക്കാതിരിക്കാനുള്ള തന്ത്രമാണ് ഏഷ്യാനെറ്റിന് എതിരെയുള്ള നടപടി. സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അന്വേഷണം തന്‍റെ ഓഫീസിലെത്തിയപ്പോൾ മുഖ്യമന്ത്രി എതിർത്തു. ഒന്നും ഒളിക്കാനില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. യാത്രയിൽ എല്ലാ ദിവസവും ഓരോ മണ്ടത്തരങ്ങളാണ് എംവി ഗോവിന്ദൻ പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിലെ ദേശീയപാതാ വികസനം സംസ്ഥാന സർക്കാരാണ് നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് 25% നൽകാമെന്നായിരുന്നു കേരള സർക്കാർ ആദ്യം പറഞ്ഞിരുന്നത്.…
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദിൽ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കി. എന്നിരുന്നാലും, അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ മത്സരത്തിൽ തോറ്റ ഓസ്ട്രേലിയ മൂന്നാം മത്സരത്തിൽ വിജയിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ സ്പിൻ നിര ഓസ്ട്രേലിയയെ തോൽപ്പിച്ചതിനാൽ ഈ പരമ്പരയിലെ പ്രധാന ഘടകം സ്പിൻ ബൗളിംഗാണ്. എന്നാൽ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ അതേ തന്ത്രം വിജയിച്ചു. സ്പിൻ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റിംഗിന്‍റെ പരാജയത്തിന് ഈ പരമ്പര സാക്ഷ്യം വഹിച്ചു. അതേസമയം നിർണായക ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഇഷാൻ കിഷനാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യത. കഴിഞ്ഞ മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായിരുന്ന കെ എസ്…
മസ്‌കത്ത്: ഒമാനിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച. 13,098 സ്വദേശികൾക്കും 500 വിദേശികൾക്കും ഒമാനിൽ നിന്ന് ഈ വർഷം അവസരം ലഭിക്കും. ഇവരെ കൂടാതെ 402 പേരും ഔദ്യോഗിക ഹജ്ജ് ഗ്രൂപ്പിന്‍റെ ഭാഗമാകുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ആകെ 33,356 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14,000 ആണ് ഈ വർഷത്തെ ഒമാന്‍റെ ഹജ്ജ് ക്വാട്ട. നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്നവർ അഞ്ച് ദിവസത്തിനകം ഹജ്ജ് കമ്പനികളുമായി കരാറിൽ ഏർപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തവണ അപേക്ഷിച്ചവരിൽ 29,930 പേർ സ്വദേശികളും 3,606 പേർ വിദേശികളുമാണ്. 5,739 അപേക്ഷകരുള്ള ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടത്തിയത്. മസ്കറ്റ് (5,701), ദാഹിറ (1,704), അൽ വുസ്ത (240), ദോഫർ (3,277), മുസന്ദം (200), ബുറൈമി (485), വടക്കൻ ബാത്തിന (5,016), സൗത്ത് ബാത്തിന (3,055), വടക്കൻ ശർഖിയ (3,111),…
കാസര്‍കോട്: ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗം മേധാവി ഷീനയും രണ്ടാമത് വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന്‍റെ 28-ാം വാർഷികത്തിൽ ലോക വനിതാ ദിനത്തിലാണ് ഇരുവരും വിവാഹിതരായത്. മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരെ സാക്ഷിയാക്കിയാണ് രണ്ടാമതും വിവാഹം കഴിച്ചത്. അഡ്വക്കേറ്റ് സജീവനും സി.പി.എം നേതാവ് വി.വി രമേശും സാക്ഷികളായി വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടു. പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, മുസ്ലിം ആചാരപ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നു, ഇതിനായി വനിതാ ദിനം തിരഞ്ഞെടുത്തു. മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാനും തന്‍റെ പെൺമക്കൾക്ക് സ്വത്തിന് പൂർണ്ണ അവകാശം നൽകാനും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം നേരത്തെ…
