- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്
Author: News Desk
മെല്‍ബണ്‍: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ റേച്ചൽ ഹെയ്ൻസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗ് തന്‍റെ അവസാന ആഭ്യന്തര സീസണായിരിക്കുമെന്ന് 35 കാരിയായ താരം പറഞ്ഞു. ഒരു ദശാബ്ദത്തിലേറെ നീണ്ട കരിയറിൽ ഓസ്ട്രേലിയയ്ക്കായി 84 ടി20 മത്സരങ്ങളും 77 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും ഹെയ്ൻസ് കളിച്ചിട്ടുണ്ട്. പരിശീലകർ, ടീമംഗങ്ങൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പങ്കാളി ലേ എന്നിവർക്കും റേച്ചൽ നന്ദി പറഞ്ഞു.
വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് ആണെന്ന് ഉറപ്പുള്ളതിനാൽ ഇലക്ട്രിക് കാറുകൾ അതിവേഗം വിപണി പിടിച്ചടക്കുകയാണ്. പാസഞ്ചർ ഇവി വിഭാഗത്തിൽ നിരവധി എതിരാളികൾ ഉണ്ടെങ്കിലും ടാറ്റയാണ് മുന്നിൽ. നിരവധി മോഡലുകളും അവയുടെ വിവിധ പതിപ്പുകളും അവതരിപ്പിക്കുന്നതിനൊപ്പം ടാറ്റ മോട്ടോഴ്സ് വിൽപ്പനയിലും മുന്നിരയിലാണ്. ഇലക്ട്രിക് വാഹന വിപണിയിൽ അഭൂതപൂർവമായ വളർച്ചയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് വിദഗ്ധ പഠനം പറയുന്നു. അതുകൊണ്ടാണ് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ നിന്ന് വലിയ എതിരാളികൾ ഉള്ളത്. സാമ്പത്തിക വർഷം ശക്തമായി പുരോഗമിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ചാർട്ട് പുറത്തിറക്കി. ഇത്തവണയും ടാറ്റയാണ് ഒന്നാമത്. ഓഗസ്റ്റ് മാസത്തിൽ 2,700 ലധികം വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത്. നെക്സോൺ ഇവി പ്രൈം, ഇവി മാക്സ്, ടിഗോർ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ യൂണിറ്റുകൾ ടാറ്റയ്ക്ക് പുതിയ തലത്തിലേക്ക് ഉയരാനുള്ള കഴിവ് നൽകി. കഴിഞ്ഞ വർഷം 575 യൂണിറ്റുകളാണ് ടാറ്റയുടെ പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ നാഴികക്കല്ലായതോടെ ടാറ്റ മോട്ടോഴ്സ് 377.74 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെയല്ല ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതെന്ന് സിപിഐ(എം) വിമർശിച്ചു. അങ്ങനെയെങ്കിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള യാത്രയുടെ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചോദിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ വിമർശനം. ബിജെപിയുടെ വർഗീയത തടയാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് കോൺഗ്രസിന് ശക്തമായ നിലപാടില്ല. അവർക്ക് ഒരു നിലപാടും നയവും ഇല്ലാത്ത അവസ്ഥയിലാണ്, പിന്നെന്ത് ജോഡോ യാത്രയെന്ന് എം.വി ഗോവിന്ദൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടെയ്നർ ജാഥയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. സി.പി.എം കേരളയുടെ ഫേസ്ബുക്ക് പേജിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ തിരഞ്ഞാണ് ഭാരത് ജോഡോ യാത്രയുടെ പാത തയ്യാറാക്കിയതെന്നും ആർക്കെതിരെയാണ് ഈ കണ്ടെയ്നർ ജാഥ നടത്തുന്നതെന്നും സ്വരാജ് പറഞ്ഞു.
കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി തിരികെ എത്തിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. തുടർന്ന് പെണ്‍കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു. എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് ചൊവ്വാഴ്ചയാണ് 15 വയസുകാരിയെയും 13 വയസുള്ള സഹോദരനെയും കാണാതായത്. കാണാതായ സഹോദരങ്ങളിൽ 13കാരൻ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന സഹോദരി സഹോദരനോടൊപ്പം മടങ്ങിയെത്തിയില്ല. ഇതേതുടർന്ന് പെൺകുട്ടിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ആൺസുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. പിന്നീട് കുട്ടിയെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് തിരികെ കൊണ്ടുവന്നു. പെൺകുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് മുനമ്പം എസ്എച്ച്ഒ യേശുദാസ് പറഞ്ഞു.
ആലപ്പുഴ: നിയമം ലംഘിച്ച് നിർമ്മിച്ച വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. പുറമ്പോക്ക് ഭൂമിയെന്ന് കണ്ടെത്തിയ റിസോർട്ടിന്‍റെ തെക്ക് ഭാഗത്തുള്ള രണ്ട് വില്ലകളാണ് ആദ്യം പൊളിക്കുക. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് റിസോർട്ട് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. റിസോർട്ട് ഓപ്പറേറ്റർമാരുടെ ചെലവിലാണ് പൊളിക്കൽ നടത്തുന്നത്. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ഹാനികരമാകാത്ത തരത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്ന് മാനേജ്മെന്റ് ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. കളക്ടർ വി.ആർ.കൃഷ്ണ തേജ, നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂരജ് ഷാജി, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവരാണ് സംഘത്തെ നയിക്കുന്നത്. ആറുമാസത്തിനകം ഘട്ടം ഘട്ടമായി പൊളിക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. റിസോർട്ട് നിർമ്മാണത്തിനായി കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ ഭൂമി കളക്ടർ ഇന്നലെ സർക്കാരിന് കൈമാറിയിരുന്നു. പട്ടയം നൽകിയ ഭൂമി റിസോർട്ട് ഉടമകൾക്കുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആകെ വിസ്തീർണ്ണം 7.0212 ഹെക്ടറാണ്.
സ്‌റ്റോക്ക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ രാജിവെച്ചു. സ്വീഡന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ആന്‍ഡേഴ്‌സണ്‍. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന്, താൻ രാജിവയ്ക്കുമെന്ന് മഗ്ദലേന ആൻഡേഴ്സൺ പ്രഖ്യാപിച്ചിരുന്നു. മഗ്ദലേന ആന്‍ഡേഴ്‌സന്റെ ഇടതുപക്ഷ സഖ്യസർക്കാർ വലതുപക്ഷ പാർട്ടികളുടെ സഖ്യത്തോട് പരാജയപ്പെട്ടു. മഗ്ദലേന ആന്‍ഡേഴ്‌സൺ സർക്കാരിന് 173 സീറ്റുകൾ സീറ്റുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷം 176 സീറ്റുകളിൽ വിജയിച്ചു.
മുംബൈ: നഗ്ന ഫോട്ടോഷൂട്ട് കേസിൽ മുംബൈ പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോൾ, തന്‍റെ ഒരു ഫോട്ടോ മോർഫ് ചെയ്തതാണെന്ന് രൺവീർ സിംഗ് പറഞ്ഞു. തന്‍റെ ചിത്രം ഫോട്ടോയിൽ കാണുന്ന രീതിയിലല്ല ഷൂട്ട് ചെയ്തതെന്നാണ് താരത്തിന്‍റെ വാദം. ഓഗസ്റ്റ് 29നാണ് താരം മൊഴി നൽകിയത്. പോലീസ് ഇക്കാര്യം അന്വേഷിച്ചു വരികയാണ്. രൺവീറിന്‍റെ എല്ലാ നഗ്ന ചിത്രങ്ങളും പൊലീസ് കാണിച്ചു. സ്വകാര്യ ഭാഗങ്ങൾ വ്യക്തമാകുന്ന തരത്തിലാണ് ഫോട്ടോയിൽ കൃത്രിമം കാട്ടിയതെന്നാണ് വാദം. ഐപിസി 292, 294 വകുപ്പുകളും ഐടി നിയമത്തിലെ 509, 67 (എ) വകുപ്പുകളും പ്രകാരമാണ് ചെമ്പൂർ പൊലീസ് രൺവീറിനെതിരെ കേസെടുത്തിരിക്കുന്നത്. ജൂലൈയിൽ ഒരു മാഗസിന് വേണ്ടി എടുത്ത നഗ്ന ഫോട്ടോഷൂട്ട് വിവാദമായിരുന്നു. അമേരിക്കൻ നടൻ ബട്ട് റേനൾഡിന്റെ പ്രശസ്ത ചിത്രം പുനർനിർമ്മിക്കാനുള്ള ശ്രമത്തിൽ നഗ്നനായി നിലത്ത് ഇരിക്കുന്ന ചിത്രവും രൺവീർ പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം. ജൂലൈ 21ന് ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ജൂലൈ 26ന് പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഓഗസ്റ്റ് 29ന് രാവിലെ…
മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. സെക്ഷൻ 333 (പൊതുസേവകർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കൽ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. ഓഗസ്റ്റ് 31ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജിന്‍റെ പ്രധാന കവാടത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെയും പ്രതികൾ മർദ്ദിച്ചു.
ആപ്പിൾ ഐഫോൺ 14 സീരീസ് സെപ്റ്റംബർ പതിനാറിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയത്. ആപ്പിൾ ഐഫോൺ 14 ശ്രേണിയുടെ വില 79,900 രൂപ മുതലാണ്. അടിസ്ഥാന മോഡലായ ഐഫോൺ 14 ഈ വിലയ്ക്ക് ലഭ്യമാകും. ഐഫോൺ ചരിത്രത്തിലെ ആദ്യത്തെ 48 എംപി ക്യാമറ 14 പ്രോ സീരീസിലാണ്. എക്കാലത്തെയും മികച്ച ക്യാമറ സംവിധാനമാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാഡ് പിക്‌സല്‍ സെന്‍സര്‍, സെന്‍സര്‍ ഷിഫ്റ്റ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 4കെ വീഡിയോ സപ്പോര്‍ട്ട്, ഫോട്ടോണിക് എന്‍ജിന്‍ എന്നിവയാണ് പ്രോ സീരീസിന്‍റെ ക്യാമറ സവിശേഷതകൾ.
യുവേഫ ചാമ്പ്യൻസ് ലീഗിൽ എല്ലാ സൂപ്പർസ്റ്റാറുകളും ഗോളുകൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി.എസ്.ജി ഇസ്രായേൽ ക്ലബ് മക്കാബി ഹൈഫയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചിൽ പിഎസ്ജി 3-1ൻ വിജയിച്ചു. 37-ാം മിനിറ്റിൽ ലയണൽ മെസിയും 69-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയും 88-ാം മിനിറ്റിൽ നെയ്മറുമാണ് ഗോൾ നേടിയത്. മെസിയാണ് എംബാപ്പെയുടെ ഗോളിന് വഴിയൊരുക്കിയത്. 24-ാം മിനിറ്റിൽ മക്കാബിയാണ് പി.എസ്.ജിക്കെതിരെ ആദ്യ ഗോൾ നേടിയത്. തുടർന്ന് പി.എസ്.ജി മത്സരത്തിൽ പിടിമുറുക്കി. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി പി.എസ്.ജിയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് ജയവുമായി ബെൻഫിക്കയാണ് രണ്ടാം സ്ഥാനത്തുണ്ട്.
