- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. പരീക്ഷ മാർച്ച് 29ന് അവസാനിക്കും. സർക്കാർ മേഖലയിൽ 1,170 കേന്ദ്രങ്ങളും എയ്ഡഡ് മേഖലയിൽ 1,421 കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് സ്കൂളുകളിൽ നിന്ന് 289 കുട്ടികളും ഈ വർഷം പരീക്ഷയെഴുതുന്നുണ്ട്. 2023 മാർച്ച് 29ന് അവസാനിക്കുന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം 2023 ഏപ്രിൽ 3 മുതൽ 26 വരെ സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പൂർത്തിയാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 18,000 അധ്യാപകരുടെ സേവനം ആവശ്യമാണ്. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി 2023 ഏപ്രിൽ 5 മുതൽ പരീക്ഷാഭവനിൽ ടാബുലേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കും. ടാബുലേഷൻ പ്രക്രിയ പൂർത്തിയാക്കി മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും.…
ചെന്നൈ: എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബർഖ ദത്തിന്‍റെ വീ ദ വുമൺ ഇവന്‍റില്‍ ആയിരുന്നു ഖുശ്ബു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് താൻ ഭയന്നിരുന്നുവെന്നും ഖുശ്ബു രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് താൻ സത്യസന്ധമായി പറഞ്ഞതാണെന്നും, സംഭവം പുറത്തുവന്നതിൽ തനിക്ക് ലജ്ജ തോന്നുന്നില്ലെന്നും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു പറഞ്ഞു. ‘ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലും ഞാൻ നടത്തിയിട്ടില്ല. അത് ഞാൻ സത്യസന്ധമായി വെളിപ്പെടുത്തിയതാണ്. അത് പറയാൻ എനിക്ക് ലജ്ജയില്ല, കാരണം ഇത് എനിക്ക് സംഭവിച്ചു, കുറ്റവാളി അതിൽ ലജ്ജിക്കണമെന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് ആ കാര്യം വെളിപ്പെടുത്തിയത്’. എട്ടാം വയസ്സിലെ പിതാവിന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള തന്‍റെ മുൻ പ്രസ്താവനയെക്കുറിച്ച് ഖുശ്ബു പറഞ്ഞു.
കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിലായി സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വീടുകളിലും ഫ്ളാറ്റുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി.
കെടാതെ ബ്രഹ്മപുരം; വിവിധ ഇടങ്ങളിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ നാളെയും മറ്റന്നാളും അവധി
കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) തീയതികളിൽ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കിന്‍റർ ഗാർട്ടനുകൾ, ഡേ കെയർ സെന്‍ററുകൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ജിദ്ദ: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ 11 വരെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും. ബുറൈദ, ഉനൈസ, അൽ റാസ്, അൽ ഖാസിം മേഖലകളിലെ മിക്ക ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹായിൽ, ബഖാ, അൽഗസല, അൽഷനൻ എന്നിവയും ഹായിൽ മേഖലയിലെ മിക്ക ഗവർണറേറ്റുകളും ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിലെ ഹഫ്ർ അൽ ബാദൻ, അൽ ഖൈസുമ, അൽ നൈരിയ, ഖരിയത്ത് അൽ ഒലയ, കൂടാതെ റിയാദ് മേഖലയിലെ അഫീഫ്, അൽ ദവാദ്മി, ഷഖ്‌റ അൽ മജ്മ, അൽ സുൾഫി, അൽ ഖദ് എന്നിവിടങ്ങളിലും ഇടിമിന്നലിനൊപ്പം സജീവമായ കാറ്റ്, മണൽക്കാറ്റ്, പേമാരി, ആലിപ്പഴം എന്നിവ ഉണ്ടാകും. വെള്ളി, ശനി ദിവസങ്ങളിൽ റിയാദ്, ദിരിയ, അൽ ഖർജ്, ധർമ്മ, അൽ ഖുവൈയ്യ, റമാ, അൽ മുസാഹിമിയ, ഹുറൈ മില, അൽ അഫ്ലാജ്…
തെന്നിന്ത്യൻ താരം സൂര്യ ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി. ഓസ്കറിൽ സൂര്യയുടെ ആദ്യ വോട്ടാണിത്. താൻ ഓസ്കറിൽ വോട്ട് ചെയ്തതായി സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസിൽ അംഗമാകുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് സൂര്യ. ബോളിവുഡ് നടി കാജോളും സമിതിയിൽ അംഗമാണ്. സംവിധായിക റീമ കാഗ്തിയാണ് സമിതിയിലേക്ക് ക്ഷണിക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരി. ഡോക്യുമെന്‍ററി സംവിധായകരായ സുസ്മിത് ഘോഷ്, റിന്‍റു തോമസ് എന്നിവരും ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സുസ്മിത് ഘോഷ്, റിന്‍റു തോമസ് എന്നിവർ സംവിധാനം ചെയ്ത ‘റൈറ്റിംഗ് വിത്ത് ഫയർ’ എന്ന ഡോക്യുമെന്‍ററിക്ക് കഴിഞ്ഞ തവണ ഓസ്കർ നോമിനേഷൻ ലഭിച്ചപ്പോൾ സൂര്യ നായകനായ ‘സൂരരൈ പോട്ര്’ 2021 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായിരുന്നു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, എ ആർ റഹ്മാൻ, അലി ഫസൽ, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഏക്താ കപൂർ, വിദ്യാ ബാലൻ എന്നിവർ ഇതിനകം അക്കാദമിയുടെ ഭാഗമായിട്ടുണ്ട്. അത്തരം ക്ഷണിക്കപ്പെട്ട…
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്‍റായ തനിക്ക് പോലും ഒന്നും അറിയില്ലെന്നും 60 പേരെ കൂടി ഭാരവാഹി പട്ടികയിൽ ചേർത്തത് ആലോചിക്കാതെയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനമനുസരിച്ച് പട്ടിക നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും സംവരണം കർശനമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പുനഃസംഘടന അനിശ്ചിതമായി വൈകുന്നതിന് എല്ലാവരും ഉത്തരവാദികളാണെന്നായിരുന്നു സുധാകരന്‍റെ നിലപാട്. പ്രശ്നപരിഹാരത്തിന് ഭാരവാഹികൾ കൂടുതൽ മുൻകൈ എടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമ്മാണത്തിന് അധികാരമുള്ള കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമ നിർമ്മാണത്തിന് കേന്ദ്രത്തിന്‍റെ അനുമതി ഒഴിവാക്കാൻ സർക്കാർ. ഇതിനായി റൂൾസ് ഓഫ് ബിസിനസ്സിലെ റൂൾ 49 (2) ഒഴിവാക്കാൻ ഗവർണറുടെ അനുമതി തേടി. ഗവർണറുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ നിയമം പാസാക്കാം. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ നിയമം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനം ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന്‍റെ അനുമതി തേടേണ്ടതുണ്ട്. അടിയന്തര വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രവുമായി കൂടിയാലോചിക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച് 2010 ൽ കേന്ദ്രം കത്തെഴുതിയിരുന്നു. എന്നിരുന്നാലും, ഇതുവരെ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. ചട്ടം മാറ്റാൻ നിയമസഭയിലെ റൂൾ കമ്മിറ്റിയുടെ അംഗീകാരം മതിയാകും. കേന്ദ്രത്തിൽ നിയമമുള്ളതിനാൽ ഇതേ വിഷയത്തിൽ സംസ്ഥാനം നിയമ നിർമ്മാണം നടത്തിയാൽ പൊരുത്തക്കേടുകൾക്ക് സാദ്ധ്യതയുണ്ട്. സൂക്ഷ്മ പരിശോധനയിലൂടെ ഇത് മറികടക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. ഗവർണറുടെ അനുമതിയില്ലാതെ ഇത് നിയമമാകില്ല. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ചില ബില്ലുകളിൽ…
തിരുവനന്തപുരം/ കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തദ്ദേശ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെ അടിയന്തര യോഗത്തിൽ പങ്കെടുക്കും. അതേസമയം സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. നൂറുകണക്കിന് പേജുള്ള റിപ്പോർട്ടുകളല്ല, യുദ്ധകാലാടിസ്ഥാനത്തിൽ ഫലപ്രദമായ പ്രക്രിയയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. കൊച്ചിയിലടക്കം സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ തീരുമാനമെടുക്കുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. സർക്കാരും ഉദ്യോഗസ്ഥരും ഒരുമിച്ച് നിൽക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെല്ലാം ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ബ്രഹ്മപുരം വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന്‍റെ തീരുമാനം ഉൾപ്പെടെ സർക്കാരിന് എന്തുചെയ്യാൻ കഴിയുമെന്ന് രേഖാമൂലം അറിയിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ കളക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്തനിവാരണ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാഞ്ഞുകയറിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
