- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ദുബായ്: ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയതിന് ഇന്ത്യൻ വംശജനായ സഞ്ജയ് ഷായ്ക്ക് ദുബായ് കോടതി 1.25 ബില്യൺ ഡോളർ(10,000 കോടി രൂപ) പിഴ ചുമത്തി. ബ്രിട്ടീഷ് പൗരനായ സഞ്ജയ് ഷാ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. ഡെൻമാർക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് ഷാ നടത്തിയതെന്ന് ഡാനിഷ് ടാക്സ് ഡിപ്പാർട്ട്മെന്‍റ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. പ്രതിയെ കൈമാറണമെന്ന ഡെൻമാർക്കിന്‍റെ ആവശ്യം കോടതി തള്ളി. 1.7 ബില്യൺ ഡോളറിന്‍റെ നികുതി വെട്ടിപ്പാണ് ഇയാൾ നടത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഷായുടെ വക്താവ് ജാക്ക് ഇർവിൻ പറഞ്ഞു. ഡാനിഷ് കമ്പനിയുടെ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായി മൂന്ന് വർഷം നികുതി റീഫണ്ട് കൈപ്പറ്റിയെന്നാണ് ആരോപണം. തട്ടിപ്പിന് ശേഷം ഷാ ഡെൻമാർക്ക് വിട്ട് ദുബായിലെ പാം ജുമൈറയിലേക്ക് മാറി. 2018 ൽ ഡെൻമാർക്ക് ടാക്സ് ഡിപ്പാർട്ട്മെന്‍റ് ദുബായിൽ ഒരു കേസ് ഫയൽ ചെയ്തു. 1.9 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് ഡെൻമാർക്ക്…
ഭോപ്പാല്‍: ചീറ്റകൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ദിവസം ചരിത്രദിനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദങ്ങള്‍ക്ക് ശേഷം ചീറ്റകള്‍ നമ്മുടെ നാട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഈ ചരിത്രദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും അഭിനന്ദിക്കാനും നമീബിയന്‍ സര്‍ക്കാരിന് നന്ദി അറിയിക്കാനും താന്‍ ആഗ്രഹിക്കുകയാണ്. അവരുടെ സഹായമില്ലെങ്കില്‍ ഇതൊരിക്കലും സാധ്യമാകില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “1952-ൽ ചീറ്റകൾക്ക് രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കേണ്ടി വന്നത് വളരെ നിർഭാഗ്യകരമായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി അവരെ പുനരധിവസിപ്പിക്കാൻ അർത്ഥവത്തായ ഒരു നീക്കവും ഉണ്ടായില്ല. ഇന്ന്, ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ആഘോഷത്തോടെ, രാജ്യം ചീറ്റകളെ ഒരു പുതിയ ഊർജ്ജത്തോടെ പുനരധിവസിപ്പിക്കാൻ തുടങ്ങി. അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഈ ചീറ്റകളിൽ അധിവസിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കും. അതിനായുള്ള നമ്മുടെ ശ്രമങ്ങൾ ഒരിക്കലും പരാജയപ്പെടരുത്. പതിറ്റാണ്ടുകൾക്ക് മുമ്പ്, അതിനെ ദീർഘകാലമായി നിലനിൽക്കുന്ന ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് തകരുകയും വംശനാശം സംഭവിക്കുകയും ചെയ്തു. ഇന്ന് അത് വീണ്ടും ബന്ധിപ്പിക്കാനുള്ള അവസരം നമുക്കുണ്ട്. ഈ ചീറ്റകൾക്കൊപ്പം പ്രകൃതിയെ സ്നേഹിക്കുന്ന…
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. മൂന്ന് കാർ യാത്രക്കാർക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റു. ഫാസ്ടാഗിലെ മിച്ച തുകയെച്ചൊല്ലിയുള്ള തർക്കമാണ് കാരണം. പുലർച്ചെ 2.30നും 8.30നുമാണ് സംഘർഷമുണ്ടായത്. അതിരാവിലെ എത്തിയ കാർ യാത്രക്കാർ കോയമ്പത്തൂരിൽ നിന്നുള്ളവരാണ്. വാഹനത്തിൽ സ്ത്രീകളടക്കമുള്ളവർ ഉണ്ടായിരുന്നു. ഫാസ്ടാഗ് കാർഡുകളിൽ ബാലൻസ് ഉണ്ടെങ്കിലും സ്കാനിംഗ് സമയത്ത് ഇത് കാണിക്കാത്തത് തർക്കങ്ങളിലേക്ക് നയിക്കുന്നു. ബാലൻസ് ഇല്ലാത്തപ്പോൾ യാത്രക്കാർ ഇരട്ടി തുക നൽകേണ്ടി വരും. ഒരു കാറിന് ഒരു വശത്തേക്ക് പോകാൻ 90 രൂപയ്ക്ക് പകരം 180 രൂപ വരെ നൽകണം. ഇതിനെതിരെ ടോൾ പ്ലാസയിൽ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ന്യൂഡല്‍ഹി: എഴുപതു വർഷങ്ങൾക്കു ശേഷം വേഗരാജാവ് ഇന്ത്യൻ മണ്ണിൽ കാലുകുത്തി. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേകം തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടു. പുറത്തിറങ്ങിയതിന് ശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയും എടുത്തു. ദൃശ്യങ്ങളിൽ, ചീറ്റകൾ അൽപം ഭയത്തോടെ കൂട്ടിൽ നിന്ന് പുറത്തേക്ക് വരുന്നത് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മൂന്ന് ചീറ്റകളെ ആദ്യം മോചിപ്പിച്ചത്. ബാക്കിയുള്ളവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ തുറന്നു വിടും. വംശനാശം സംഭവിച്ച ചീറ്റകൾ ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയാണ്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ചീറ്റകളുമായി പ്രത്യേക ബി 747 ജംബോ ജെറ്റ് ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്ന് പറന്നുയർന്നു. ഇവിടെ നിന്ന് ചീറ്റകളെ ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോയി. കേന്ദ്രസർക്കാരിന്റെ പദ്ധതി ചീറ്റ മിഷന്‍റെ ഭാഗമായി, കരയിലെ ഏറ്റവും വേഗതയേറിയ സ്പീഷീസായ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. നമീബിയയിൽ നിന്ന് അഞ്ച് പെൺ ചീറ്റകളും മൂന്ന്…
മനാമ: ബഹ്റൈനിൽ പാർലമെന്റ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി നവാഫ് അല്‍ മാവ്ദ, ഇലക്ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നവാഫ് ഹംസ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 12നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 5 മുതൽ 9 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ 12ന് രാവിലെ 8 മുതൽ രാത്രി 8 വരെയാണ് തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നവംബർ 19ന് നടക്കും. സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 50 ശതമാനം വോട്ടെങ്കിലും ലഭിച്ചില്ലെങ്കിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുക. തിരഞ്ഞെടുപ്പ് ദിവസം 20 വയസ് പൂർത്തിയായവർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അനുവാദമുണ്ട്. രാജ്യത്തിന് പുറത്തുള്ളവർ അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസികളിലോ കോൺസുലേറ്റുകളിലോ സമ്മതിദാനാവകാശം വിനിയോഗിക്കണം. ബഹ്റൈൻ പാർലമെന്‍റിൽ നാല് വർഷത്തെ കാലാവധിയുള്ള 40 അംഗങ്ങളുണ്ട്. വോട്ടർ മാരുടെ കരട് പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ബഹ്റൈനിലെ ആദ്യത്തെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് നടന്നത് 2002 ലാണ്. 2006, 2010,…
തിരുവനന്തപുരം: പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍ നേർന്നത്. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
തിരുപ്പതി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും വ്യവസായിയുമായ മുകേഷ് അംബാനി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മുകേഷ് അംബാനിക്കൊപ്പം മകൻ ആനന്ദിന്‍റെ പ്രതിശ്രുത വധു രാധികയും ഉണ്ടായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ അദ്ദേഹം സംഭാവന നൽകി. വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഓരോ വർഷവും ക്ഷേത്രം മെച്ചപ്പെടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ മുകേഷ് അംബാനി സന്ദർശനം നടത്തിയിരുന്നു.
പാലക്കാട്: അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. 40-ാം സാക്ഷിയായ ലക്ഷ്മി പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് കോടതിയില്‍ നൽകിയത്. അതേസമയം, 29-ാം സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു. സുനിൽ കുമാറിന്‍റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് ഡോക്ടർ കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആകെ 122 സാക്ഷികളുളള കേസില്‍ ഇതുവരെ 21 സാക്ഷികളാണ് കൂറുമാറി. അതേസമയം, കേസിൽ കൂറുമാറിയ സാക്ഷികൾ കോടതിയിൽ പറഞ്ഞത് നുണയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധു ആക്രമിക്കപ്പെട്ടതായി കണ്ടിട്ടില്ലെന്നും പ്രതികളാരെയും അറിയില്ലെന്നും സാക്ഷികളായ സുനിൽകുമാറും അബ്ദുൾ ലത്തീഫ് മനാഫും കോടതിയെ അറിയിച്ചു. താൽക്കാലിക വാച്ചറായിരുന്ന 29-ാം സാക്ഷിയായ സുനിൽകുമാർ 2018 ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 2.45ന് അട്ടപ്പാടി ആനവായ് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ജീപ്പിന്‍റെ പിറകിൽ കയറുന്നത് കാണാം. മധുവിനെ…
അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തിയിട്ടും, ഫലം കാണാത്തതിനെ തുടർന്ന് കർശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 എഫ് പ്രകാരം അനാവശ്യമായും തുടർച്ചയായും ഹോൺ മുഴക്കുന്നത് കുറ്റകരമാണ്. ഇതിനുപുറമെ നോ ഹോൺ ബോർഡ് ഉള്ള സ്ഥലങ്ങളിൽ ഹോൺ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനത്തിന് 1000 രൂപ പിഴ ചുമത്തും. കുറ്റകൃത്യം ആവർത്തിച്ചാൽ അത് 2000 രൂപയാകും. എയർ ഹോൺ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും റോഡുകളിലെ മിക്ക സ്വകാര്യ ബസുകളിലും ലോറികളിലും ഇത് ഇപ്പോഴും ഉപയോഗിക്കുന്നു. എയർ ഹോൺ ഇല്ലെങ്കിൽ ഉച്ചത്തിലുള്ള ശബ്ദത്തോടെ മറ്റ് ഹോണുകൾ കാണും. ഓട്ടോറിക്ഷകൾ മുതൽ ബസുകൾ വരെയുള്ള എല്ലാ വാഹനങ്ങളിലും ഇത് ലഭ്യമാണ്. തിരക്കേറിയ റോഡിൽ ചെറിയ വാഹനങ്ങൾക്ക് പിന്നിലെത്തി ഹോൺ അടിക്കുക എന്നതാണ് പല ഡ്രൈവർമാരുടെയും ഹോബി. ഒരു ലേണേഴ്സ് ലൈസൻസിനായി പഠിക്കുമ്പോൾ ഹോൺ എങ്ങനെ, എപ്പോൾ ഉപയോഗിക്കണമെന്ന് അത് കൃത്യമായി പറയുന്നുണ്ട്. അതിനാൽ, ഹെവി ലൈസൻസുള്ളവർ ഉൾപ്പെടെയുള്ളവർ മറ്റുള്ളവരോട്…
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരണവുമായി മന്ത്രി പി.രാജീവ്
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി.രാജീവ്. പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു. ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലൂടെയല്ല ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. പുതിയ ആശയങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ ചാനലുകളിലൂടെയല്ല അത് നടത്തേണ്ടത്. അതിന് അതിന്റേതായ രീതിയുണ്ട്. അത് അദ്ദേഹത്തിനും അറിയുന്ന കാര്യമാണെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചില പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. അദ്ദേഹം ചെയ്തത് അതാണ്. ബില്ലുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഇതല്ല ഗവര്‍ണര്‍ സ്വീകരിക്കേണ്ടിയിരുന്ന രീതിയെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
